വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്നം കണ്ടവർക്ക് നിരാശ; സകല സംസ്ഥാനങ്ങൾക്കും ഇന്നർലൈൻ പെർമിഷൻ ബാധകമാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം; പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ ഈ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും; മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് അമിത് ഷാ; രണ്ടും കൽപ്പിച്ച് പ്രതിപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഭയാർത്ഥികൾക്ക് ആർക്കും പൗരത്വം കൊടുക്കരുതെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന്റെ കാതൽ. എന്നാൽ രാജ്യമാകെ പ്രതിഷേധം ഉയർത്തുന്നത് മുസ്ലിം വിവേചനത്തിന്റെ പേരിലും. അസമിലേയും മറ്റം സംഘർഷങ്ങൾ ചർച്ചയാക്കിയാണ് രാജ്യത്തെ മറ്റ് പ്രതിഷേധങ്ങൾ എന്നതാണ് ശ്രദ്ധേയം. ഇത് മനസ്സിലാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം കുറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് വേണ്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രക്ഷോഭം ശമിപ്പിക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനം വ്യാപിപ്പിച്ചേക്കും. മേഘാലയ സർക്കാർ ആഭ്യന്തര മന്ത്രി അമിത്ഷായോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്ന സംവിധാനമാണ് ഐഎൽപി.
നിലവിൽ അരുണാചൽ, നാഗാലാൻഡ്, മണിപ്പുർ എന്നിവയ്ക്കാണ് ഈ സംവിധാനമുള്ളത്. പുറത്തുനിന്നുള്ളവർ സംസ്ഥാനം സന്ദർശിക്കണമെങ്കിൽ പെർമിറ്റെടുക്കണം. ഇത് ബാക്കിയില്ലാ സംസ്ഥാനത്തും ഏർപ്പെടുത്തും. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള ഈ സംരക്ഷണം അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്കും ഉണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ ഇല്ല. ഇന്നർലൈൻ പെർമിറ്റ് എല്ലായിടത്തും കൊണ്ടു വരുമ്പോൾ പൗരത്വ ഭേദഗതി നിയമം ഇവിടെ ബാധകമാകാത്ത അവസ്ഥ വരും. ഇവിടങ്ങളിൽ പൗരത്വഭേഗദതി നിയമം ബാധകമാവുകയുമില്ല. സംസ്ഥാനം മുഴുവൻ ഈ സംരക്ഷണം വ്യാപിപ്പിക്കണമെന്നാണ് മിക്ക വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും ആവശ്യം. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കും.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ സ്ഥിരതാമസത്തിനും സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമമാണ് ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി). വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള സംരക്ഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നുവെന്നാണ് സൂചന. ഐഎൽപി ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിലും താമസിക്കണമെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി (പെർമിറ്റ്) വാങ്ങണമെന്നതാണ് ചട്ടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്നം കണ്ടവർക്ക് നിരാശ നൽകുന്നതാണ് അമിത് ഷായുടെ ഈ നീക്കം. ബാക്കിയെല്ലായിടത്തും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര തീരുമാനം. സംഘർഷങ്ങൾ അതിരു വിട്ടാൽ നിയന്ത്രണം കേന്ദ്ര സേനകളും ഏറ്റെടുക്കും.
പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും. ഇത് മാത്രമാണ് ഇവിടുത്തെ ആളുകളുടെ ആവശ്യവും. ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും വടക്ക് കിഴക്കൻ മേഖലയിലുണ്ട്. ഇവർക്കെല്ലാം പൗരത്വം കൊടുത്താൽ ഇപ്പോഴുള്ള ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും. ഇത് സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമയെ ബാധിക്കുമെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പൊതു വികാരം. ഇത് ഉൾക്കൊണ്ട് കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഈ മേഖലയിൽ മിക്കയിടത്തും ബിജെപി ഭരണമാണ്. ബിജെപിക്ക് ഈ പ്രക്ഷോഭം തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിശക്തമായ നടപടികൾക്കാണ്. ഇതിനെ രണ്ടും കൽപ്പിച്ച് നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുമ്പോൾ പൊലീസ് ഡൽഹിയിൽ അതിശക്തമായ നടപടികളാണ് എടുത്തത്. ജാമിയ മിലിയ സർവകലാശാലയ്ക്കു പുറകെ അലിഗഡ് സർവകലാശാലയിലും സംഘർഷം ഉണ്ടായത് ഇനി ആവർത്തിക്കാതിരിക്കാനും കേന്ദ്രം മുൻകരുതലെടുക്കും. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടത്തിയ ഡൽഹിയിൽ വൈകുന്നേരം വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജാമിയ മിലിയ സർവകലാശാലയുടെ കവാടം അടയ്ക്കുകയും കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥികൾക്കു നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ചിലർ സർവകലാശാലയ്ക്കുള്ളിൽ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നായിരുന്നു വിശദീകരണം.
ജാമിയയിലെ സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലയിലെ വിദ്യാർത്ഥികളും മറ്റു പ്രക്ഷോഭകരും ചേർന്ന് രാത്രിയിൽ ഡൽഹിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേയ്ക്ക് മാർച്ച് നടത്തി. ജാമിയ സർവകലാശാലയിൽ നൂറുകണിക്ക് പൊലീസുകാർ പ്രവേശിച്ചതായും കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. കാമ്പസിനുള്ളിൽനിന്ന് 150-ഓളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളെയാണ് പൊലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസിൽ പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദിച്ചതായും ജാമിയ മിലിയ സർവകലാശാല പ്രോക്ടർ വസീം അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഈ വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രതിഷേധത്തിനിടയിൽ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥികളല്ലാത്ത ചിലർ കാമ്പസിനുള്ളിൽ കടക്കാൻ ശ്രമിച്ച് ഈ ദിശയിൽ നീങ്ങിയതായി പൊലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലെറിയുകയും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മൂന്ന് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് പൊലീസ് പറയുന്നത്.
പൗരത്വ നിയമ ഭേദഗതി 1000 ശതമാനം ശരിയാണെന്നും അക്രമം നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിൽ പ്രതിഷേധിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി പാക്കിസ്ഥാനെപ്പോലെ ആയെന്നും മോദി പറഞ്ഞിരുന്നു. ഝാർഖണ്ഡിലെ ധൂംകയിൽ നിയമസഭാ തെരഞ്ഞെടുപ്പു റാലിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഏറെ ക്ലേശിച്ച ന്യൂനപക്ഷങ്ങൾക്ക് ആദരവും അഭയവും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതിലൂടെ മോദിയും പാർലമെന്റും രാജ്യത്തെ രക്ഷിക്കുകയാണു ചെയ്തത്. വസ്തുത ഇതായിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസമിലും അക്രമം ആളിക്കത്തിക്കുകയാണ്. അസമിലടക്കം സമാധാന മാർഗത്തിലൂടെയാണ് ജനം പ്രതിഷേധിക്കുന്നത്. അവരെ അഭിനന്ദിക്കുന്നു.
തങ്ങളുടെ ശബ്ദം അവിടത്തെ ജനം ചെവിക്കൊള്ളാതെ വരുന്നതിൽ ഹതാശരായ കോൺഗ്രസ് അക്രമത്തിനും കൊള്ളിവയ്പ്പിനും പ്രേരിപ്പിക്കുകയാണ്. അക്രമികളെ വസ്ത്രധാരണത്തിൽനിന്നുതന്നെ തിരിച്ചറിയാമെന്നും മോദി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ എംബസികൾക്കു മുന്നിലടക്കമാണ് കോൺഗ്രസും അവരെ പിന്തുണയ്ക്കുന്നരും പ്രതിഷേധിക്കുന്നത്. ഇതുവരെ പാക്കിസ്ഥാൻ ചെയ്തതാണ് ഇന്നാദ്യമായി കോൺഗ്രസും ചെയ്യുന്നത്. എന്തൊരു നാണക്കേടാണിതെന്നും കോൺഗ്രസിന്റെ 'ഭാരത് ബചാവോ റാലി'യെ പരിഹസിച്ച് മോദി ചോദിച്ചു. ഝാർഖണ്ഡ് മുക്തിമോർച്ചയ്ക്കും (ജെ.എം.എം.) കോൺഗ്രസിനും വികസന കാഴ്ചപ്പാടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്