ഉപഭോക്താവിൽ നിന്നും ജി എസ് ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെ എസ് ഇ ബി; ജിഎസ്ടി നമ്പർ ഉൾപ്പെടുത്തി പുതിയ ഫോർമാറ്റിലുള്ള ബിൽ വേണമെന്ന് നിർദ്ദേശം ബോർഡുയർത്തിയിട്ടും അനുസരിക്കാതെ ഉദ്യോഗസ്ഥർ; മീറ്റർ റെന്റൽ എന്ന വഴിയിൽ പോകുന്ന കാശ് തിരിച്ചു പിടിക്കാൻ വഴിയില്ലാതെ ഉപഭോക്താക്കൾ; പിരിക്കുന്ന തുക സർക്കാരിൽ അടയ്ക്കുന്നുണ്ടോ എന്നും സംശയം; വൈദ്യുത ബോർഡിനെ സംശയ നിഴലിലാക്കി ജി എസ് ടി വിവാദവും
എം മനോജ് കുമാർ
തിരുവനന്തപുരം: ഉപഭോക്താവിൽ നിന്നും ജിഎസ്ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെഎസ്ഇബിയുടെ കള്ളക്കളി. ജിഎസ്ടി ഈടാക്കിയിട്ടും ബില്ലിൽ ജിഎസ്ടി നമ്പർ കാണിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങൾക്കും എതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ തന്നെയാണ് കെഎസ്ഇബിയുടെ ഇലക്ട്രിസിറ്റി ബില്ലിനെതിരെയും പരാതി ഉയരുന്നത്. ഉപഭോക്താവിൽ നിന്ന് ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിലും ജിഎസ്ടി നമ്പർ ഇലക്ട്രിസിറ്റി ബില്ലിൽ കെഎസ്ഇബി ഉൾക്കൊള്ളിച്ചിട്ടില്ല. നൽകുന്ന സേവനങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിൽ ജിഎസ്ടി നമ്പർ ബില്ലിൽ ചേർത്തിരിക്കണം എന്നാണ് വ്യവസ്ഥ. ജിഎസ്ടി അടയ്ക്കുന്ന ഉപഭോക്താവിന് അത് പരിശോധിക്കാൻ വേണ്ടിയാണ് ജിഎസ്ടി നമ്പർ ബില്ലിൽ നിർബന്ധമായും ചേർത്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തവർ വിൽപന ബില്ലിൽ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തേണ്ടതുണ്ട്. സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതു പ്രകാരമാണ് നികുതി ഈടാക്കേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പർ അച്ചടിച്ചാൽ ഏത് അക്കൗണ്ടിലേക്കാണ് ഈ ജിഎസ്ടി തുക പോകുന്നത് എന്ന് ഉപഭോക്താവിന് വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയും. ജിഎസ്ടി നൽകുന്ന ആളല്ല സർക്കാരിലേക്ക് അടയ്ക്കുന്നത്, അത് ഈടാക്കുന്ന സ്ഥാപനങ്ങളാണ്. അതിനാലാണ് നമ്പർ നിർബന്ധമായും ചേർത്തിരിക്കണം എന്ന് നിർദ്ദേശം നിയമത്തിൽ തന്നെ ഉൾക്കൊള്ളിച്ചത്. ജിഎസ്ടി നിയമം എല്ലാവർക്കും ബാധകമായിട്ടും കെഎസ്ഇബിക്ക് ബാധകമല്ലേ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. ഒരു സർക്കാർ സ്ഥാപനം ഇങ്ങിനെ ചെയ്യാൻ കഴിയുമോ എന്നും ഉപഭോക്താക്കൾ ചോദ്യം എറിയുന്നു.
മുൻ ബോർഡ് യോഗങ്ങളിൽ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തി പുതിയ ഫോർമാറ്റിലുള്ള ബിൽ വേണമെന്ന് നിർദ്ദേശം ഉയർന്നെങ്കിലും ഇതുവരെ ബില്ലിൽ ജിഎസ്ടി നമ്പർ ഉൾക്കൊള്ളിക്കാൻ കെഎസ്ഇബി തയ്യാറായിട്ടില്ല. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മുൻപ് ബോർഡ് ആയിരുന്നെങ്കിലും അത് പിന്നീട് കേന്ദ്ര നിർദ്ദേശ പ്രകാരം കമ്പനി ആക്കി മാറ്റുകയായിരുന്നു. സർവീസ് ആയതിനാൽ കെഎസ്ഇബിക്ക് ജിഎസ്ടി ഈടാക്കാൻ അനുമതിയില്ല. അതിനാൽ ജിഎസ്ടി നിയമത്തിലെ പഴുതുകൾ മുതലാക്കിയാണ് മീറ്റർ റെന്റൽ എന്ന നിലയിൽ കെഎസ്ഇബി ജിഎസ്ടി ഈടാക്കുന്നത്. പക്ഷെ ഇതുവരെ ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇതാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.
ഇലക്ട്രിസിറ്റി ബില്ലിൽ സ്റ്റേറ്റ്, സെൻട്രൽ എന്നിങ്ങനെ വക തിരിച്ച് രണ്ടു തരം ജിഎസ്ടി ഈടാക്കുന്നുണ്ട് എന്ന് ബില്ലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയിക്ക് ജിഎസ്ടി നമ്പറും ഉണ്ട്. പക്ഷെ ബില്ലിൽ ഇത് ഉൾക്കൊള്ളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉപഭോക്താവ് ജിഎസ്ടി അടയ്ക്കുന്നുണ്ടെങ്കിലും അത് ഏത് അക്കൗണ്ടിലേക്കാണ് പോകുന്നത് എന്ന് അറിയാൻ ഉപഭോക്താവിനു സാധിക്കില്ല. അടയ്ക്കുന്നുണ്ടോ എന്ന് അറിയാൻ പോലും കഴിയില്ല. കാരണം ജിഎസ്ടി നമ്പർ ഇല്ല. ആർക്കും ജിഎസ്ടി എന്ന് പറഞ്ഞു കാശ് പിരിക്കാം. ഇത് അതുപോലുള്ള പിരിക്കൽ ആണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ജിഎസ്ടി ബില്ലിന് തന്നെ ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് ഉണ്ട്. അതും കെഎസ്ഇബി പിന്തുടർന്നിട്ടില്ല. സർവീസ് ആയതിനാൽ ജിഎസ്ടി പിരിക്കേണ്ട ആവശ്യം കെഎസ്ഇബിക്കില്ല. പക്ഷെ മീറ്റർ വാടക എന്ന ഇനത്തിലാണ് കെഎസ്ഇബി ജിഎസ്ടി പിരിക്കുന്നത്. എല്ലാ ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഈ തുക ഈടാക്കുന്നുണ്ട്. ജിഎസ്ടി പിരിച്ചിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെഎസ്ഇബി നടത്തുന്ന കള്ളക്കളി വിരൽചൂണ്ടി കൊച്ചി വൈറ്റിലയിലെ അനിൽ കെ.നായർ ആണ് മറുനാടന് ബിൽ സഹിതം മെയിൽ ചെയ്തത്.
കെഎസ്ഇബിയുടെ കസ്റ്റമർ വിഭാഗത്തിൽ ബന്ധപ്പെട്ടശേഷമാണ് ബിൽ കോപ്പി അനിൽ മറുനാടന് അയച്ചത്. ഈ ബില്ലിൽ എവിടെയെങ്കിലും ജിഎസ്ടി നമ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ടോ എന്നാണ് അനിൽ മറുനാടനോട് ഉന്നയിച്ചത്. വീട്ടിൽ നൽകുന്ന ബില്ലിലും അനിൽ നോക്കി. അതിലും ജിഎസ്ടി ഈടാക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. ആ ബില്ലിലും ജിഎസ്ടി നമ്പർ ഇല്ല. കെഎസ്ഇബി പിന്തുടരുന്നത് നിയമവിരുദ്ധമായ രീതിയാണ്-അനിൽ പറയുന്നു. ഒന്നുകിൽ കെഎസ്ഇബി ഈ തുക ഇന്ത്യാ സർക്കാരിലേക്ക് അടക്കുന്നില്ല. അല്ലെങ്കിൽ ഇത് അടയ്ക്കുന്നുണ്ട്. പക്ഷെ ജിഎസ്ടി അടയ്ക്കുന്നതിന്റെ ഗുണം ഉപഭോക്താവിന് നൽകുന്നില്ല. എന്റെ ജിഎസ്ടി നമ്പർ കൂടി അവർ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എനിക്ക് കേരള ഫ്ളഡ്സ് ജിഎസ്ടി ഒരു ശതമാനം കൊടുക്കേണ്ട ആവശ്യമില്ല. ഇത് കേരള ഫ്ളഡ്സ് നിയമത്തിൽ പറയുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള ആളുകൾക്ക് ബില്ലിങ് ആണെങ്കിൽ അതിൽ കേരള ഫ്ളഡ്സ് അടയ്ക്കേണ്ടതില്ല-അനിൽ പറയുന്നു.
കെഎസ്ഇബിയുടെ കസ്റ്റമർ വിഭാഗത്തിലെ സംഭാഷണവും അനിൽ അയച്ചിട്ടുണ്ട്. സംഭാഷണം ഇങ്ങിനെ:
അനിൽ: ഒമ്പത്, ഒമ്പത് ശതമാനം എന്നിങ്ങനെ പതിനെട്ട് ശതമാനം ആക്കി ജിഎസ്ടി ചാർജ് ചെയ്തതായി ബില്ലിൽ പറയുന്നുണ്ട്. അത് ശരിയല്ലേ?
കെഎഎസ്ഇബി: ശരിയാണ്.
അനിൽ: പക്ഷെ ബില്ലിൽ രജിസ്ട്രേഷൻ നമ്പർ കാണുന്നില്ല?
നമ്പർ ഉൾക്കൊള്ളിക്കാതെ ഇങ്ങിനെ ചാർജ് ചെയ്യാൻ പാടില്ലെന്നല്ലേ?
കെഎസ്ഇബി: വീട്ടിലെ ബില്ലിലല്ലേ? ചാർജ് ചെയ്യുന്നുണ്ട്. അത് മുകളിലേക്ക് അറിയിക്കാം.
അനിൽ: കെഎസ്ഇബിക്ക് ജിഎസ്ടി രജിസ്ട്രേഷൻ നമ്പർ ഉണ്ടോ?
കെഎസ്ഇബി: ഉണ്ട്.
അനിൽ: അപ്പോൾ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തിയിട്ട് മാത്രമേ ഇങ്ങിനെ പിരിക്കാൻ കഴിയുകയുള്ളൂ? അത് ശരിയല്ലേ?
കെഎസ്ഇബി: അത് ശരിയാണ്. ഞങ്ങൾ ഇത് മുകളിലോട്ടു അറിയിക്കാം.
അനിൽ: അപ്പോൾ ഇതുവരെ ജിഎസ്ടി ചാർജ് ചെയ്തത് ഞങ്ങൾക്ക് തിരികെ നൽകുമോ?
കെഎസ്ഇബി: അത് മുകളിലുള്ള ഓഫീസർമാരിൽ നിന്നും തീരുമാനം വരണം. എനിക്ക് അത് പറയാൻ കഴിയില്ല. ഞങ്ങൾ ഒരു നമ്പർ നൽകാം. അവിടെ ചോദിക്കണം.
അനിൽ: അദ്ദേഹം ഞങ്ങളെയല്ലേ വിളിക്കേണ്ടത്. എന്നെ വിളിക്കാൻ പറയുമോ?
കെഎസ്ഇബി: ഇപ്പോൾ വിളിച്ച നമ്പരിൽ തന്നെയല്ലേ വിളിക്കേണ്ടത്?
അനിൽ: വളരെ നല്ല രീതിയിലുള്ള സർവീസ് ആണ് കസ്റ്റമർ വിഭാഗം നൽകുന്നത്. നല്ല റെസ്പോൺസ് ആണ് നൽകുന്നത്. ഇത് വലിയ പ്രശ്മമാണ്. കെഎസ്ഇബി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനാൽ അത്യാവശ്യമായി എന്നെ വിളിക്കാൻ പറയണം.. നന്ദി
കെഎസ്ഇബി മറുനാടന് നൽകിയ വിശദീകരണം:
കെഎസ്ഇബിക്ക് ജിഎസ്ടി രജിസ്ട്രേഷനുണ്ട്. കമ്പനി ആക്റ്റ് പ്രകാരം രൂപീകരിച്ച കമ്പനിയാണ് കെഎസ്ഇബി. കെഎസ്ഇബിക്ക് ജിഎസ്ടി ഈടാക്കാം. എനർജി ചാർജ് ഈടാക്കുന്നില്ല. മീറ്റർ വാടകയാണ് ഈടാക്കുന്നത്. ജിഎസ്ടി നമ്പർ ബില്ലിൽ ഉണ്ട്. പക്ഷെ നമ്പർ ബില്ലിൽ ഇല്ല എന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി.
വെബ്സൈറ്റിൽ കയറി ഡൗൺലോഡ് ചെയ്താൽ കിട്ടുന്ന ബില്ലിൽ ജിഎസ്ടിയുണ്ട്. ഈ ബില്ലിലും ജിഎസ്ടിയില്ല എന്ന് മറുനാടൻ പറയുന്നു. പുതിയ ബില്ലിലും ജിഎസ്ടിയില്ല. എങ്കിൽ ഞങ്ങൾ ഒന്ന് പരിശോധിക്കട്ടെ. ജിഎസ്ടി ഈടാക്കുന്നുണ്ട്. പക്ഷെ ബില്ലിൽ ഇല്ലെങ്കിൽ അത് പരിശോധിക്കേണ്ടി വരും-കെഎസ്ഇബി അധികൃതർ പറയുന്നു.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്