നാല് മാസം പ്രാമുള്ളപ്പോൾ സീലീങ് ഫാൻ പൊട്ടി വീണു ഉമ്മ മരിച്ചു; ഒമ്പതാം വയസിൽ ബാപ്പയും പോയി; ജീവിത മാർഗം തേടിയുള്ള അലച്ചിലുകൾക്ക് ഒടുവിൽ ദുബായിലെത്തി; പിആർഒ രംഗത്ത് ഉയരങ്ങളിലെത്തിയപ്പോഴും വന്ന വഴി മറന്നില്ല; നന്മ ചെയ്തു ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച നന്തി നാസറിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാകെ പ്രവാസികൾ; അവസാന ദിവസങ്ങളിൽ പറഞ്ഞത് മരണത്തിന്റെ നിഴൽ വീണ കാര്യങ്ങൾ; അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുഹൃത്തുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: 1958ലെ പുതുവർഷപ്പുലരിയിലാണ് നന്തി നാസർ ജനിച്ചത്. ജന്മദിനം ആഘോഷിക്കാൻ ഒരു രണ്ടു നാൾ ബാക്കി നിൽക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളിൽ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകഖൾ വിശ്വസിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനുമായിട്ടില്ല. പ്രിയപ്പെട്ടവരോട് അദ്ദേഹം പറഞ്ഞത് മരണത്തെ കുറിച്ചായിരുന്നു. ഞാൻ മരിച്ചാൽ ഇതു വേണം നീ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ എന്നു പറഞ്ഞ് സാമൂഹ്യ പ്രവർത്തർ അഷറഫ് താമരശ്ശേരിയോടും അദ്ദേഹം ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഈ വാക്കുകൾ അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അഷറഫ് പറയുന്നു.
അതേസമയം അരുതാത്ത വാക്കുകൾ പറഞ്ഞതിന് അഷറഫ് അദ്ദേഹത്തെ ശകാരിക്കുകയും ചെയത്ിരുന്നു. കഴിഞ്ഞദിവസം മരിച്ച രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ എംബാം ചെയ്യുന്ന സമയത്തും നന്തി സജീവമായിരുന്നു. അതിനു ശേഷം അവിടെ നിന്ന തന്നോടും നന്തി സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നെന്ന് കവയിത്രി ഷീലാ പോളും ഓർക്കുന്നു. 'നന്തി മരിച്ചാൽ ബോഡി അന്നു തന്നെ നാട്ടിൽ പോകും. എന്നാൽ ദാ, പാക്കിസ്ഥാനിയും ഇന്ത്യക്കാരനുമാണ് ഈ കിടക്കുന്നത്. ആരും ഇല്ലാത്തവരാ. ഇവരെ ഏറ്റെടുക്കാൻ ആളില്ല. വല്യ കഷ്ടമാ. ഇതേക്കുറിച്ചെല്ലാം ചേച്ചി എഴുതണം'- നന്തിയുടെ വാക്കുകൾ അറം പറ്റിയതോർത്ത് നെടുവീർപ്പിടുകയാണ് ഷീലാ പോൾ.
ദുബായിലെ മലയാളി സമൂഹം വളരെ വ്യവനത്തോടെയാണ് നന്തി നാസറിന് യാത്രാമൊഴി നൽകിയത്. കോഴിക്കോട കൊയിലാണ്ടി നന്തി സ്വദേശിയായ നാസർ പ്രവാസി ആയത് ഏറെ ദുരിതങ്ങളോട് പടവെട്ടിയാണ്. സ്വന്തം ബിസിനസ്സിനേക്കാൾ പ്രാധാന്യം നൽകി നിരാശ്രയരും നിരാലംബരുമായ പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നുകോഴിക്കോട് നന്തി ബസാർ മുസ്ലിയാർകണ്ടി അബ്ദുൽ നാസർ എന്ന നന്തി നാസർ.
നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിലും താത്പര്യം കാണിച്ചു. ഇവയെല്ലാം നാട്്ടിൽ നനന്തി ഗ്രാമം' എന്ന വില്ലയെ അലങ്കരിച്ചു. രണ്ടരദശകത്തിലേറെയായി യുഎഇയിലുള്ള ഇദ്ദേഹം മുംബൈയിൽ ഏറെ കാലം ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിച്ച ശേഷമാണ് പ്രവാസിയായത്. ഖിസൈസ് മെട്രോ സ്റ്റേഷനടുത്തെ അൽ തവാർ സെന്ററിലായിരുന്നു പിആർ ഓഫിസ്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ തലവന്മാരുമായും മികച്ച ബന്ധം പുലർത്തിയിരുന്നു. ദുബായ് പൊലീസുമായും മറ്റു സർക്കാർ വകുപ്പുകളുമായും അടുത്ത ബന്ധം പുലർത്തിയ ഇദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുടെയെല്ലാം പ്രീതി പിടിച്ചുപറ്റി. യുഎഇ നന്തി അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ എന്നിവയുടെയെല്ലാം അമരക്കാരായിരുന്നു.
സാമൂഹികജീവകാരുണ്യ പ്രവർത്തനത്തിന് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1958ലെ പുതുവത്സരപ്പുലരിയിലാണ് അസൈനാർ കണ്ടി, ബിച്ചാമി മുസ്ലിയാർ കണ്ടി ദമ്പതികളുടെ മകനായി നന്തി നാസർ ജനിച്ചത്. കൊയിലാണ്ടിക്കടുത്തുള്ള നന്തിയാണ് സ്വദേശം. ജിന്നാ സാഹിബ് എന്നാണ് നാസർ നന്തിയുടെ ബാപ്പ അറിയപ്പെട്ടിരുന്നത്. നാസറിന് 4 മാസം പ്രായമുള്ളപ്പോൾ ഉമ്മ മരിച്ചു. സീലീങ് ഫാൻ പൊട്ടി വീണായിരുന്നു മരണം. അന്ന് ഉമ്മയുടെ അടുത്തുകിടന്ന കുഞ്ഞു നാസർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒൻപതാം വയസ്സിൽ ബാപ്പയും മരിച്ചു. ജീവിതമാർഗം തേടി ചെന്നൈയിലേക്കായിരുന്നു ആദ്യയാത്ര.
പിന്നീട് മുംബൈയിലേക്ക്. പ്രിൻസ് ട്രാവൽ തുടങ്ങി. 1992ൽ ദുബായിലെത്തി. അൽ മുഹൈരി ട്രാവൽ ആൻഡ് ടൂറിസം കമ്പനി തുടങ്ങി. ഒട്ടേറെ കമ്പനികളുടെ പിആർഒ ആയും പ്രവർത്തിച്ചു. യുഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിൽ കാർഗോ, ടൂറിസം രംഗത്ത് കമ്പനികൾ തുടങ്ങിയിരുന്നു. അന്ന് സൃഷ്ടിച്ച ബന്ധങ്ങൾ പിന്നീട് ആഫ്രിക്കൻ സ്വദേശികളായ നിരാലംബരുടെ മൃതദേഹങ്ങൾ അവിടേക്ക് അയയ്ക്കാനും നന്തിക്ക് സഹായകമായി. പിആർഒ രംഗത്ത് ഉയരങ്ങളിലെത്താൻ അക്കാലത്ത് പിന്തുണയേകിയത് ഒരു സ്വദേശി വനിതയാണ്.
മുംബൈയിലും ദുബായിലെ നായിഫ് റോഡിലും ജീവിച്ചവന് ലോകത്തെവിടെയും അതിജീവിക്കാനാവുമെന്നായിരുന്നു നന്തിയുടെ അഭിപ്രായം. മുംൈബക്കാലത്ത് സഹായിച്ച വേണു, വിജൻ, ഭരതൻ തുടങ്ങിയ ജ്യേഷ്ഠതുല്ല്യരായവരെ എപ്പോഴും നന്ദിയോടെ നന്തി ഓർക്കുമായിരുന്നു. നന്ദി നിറഞ്ഞ ആ മനസ്സു തന്നെയാണ് പിന്നീട് ആലംബഹീനർക്ക് തുണയാകാനും പ്രേരകമായത്. 1997ൽ ദുബായിലെത്തിയത് മുതൽ പലർക്കും മറക്കാൻ സാധിക്കാത്ത വ്യക്തിയാണ് നന്തി നാസർ. അദ്ദേഹത്തിന്റെ മരണം മലയാളികൾക്കും ഇന്ത്യക്കാർക്കും മാത്രമല്ല ആഫ്രിക്കയിൽ നിന്നുള്ളവർക്കു പോലും തീരാനഷ്ടമാണെന്നും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ടി.കെ ഹാഷിഖ് പറഞ്ഞു. 1998ൽ ദുബായ് മലയാളം സമാജം എന്ന പേരിൽ സംഘടന രൂപീകരിച്ച കാര്യവും അദ്ദേഹം ഓർത്തു. ജുമൈറയിൽ ജയിലിലുണ്ടായിരുന്ന പലർക്കും എമിഗ്രേഷൻ പാസ് വാങ്ങിക്കൊടുക്കാൻ നന്തി നടത്തിയ ശ്രമങ്ങൾ വലുതായിരുന്നു.
നിസ്വാർഥ സേവനം എന്നതായിരുന്നു നന്തിയുടെ മുഖമുദ്രയെന്ന് ഏഷ്യാ വിഷൻ എംഡി നിസാർ സെയ്ദ് പറഞ്ഞു. നാട്ടിൽ അദ്ദേഹത്തിന്റെ വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. ഒരാൾക്ക് തന്റെ ആവശ്യമുണ്ടെന്ന് തോന്നിയാൽ സ്വന്തം കാര്യം മാറ്റിവച്ചു പോലും ഓടിനടക്കും. പൊലീസിലും വിവിധ സർക്കാർ വകുപ്പിലും ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം ആ കാര്യം നടത്തിയെടുക്കാൻ അദ്ദേഹം ഉപയോഗിക്കും. ആരോടും മുഖമറയില്ലാതെ കാര്യങ്ങൾ തുറന്നു പറയും. കഴിഞ്ഞദിവസം ദുബായ് പൊലീസ് നടത്തിയ വിരുന്നിൽ നന്തി നാസറിന് കിട്ടിയ പരിഗണനയെക്കുറിച്ച് പറഞ്ഞത് മാധ്യമ പ്രവർത്തകനായ മാത്തുക്കുട്ടി കടോണാണ്. ഉന്നത ഉദ്യോഗസ്ഥരോടെല്ലാം വ്യക്തിപരമായ ബന്ധം നന്തി നാസറിനുണ്ടായിരുന്നു. ദുബായിലെ കാരുണ്യത്തിന്റെ നിറകുടമായ പ്രവാസിയുടെ മരണം അറിഞ്ഞ് മുഹൈസീനയിലെ എംബാം സെന്ററിന്റെ മുറ്റത്ത് മൃതദേഹം കാണാൻ തടിച്ചു കൂടിയത് വലിയ ജനസഞ്ചയമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍