നിർജ്ജീവമായിരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഗോളടിക്കാനുള്ള പാസായി പൗരത്വ നിയമ ഭേദഗതി; വടക്കു കിഴക്കൻ മേഖലയിൽ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ നേട്ടവും കൈമോശം വന്നു; ബംഗാളിൽ ചിന്നിച്ചിതറേണ്ടിയിരുന്ന മുസ്ലിം വോട്ടുകൾ മമതയ്ക്ക് പിന്നിൽ അണിനിരക്കാൻ വഴിയൊരുങ്ങി; ലോക രാജ്യങ്ങൾക്ക് ഹീറോ ആയിരുന്ന മോദിക്കുള്ള അന്തർദേശീയ ഇമേജിനും മങ്ങൽ; അക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ മന്ത്രിമന്ദിരത്തിൽ കിടന്നുറങ്ങാൻ സാധിക്കാതെ മന്ത്രിമാരും; പൗരത്വനിയമം പാളിയോ എന്ന് ഭരണപക്ഷത്ത് ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൃത്യമായ രാഷ്ട്രയ ലക്ഷ്യങ്ങളോടു കൂടിയാണ് ബിജെപി സർക്കാർ പൗരത്വ നിയമം ഭേഗതതി ചെയ്തത്. മുസ്ലിംങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നിയമത്തിലൂടെ പ്രധാനമായും ബിജെപി കണ്ണുവെച്ചത് അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണം പിടിക്കുക എന്നതു തന്നെയായിരുന്നു. എന്നാൽ, ഇപ്പോൽ വെളുക്കാൻ തേച്ചത് പാണ്ടായോ എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്തകാലത്തായി ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചിരുന്നു. ഈ രാഷ്ട്രീയ നേട്ടത്തെ ഇല്ലാതാക്കുന്ന വിധത്തിലേക്കാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വളർന്നിരിക്കുന്നത്. തങ്ങളുടെ നാട്ടിൽ ആരെയെങ്കിലും കൊണ്ടിടാനുള്ള ഡംപിങ് യാർഡ് അല്ലെന്ന വികാരമാണ് പൊതുവേ ഇവിടുത്തുകാർ ഉയർത്തുന്നത്. മുസ്ലിംങ്ങൾ ഉർത്തുന്നതിനേക്കാൽ വലിയ പ്രക്ഷോഭമായി ഇത് മാറുകയും ചെയ്തു.
രാഷ്്ട്രീയഭാവി കൂടുതൽ വെളുപ്പിക്കാൻ തേച്ചത് പാണ്ടായോ പൗരത്വനിയമം ഭേദഗതി ചെയ്തതിനു പിന്നാലെ രാജ്യത്ത് കത്തിപ്പടർന്ന പ്രതിഷേധാഗ്‌നി ബിജെപിക്കുള്ളിലും മോദിസർക്കാറിലും വലിയ ചോദ്യചിഹ്നമായി. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരത്തിലൊരു പ്രതിഷേധം ബിജെപിയോ സർക്കാറോ പ്രതീക്ഷിച്ചതല്ല. അതിനുപുറമെ, നിരവധി സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തുവന്നു. അതിനൊപ്പം അന്താരാഷ്ട്ര തലത്തിലും മോദിസർക്കാറിനോടുള്ള മട്ടുമാറി. മോദിക്കുണ്ടായിരുന്ന മിടുക്കനായ ഭരണാധികാരി ഇമേജിന്് കോട്ടം വരുത്തുന്ന വിധത്തിലേക്കാണ ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്.
അമേരിക്കയുടെയും യു.എന്നിന്റെയും പ്രസ്താവനകൾ സർക്കാറിന് വലിയ പ്രഹരമാണ്. കളം കൈവിട്ടുപോകുന്നു എന്ന ചിന്ത പാർട്ടിയിലും സർക്കാറിലും ശക്തം. പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടു നീങ്ങുംമുമ്പ് വിലയിരുത്തിയില്ലെന്ന ആക്ഷേപം ബിജെപി ജനപ്രതിനിധികൾക്കിടയിലുണ്ട്. വടക്കുകിഴക്കൻ സാമൂഹിക സാഹചര്യങ്ങൾ അളന്നതിൽ തെറ്റുണ്ടെന്നാണ് അവരുടെ പക്ഷം. മോദി-അമിത് ഷാമാരുടെ തന്ത്രങ്ങളിലുള്ള ബിജെപിക്കാരുടെ ഉറച്ച ബോധ്യത്തിനും മങ്ങലേൽപിക്കുന്നതാണ് സാഹചര്യങ്ങൾ. പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാറിനെതിരെ ഒരുമിപ്പിക്കാനുള്ള അവസരമായും നിയമഭേദഗതി മാരിയിട്ടുണ്ട്. ബംഗാളിലാകട്ടെ മുസ്ലിം വോട്ടുകൾ ഒറ്റയടിക്ക് മമത ബാനർജിക്ക് പിന്നിൽ അണിനിരക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
ജമ്മു-കശ്മീരിൽ അജണ്ട നടത്തിയെടുത്തതിന്റെ അമിത ആത്മവിശ്വാസത്തിലാണ് മോദിസർക്കാർ മുന്നോട്ടുനീങ്ങിയത്. രണ്ടാമത്തെ അജണ്ട കൂടി നിയമമാക്കിയപ്പോൾ സർക്കാറിന്റെ ഗതി നിയന്ത്രിക്കുന്ന ഡ്രൈവർ ആഭ്യന്തര മന്ത്രി അമിത് ഷാ ആയി മാറി. അതിനിടയിൽ കലാപം കത്തിപ്പടരുന്ന ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്നത് അമിത് ഷാക്കു തന്നെ. സർക്കാറിനെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പിന്നാലെ മറ്റ് പലയിടത്തും സർക്കാർ വിരുദ്ധ നിലപാട് ശക്തമായി ഉയരുന്ന അവസ്ഥയുമുണ്ടായി.
ബംഗാളിൽ റെയിൽവെ സ്‌റ്റേഷന് തീയിട്ടു കൊണ്ടു വരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ബെൽദങ്ക റെയിൽവെ സ്‌റ്റേഷൻ കോംപ്ലക്‌സിന് തീയിട്ടു. ഇവിടെ നിയോഗിച്ച റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മുർഷിദാബാദ്. ആക്രമണത്തെ തുടർന്ന് ഇവിടെ റെയിൽ ഗതാഗതം തടസപ്പെട്ടു.
അസമിൽ ബിജെപിക്കാർക്ക് രക്ഷയില്ലാത്ത നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഡൽഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള 'ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ' (ആസു) ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് 'ആസു' മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു. വർഗീയ സ്വഭാവമുള്ള ബില്ലിന് അംഗീകാരം നൽകുക വഴി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടന ലംഘനം നടത്തി. ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്. ഇത് അംഗീകരിക്കില്ല. നിയമം അസം ജനത തള്ളിയിരിക്കുകയാണ്. സമരത്തിലെ അക്രമം ഒഴിവാക്കണം.
ചിലർ അക്രമം നടത്താൻ ശ്രമിക്കുന്നുണ്ട്. അക്രമമുണ്ടായാൽ സർക്കാറിന് പ്രക്ഷോഭം തടയാനാകും. അതുകൊണ്ട് അക്രമം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. -അദ്ദേഹം പറഞ്ഞു. അസം ഉടമ്പടിക്ക് കാരണമായ അനധികൃത കുടിയേറ്റക്കാർക്കെതിരായ 1979-85കാലത്തെ സമരം നയിച്ചത് 'ആസു' ആണ്. സോനോവാൾ വന്ന വഴി മറക്കരുതെന്ന് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.90കളിൽ 'ആസു' ഭാരവാഹിയായിരുന്നു സോനോവാൾ.
അതേസമയം, ഗുവാഹതിയിലെ പല കടകളിലും സാധനങ്ങൾ തീർന്ന അവസ്ഥയിലാണ്. ജനം സാധനങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിനാലാണിത്. കടകളിൽ ജനം വരി നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിനിടെ, ഗുവാഹതിയിൽ നിശാനിയമം വെള്ളിയാഴ്ച ഉച്ചക്കു ശേഷം പിൻവലിക്കുമെന്ന വ്യാജവാർത്ത പടർന്നു. അധികൃതർ ഇതു നിഷേധിച്ചു. ഗുവാഹതിയുടെ മുക്കിലും മൂലയിലും പൊലീസും പട്ടാളവുമുണ്ട്. ജനങ്ങളുടെ പോക്കുവരവോ വാഹന സഞ്ചാരമോ തടയുന്നില്ല. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. ജനാധിപത്യ പ്രക്രിയയിൽ അക്രമത്തിന് ഒരു ഇടവുമില്ലെന്നും അക്രമ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സോനോവാൾ പറഞ്ഞു. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കും. സംഘർഷഭരിതമായ പ്രക്ഷോഭങ്ങളിലേക്ക് കുട്ടികൾ പോകുന്നത് രക്ഷിതാക്കൾ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ, അസമിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നാഗാലാൻഡിൽ അവശ്യ വസ്തുക്കൾ കിട്ടാതാകുമോ എന്ന ആശങ്ക പടർന്നു. വെള്ളിയാഴ്ച ഇവിടെ ജനം സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. തലസ്ഥാനമായ കൊഹിമയിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിര ദൃശ്യമായിരുന്നു. ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നാണ് അധികൃതർ പറയുന്നത്. ദിമാപുർ ഡിപ്പോയിൽ മതിയായ ശേഖരമുണ്ടെന്നും കൂടുതൽ ഇന്ധനം വരും ദിവസങ്ങളിൽ റെയിൽ മാർഗം എത്തുമെന്നും അവർ അറിയിച്ചു. അസമിൽ കുടുങ്ങിയ നാഗാലാൻഡിലേക്കുള്ള യാത്രികർക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിശാനിയമം 12 മണിക്കൂറാക്കി ചുരുക്കി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലാണിതെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമീഷണർ എം.ഡബ്ല്യു. നൊങ്ബ്രി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ഇരു സഭകളും പാസാക്കിയതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളോടെ ഐ.ഐ.ടി ഗുവഹാത്തി കാമ്പസും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാമ്പസും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. ബ്രഹ്മപുത്രയുടെ തീരത്ത് 700 ഏക്കറിലുള്ള കാമ്പസിൽ ആശയവിനിമയം, ഗതാഗതം, ഭക്ഷണസൗകര്യം എന്നിവ പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടു. സംസ്ഥാനത്തെ പത്തു ജില്ലകളിൽ ബ്രോഡ്ബാൻഡ് നിരോധനമുണ്ട്. എല്ലായിടങ്ങളിലും വൻ സുരക്ഷ ഏർപ്പെടുത്തിയതിനാൽ പുറത്തിറങ്ങാനാകുന്നില്ല. കാമ്പസിന് പുറത്തെ കടകൾ പ്രതിഷേധം മൂലവും സാധന ലഭ്യത കുറവും മൂലം അടച്ചു.
കാമ്പസിൽ വാട്‌സ് ആപ്, ഫേസ്‌ബുക്ക്, യൂട്യൂബ് സാമൂഹിക മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കാണ്. ഫോൺ വിളിക്ക് മാത്രമാണ് അനുമതി. മെസ്സിൽ ഭക്ഷണത്തിന് പരിധി നിശ്ചയിച്ചു. പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്താത്തതാണ് കാരണം. സാധനങ്ങളുമായി അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പൊലീസും സുരക്ഷ സേനയും തിരിച്ചയക്കുകയാണ്. സ്ഥിതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ ഭക്ഷണ ക്ഷാമത്തിന് സാധ്യതയേറെ. പെട്രോൾ പമ്പുകൾ പലതും ഇന്ധനമില്ലാത്തതിനാൽ അടച്ചു. ലഭ്യമായ ഇടങ്ങളിൽ നീണ്ട വരിയാണ്. ജനങ്ങൾ ഭക്ഷണ സാധനങ്ങളും ഇന്ധനവും ശേഖരിച്ചുവെക്കാനും ശ്രമിക്കുന്നു. നഗരത്തിൽ ടാക്‌സികൾ കുറഞ്ഞു. ഗുവാഹത്തി വിമാനത്താവളത്തിൽനിന്ന് കാമ്പസിലേക്ക് 500 രൂപയാണ് ടാക്‌സിക്ക് ചാർജ്. അത് 1000 മുതൽ 2000 വരെയായി.
സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടറുകൾ കുറഞ്ഞു. വിദ്യാഭ്യാസപരമായ എന്തെങ്കിലും നടക്കുന്നത് ഐ.ഐ.ടിയിൽ മാത്രമാണ്. ഗുവാഹത്തി സർവകലാശാല ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. റോഡ്, റെയിൽ, എയർ ഗതാഗതം നിലച്ചു അവസ്ഥയിലാണ്.
പൗരത്വ ബില്ലിനെതിരെ ക്യാമ്പസും തെരുവിൽ
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ഡൽഹിയിലെത്തിയത് ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാർത്ഥികളിലൂടെ. പ്രധാന കവാടത്തിനു മുന്നിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധിച്ചു. ഇതോടെ റോഡ് സ്തംഭിക്കുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലിസ് ലാത്തിചാർജ്ജ് നടത്തി. നിരവധി വിദ്യാർത്ഥികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായെന്ന് ആരോപിച്ച് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധ മാർച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് തടയാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. നിരവധി വിദ്യാർത്ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. 'യൂനിവേഴ്സിറ്റി ക്യാംപസിൽ നിന്ന് പാർലമെന്റിലേക്ക്' എന്നാണ് വിദ്യാർത്ഥികൾ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എന്നാൽ അധികദൂരം കടക്കാൻ പൊലിസ് അനുവദിച്ചില്ല. യൂനിവേഴ്സിറ്റിക്ക് അടുത്തു തന്നെ തടയുകയും ഇതോടെ സംഘർഷമുണ്ടാവുകയും ചെയ്തു.
രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്. മാർച്ച് തടയാൻ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകൾ വിദ്യാർത്ഥികൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലിസ് തടയുകയും ലാത്തിചാർജ്ജ് നടത്തുകയും ചെയ്തു. ഇതോടെ ക്യാംപസിനുള്ളിലേക്ക് വിദ്യാർത്ഥികൾ പിരിഞ്ഞെങ്കിലും ക്യാംപസിനുള്ളിലേക്ക് പൊലിസ് കണ്ണീർവാതക പ്രയോഗം നടത്തി. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി മെട്രോ പട്ടേൽ ചൗക്കിലെയും ജൻപതിലെയും കവാടങ്ങൾ അടച്ചിട്ടു. ഈ സ്റ്റേഷനുകളിൽ മെട്രോ ട്രെയിനുകൾ നിർത്താതെ ഓടി.
മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നു
രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിൽ മാത്രമാണ് ഭേദഗതിചെയ്ത പൗരത്വ നിയമത്തിനെതിരേ വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. ആയിരക്കണക്കിനു വിദ്യാർത്ഥികളും അദ്ധ്യാപകരും വയോധികരും കലാകാരന്മാരുമടങ്ങുന്ന ജനക്കൂട്ടം ഗുവാഹാട്ടിയിലെ തെരുവുകളിൽ മണിക്കൂറുകളോളം നിരാഹാരമിരുന്നു. അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കർഫ്യൂ തുടരുന്ന ഗുവാഹാട്ടിയിൽ ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ട്.
റെയിൽവേസ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും ബസ് സർവീസുകളേർപ്പെടുത്താനും സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർഫ്യൂ പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഒട്ടേറെപ്പേർ വീടുവിട്ട് പുറത്തിറങ്ങി. പിന്നാലെ കർഫ്യൂ തുടരുമെന്ന വിശദീകരണവുമായി ജില്ലാഭരണകൂടമെത്തി. ഈ വിവരമറിയാതെ തുറന്ന കടകളിൽ പച്ചക്കറികളും അവശ്യസാധനങ്ങളും വാങ്ങിസൂക്ഷിക്കാനെത്തിയവരുടെ തിരക്കനുഭവപ്പെട്ടു. അതേസമയം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. കേരളത്തിലും ബംഗാളിലും ഡൽഹിയിലും നിയമത്തിനെതിരെ സംയുക്ത സമരം നടന്നു.
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- സിഎഎ മുസ്ലിം വിരുദ്ധമല്ലെന്നു ഗവർണർ; രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി
- സിഎഎ: യുഎസിന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍