Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സര പരീക്ഷക്കിടയിൽ പേനയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അരും കൊലയിൽ; എട്ടാം ക്ലാസുകാരിയുടെ മരണത്തിൽ സഹപാഠിയായ പെൺകുട്ടി അറസ്റ്റിൽ; മൃതദേഹം കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ നിന്ന്; നിർണായകമായത് ക്ലാസിലെ വിദ്യാർത്ഥികളുടെ മൊഴിയും; കൊലയ്ക്ക് കൂട്ട് നിന്ന മാതാപിതാക്കളും അറസ്റ്റിൽ

മത്സര പരീക്ഷക്കിടയിൽ പേനയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അരും കൊലയിൽ; എട്ടാം ക്ലാസുകാരിയുടെ മരണത്തിൽ സഹപാഠിയായ പെൺകുട്ടി അറസ്റ്റിൽ; മൃതദേഹം കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ നിന്ന്; നിർണായകമായത് ക്ലാസിലെ വിദ്യാർത്ഥികളുടെ മൊഴിയും; കൊലയ്ക്ക് കൂട്ട് നിന്ന മാതാപിതാക്കളും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പേനയ്ക്ക് വേണ്ടിയുള്ള അടിപിടി അവസാനിച്ചത് എട്ടാം ക്ലാസുകാരിയെ കൊലപാതകത്തിൽ. ജയ്‌പ്പുരിലെ ചക്സു എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. പായൽ എന്ന പെൺകുട്ടിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ പെൺകുട്ടിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം മറച്ചുവെച്ചതും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനുമാണ് മൂവർക്കുമെതിരെ നടപടി. സ്‌കൂളിനു സമീപത്തുള്ള നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്നുമാണ് പായലിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം സ്‌കൂൾ പരിസരത്തു നിന്ന് ലഭിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർ പായലിന്റെ സഹപാഠികളെയും അദ്ധ്യാപകരെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പേനയെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന മൊഴി സഹപാഠികൾ നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന പരീക്ഷയ്ക്കിടെ പായലും മറ്റൊരു പെൺകുട്ടിയും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു.

പായലിന്റെ പേന സഹപാഠിയായ പെൺകുട്ടി എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെൺകുട്ടിയുടെ സുഹൃത്തുക്കൾ പായലിനെ കളിയാക്കി. സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയും പായലിനെ അധിക്ഷേപിച്ചു. നിശബ്ദയായി പരീക്ഷ എഴുതിയ പായൽ വീട്ടിലേക്ക് മടങ്ങി. സഹപാഠിയുടെ അധിക്ഷേപത്തിൽ അതീവ ദുഃഖിതയായിരുന്നു പായൽ.

വീട്ടിൽ നിന്ന് സഹപാഠിയുടെ വീട്ടിലേക്ക് പായൽ ചെന്നു. ഈ സമയം പെൺകുട്ടി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ വെച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ പെൺകുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പായലിനെ തല്ലി കൊന്നു. ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടു. ഈ സംഭവങ്ങൾ പെൺകുട്ടി തന്റെ അമ്മയോടും സഹോദരനോടും വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി ഇരുവരും ചേർന്ന് പായലിന്റെ ശരീരം കല്ലുകെട്ടി കുളത്തിൽ താഴ്‌ത്തി.

ഈ സംഭവങ്ങൾ പിന്നീട് പെൺകുട്ടിയുടെ അച്ഛനെയും അറിയിച്ചു. അച്ഛന്റെ സഹായത്തോടെ പായലിന്റെ മൃതദേഹം കുളത്തിൽ നിന്ന് എടുത്ത് സ്‌കൂളിന് സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാതിരുന്നാൽ തന്റെ മകൾക്ക് ശാപം ലഭിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കൾ മൃതദേഹം കുളത്തിൽ നിന്ന് എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP