Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ

മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ആറു വയസ്സുകാരിയായ മകളുടെ ജനനേന്ദ്രിയത്തിൽ അടിക്കടി ഇൻഫക്ഷനുണ്ടായപ്പോൾ മാതാവിന് സംശയം. മദ്യപിച്ചെത്തിയ ഭർത്താവിന്റെ പൂതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയപ്പോൾ പുറത്തായത് പിതാവിന്റെ''സ്നഹപ്രകടനം''.

അന്ധിച്ചുപോയ മാതാവ് മകളെയും കൊണ്ട് നേരെ പോയത് കൗൺസിലറുടെ അടുത്തേയ്ക്ക്. വിശദമായ വിവരശേഖരണം പൂർത്തിയായപ്പോൾ കൂട്ടിക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ലൈംഗിക ചൂഷണമെന്ന് വ്യക്തമായി. മാതാവ് പൊലീസിൽ പരാതിയുമായി എത്താൻ കാരണം കൗൺസിലറുടെ ഉറച്ച നിലപാടെന്നും സൂചന.

മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി കാണിച്ച് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനായ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതിയുമായി എത്തിയപ്പോൾ പ്രതി കുടുങ്ങി. മകൾ വിവരം പറഞ്ഞെങ്കിലും താൻ പൂർണ്ണമായും വിശ്വസിച്ചില്ലന്നും വ്യക്തതയ്ക്കായിട്ടാണ് കൗൺസിലറുടെ അടുത്തുകൊണ്ടുപോയി വിവരശേഖരണം നടത്തിയതെന്നും മാതാവ് പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

കൂട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ കൗൺസിലർ കാര്യത്തിന്റെ ഗൗരവം മാതാവിനെ ബോദ്ധ്യപ്പെടുത്തി. നാണക്കേടും സങ്കടവും മൂലം പൊലീസിൽ വിവരമറിക്കാൻ ഇവർ ആദ്യം മടിച്ചു. നിങ്ങൾ വിവരം പൊലീസിൽ അറിയിച്ചില്ലങ്കിൽ ഞാൻ പൊലീസിനെ വിളിക്കുമെന്ന് കൗൺസിലിർ അറിയിച്ചതോടെയാണ് മാതാവ് പൊലീസിലെത്തി പരാതി നൽകാൻ തയ്യാറായത്.

പിതാവിന്റെ സഹോഹരിയുടെ മക്കൾ തന്നെ ഉപദ്രവിച്ചതായി ആദ്യമായി കൗൺസിലറോടാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പിതാവിൽ നിന്നുണ്ടായതിന് സമാനമായിട്ടുള്ള ലൈംഗിക ചൂഷണമാണ് കൂട്ടികളിൽ നിന്നും പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. സ്നേഹപൂർവ്വമായ ഇടപെടലുകളോടെയാണ് പിതാവും ഇയാളുടെ സഹോദരി പുത്രന്മാരും പെൺകുട്ടിയെ ഇംഗിതങ്ങൾക്ക് വിധേയയാക്കിയതെന്നാണ് സൂചന

ഡിസംബർ 15-നാണ് പീഡനവിവരം പെൺകുട്ടിയുടെ അമ്മ അറിയുന്നത്. തുടർന്ന് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറം ലോകം അറിയുന്നത്. കുട്ടിയുടെ അച്ഛന് പുറമേ അച്ഛന്റെ സഹോദരിയുടെ രണ്ട് മക്കളും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ ഒളിവിൽ പോയ പിതാവും സഹോദരി മക്കളും ഇന്നലെ മൂവാറ്റു പുഴ പൊലീസിൽ കീഴടങ്ങി. മൂന്നുപേർക്കുമെതിരേ പൊലീസ് കേസെടുത്തിരുന്നു.

കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടായിരുന്നതായി ഡോക്ടർ അറിയിച്ചിരുന്നു. 'പോക്സോ' നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് മജിസ്‌ട്രേറ്റ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടിയെ ഉപദ്രവിച്ചിരുന്നതായും നഗ്നചിത്രങ്ങൾ കാണിച്ചിരുന്നതായും ചോദ്യംചെയ്യലിൽ അച്ഛൻ സമ്മതിച്ചതായാണ് വിവരം. എന്നാൽ, അച്ഛൻ ഉപദ്രവിക്കുകയാണെന്ന്, അച്ഛനോട് നല്ല അടുപ്പം പുലർത്തിയിരുന്ന കുട്ടിക്ക് മനസ്സിലായിരുന്നില്ല. സ്വന്തം പിതാവിന്റെ സ്നേഹ വാത്സല്യം മാത്രമാണെന്നാണ് ഒന്നും അറിയാത്ത നിഷ്‌കളങ്കയായ ഈ കുഞ്ഞ് വിചാരിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ ജോലി സ്ഥലത്താണ് താമസം. നാട്ടിൽ വരുമ്പോഴാണ് ഇയാൾ കുട്ടിയെ ചൂഷണം ചെയ്തിരുന്നത്.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതിയും നല്കിയിരുന്നു. പൊലീസ് അന്വേഷണം നടന്നുവരവെയാണ് വ്യാഴാഴ്ച ഉച്ചയോടെ മൂവരും വക്കീൽ മുഖേന സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. മദ്യപാനിയായിരുന്ന ഇയാൾ മദ്യലഹരിയിലായിരിക്കാം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്. കുഞ്ഞിനെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു എന്ന് അമ്മ മനസ്സിലാക്കിയ ശേഷം ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായതായും പൊലീസ് പറയുന്നു.

ദുരൂഹമായ മറ്റു ചില സംഭവങ്ങളും ഈ വീട്ടിൽ ആറുമാസം മുൻപുണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അതിനും പൊലീസ് അന്വേഷണം നടത്തിയതാണ്. എസ്ഐ. സൂഫിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP