'ഹം ഹിന്ദു മുസൽമാൻ, സിഖ് ഇസായി സാഥ് രഹേംഗെ.. ആസാദി;' രാജ്യമാകെ മുഴങ്ങുന്നത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പടപ്പാട്ട്; ഉടുക്കുകൊട്ടി ഊർജ്ജമായി ബീഹാറിലെ 'ലെനിൻഗ്രാഡി'ൽ നിന്നെത്തിയ കനയ്യ കുമാറും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഉയരുന്നത് സിപിഐ നേതാവ് ഉയർത്തിയ മുദ്രാവാക്യങ്ങൾ; ശശി തരൂർ പോലും ഏറ്റുവിളിച്ച മുദ്രാവാക്യം ഇന്ത്യയാകെ അലയടിക്കുമ്പോൾ ചെറുതെങ്കിലും നിലപാടിലെ വലുപ്പം കൊണ്ട് അഭിമാനമെന്ന് പാർട്ടി പ്രവർത്തകരും
മറുനാടൻ മലയാളി ബ്യൂറോ
രാജ്യമെങ്ങുമുള്ള മതേതര വാദികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമാകുമ്പോൾ അതിന് ഊർജ്ജമാകുന്നത് ഒരു സംസ്ഥാനത്ത് നിന്ന് മാത്രം വെറും രണ്ട് ലോക്‌സഭാ അംഗങ്ങളും മറ്റൊരു സംസ്ഥാനത്ത് മാത്രം 19 അംഗങ്ങളുമായി നിയമസഭാ പ്രാതിനിധ്യവും പൊതു തെരഞ്ഞെടുപ്പിൽ രാജ്യമാകെ കേവലം 0.58 ശതമാനം വോട്ട് ഷെയറുമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ യുവ നേതാവുമാണ്. ആദ്യ പാർലമെന്റിലെ അനൗദ്യോഗിക പ്രതിപക്ഷ കക്ഷിയായിരുന്ന സിപിഐയും അതിന്റെ യുവ നേതാവ് കനയ്യ കുമാറും. ജെൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യമാണ് പൗരത്വ പ്രതിഷേധത്തിന്റെ മുന്നണിയിൽ എങ്ങും അലയടിക്കുന്നത്.
നാം ഹിന്ദുവും മുസൽമാനും സിഖുകാരനും ക്രിസ്ത്യാനിയുമെല്ലാം ഒന്നിച്ച് നിൽക്കണമെന്നും ഈ മണ്ണ് നമ്മുടേതാണെന്നും പ്രഖ്യാപിക്കുന്ന മുദ്രാവാക്യം കക്ഷിഭേദമന്യേ ഏവരും ഉയർത്തുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്നിൽ ഊർജ്ജമായി എത്തുന്നത് സിപിഐ നേതാവായ കനയ്യകുമാറാണ്. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന ക്യാമ്പസുകളിൽ നേരിട്ടെത്തിയും കനയ്യ കുമാർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും സിപിഐ നേതാവ് കനയ്യ കുമാറും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഗുജറാത്തിൽ നേതൃത്വം നൽകുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രക്ഷോഭകാരികളെ ആവേശം കൊള്ളിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും എല്ലാം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് എങ്കിലും ഈ മൂന്ന് ചെറുപ്പക്കാർ തന്നെയാണ് സമരത്തിന്റെ ആവേശവും ഊർജ്ജവും.
എങ്ങും മുഴങ്ങുന്നത് ആസാദി..
ആസാദി ഗാനം ആദ്യം മുഴങ്ങിയത് തൊണ്ണൂറുകളിലാണ്. ഇപ്റ്റ വാരണാസിയിൽ നിന്നും അഹമ്മദാബാദിലേയ്ക്ക് നടത്തിയ സാംസ്‌കാരിക ജാഥയിലാണ് രവി സാഗർ എന്ന ഇപ്റ്റ കലാകാരന്റെ ഈഗീതം മുഴങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള തീയറ്റർ ആർട്ടിസ്റ്റുകളുടെ സംഘടനയാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ. 1943-ലാണ് സംഘടന രൂപംകൊള്ളുന്നത്. ഇടതു ചിന്താഗതിക്കാരായ കലാകാരന്മാരാണ് ഇതിന്റെ രൂപവത്കരണത്തിനു മുൻകൈയെടുത്തത്. ബൽരാജ് സാഹ്നി, ദേവാനന്ദ്, ദുർഗാ ഖോട്ടേ, ഹബീബ് തൻവീർ, ശംഭു മിത്ര, ഉത്പൽ ദത്ത്, ശാന്തി ബർധൻ, കെ. എ. അബ്ബാസ്, ഋത്വിക് ഘട്ടക്, റമേഷ് ഥാപർ എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ നിന്നു പ്രചോദനം കൊാണ് കെ.പി.എ.സി. രൂപംകൊണ്ടത്.
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഒക്കുപ്പൈ യുജിസി പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എഐഎസ്എഫ് നേതാവും ജെഎൻയു എസ്‌യു അധ്യക്ഷനുമായിരുന്ന കനയ്യ കുമാർ ഗഞ്ചിറയിൽ താളമിട്ട് ആസാദി മുദ്രാവാക്യം മുഴക്കിയത്. സമരത്തിനിടെ അറസ്റ്റിലായ ശേഷം ജയിൽ മോചിതനായെത്തിയ രാത്രിയിൽ കനയ്യകുമാർ കാമ്പസിനുള്ളിൽ നടത്തിയ പ്രസംഗവും മുഴക്കിയ മുദ്രാവാക്യവും ഇന്ത്യൻ യുവത്വം ഏറ്റെടുക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജെഎൻയു കാമ്പസിൽ എത്തി കനയ്യ നടത്തിയ പ്രസംഗം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്, സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കെജ്രിവാൾ 'ഉജ്വല പ്രസംഗം' എന്നാണദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിന്നീട് കനയ്യയെ കേട്ടവരെല്ലാം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ഇക്കൂട്ടത്തിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ പുതു നക്ഷത്രം ഉദിച്ചെന്നും ഇന്ത്യൻ ചെഗുവേരയാണ് കനയ്യ കുമാറെന്നുമാണ് നവമാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
പിന്നീട് ജെഎൻയുവിന് പുറത്തും കനയ്യയുടെ പടപ്പാട്ട് പലരും ഏറ്റുപാടി. ഒടുവിൽ ഇങ്ങ് കേരളത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പോലും ആ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് നടന്ന ഭാരത് ബച്ചാവോ സമരത്തിലാണ് ശശി തരൂർ ആസാദി മുദ്രാവാക്യം ഏറ്റുവിളിച്ചത്. മുദ്രാവാക്യം വിളിച്ചുകൊടുത്ത കെ എസ് യു നേതാവ് മനു അർജുനെ കേരളത്തിന്റെ കനയ്യ കുമാർ എന്ന് വിശേഷിപ്പിക്കാനും തരൂർ മറന്നില്ല.
ആസാദി ഗാനത്തിന്റെ വരികളും അർത്ഥവും..
ഓ... ബോലോ... ബോലോ... (ആസാദി)
വിളിക്കൂ വിളിക്കൂ... ആസാദി
ഓ... ഫിർ സേ ബോലോ... (ആസാദി)
വീണ്ടും വിളിക്കൂ.. ആസാദി
ജോർ സേ ബോലോ... (ആസാദി)
ഉറക്കെ വിളിക്കൂ.. ആസാദി
ഹം ഹിന്ദുസ്ഥാനി... (ആസാദി)
നാം ഭാരതീയർ... ആസാദി
യേ ദേശ് ഹമാരീ... (ആസാദി)
ഇത് നമ്മുടെ നാട്.. ആസാദി
യേ മിട്ടി ഹമാരീ... (ആസാദി)
ഇത് നമ്മുടെ മണ്ണ്... ആസാദീ
യേ ഹഖ് ഹമാരീ... (ആസാദി)
ഇത് നമ്മുടെ അവകാശം... ആസാദി
ഹം ഹിന്ദു മുസൽമാൻ... (ആസാദി)
നാം ഹിന്ദുവും മുസ്ലിമും.. ആസാദി
ഹം സിക്ക് ഇസായീ... (ആസാദി)
നാം സിഖും ക്രിസ്ത്യനും... ആസാദി
സാഥ് രഹേങ്കേ... (ആസാദി)
നമുക്കൊന്നായ് നിൽക്കാം.. ആസാദി
ഹം ഇധരീ പൈദേ... (ആസാദി)
നാം ജനിച്ചതിവിടെ.. ആസാദി
ഹം ഇധരി രഹേങ്കേ... (ആസാദി)
ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും... ആസാദി
ഹം ഇധരി ജിയേങ്കേ...(ആസാദി)
ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും... ആസാദി.
ഹം ഇധരി മരേങ്കേ... (ആസാദി)
ഞങ്ങൾ ഇവിടെ തന്നെ മരിക്കും... ആസാദി
തും കുച്ഛ് ഭീ കർ ലോ... (ആസാദി)
നിങ്ങൾ എന്തും ചെയ്‌തോളൂ... ആസാദി
ഹം നഹീ ജുകേങ്കേ... (ആസാദി)
ഞങ്ങൾ കീഴടങ്ങില്ല... ആസാദി
തും ഗോലീ മാരോ... (ആസാദി)
നിങ്ങൾ വെടി വെച്ചോളൂ... ആ സാദി
ഹം നഹീ ഗിരേങ്കേ... (ആസാദി)
ഞങ്ങൾ വീഴുകയില്ല... ആസാദി
ആസാദി.. സ്വാതന്ത്ര്യം
കനയ്യ കുമാർ
വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ കനയ്യയാണ് യഥാർത്ഥ പോരാളിയെന്ന് കോൺഗ്രസുകാർ പോലും സമ്മതിക്കും. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി.
ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സൽ ഗുരു. വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകൾ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎൻയുവിലെ എബിവിപി പ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകൾ വിദ്യാർത്ഥികൾക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാർത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ഡൽഹി സർക്കാർ കണ്ടെത്തുകയും ചാനലുകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു. പൗരത്വപ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലാണ് കനയ്യ ഇപ്പോൾ പൊതുസമ്മേളങ്ങളെ അഭിസംബോധന ചെയ്യുന്നത്. ബീഹാറിലും ഡൽഹിയിലും പഞ്ചാബിലുമെല്ലാം ആയിരങ്ങളാണ് കനയ്യയെ കേൾക്കാനായി ഒഴുകിയെത്തുന്നത്. 'നിങ്ങൾക്ക് പാർലമെന്റിൽ വൻ ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാൽ തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം. ഈ പോരാട്ടം മുസ്ലിംകളുടേതോ ഹിന്ദുക്കളുടേതോ അല്ല. നമുക്ക് വേണ്ടത് ഭഗത് സിംഗിന്റേയും അംബേദ്കറുടേയും രാജ്യമാണ്. അല്ലാതെ സവർക്കറുടെ രാജ്യമല്ല'- കനയ്യ പറയുന്നു.
സിപിഐ
1925 ഡിസംബർ 26ന് കാൺപൂരിൽ പിറവിയെടുത്ത സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ചിരുന്നു. 1964ലെ പിളർപ്പ് പാർട്ടിയെ ദുർബലമാക്കി. ബാബറിയുടെ പതനത്തെ തുടർന്ന് ജാതിരാഷ്ട്രീയം ശക്തിപ്രാപിച്ചതോടെയാണ് സിപിഐ പാർലമെന്ററി രംഗത്ത് ദുർബലമാകുന്നത്. നിലവിൽ കേരളത്തിൽ മാത്രമാണ് നിയമസഭയിൽ പ്രാതിനിധ്യവും ഭരണത്തിൽ പങ്കാളിത്തവും ഉള്ളത്. പാർലമെന്റിലെ ഇരു സഭകളിലും കൂടി മൂന്ന് അംഗങ്ങൽ മാത്രമാണ് ഉള്ളത്. ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുപേരും രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള ഒരംഗവും. എന്നിരുന്നാലും, നിലപാടുകൾ കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും ശ്രദ്ധേയമായ സ്ഥാനം പാർട്ടിക്കുണ്ട്. ബിജെപി വിരുദ്ധ ചേരി കെട്ടിപ്പടുക്കുന്നതിന് എന്നും ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായ ഡി രാജയാണ് ഇപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി എന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പ്രതിപക്ഷ പാർട്ടികളെ അണി നിരത്തുന്നതിൽ ഒരു പരിധി വരെ ഗുണം ചെയ്യുന്നു. കേരളവും പഞ്ചാബും ബീഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൗരത്വ പ്രതിഷേധങ്ങൽക്ക് സിപിഐയും മുന്നിൽ തന്നെയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പ്രാതിനിധ്യം ചെറുതെങ്കിലും ഉയരുന്നത് ഈ പാർട്ടി മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങളാണ് എന്നത് ഇടത് ചേരിക്കാകെ അഭിമാനകരമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍