ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'ചാവൻ ഒരുങ്ങിക്കോ'....തനിക്കൊപ്പം പൊക്കമുള്ള വാളും പരിചയുമെടുത്ത് അങ്കക്കച്ചമുറുക്കി അടരാടാനെത്തിയ ആ പയ്യൻ മുന്നോട്ടുകുതിക്കുമ്പോൾ തീയേറ്ററുകൾ ഇളകിമറിയുകയാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ ക്ലൈമാക്സിൽ, സമൂതിരിയുടെ കാവൽക്കാരുടെ തലയരിഞ്ഞുതള്ളി, ഗോപുരത്തുണുകളൽ ഒന്നാന്നായി ചാടിക്കടന്ന്, ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർക്കുന്ന ഒരു കൊച്ചുപയ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയിലടക്കം താരം. മാമാങ്കത്തിന്റെ 'മാൻ ഓഫ് ദി മാച്ച്' ആയി ഏവരും വിലയിരുത്തുന്ന ചന്ത്രാത്ത് ചന്തുണ്ണിയെ അവതരിപ്പിച്ച ആറാം ക്ലാസുകാരൻ കോട്ടയം പുതുപ്പള്ളി സ്വദേശി മാസ്റ്റർ അച്യുതന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. നിലക്കാത്ത ഫോൺകോളുകളാണ് ഈ മിടുക്കനെ തേടിയെത്തുന്നത്. മമ്മൂട്ടിയെ കടത്തിവെട്ടുന്ന അഭിനയം കാഴ്ചവെച്ച ഈ ബാലൻ ഭാവിയുടെ വാഗ്ദാനമാണെന്ന് ഉറപ്പ്. ചന്ത്രോത്ത് ചന്തുണ്ണിയുടെ മെയ്യഴികിലും ചുരികത്തലപ്പിലും മലയാളി സിനിമ അക്ഷരാർഥത്തിൽ മയങ്ങിവീണിരിക്കയാണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
അങ്ങനെ അഭിനയമോഹമെന്നും കാര്യമായി ഇല്ലാതിരുന്ന അച്യുതനെ തേടി സത്യത്തിൽ സിനിമ ഇങ്ങോട്ടെത്തുകയായിരുന്നു. 'അഭ്യാസിയെ തേടി സിനിമ കളരിമുറ്റത്ത് എത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവും ചിത്രകാരനുമായ ബാലഗോപാൽ പറയുന്നു. അഞ്ചാംക്ലാസ് മുതൽ അച്യുതൻ കളരി പഠിക്കാൻ തുടങ്ങി. തടിക്കൽ ജെ കെ വി കളരി പഠന കേന്ദ്രത്തിലെ, ബൈജുവർഗീസ് ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു, പഠനം. സിനിമയുടെ അണിയറപ്രവർത്തകർ അച്യുതന്റെ കളരിയിലേക്കും ഓഡീഷനുമായി എത്തിയിരുന്നു. അങ്ങനെയാണ് താൻ ഈ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു.
സിനിമകളൊരുപാട് കാണാറുണ്ടെങ്കിലും അഭിനയമോഹമൊന്നും അച്യുതന് ഉണ്ടായിരുന്നില്ല. അച്ഛനാണ് കളരി പഠിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. മനസ്സിനും ശരീരത്തിനും നല്ലതാണ്. ചേരുമ്പോൾ വലിയ താൽപര്യമുണ്ടായിരുന്നില്ല. ശനിയും ഞായറും പോവുമല്ലോയെന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് കളരിയിൽ താൽപര്യം തോന്നുകയായിരുന്നു. മാമാങ്കത്തിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം 2 വർഷം താൻ അണിയറപ്രവർത്തകർക്കൊപ്പമായിരുന്നുവെന്ന് അച്യുതൻ പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് തന്നെ തിരഞ്ഞെടുത്തുവെന്ന് ഉറപ്പിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു ലൊക്കേഷൻ കാണുന്നത്. അഭിനയിക്കുമ്പോഴും ആശങ്കയായിരുന്നു. എന്നാൽ ചെയ്ത് തുടങ്ങിയതോടെ പരിഭ്രമം മാറുകയായിരുന്നു. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോഴും ചെറിയ ഷോക്കുണ്ടായിരുന്നു. ആദ്യമായി നേരിൽ കാണുന്ന അഭിനേതാവാണ് അദ്ദേഹം. വീടെവിടെയാണ്, എത്രാം ക്ലാസിലാണ് അങ്ങനെയൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്.
ഉണ്ണിച്ചേട്ടൻ വളരെ ഫ്രണ്ട്ലിയാണ്. നല്ല സപ്പോർട്ടീവാണ്. ബോഡി മെയ്ന്റെയൻ ചെയ്യുന്നതിനായി ദിവസവും പുഷ് അപ് എടുക്കാനായി ഇരുവരും പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ താൻ മെലിഞ്ഞായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് മുടി വളർത്തിയത്. അമ്മ ശോഭയായിരുന്നു മുടിയുടെ കാര്യം നോക്കുന്നത്.സിനിമ ഇറങ്ങിക്കഴിഞ്ഞ് അധികം വൈകാതെ മുടി വെട്ടും.സ്കൂളിൽ എല്ലാവരും നല്ല പിന്തുണയാണ്. ട്രെയിലറൊക്കെ വന്നതിന് ശേഷമാണ് താൻ അഭിനയിക്കാൻ പോവുന്ന കാര്യത്തെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കിയത്. ഇത്രയും നാൾ പറയാതിരുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാതി. എങ്ങനെയായിരുന്നു ഷൂട്ടിങ് അനുഭവമെന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്.
രണ്ട് വർഷക്കാലം താൻ സ്കൂളിൽ പോയിരുന്നില്ല. പരീക്ഷയ്ക്ക് വേണ്ടി മാത്രമായാണ് പോയത്. വീട്ടിലെത്തുമ്പോൾ അമ്മ പഠിപ്പിക്കാറുണ്ട്. വീട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. രണ്ടു വർഷം സ്കൂളിൽ പോവാനാവില്ലെന്നറിഞ്ഞപ്പോൾ കുഴപ്പമില്ല, അവൻ പഠിച്ചോളുമെന്നായിരുന്നു അവർ പറഞ്ഞത്. അച്യുതനൊരു അനിയത്തി കൂടിയുണ്ട് അരുന്ധതി. അനിയത്തിക്ക് ഈ പേരിട്ടതും അച്യുതനാണ്. നേരത്തെ നോക്കിയ പേരുകളൊന്നും ഇഷ്ടമായിരുന്നില്ല. ആ സമയത്താണ് അനുഷ്ക ഷെട്ടിയുടെ സിനിമ കണ്ടത്. അവൾക്ക് ഈ പേര് ചേരുമെന്ന് തോന്നി. അങ്ങനെയാണ് ആ പേരിട്ടത്. മോൻ എന്നാണ് അവൾ തന്നെ വിളിക്കാറുള്ളതെന്നും അച്യുതൻ പറയുന്നു.
കളരി പഠിച്ചതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. ബോളിവുഡ്് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലാണ് ൗശലാണ് ഫൈറ്റ് നിയന്ത്രിച്ചത്. 'എല്ലാ താരങ്ങളുടെ കൂടെ അഭിനയിക്കാനും ഇഷ്ടമാണ്. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവാനാണ് താൽപര്യം. താനും പ്രാചി മാമും രണ്ട് വർഷം മുൻപാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഞങ്ങൾ തമ്മിൽ കട്ടക്കമ്പനിയാണെന്നും താരം പറയുന്നു. ഇടയ്ക്ക് ചിലരൊക്കെ മോളേ എന്ന് വിളിച്ച് അടുത്ത് വന്നിട്ടുണ്ട്. റസ്റ്റ് റൂമിൽ പോവുമ്പോഴും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. യാത്രകളും ചിത്രം വരക്കുന്നതും ഏറെ ഇഷ്ടമാണ്'- മാസ്റ്റർ അച്യുതൻ പറയുന്നു.
ചന്ത്രോത്ത് അപ്പുണ്ണി ശരിക്കും ജീവിച്ചിരുന്നോ?
മാമാങ്കം സിനിമ പുറത്തുവന്നതോടെ ചരിത്ര കുതുകികളുടെ ഗ്രൂപ്പിലും വലിയ ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഈ കഥാപാത്രം ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ലിഖിതമായ ചരിത്രത്തിൽ ഇത്തരം ഒരു കഥാപാത്രത്തെ കാണാൻ കഴിയില്ലെങ്കിലും മാമങ്കത്തിന് നിദാനയമായ പഴമൊഴകളിലും പാണപ്പാട്ടുകളിലും ഈ കഥാപാത്രമുണ്ട്. ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയെ അടിസ്ഥാനമാക്കിയും, നാട്ടിൽ പ്രചരിച്ച വാമൊഴികളുടെയും അടിസ്ഥാനത്തിലാണ് ചാവേറുകളുടെ കഥ രൂപപ്പെട്ടത്ത്. ഇത്തരം പാട്ടുകൾ വെച്ച് ഗവേഷണം നടത്തുന്നവരാണ് 1695-ലെ മാമാങ്കത്തിലാണ് ചന്തുണ്ണി കത്തിപ്പടർന്നത് എന്ന് പറയുന്നത്.
പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇതിൽ പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ) എഴുതിയ നോവലാണ് പോരാട്ടം.
എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയയ്ക്കാൻ തുടങ്ങിയശേഷമുള്ള 400 വർഷങ്ങളോളം ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെട്ടിട്ടില്ല. ഈ രീതിയിൽ നോക്കുമ്പോൾ ചരിത്രത്തോട് മാമാങ്കം എന്ന ചിത്രവും, ചന്ത്രോത്ത് അപ്പുണ്ണിയെന്ന കഥാപാത്രവും ഒരു പരിധിവരെ നീതി പുലർത്തിയെന്ന് പറയാം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്