ഭാര്യയ്ക്ക് തലകറക്കവും പനിയും വന്നപ്പോൾ ഗൾഫുകാരൻ എത്തിച്ചത് താലൂക്ക് ആശുപത്രിയിൽ; കാഷ്വാലിറ്റിയിൽ എത്തിയപ്പോൾ ഇതൊന്നും കാഷ്വാലിറ്റിയിൽ കാണിക്കേണ്ട രോഗമല്ലെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ; വാക്കുതർക്കം വന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും; ഒടുവിൽ രോഗിയെ എത്തിച്ചത് സ്വകാര്യ ആശുപത്രിയിൽ; അവഗണന ഫേസ്ബുക്ക് ലൈവിൽ അഖിൽ കോട്ടാത്തല തുറന്നു പറഞ്ഞതോടെ പ്രശ്നം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം അന്വേഷിക്കുമെന്ന് ഡിഎംഒ
എം മനോജ് കുമാർ
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ നിഷേധമെന്നു പരാതി. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ചന്തുവിന്റെ ഭാര്യ അഞ്ജുവിനാണ് ചികിത്സാ നിഷേധം വന്നത്. ഇന്നു രാവിലെ തല കറക്കവും പനിയും വന്നതിനെ തുടർന്നാണ് ചന്തു ഭാര്യയെയും കൊണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആ സമയം ഒപി തുടങ്ങിയിരുന്നില്ല. തലകറക്കം കൂടിയതിനെ തുടർന്ന് അവശനിലയിലായിരുന്നു അഞ്ജു. തുടർന്നാണ് അഞ്ജുവിനെ ഇവർ കാഷ്വാലിറ്റിയിലേക്ക് എത്തിച്ചത്. തലകറക്കത്തിനും പനിക്കും ഒന്നും കാഷ്വാലിറ്റിയിൽ ചികിത്സ നൽകാൻ കഴിയില്ല. ഒപി സമയം ആകുമ്പോൾ ഒപിയിൽ കാണിച്ചാൽ മതി എന്നാണ് ആ സമയം കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന നഴ്സ് പറഞ്ഞത്. ഇതോടെ ചന്തു തർക്കിച്ചെങ്കിലും ഇവർ കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറെ വിളിച്ചു വരുത്താനോ ചികിത്സ നൽകാനോ തയ്യാറായില്ല. അതോടെ ആളുകൾ തടിച്ചു കൂടുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ഇവിടെ പ്രശ്നമുണ്ടാകരുത് ചന്തുവിനെ അറസ്റ്റ് ചെയ്യും എന്നാണ് ഡ്യൂട്ടിയിലെ പൊലീസ് ഓഫീസർ പറഞ്ഞത്. ഇതോടെ തന്നെ അറസ്റ്റ് ചെയ്യാൻ ചന്തു ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. അഞ്ജു അവശ നിലയിലായതിനാൽ ഇവർ ഒപി സമയം വരെ കാത്തു നിൽക്കാതെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.
അഖിൽ കോട്ടാത്തല എന്ന സമൂഹ്യപ്രവർത്തകൻ സംഭവം അറിയുകയും രാവിലെ തന്നെ ഫെയ്സ് ബുക്ക് ലൈവിൽ വരുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊട്ടാരക്കര താലൂക്ക് ആശ്പുപത്രിയിൽ നിന്നും ദുരനുഭവം നേരിട്ടവർ കമന്റുകളായി ലൈവിന് താഴെ വരുകയും ചെയ്തു. ഇതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം ശക്തമായി.
അഖിൽ ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞത്:
വളരെ അടിയന്തിര പ്രാധാന്യമുള്ള സംഭവം പങ്കു വയ്ക്കാനാണ് ഞാൻ ലൈവിൽ വന്നത്. എന്റെ ഒരനുജൻ, നാട്ടുകാരൻ രാവിലെ ഏഴുമണിയോടെ ഭാര്യയുടെ ചികിത്സ തേടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി. ഭാര്യ തല കറങ്ങി വീണതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒപി തുടങ്ങാൻ എട്ടുമണിയാകും. അതിനാൽ ഒപിക്ക് ടിക്കറ്റ് നൽകാം. ഭാര്യ തല കറങ്ങി ഓട്ടോയിൽ ഇരിക്കുകയാണ്. അതിനാൽ കാഷ്വാലിറ്റിയിൽ കാണിക്കണം എന്നാണ് പറഞ്ഞത്. പക്ഷെ തലകറക്കം, പനി ഇതിനൊക്കെ ഒപിയിൽ കാണിച്ചാൽ മതി. ഇതിനെ തുടർന്ന് വാക്ക് തർക്കം വന്നു. ലോറി ഒക്കെ ഇടിച്ച് ചാകാറായ ആളുകളെയാണ് കാഷ്വാലിറ്റിയിൽ കാണിക്കുക. തല കറക്കം, പനി ഇതെല്ലാം ഒപിയിൽ കാണിച്ചാൽ മതി എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസ് പറഞ്ഞത് ഇവിടെ ബഹളം വച്ചാൽ എടുത്ത് അകത്തിടും എന്നാണ്. അതോടെ അവൻ വീഡിയോ എടുക്കാൻ നോക്കി. വലിയ കേസ് ആകുമെന്നും ഒക്കെ പറഞ്ഞു പൊലീസ് അവനെ ഭീഷണിപ്പെടുത്തി. കാഷ്വാലിറ്റിയിൽ വരുന്നവരെ എവിടെ കാണിക്കണം എന്ന് കംബൗണ്ടർ ആണോ തീരുമാനിക്കുക. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭാഷണങ്ങൾ പറയുന്നവരെ അടി നൽകുമായിരുന്നു. ഞാൻ നാട്ടിലില്ല. അതിനാലാണ് ഫെയ്സ് ബുക്ക് ലൈവിൽ വന്നത്. എനിക്ക് പറയാനുള്ളത് അവിടെയുള്ള പൊലീസുകാരനോ കംബൗണ്ടറോ അല്ല എവിടെ കാണിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഡോക്ടർ ആണ്. ഇതിനു മുൻപും താലൂക്ക് ആശുപത്രിയിൽ ഇങ്ങിനെ പ്രശ്നങ്ങൾ നടന്നിട്ടുണ്ട്. അപ്പൊഴോക്കെ ഞങ്ങൾ അവിടെ ബന്ധപ്പെട്ടിരുന്നു. രണ്ടു തവണയാണ് പെൺകുട്ടി വീട്ടിൽ തല കറങ്ങിവീണത്. ചികിത്സാ നിഷേധം വന്നതിനെ തുടർന്ന് അവർ സത്യസായി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി.
താലൂക്ക് ആശുപത്രിയിലെ കംബൗണ്ടറുടെ നടപടി സോഷ്യൽ മീഡിയയിൽ ചർച്ച ആക്കണം. ഡിഎംഒ ഈ കാര്യത്തിൽ ഇടപെടും എന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇത് ചർച്ച ആക്കിയാൽ മാത്രമേ നാളെ സാധാരണക്കാരൻ വരുമ്പോൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇല്ലാതെയാകൂ. ആശുപത്രി അധികൃതരുടെ സ്വഭാവം വളരെ മോശം ആണെന്നാണ് എന്നോടു സംസാരിച്ചവർ പറഞ്ഞത്. താലൂക്ക് ആശുപത്രി ജീവനക്കാരുടെ വിചാരം എല്ലാവരും അവിടുത്തെ സൂപ്രണ്ട് ആണെന്നാണ്. ഈ ഒരു മനോഭാവം മാറ്റിയെടുക്കാൻ തീർച്ചയായും നിങ്ങൾ ജനങ്ങൾ ഓരോരുത്തരും ഇടപെടണം. ജനങ്ങൾ തന്നെയാണ് കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്നും ജനാധിപത്യമാണ് ഈ രാജ്യത്ത് ഉള്ളത് എന്നും ബോധ്യപ്പെടണമെന്നുണ്ടെങ്കിൽ നമ്മൾ മന്ത്രിമാരുടെ പുറകെയോ ഉദ്യോഗസ്ഥരുടെ പിറകെയോ ഒന്നും പോകേണ്ടതില്ല. പലപ്പോഴും ഇന്നത്തെ കാലത്ത് നമ്മൾ ഇടപെടേണ്ട വിഷയങ്ങളിൽ നമ്മൾ തന്നെ ഇടപെടണം. ഇന്നു കൊട്ടാരക്കര സംഭവിച്ചത് നാളെ വേറൊരിടത്ത് സംഭവിക്കും. എന്തെങ്കിലും ഒന്ന് സംഭവിച്ച് മരണപ്പെട്ടുകഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗും ഇട്ട് മുഖ്യമന്ത്രിയെയും തെറിവിളിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് കുത്തിയിരിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ നിങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കണം. തീർച്ചയായും പ്രതികരിക്കണം.
ചന്തു താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതികരിച്ചപ്പോൾ പൊലീസുകാരൻ പറഞ്ഞത് അവനെ എടുത്ത് അകത്തിടും എന്നാണ്. ആ അകത്തിടൽ എല്ലാം അവന്റെ കയ്യിൽ വച്ചാൽ മതി. അവനൊന്നും അല്ല ഈ രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുപോലെ ഇവിടെ ഡോക്ടർമാർ ഉണ്ടോ ഇല്ലയോ എന്നല്ല, ഇരുപത്തിനാല് മണിക്കൂറും അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടായിരിക്കണം. ഏത് രോഗിയേയും പരിശോധിച്ച് വേറെ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെങ്കിൽ അതെല്ലാം ചെയ്യാൻ ബാധ്യതയുള്ളവർ തന്നെയാണ് അവിടെ ഇരിക്കുന്ന ഡോക്ടർമാർ. ആ ഡോക്ടർമാർക്ക് പണി അറിയില്ലെങ്കിൽ പണി പഠിക്കണം എന്ന് പറഞ്ഞു തത്ക്കാലം ഞാൻ നിർത്തുകയാണ്. എന്റെ ഭാഷ കടുത്ത് പോയെങ്കിൽ ഉള്ളിന്റെ ഉള്ളിലുള്ള ജനാധിപത്യ ബോധം കൊണ്ടും ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് ശീലം ഉള്ളതുകൊണ്ടുമാണ്. നിങ്ങൾ ദയവു ചെയ്ത് പരമാവധി വാർത്ത ഷെയർ ചെയ്യണം. നിങ്ങൾ ഈ വീഡിയോ, ചന്തുവിന്റെ വീഡിയോ ഷെയർ ചെയ്യണം. ശക്തമായ പ്രതികരണം ഉണ്ടാകണം. സാധാരണക്കാരായ രോഗികളുടെ ആശ്രയമാണ് താലൂക്ക് ആശുപത്രികൾ. എവിടെ ജനങ്ങളോട് സഹാനുഭൂതിയോടെ പെരുമാറാൻ അറിഞ്ഞു കൂടാത്ത, ഗുണ്ടായിസം കാട്ടുന്ന, ഞാനാണ് എല്ലാം തീരുമാനിക്കുന്നത് എന്ന രീതിയിൽ കംബൗണ്ടർ പരിശോധിക്കേണ്ട ഏത് ഡോക്ടറെ കാണിക്കണം എന്ന്. ആരെ കാണിക്കണം എന്നത് നമ്മൾ തീരുമാനിക്കും. ജീവനക്കാർ എഴുതി നല്കേണ്ട ജോലികൾ ചെയ്താൽ മതി. അല്ലെങ്കിൽ നാട്ടുകാർ കയറി ചെവിക്കല്ലടിച്ച് തിരിക്കും എന്ന് അവനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ ലൈവിൽ വന്നത്. ഇത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ദേഷ്യമാണ്. ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുക.
ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ എത്തിയ ചന്തുവിന്റെ പ്രതികരണം:
ഞാൻ ഗൾഫിലാണ്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടേയുള്ളൂ. രാവിലെ ഭാര്യയ്ക്ക് പനി. ഒപ്പം തല ചുറ്റലും ശർദ്ദിയും. വീട്ടിൽ വീണതിനെ തുടർന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തി. ഭാര്യയ്ക്ക് തീരെ വയ്യ. തലകറക്കം നിൽക്കുന്നുമില്ല. ഓട്ടോ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. അനിയനെ അതിനു മുൻപ് തന്നെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഒപിയില്ല. അതിനാൽ കാഷ്വാലിറ്റിയിൽ കാണിക്കാനാണ് പറഞ്ഞത്. കാഷ്വാലിറ്റിയിൽ പോയപ്പോൾ എന്താണ് എന്ന് ചോദിച്ചു.
തലകറക്കം, പനി എന്ന് പറഞ്ഞു. കുഴപ്പമില്ല. ഒപിയിൽ കാണിച്ചാൽ മതി എന്നാണ് പറഞ്ഞത്. എട്ടുമണിയായാൽ ഒപി തുടങ്ങും. കാഷ്വാലിറ്റിയിൽ കാണിക്കാൻ കഴിയില്ല എന്ന് തന്നെ ജീവനക്കാരി തീർത്ത് പറഞ്ഞു. അപ്പോൾ ഞാൻ ഫെയ്സ് ബുക്ക് ലൈവ് ഇട്ടു. പൊലീസുകാരൻ വന്നു പറഞ്ഞു. ലൈവ് ഒന്നും എടുക്കാൻ കഴിയില്ലെന്ന്. കേസ് എടുക്കും എന്നാണ് പൊലീസ് പറഞ്ഞത്. ഇത് വലിയ വിഷയമുള്ള കേസ് ആണ്. നിനക്ക് അതിന്റെ ഗൗരവം അറിയാഞ്ഞിട്ടാണ്. പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു അറസ്റ്റ് ചെയ്യൂ. കേസ് എടുക്കൂ എന്നൊക്കെ പറഞ്ഞു.
ഭാര്യ വീഴാൻ പോകുന്ന അവസ്ഥയിലാണ്. പിന്നെ ഞങ്ങൾ ഭാര്യയുമായി സ്വകാര്യ ആശുപത്രിയിൽ പോയി. പ്രശ്നമുണ്ടായപ്പോൾ രാവിലെ ആളുകൾ അവിടെ കൂടുകയും ചെയ്തു. എല്ലാം ഞങ്ങൾ പറയുന്നത് പോലെയേ നടക്കൂ. നിങ്ങൾക്ക് ഇവിടെ ഒന്നും വോയ്സില്ല. ഇതിനു മുൻപും ഞങ്ങൾക്ക് ഇവിടെനിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭാര്യ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ആരോഗ്യമന്ത്രിക്ക് തന്നെ ഈ കാര്യത്തിൽ പരാതി നൽകാനാണ് പരിപാടി-ചന്തു പറയുന്നു.
പ്രശ്നത്തെക്കുറിച്ച് അറിയില്ല, അന്വേഷിക്കും: ഡിഎംഒ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധത്തെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് ആശുപത്രിയിൽ തിരക്കുമെന്നും പാകപ്പിഴകൾ വന്നെങ്കില നടപടി സ്വീകരിക്കുമെന്ന് കൊല്ലം ഡിഎംഒ ഡോക്ടർ ഷെർലി പറഞ്ഞു. ഒരു പരാതിയും മുൻപാകെ വന്നിട്ടില്ല. പ്രശ്നത്തെക്കുറിച്ച് ഇപ്പോൾ പറയുമ്പോഴാണ് അറിയുന്നത്-ഷേർളി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്