പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിൽ രക്ഷകന്റെ റോളിൽ; പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും; രണ്ടാമത്തെ വലിയ പാർട്ടിയായി ലീഗും; ശബരിമല വിഷയത്തിൽ നേടിയ മേൽകൈ കോൺഗ്രസ് നഷ്ടപ്പെടുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൗരത്വം ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ ഇടത് സർക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയിൽ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനിടെയും പ്രതിപക്ഷത്തെ ചിലർ യോജിപ്പിന് എതിരാണെന്ന് പറയുക കൂടി ചെയ്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേരളത്തിൽ വിജയിയെ നിശ്ചയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. ഇതിൽ പ്രധാനമാണ് മുസ്ലിം വോട്ടുകൾ. ഇത് എവിടെ നിൽക്കുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകം. മോദി പേടിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ കേരളത്തിലെ മുസ്ലീങ്ങൾ നേതാവായി കണ്ടു. അങ്ങനെ കേരളത്തിലെ 20ൽ 19 സീറ്റും യുഡിഎഫ് നേടി. അരൂരിൽ ആരിഫിന്റെ വ്യക്തി പ്രഭാവത്തിലൂടെ സിപിഎം മുസ്ലിംവോട്ടുകൾ നേടിയപ്പോൾ അവിടെ ജയം സിപിഎമ്മിനായി. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പൗരത്വ ഭേദഗതിയിൽ വ്യക്തമായ രാഷ്ട്രീയ നീക്കത്തിന് പിണറായി മുന്നിട്ടിറങ്ങിയത്. ശബരിമലയിലെ പിഴവ് പൗരത്വ ഭേദഗതിയിലൂടെ തിരുത്തി തന്റെ ജനപിന്തുണ ഉയർത്തുകയാണ് പിണറായി വിജയൻ.
മുസ്ലിം ലീഗിനെയാണ് മുസ്ലിം സമുദായ തങ്ങളുടെ രാഷ്ട്രീയ ശക്തിയായി കാണുന്നത്. മലബാറിൽ മുസ്ലിംലീഗ് കരുത്തുള്ള പാർട്ടിയാണ്. എന്നാൽ തെക്കും മധ്യ തിരുവിതാംകൂറിലും മുസ്ലിംലീഗിന് കാര്യമായ വേരോട്ടമില്ല. ഈ വോട്ടുകൾ കോൺഗ്രസിനാണ് സാധാരണ കിട്ടാറുള്ളത്. സിപിഎമ്മിനേയും ഭയപ്പാടോടെ മുസ്ലിം സമുദായം കണ്ടിരുന്നതാണ് ഇതിന് കാരണം. എന്നാൽ പൗരത്വ ഭേദഗതിയിൽ പിണറായി എടുത്ത ഉറച്ച നിലപാടോടെ ഈ ഭയം മുസ്ലീങ്ങളെ വിട്ടകലുകയാണ്. അവരുടെ രക്ഷകന്റെ റോളിലേക്ക് പിണറായി എത്തുന്നു. ഇത് സിപിഎമ്മിന്റെ വോട്ട് ഘടനയിൽ വലിയ മാറ്റം വരുത്തും. സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം മുസ്ലിം പിന്തുണ കൂടി എത്തുമ്പോൾ അത് പിണറായിക്ക് രാഷ്ട്രീയ നേട്ടമാകും. ഒരു സിപിഎം നേതാവിനും കഴിയാത്ത വിധം മുസ്ലിം സമുദായവുമായി അടുക്കാൻ പറ്റുന്ന നേതാവായി പിണറായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ടുകൾ സിപിഎമ്മിന് വലിയ തോതിൽ കിട്ടിയിരുന്നു. എന്നാൽ ലോക്സഭയിലെ രാഹുൽ ഇഫക്ട് കാര്യങ്ങൾ മാറ്റി മറിച്ചു. എന്നാൽ കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരത്തിലെത്താനാവാത്തത് മുസ്ലിം സമുദായത്തെ നിരാശരാക്കുകയും ചെയ്തു. ഇതിനിടെയാണ് മുത്തലാഖ് നിയമവും അയോധ്യ വിഷയവും കാശ്മീരിലെ ഇടപെടലും മോദി നടത്തുന്നത്. പൗരത്വ ഭേദഗതിയിൽ ഇതെല്ലാം പുതിയ തലത്തിലെത്തി. ഇതോടെ ഇതിനെ കൃത്യമായ രാഷ്ട്രീയ ആയുധമാക്കി പിണറായി മാറ്റി. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുമെന്നാണ് മറുനാടന്റെ വിലയിരുത്തലുകളിലുമുള്ളത്.
ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന് വലിയ പിന്തുണ കിട്ടും. 140ൽ 100 സീറ്റിൽ അധികം അവർ നേടും. കണ്ണൂരും കാസർഗോഡും കോഴിക്കോടും പാലക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ മുന്നേറ്റം സിപിഎമ്മിനുണ്ടാകും. തിരുവനന്തപുരത്തും കൊല്ലത്തും അലയടികൾ സിപിഎമ്മിന് അനുകൂലമാകും. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയിലേക്ക് പോലും സിപിഎം മാറും. പ്രതിപക്ഷത്ത് കരുത്ത് ചോരാതെ മുസ്ലിം ലീഗ് നിലകൊള്ളും. കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ന്യൂനപക്ഷ ധ്രൂവികരണത്തിലേക്ക് ചർച്ചകളെത്തുന്നത് ബിജെപിയുടെ വോട്ടിങ് ശതമാനത്തേയും കൂട്ടും. എന്നാൽ അത് സിപിഎമ്മിന് വലിയ പ്രശ്നമാകില്ല. കോൺഗ്രസിൽ നിന്നാകും വോട്ടുകൾ ബിജെപിയിലേക്ക് എത്തുക. ശബരിമലയിലെ കാർകശ്യത്തിലൂടെ ചെറിയൊരു വിഭാഗം ഹിന്ദു വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു വോട്ടും സിപിഎമ്മിന് ഇപ്പോഴത്തെ അവസ്ഥയിൽ നഷ്ടമാകില്ല. എന്നാൽ വലിയ തോതിൽ മുസ്ലിം വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. രാഷ്ട്രീയം മറന്ന് പോലും എന്തു വിട്ടുവീഴ്ചയും മുസ്ലീങ്ങൾക്ക് വേണ്ടി ചെയ്യുന്ന നേതാവായി പിണറായി മാറുന്നതിന്റെ സൂചനകളാണ് കേരള രാഷ്ട്രയത്തിൽ നിന്നും മറുനാടന് കാണാൻ കഴിയുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവ്വകക്ഷിയോഗം വിളിച്ചതും നിയമസഭയിലെ പ്രമേയം പാസാക്കലിനുമൊപ്പം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സിപിഎമ്മും ഇടത് നേതാക്കളും കടന്നാക്രമിക്കുന്നതുമെല്ലാം ആർ എസ് എസിനും മോദിക്കും എതിരെ പിണറായി എടുത്ത നിലപാടിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്. കണ്ണൂരിൽ ഉണ്ടായ സംഭവങ്ങളും ഗവർണ്ണറുടെ പ്രതികരണവുമെല്ലാം സിപിഎമ്മിന് കരുത്തായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തിയ പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിലെ രക്ഷകന്റെ റോളിലെങ്കിൽ പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കുകയാണ് ചെയ്തത്. അങ്ങനെ ശബരിമല വിഷയത്തിലുണ്ടാക്കിയ മേൽകൈ കോൺഗ്രസ് കളഞ്ഞു കുളിക്കുകയാണ്. വോട്ടിൽ കുറവു വരാത്ത മുസ്ലിം ലീഗിന് പിന്നിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ പാർട്ടിയായി കോൺഗ്രസ് മാറാനും സാധ്യതയുണ്ട്. അതായത് ഇപ്പോൾ മുന്നണി സംവിധാനങ്ങളിൽ മാറ്റമുണ്ടാകാതെ തെരഞ്ഞെടുപ്പ് നടന്നാൽ മുസ്ലിം ലീഗാകും പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റിൽ മാത്രമായി സിപിഎം ഒതുങ്ങിയപ്പോൾ സാങ്കേതികമായി അത് പിണറായി വിജയൻ സർക്കാറിന് എതിരായ വിധിയെഴുത്തുമായി. നിയമസഭാ തലത്തിൽ കണക്കെടുത്താൽ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ടു നിന്നത്. ഇടതുമുന്നണിയാകട്ടെ വെറും 17 സീറ്റുകളിലും ഭൂരിപക്ഷമുള്ള അവസ്ഥയിലായി. നേമം നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താൻ സാധിച്ചത്. ഈ കണക്കുകളെ മാറ്റിയെഴുതുന്ന പിന്തുണയിലേക്കാണ് പൗരത്വ ഭേദഗതി നിയമ ചർച്ചകളെ പിണറായി എത്തിച്ചത്. ലോക്സഭയിൽ ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സർക്കാറിനെ ശരിക്കും തിരിച്ചടിക്കുന്ന അവസ്ഥയിലെത്തിച്ചു. സിപിഎം കോട്ടകളിൽ പോലും വിള്ളൽ വീണത് പാർട്ടിയെ ഞെട്ടിച്ചു. ഇതിന് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തി. കോന്നിയും പാലായും തിരുവനന്തപുരവും കൈക്കലാക്കി. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി വിഷയം ചർച്ചയായത്. അതിനെ സമർത്ഥമായി തന്നെ പിണറായി ഉപയോഗിക്കുകയായിരുന്നു. നിയമസഭയിലെ പ്രമേയാവതരണത്തിൽ പോലും ഇത് പ്രതിഫലിച്ചു.
ലോക്സഭയിൽ ചില സാമുദായിക കളികളിലൂടെ വോട്ട് ഉറപ്പിച്ച് നിയമസഭയിൽ അധികാരത്തിലെത്തിയ അതേ തന്ത്രം വിജയമൊരുക്കുമെന്നായിരുന്നു പിണറായിയുടെ പ്രതീക്ഷ. ശബരിമലയിൽ നവോത്ഥാനം പറഞ്ഞതും പിറവം പള്ളി വിഷയത്തിൽ ഒളിച്ചു കളിച്ചതും ഇതിന് വേണ്ടിയായിരുന്നു. എന്നാൽ തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു. ന്യൂനപക്ഷ മനസ്സിനെ അടുപ്പിക്കാൻ ശബരിമലയിൽ നടത്തിയ നീക്കമെല്ലാം തകർന്നു. രാഹുൽ ഗാന്ധി കൂടി എത്തിയതോടെ കേരളത്തിൽ കോൺഗ്രസ് തരംഗമായി. അങ്ങനെ സിപിഎമ്മിന് സമ്പൂർണ്ണ തോൽവിയും. സിപിഎമ്മിന് തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകൾക്ക് പകരം യുഡിഎഫ് കുത്തകയായി കൊണ്ടു നടന്ന ന്യൂനപക്ഷ വോട്ടുകൾക്കായി നടത്തിയ നീക്കമായിരുന്നു. ഈ പരീക്ഷണത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഭൂരിപക്ഷത്തെ കുത്തി മുറിവേൽപ്പിച്ചും വിജയിക്കാൻ നടത്തിയ നീക്കമാണ് പിണറായി സർക്കാരിനെ വമ്പൻ പ്രതിസന്ധിയിലാക്കുന്ന തോൽവി ലോക്സഭയിൽ സിപിഎമ്മിന് കേരളം നൽകിയത്. അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ ന്യൂനപക്ഷ വോട്ട് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് അടിച്ചു മാറ്റിയത് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവായിരുന്നു. അങ്ങനെ സിപിഎം കഷ്ടപ്പെട്ട് സമ്പാദിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോൺഗ്രസ് കേരളത്തിൽ വിജയം നേടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കണ്ടത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണം ആയിരുന്നുവെന്നത് വ്യക്തമാണ്. ന്യൂനപക്ഷ വോട്ടുകളിൽ ശക്തമായ കേന്ദ്രീകരണം ഉണ്ടായതും തങ്ങളുടെ പരമ്പരാഗത വോട്ടായ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ വിള്ളലുണ്ടായതും ശക്തമായ തിരിച്ചടിയാകുക ഇടതുപക്ഷത്തിനാണ്. സഖാക്കൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുമ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി ഗുണം ചെയ്തത് കോൺഗ്രസിനാണ്. മോദി വീണ്ടും അധികാരത്തിൽ വരരുത് എന്ന താല്പര്യത്തിലാണ് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായത്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റി. ദേശീയ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ല. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്നു എന്ന പ്രചരണം ശക്തമായതോടെ ന്യൂനപക്ഷം അപ്പാടെ കോൺഗ്രസിനെ വോട്ടു നൽകി വിജയിപ്പിക്കാൻ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു. ഇതാണ് പ്രതിഫലിച്ചത്.
മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം മോദി വീണ്ടും അധികാരത്തിൽ വരുന്നത് തങ്ങളുടെ നില നിൽപിനെ തന്നെ ചോദ്യം ചെയ്യും എന്ന ഭയം ശക്തമായിരുന്നു. ശക്തമായ വൈകാരികപ്രതികരണം തന്നെ ഇക്കാര്യത്തിലുണ്ടായി. കാന്തപുരം എ.പി സുന്നിവിഭാഗം ഒഴികെ മിക്കവാറും എല്ലാ മുസ്ലിംവിഭാഗങ്ങളും സംഘടനകളും യു.ഡി.എഫിനോടൊപ്പം ചേർന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ പിണറായി മറികടക്കുന്നത് പഴയ സാഹചര്യത്തെയാണ്. മുസ്ലിം സംഘടനകളും പിണറായിയുമായി അടുക്കുകയാണ്. മുസ്ലിം സംഘടനാ നേതാക്കളെ വേണ്ട രീതിയിൽ പരിഗണിക്കാൻ പിണറായി ശ്രമിക്കുന്നതും ന്യൂനപക്ഷ രാഷ്ട്രീയത്തെ സിപിഎമ്മിനോട് അടുപ്പിക്കാനാണ്. ബിജെപി ഉയർത്തുന്ന ഭീഷണികൾ സിപിഎമ്മിനെ ബാധിക്കാതിരിക്കാൻ ന്യൂനപക്ഷ പിന്തുണ കൂടിയേ തീരൂവെന്ന തിരിച്ചറിവുമായാണ് പിണറായിയുടെ രാഷ്ട്രീയ യാത്ര.
ന്യൂനപക്ഷ സംരക്ഷകനെന്ന തോന്നൽ ഉണ്ടാക്കി ക്രൈസ്തവ വിഭാഗത്തിലെ പിണറായി ചെറിയ തോതിൽ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. പാലായിലെ മാണി സി കാപ്പന്റെ അട്ടിമറി വിജയത്തിൽ നിറയുന്നത് അതാണ്. കെ എം മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസിലുണ്ടായ തമ്മിലടിയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്