മരടിലെ ഫ്ളാറ്റുകളിൽ സ്ഫോടനം നടത്തും മുൻപു മണ്ണിന്റെ ഉറപ്പു പരിശോധിക്കും; കൂറ്റൻ കെട്ടിടം തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക; പൊളിക്കാനുള്ള നാല് ഫ്ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായി; ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങൾ; ആദ്യ സ്ഫോടനം ജനുവരി 11ന് രാവിലെ 11ന്; അഞ്ചു ടവറുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഒരുക്കങ്ങൾ ഓരോന്നായി പൂർത്തിയാക്കി വരികയാണ്. പൊളിക്കാനുള്ള 4 ഫ്ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടു പൊളിച്ചു തീർക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങളാണുള്ളത്. 960 ദ്വാരങ്ങളാണ് ഇവിടെ സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ വേണ്ടത്.
ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ ഒറ്റത്തവണ സ്ഫോടനത്തിലൂടെയായിരിക്കും തകർക്കുക. ജെയിനും എച്ച്്.ടു.ഒ.യും തകർക്കാൻ ഇരട്ട സ്ഫോടനം ഉണ്ടാകും. എന്നാൽ രണ്ടും തമ്മിലുള്ള സമയ വ്യത്യാസം മില്ലി സെക്കൻഡ് മാത്രമായിരിക്കും. പൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മരടിലെ ഫ്ളാറ്റുകൾ എക്സ്പ്ലോസീവ് കൺട്രോളർ ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജെയിൻ, ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്ളാറ്റുകളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എച്ച്.ടു.ഒ. ഫ്ളാറ്റിൽ പരിശോധന നടത്തിയിരുന്നു. ജനുവരി 11, 12 തീയതികളാണ് ഫ്ളാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഫ്ളാറ്റുകളിലെ ഹോളുകളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് ജനുവരി മൂന്നിനോ നാലിനോ ആരംഭിക്കും. നാഗ്പുരിൽ നിന്നാണ് സ്ഫോടകവസ്തു കൊണ്ടുവരുന്നത്. ചാലക്കുടിയിലെ സംഭരണ ശാലയിലാണ് ഇത് സൂക്ഷിക്കുന്നത്.
ഫ്ളാറ്റുകൾ നിൽക്കുന്ന മണ്ണിന്റെ ബലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്.ടു.ഒ. ഫ്ളാറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈൻ വഴിയുള്ള ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവെയ്ക്കും. ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തി പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ആൽഫ സെറിന്റെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളിലായി 3,500 ഹോളുകളിലായിരിക്കും സ്ഫോടക വസ്തു നിറയ്ക്കുക. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, 11, 14 നിലകളിലായിരിക്കും സ്ഫോടനം നടത്തുക. ഇവിടെ 16 മീറ്റർ ഉയരത്തിൽ കെട്ടിടാവശിഷ്ടം നിറയും.
ആൽഫയിലെ അഞ്ച് നിലകളിലെ ഇടഭിത്തിയെ ഇതുവരെ നീക്കിയിട്ടുള്ളൂ. നാട്ടുകാരുടെ എതിർപ്പ് കാരണമാണ് ഭിത്തി നീക്കാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്. എല്ലാ നിലകളിലെയും ഭിത്തി നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് നാട്ടുകാരോടും ആവശ്യപ്പെട്ടു. ഭിത്തി നീക്കിയില്ലെങ്കിൽ കല്ലും മണ്ണും സമീപത്തേക്ക് തെറിക്കും. സ്ഫോടനം നടത്തുന്ന ഭാഗത്ത് നിലവിൽ രണ്ട് പാളികളായിട്ടേ കമ്പിവേലി ചുറ്റിയിട്ടുള്ളു. ഇത് അഞ്ച് എണ്ണമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടി സമീപത്തേക്ക് തെറിക്കാതിരിക്കാൻ ജിയോ ടെക്സ്റ്റയിൽ ഫ്ളാറ്റിനു ചുറ്റും നാല് പാളികളായി ചുറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ജെയ്ൻ ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനായുള്ളത് 2,860 ഹോളുകളാണ്. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, എട്ട്, 14 നിലകളിലായിരിക്കും ആദ്യം സ്ഫോടനം നടത്തുക. 5, 13 നിലകളിൽ ഇതിനു പിന്നാലെയും സ്ഫോടനം നടത്തും.
അതേസമയം കെട്ടിടം തകർന്നു വീഴുമ്പോൾ അത് താങ്ങാൻ മണ്ണിന് സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടി സ്ഫോടനത്തിന് മുമ്പ് മണ്ണിന്റെ ഉറപ്പു പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ചിലയിടത്തു സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്നതും പരിഗണിക്കും. സ്ഫോടക വിദഗ്ധരായ പെട്രോളിയം ആൻഡ് എക്സ്പ്ളോസിവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗങ്ങൾ ഇന്നലെ നെട്ടൂർ ജെയിൻ കോറൽകോവ്, മരടിലെ ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകളിൽ പരിശോധന നടത്തി. ഇതിനു ശേഷമാണു തീരുമാനം.
ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിലെ സ്ഫോടന മുന്നൊരുക്കങ്ങളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ച സംഘം ആൽഫാ സെറീനിൽ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ മരടിലെ ഉറപ്പില്ലാത്ത മണ്ണിനു കഴിയുമോ എന്ന് ആശങ്കയുള്ളതിനാലാണു മണ്ണുപരിശോധന.
മരടിൽ ഫ്ളാറ്റ് സമുച്ചയങ്ങളുള്ള ഭൂമി 5 മീറ്ററോളം ആഴമുള്ള ചതുപ്പ് ആയിരുന്നു. സ്ഫോടനത്തെത്തുടർന്നു ടൺ കണക്കിനു വരുന്ന ഫ്ളാറ്റ് അവശിഷ്ടങ്ങൾ ചതുപ്പിലേക്കു പതിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ അമർന്നുകൊള്ളണമെന്നില്ല. കായലിലേക്കു പതിച്ചാൽ എടുത്തു മാറ്റാൻ സാധിക്കാത്ത വിധം മാലിന്യം നിറഞ്ഞ് ഒഴുക്കു തടസ്സപ്പെടാനും സാധ്യതയുണ്ട്. ഐഒസി ഇന്ധന പൈപ്പ് സംരക്ഷിക്കാൻ നടപടി എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ധനപൈപ്പിൽ നിന്ന് ഇന്ധനം ഒഴിവാക്കി വെള്ളം നിറയ്ക്കാനും മുകളിൽ മണൽച്ചാക്കുകൾ സ്ഥാപിക്കാനും ഐഒസിക്കു രേഖാമൂലം നിർദ്ദേശം നൽകിയതായി ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ്, ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.
ബംഗളൂരുവിൽ നിന്നുള്ള സ്ഫോടന വിദഗ്ധൻ വിനയാനന്ദ്, എഡിഫിസ് ജീവനക്കാർ എന്നിവരും വേണുഗോപാലിനൊപ്പമുണ്ടായിരുന്നു. പൊളിക്കുന്നതോടെ എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപമുള്ള പാലം അപകടത്തിലാകുമോ എന്നും ആശങ്കയുണ്ട്. സുരക്ഷ വർധിപ്പിക്കും ആൽഫ സെറീൻ ഫ്ളാറ്റ് പൊളിക്കൽ കുറ്റമറ്റതാക്കാൻ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി സ്ഫോടക വിദഗ്ദ്ധർ. സ്ഫോടകവസ്തു സ്ഥാപിക്കുന്ന തൂണുകളെ പൊതിഞ്ഞുള്ള കമ്പിവലപ്പാളി നാലെണ്ണം വേണ്ടത് അഞ്ചാക്കി ഉയർത്തും. ഇതിനു പുറമേ ഭൂവസ്ത്രം(ജിയോ ടെക്സ്റ്റൈൽ) 5 പാളികളും സ്ഥാപിക്കും.
അതേസമയം ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയ പരിധിയു നിശ്ചയിച്ചിട്ടുണ്ട്. നാല് ഫ്ളാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും. സ്ഫോടന സമയവും നിശ്ചയിച്ചു. ആദ്യം സ്ഫോടനം നടത്തുന്നത് കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിലാണ്. ഇവിടെ ജനുവരി 11ന് രാവിലെ 11.00നാണ സ്ഫോടനം പ്ലാൻ ചെയ്തിരിക്കുന്നത്. പിന്നാലെ നെട്ടൂർ ആൽഫ സെറീൻ ജനുവരി 11ന് രാവിലെ 11.30നും പൊളിക്കും. നെട്ടൂർ ജെയിൻ കോറൽ കോവ് പൊളിക്കുന്നത് ജനുവരി 12ന് രാവിലെ 11.00 മണിയോടെയാണ്. ഏറ്റവും ഒടുവിലായി കണ്ണാടിക്കാട് ഗോൾഡൻ കായലോരം പൊളിക്കും. ജനുവരി 12ന് ഉച്ചയ്ക്ക് 2.00 മണിക്കാണ് ഈ ഫ്ളാറ്റ് പൊളിക്കുന്നത്.
ഔദ്യോഗികമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയക്രമത്തിൽ ഭേദഗതി ഉണ്ടാകൂവെന്ന് പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. നിലവിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി ഫ്ളാറ്റുകൾ പൊളിക്കാൻ കരാറുള്ള കമ്പനി നിർവഹിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. സമീപവാസികൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയാണുണ്ടാവുക. ഏതെങ്കിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായാൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും.
ജനവാസമേഖലയിൽ അല്ലാത്തതിനാലാണു ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളുടെ ഇൻഷുറൻസ് പരിരക്ഷ 10 കോടി രൂപയായി കുറച്ചത്. ക്ലെയിമുകൾക്ക് ദൂരപരിധി ബാധകമായിരിക്കില്ല. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഉള്ളവരെ 34 മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കും. സമീപത്തെ വീടുകളുടെ ചിത്രങ്ങൾ പകർത്തും. സ്ഫോടനത്തിനിടെ കേടുപാടുകൾ പറ്റിയാൽ നഷ്ടപരിഹാരം ഉറപ്പാക്കാനാണിത്. സമീപത്തെ വീടുകളും കെട്ടിടങ്ങളും സ്ട്രക്ചറൽ എൻജിനീയർമാർ ഓഡിറ്റ് ചെയ്യും. ഈ സ്ട്രക്ചറൽ ഓഡിറ്റും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പ്രയോജനപ്പെടുത്തും.
കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിന് 25 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകിയിരിക്കുന്നത്. നെട്ടൂർ ആൽഫ സെറീൻ ടവർ ഒന്ന് പൊളിക്കാൻ 1: 25 കോടിയും റണ്ടാമത്തെ ടവറിന് 2: 25 കോടിയും ഇൻഷുറൻസ് പരിരക്ഷയും നൽകും. നെട്ടൂർ ജെയിൻ കോറൽ കോവ്- 10 കോടി. കണ്ണാടിക്കാട് ഗോൾഡൻ കായലോരം- 10 കോടി എന്നിങ്ങനെയാണ് മറ്റ് ഇൻഷുറൻസ് തുകകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്