റിസർവ് ബെഞ്ചിൽ കാത്തിരുന്നു മടുത്ത സഞ്ജു സാംസൺ പൂണെയിൽ എങ്കിലും കളിക്കുമോ? മലയാളി താരത്തെ തുടർച്ചായായി തഴയുന്നതിൽ ക്ഷമകെട്ട് ആരാധകർ; സഞ്ജു തുടർച്ചയായി പുറത്തിരിക്കേണ്ടി വന്നത് എട്ട് മത്സരങ്ങളിൽ; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ ഇന്ന് പൂണെയിൽ സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന സൂചന നൽകി മാനേജ്മെന്റ്
മറുനാടൻ ഡെസ്ക്
പുണെ: തുടർച്ചയായി എട്ടു ക്രിക്കറ്റ് മത്സരത്തിലാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് മത്സരം ഉണ്ടായിട്ടു കൂടി സഞ്ജുവിനെ കളത്തിൽ ഇറക്കാൻ വിരാട് കോലിയും രവി ശാസ്ത്രിയും തയ്യാറായിരുന്നില്ല. ഇങ്ങനെ സഞ്ജുവിനെ തുടർച്ചയായി അവഹേളിക്കുന്നതിൽ കട്ടക്കലിപ്പിലായിരുന്നു മലയാളികളായ ആരാധകർ. അവർ അനിഷ്ടം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനും എന്ന നിലയിൽ ഋഷബ് പന്ത് പരാജയം ആയിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ സഞ്ജു സാംസണ് ഇന്ത്യൻ കുപ്പായത്തിൽ ടീമിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പൂണെയിൽ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന പ്രതീക്ഷയുണ്ട്. രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ പുണെയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ സഞ്ജുവും മനീഷ് പാണ്ഡെയും ഉൾപ്പെടെയുള്ളവർക്ക് ടീം മാനേജ്മെന്റ് അവസരം നൽകിയേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ടാം മത്സരം ജയിച്ച ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ബെഞ്ചിലിരിക്കുന്ന ഇരുവർക്കും ഇന്ത്യ അവസരം നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ക്യാപ്ടൻ കോലിയുടെ തീരുമാനം അടക്കം നിർണായകമാണ്.
ദീർഘനാളായി ടീമിനൊപ്പമുള്ള ഇരുവർക്കും ഇനിയെങ്കിലും അവസരം നൽകിയില്ലെങ്കിൽ അതു കടുത്ത നീതികേടാകുമെന്ന് ഒരു വിഭാഗം ആരാധകരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഫോമിൽ ഇന്ത്യയേപ്പോലൊരു ടീമിന് ഒത്ത എതിരാളികളല്ല ശ്രീലങ്കയെന്ന യാഥാർഥ്യം ഇൻഡോറിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തോടെ തന്നെ ഒരിക്കൽക്കൂടി വ്യക്തമായതാണ്. രോഹിത് ശർമയെ കൂടാതെ ഇറങ്ങിയിട്ടും സമീപകാലത്തെ ഏറ്റവും അനായാസ ജയമാണ് ഇൻഡോറിൽ ഇന്ത്യ നേടിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം നൽകാനുള്ള നീക്കം. കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലായി ഇരുവരും ദേശീയ ടീമിനൊപ്പമുണ്ട്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ മൂന്നു പരമ്പരകളിലായി ടീമിനൊപ്പമുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ബംഗ്ലാദേശിനെതിരെ നവംബറിൽ നടന്ന ട്വന്റി20 പരമ്പര മുതൽ സഞ്ജു ദേശീയ ടീമിനൊപ്പമുണ്ട്.
ഒക്ടോബർ നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി വിവിധ താരങ്ങളെ പരീക്ഷിക്കുന്ന തിരക്കിലാണ് ടീമെന്നാണ് സിലക്ടർമാരും ടീം മാനേജ്മെന്റും ആവർത്തിച്ച് അവകാശപ്പെടുന്നത്. ബോളിങ് ഡിപ്പാർട്ട്മെന്റിൽ എല്ലാ താരങ്ങൾക്കും മാറിമാറി അവസരം ഉറപ്പാക്കുമ്പോഴും ബാറ്റിങ്ങിൽ അതല്ല സ്ഥിതി. ലോകകപ്പ് അടുത്തുവരവെ ഇക്കാര്യം കൂടി പരിഗണിച്ച് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ള ബോളർമാർക്കു പരുക്കേറ്റ സാഹചര്യത്തിൽ ടീമിൽ അവസരം ലഭിച്ച ഷാർദുൽ താക്കൂറും നവ്ദീപ് സെയ്നിയും മികച്ച പ്രകടനം കാഴ്ചവച്ച കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ അഞ്ചു വിക്കറ്റ് പിഴുത ഇവരാണ് ശ്രീലങ്കയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. സഞ്ജുവിനൊപ്പം ടീമിലെത്തിയ ശിവം ദുബെയ്ക്ക് അവിടുന്നിങ്ങോട്ട് മിക്ക മത്സരങ്ങളിലും അവസരം ലഭിച്ചു. വാഷിങ്ടൻ സുന്ദറിന്റെ കാര്യവും അങ്ങനെതന്നെ.
അതേസമയം, പരമ്പര നേട്ടമെന്ന ലക്ഷ്യത്തിൽനിന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് വ്യതിചലിക്കാനും ഇടയില്ല. രണ്ടാം മത്സരത്തിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ആധികാരികമായ പ്രകടനത്തോടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. വിക്കറ്റിനു പിന്നിൽ സ്ഥിരമായി ചീത്തവിളി കേൾക്കുന്ന ഋഷഭ് പന്തുപോലും ഇൻഡോറിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കൻ ടീമിൽ ഒട്ടേറെ ഇടങ്കയ്യൻ ബാറ്റ്സ്മാന്മാരുള്ളതിനാൽ കുൽദീപ് യാദവും വാഷിങ്ടൻ സുന്ദറും ടീമിൽ സ്ഥാനം നിലനിർത്താനാണ് സാധ്യത. ബോളിങ്ങിൽ ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി എന്നിവർ മികവു കാട്ടിയ സാഹചര്യത്തിൽ സ്ഥാനത്തിന് ഇളക്കം തട്ടാനിടയില്ല. അതേസമയം, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ പഴയ മികവ് വീണ്ടെടുക്കാനാകാതെ പോയ ജസപ്രീത് ബുമ്രയുടെ പ്രകടനം പുണെയിൽ ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. താളം കണ്ടെത്താൻ പാടുപെട്ട ഓപ്പണർ ശിഖർ ധവാന്റെ കാര്യവും അങ്ങനെതന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍