നിതീഷ് കുമാറിന്റെ ജനതാദളും യുണൈറ്റഡും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചു; ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയതും വിനയായി; ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി രഘുബർ ദാസിന്റെ ആത്മവിശ്വാസത്തിൽ നിന്നുണ്ടായ പിഴവ്; ജാർകണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമാക്കുന്നത് മഹാസഖ്യത്തിന്റെ കെട്ടുറപ്പ്; ജെഎംഎം-കോൺഗ്രസ് സഖ്യത്തിനെ അധികാരത്തിലെത്തിച്ചത് ആദിവാസി ഗോത്ര മേഖലയിലെ കരുത്ത്
മറുനാടൻ മലയാളി ബ്യൂറോ
റാഞ്ചി: ഝാർഖണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമാകുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ച് ഭൂരിപക്ഷം നേടിയിട്ടും ബിജെപിക്ക് അധികാര കസേര നഷ്ടമായി. അതുകൊണ്ട് ഝാർഖണ്ഡിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു തീരുമാനം. വോട്ടിങ് ശതമാനം കൂടിയിട്ടും ബിജെപിക്ക് അധികാരം നഷ്ടമായതിന് പിന്നിലെ കാരണം കോൺഗ്രസിന്റെയും ജെഎംഎമ്മിന്റേയും തന്ത്രപരമായ സഹകരണമാണ്. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും കൂടെ കൂടിയപ്പോൾ ജയിക്കാൻ വേണ്ട നമ്പറിലേക്ക് അവർ എത്തി. ആദിവാസി മേഖലകളിൽ ജെ എം എം കടന്നു കയറിയതാണ് ഇതിന് കാരണം. വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഇവിടെ നേരിടേണ്ടി വന്നത്. 30 സീറ്റ് പോലും നേടാനാകാത്തത് ബിജെപിക്ക് വലിയ നാണക്കേടായി.
എൻഡിഎ സഖ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിലകൊടുത്തിരുന്നില്ല. ഇതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം ബിജെപിക്ക് നഷ്ടമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ ഫലം പ്രതീക്ഷിച്ച് മുഖ്യമന്ത്രി രഘുബർ ദാസ് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞു. നിതീഷ് കുമാറിന്റെ ജനതാദളും യുണൈറ്റഡും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയതും വിനയായി. എജെ എസ് യുവിന് 7.21 ശതമാനം വോട്ടാണ് കിട്ടിയത്. ബിജെപിക്ക് 34 ശതമാനവും. അതായത് ഈ രണ്ട് പേരും ഒരുമിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് ജാർഖണ്ഡ് തൂത്തുവാരാമായിരുന്നു. അങ്ങനെ ഒരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമാകുകയാണ്. കഴിഞ്ഞ തവണ 37 സീറ്റാണ് ബിജെപി നേടിയത്. ഏതാണ് 9 സീറ്റുകൾ ബിജെപിക്ക് ഇത്തവണ കുറഞ്ഞു.
ആദിവാസി മേഖലയിൽ ബിജെപിക്ക് മുമ്പോട്ട് കുതിക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ വികസന മുദ്രാവാക്യം അവിടെ വിലപോയില്ല. ജെ എം എം ഇവിടെ വലിയ നേട്ടമുണ്ടാക്കി. മത്സരിച്ചതിൽ പകുതിയോളം സീറ്റുകളിൽ അവർ ജയിച്ചു. ലാലുവിന്റെ പാർട്ടിയും താരമായി. എന്നാൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ജെ എം എം നേതാവ് ഹേമന്ത് സോറൻ ആദിവാസികൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. അമ്പു വില്ലുമായി സോറൻ നടത്തിയ പ്രചരണങ്ങൾ ആദിവാസികളെ സ്വാധീനിച്ചു. അങ്ങനെ ഈ മേഖല മഹാസഖ്യത്തെ പിന്തുണച്ചു. ഇത് ബിജെപിക്ക് വലിയ തിരിച്ചടി നൽകുകയും ചെയ്തു. മതപരിവർത്തനത്തിനെതിരെ നിലപാട് എടുത്തും ബിജെപിക്ക് വിനയായി. ഇതോടെ ക്രൈസ്തവരും ബിജെപിയെ കൈവിട്ടു.
ഝാർഖണ്ഡിൽ ബിജെപിക്കും മഹാസഖ്യത്തിനും ശക്തമായ വെല്ലുവിളിയുയർത്തിയ ജാർഖണ്ഡ് വികാസ് മോർച്ച പ്രചാതാന്ത്രിക്ക് പാർട്ടിക്കും നിരാശയായി മഹാലഖ്യത്തിന്റെ മുന്നേറ്റം. ഝാർഖണ്ഡിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ജെ.വി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി പറഞ്ഞിരുന്നു. ജാർഖണ്ഡ് രൂപീകൃതമായ ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാണ്ടി. 2014 ൽ 8 സീറ്റുകളാണ് ജെ.വി എംപി ക്ക് ലഭിച്ചതെങ്കിലും പിന്നീട് 6 എംഎൽഎ മാർ ബിജെപി യിലേക്ക് കൂറുമാറിയിരുന്നു. കൂടുതൽ സീറ്റ് ചോദിച്ചത് കാരണമാണ് മറാണ്ടിയെ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് മാറ്റി നിർത്തിയത്. ഈ തീരുമാനം വലിയ പ്രശ്നങ്ങൾ മഹാസഖ്യത്തിന് ഉണ്ടാക്കിയതുമില്ല. എന്നാൽ കൂടെയുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയത് ബിജെപിക്ക് തിരിച്ചടിയാവുകയും ചെയ്തു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഷിബു സോറന്റെ മകനാണ് ജെ എം എമ്മിന് ഇപ്പോൾ നയിക്കുന്ന ഹേമന്ത് സോറൻ. ഹേമന്ത് നേരത്തേയും ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണയും ജാർഖണ്ഡ് വേദിയായത്. കാരണം മറ്റൊന്നുമല്ല, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ സാഹചര്യം തുടരുകയാണ്. 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്. ഇക്കാലയളവിൽ 6 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബാർ ദാസ് എന്നിവർ ഝാർഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്. വോട്ടർമാരുടെ വിചാരണയിൽ നാല് മുൻ മുഖ്യമന്ത്രിമാരാണ് 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ടി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.
ധൻവർ, ഗിരിധ് മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം മത്സരിച്ചിരുന്നത്. ഗിരിധിൽ ബിജെപി സ്ഥാനാർത്ഥിയായ നിർഭയ് ഷഹബധിയോട് 31,000ത്തോളം വോട്ടുകൾക്കാണ് മറാണ്ടി അടിയറവു പറഞ്ഞത്. ധൻവറിൽ സിപിഐ(എംഎൽ) സ്ഥാനാർത്ഥിയോടും അദ്ദേഹം പരാജയപ്പെട്ടു. അർജുൻ മുണ്ട ജെഎംഎം സ്ഥാനാർത്ഥി ദശ്രഥ് ഗഗ്രായിയോട് 12,000 വോട്ടിന് തോറ്റിരുന്നു. മധു കോഡ മജ്ഗാവോണിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. ഹേമന്ത് സോറനും പരാജയമറിഞ്ഞു. ഇത്തവണ തൂക്കുസഭയാണെങ്കിൽ എജെഎസ്യു, ജെവി എം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തിപ്പെട്ടത്. ഇതും ബിജെപിക്ക് തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകൾ അവസാന ഘട്ടത്തിൽ ബിജെപിയെ പിന്തുണച്ചില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്നങ്ങളിലാണ് നടക്കുന്നതെന്ന് ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടിരുന്നു. തൊഴിൽ, നല്ല വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിലാകും സംസ്ഥാനത്തെ ജനങ്ങൾ പ്രാധാന്യം നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തുിരുന്നു. ഹേമന്ത് സോറന്റെ പിതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ ഷിബു സോറൻ സ്ഥാപിച്ച ജെഎംഎം 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളുമായി രണ്ടാമത് എത്തിയിരുന്നു. അന്ന് ബിജെപിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. ജെഎംഎമ്മിന്റെ സഖ്യകക്ഷിയായ കോൺഗ്രസ് ഏഴ് സീറ്റുകളും ബിജെപിയുടെ സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും അഞ്ച് സീറ്റുകൾ നേടി. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാന്ത്രിക) എട്ട് സീറ്റുകളും ചെറിയ പാർട്ടികൾ മറ്റ് അഞ്ച് സീറ്റുകളും നേടി.
ആറ് ജെവി എം (പി) എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേർന്നു. നിലവിലുള്ള ഭരണവിരുദ്ധ വികാരം പരമാവധി ഉപയോഗിച്ച് സീറ്റുകൾ നേടാനായിരുന്നു ജെ എം എമ്മിന്റെ ശ്രമം. അത് വിജയിച്ചപ്പോൾ വലിയ നേട്ടം അവരുണ്ടാക്കി. സംസ്ഥാനത്തെ ഗോത്ര വോട്ടുകളിൽ ഭൂരിഭാഗവും ജെഎംഎമ്മിന് ലഭിക്കുമെന്ന് സോറന് കിട്ടുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍