കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തെ കൈവിട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നാടുവിടുന്നു; കിഫ്ബിയിൽ പ്രാവർത്തികമാക്കിയതിൽ നിർണായക റോളുള്ള സഞ്ജീവ് കൗശിക്കും മനോജ് ജോഷിയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ ധനവകുപ്പിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; പകരം വെക്കാൻ കഴിവുള്ള ആരുണ്ടെന്ന അന്വേഷണവുമായി സർക്കാർ; കൂടുതൽപേർക്ക് ഡെപ്യൂട്ടേഷന് അർഹത ഉണ്ടെന്നിരിക്കേ അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയാൽ സംസ്ഥാന ഭരണം ആകെ കുഴപ്പത്തിലാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താൻ പോലുമില്ലാത്ത അവസ്ഥയിൽ കിഫ്ബി അടക്കമുള്ള ആശയം കൊണ്ടുവന്നാണ് തൽക്കാലം സർക്കാർ പിടിച്ചു നിന്നത്. എന്നാൽ, കിഫ്ബി ആശയം സംസ്ഥാനത്ത് നടപ്പിലാക്കിയതിലും ഫണ്ട് കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ച രണ്ട് ഉദ്യോഗസ്ഥർ കേന്ദ്രസർക്കാറിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ സംസ്ഥാനം ആകെ വെട്ടിലായി, പ്രത്യേകിച്ചു ധനമന്ത്രാലയം.
സംസ്ഥാനത്ത് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് അർഹമായ കേന്ദ്ര ഡെപ്യൂട്ടേഷൻ സ്വീകരിച്ച് കേരളംവിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാൻഷ്യൽ സർവീസ് ഡയറക്ടറേറ്റിലും അഡീഷണൽ സെക്രട്ടറിമാരായാണ് നിയമനം ലഭിച്ചിരിക്കുന്നത്. കിഫ്ബിയുട കാര്യങ്ങൾ അടക്കം നോക്കിയിരുന്നത് സഞ്ജീവ് കൗശിക്കാണ്. അദ്ദേഹം കേരളം വിടുന്നതാകും കേരളത്തെ പ്രത്യക്ഷത്തിൽ ബാധിക്കുക. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുവരും കേന്ദ്രത്തിലേക്ക് വണ്ടി കയറുന്നത് എന്നതു ശ്രദ്ധേയാണ്.
1989 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ മനോജ് ജോഷി ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അഡീഷണൽചീഫ് സെക്രട്ടറിയാണ്. തോമസ് ഐസക് ധനമന്ത്രിയായ 2016 മുതൽ മനോജ് ജോഷിയാണ് വകുപ്പുമേധാവി. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുടെ തസ്തിക താത്കാലികമായി ഉയർത്തിയാണ് ഇദ്ദേഹത്തെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് കൗശിക്. ഇപ്പോൾ സ്ഥാനക്കയറ്റത്തോടെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്.
ഇവർ കേരളം വിടുമ്പോൾ നിർണായകചുമതല വഹിക്കാൻ പ്രാപ്തിയുള്ള പകരം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഭാവമാകും കേരളത്തെ സാരമായി ബാധിക്കുക. ഇത് ഭരണപ്രതിസന്ധിക്കും വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. ഡെപ്യൂട്ടേഷനുപോയവർക്കുപകരം രണ്ടുതസ്തികകളിലും പുതിയ സെക്രട്ടറിമാരെ കണ്ടെത്തണം. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല ഇപ്പോൾ വഹിക്കുന്നുണ്ട്. നിർണായകമായ ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതു വെല്ലുവിളിയാകും. ധനവകുപ്പ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മിടുക്കർ വേണമെന്നതാണ് സർക്കാരിന് വെല്ലുവിളിയാകുന്ന കാര്യം.
പുതുതായി വരുന്നവർക്ക് സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ധനവകുപ്പിനെ നയിക്കുന്നത് വെല്ലുവിളിയാകും. പുതിയ സെക്രട്ടറിമാർ കാര്യങ്ങൾ പഠിക്കേണ്ടതിനാൽ ഫയലുകൾ നീങ്ങുന്നത് വൈകിയേക്കും. ഭരണരംഗത്ത് തടസ്സങ്ങളുണ്ടാക്കും. നിലവിൽ കേരളത്തിൽ ഉള്ളത് 151 ഉദ്യോഗസ്ഥരാണ്. ആവശ്യത്തിന് വേണ്ടതാകട്ടെ 231ഉം. കേരളത്തിൽ നേരിട്ട് ഐ.എ.എസ്. കിട്ടിയവരും സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവിയിലേക്ക് ഉയർത്തിയവരുമായി ആകെ വേണ്ടത് 231 ഉദ്യോഗസ്ഥരാണ്. നിലവിലുള്ളത് 151 പേരും. സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവി നൽകാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് കാരണം.
കേരളത്തിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസുകാർ സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ഇരുപതാണ്. ഇപ്പോൾ രണ്ടുപേർകൂടി കേരളം വിടുന്നതോടെ 22. നേരിട്ട് ഐ.എ.എസ്. കിട്ടുന്നവരിൽ 40 ശതമാനം പേർക്ക് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷന് അർഹതയുണ്ട്. കേരളത്തിൽനിന്ന് 50 പേർവരെയാകാം. കൂടുതൽപേർ ഡെപ്യൂട്ടേഷന് അപേക്ഷിച്ചാൽ കിട്ടാവുന്ന സ്ഥിതിയാണ്. ഇങ്ങനെ കൂടുതൽ പേർ അപേക്ഷയുമായി എത്തിയാൽ അത് കേരളത്തിന് കരന്ന തിരിച്ചടിയാകും.
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ അടക്കം ആശയക്കാരിൽ മുന്നിലാണ് സഞ്ജീവ് കൗശിക്ക്. ഉദ്യോഗസ്ഥർക്ക് വിദേശ പരിശീലനം നൽകി അടക്കം മസാല ബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രത വരുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. ഇതിൽ അടക്കം കൗശിക്കിന്റെ റോൾ നിർണായകമായിരുന്നു.
അതേസമയം അടുത്തകാലത്തിയി കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉദ്യോഗസ്ഥർക്കെതിരെയും ഉയർന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉദ്യോഗസ്ഥർ നാടുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്. കിഫ്ബിയിൽ സമഗ്ര ഓഡിറ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു. കിഫ്ബിയിൽ സമഗ്ര ഓഡിറ്റിന് അനുമതി തേടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നാലാമതും സർക്കാരിനു കത്തയച്ചെങ്കിലും സമ്പൂർണ ഓഡിറ്റ് ആവശ്യമില്ലെന്ന മുൻ നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത.
ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരൻ ആരോപിച്ചതു കഴിഞ്ഞ വർഷം മേയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കിഫ്ബിക്കു കീഴിലെ 12 പദ്ധതികൾ താൽക്കാലികമായി നിർത്തിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും കൂടി കേരളം വിടുമ്പോൾ സർക്കാർ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍