Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, 'എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി'; ഭാര്യയുടെ അബോർഷന്റെ വിചിത്രകഥ പറഞ്ഞ് ബിഗ്‌ബോസ് ഹൗസിൽ രജിത് കുമാർ; ക്രോണിക്ക് ബാച്ചിലറാണെന്ന് ആദ്യദിവസം തള്ളി; രണ്ടാം ദിവസം ഭാര്യയും കുഞ്ഞും അപകടത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തലും; ഇപ്പോൾ അബോർഷൻ കഥയും; രജിത് കുമാറിന്റെ കഥകൾ കേട്ട് കിളിപോയി പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ബിഗ്‌ബോസ് സീസൺ രണ്ട് ആരംഭിച്ചതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ബിഗ്‌ബോസ് മത്സരാർത്ഥികളിൽ ആര്യയും മഞ്ജു പത്രോസും രജിത് കുമാറും, ഫുക്രുവും എല്ലാം താരമാകുകയാണ്. ബിഗ്‌ബോസ് തുടങ്ങിയതോടെ ഏറെ ചർച്ചയായത് ശാസ്ത്ര അദ്ധ്യാപകൻ കൂടിയായ രജിത് കുമാറായിരുന്നു. ഇപ്പോഴിതാ രജിത് കുമാർ വീണ്ടും ചർച്ചയാകുന്നത് ബിഗോബോസിൽ അദ്ദേഹം പങ്കുവച്ച ചില വെളിപ്പെടുത്തലുകളുടെ പേരിലാണ്. വലിയൊരു മേക്കോവറിന് ശേഷമാണ് ഇദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്. വന്ന നാൾ മുതൽ എല്ലാവരേയും ഉപദേശിക്കാൻ ആരംഭിച്ച രജിത്, പിന്നീട് താൻ ഒരു ക്രോണിക് ബാച്ചിലർ ആണെന്നും, തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ രജിത് പറഞ്ഞത് താൻ വിവാഹിതനാണെന്നും, തന്റെ ഭാര്യയുടെ അബോർഷനെ കുറിച്ചുമാണ്. വിവാഹശേഷം ഭാര്യയുടെ അപ്പച്ചിയുടെ വീട്ടിൽ വിരുന്നു പോയെന്നും, അവിടെവച്ച് ഭാര്യയുടെ മുറച്ചെറുക്കന്റെ കല്ല്യാണം മുൻകൈയെടുത്ത് നടത്താമെന്ന് വാക്കുകൊടുത്തെന്നും രജിത് പറയുന്നു. അഭിപ്രായം ചോദിക്കാതെ താനെടുത്ത തീരുമാനത്തോടുള്ള ഭാര്യയുടെ എതിർപ്പിനെക്കുറിച്ചും രജിത് പറയുന്നുണ്ട്. ഫെബ്രുവരി 12ാം തിയതി വിവാഹിതരായ രജിത്തിനെയും ഭാര്യയേയും തേടി ഏപ്രിൽ ആദ്യ ആഴ്ചയിൽ ഒരു കുഞ്ഞ് വരാൻ പോകുന്നു എന്ന സന്തോഷവാർത്തയെത്തി. എന്നാൽ ഈ സമയവും ഭാര്യയുടെ മുഖത്ത് സന്തോഷമില്ലായിരുന്നെന്നാണ് രജിത് പറയുന്നത്.

'' ബ്ലീഡിങ് ടെൻഡൻസി ഉള്ളതുകൊണ്ടുതന്നെ ഭാര്യയ്ക്ക് പൂർണ വിശ്രമം വേണമെന്നായിരുന്നു നിർദ്ദേശം. മെയ് ആദ്യ ആഴ്ചയിലായിരുന്നു ഞാൻ ഏറ്റെടുത്ത കല്യാണം നടക്കുന്നത്. ഗുരുവായൂരാണ് കല്യാണം. തിരുവനന്തപുരത്തുനിന്ന് എത്തേണ്ടതുകൊണ്ടുതന്നെ തലേദിവസം ഉച്ചയ്ക്കെങ്കിലും ഇറങ്ങണം. ഞാൻ ഒരുങ്ങി ഇറങ്ങാൻ തയ്യാറായപ്പോഴാണ് 'ചേട്ടൻ പോകണ്ട' എന്ന് അവൾ പറയുന്നത്.

ഞാൻ കൊടുത്ത വാക്ക് പാലിക്കണ്ടേ എന്ന് പറഞ്ഞ് കാര്യം മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴും എന്റെ ബന്ധുക്കളല്ലേ ചേട്ടൻ പോകണ്ട എന്ന വാശിയായിരുന്നു അവൾക്ക്. ഒടുവിൽ ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, ' എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്ന്. എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി' രജിത് പറഞ്ഞു.

നേഴ്സിങ് അസിസ്റ്റന്റായ അമ്മയോട് ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനും വേണ്ട കാര്യങ്ങൾ ചെയ്യാനും പറഞ്ഞേൽപ്പിച്ചശേഷം ഏറ്റെടുത്ത കല്ല്യാണം നടത്തികൊടുക്കാനാണ് രജിത് തീരുമാനിച്ചത്. ' ചെറുക്കനെയും കൂട്ടി ഗുരുവായൂരെത്തി കല്ല്യാണം നടത്തിയപ്പോഴും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിൽ ചെറുക്കനെയും പെണ്ണിനെയും എത്തിച്ചു. അവരുടെ വിവാഹം നന്നായി തന്നെ നടന്നു. പോരാനിറങ്ങിയപ്പോൾ അപ്പച്ചിയെയും കല്ല്യാണചെറുക്കനെയും മാറ്റി നിർത്തി ഞാൻ പറഞ്ഞു ' നിങ്ങളുടെ മകന്റെ കല്ല്യാണം ഞാൻ നടത്തി, പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയാണ്', രജിത് പറഞ്ഞു.

എന്നാൽ രജിത്ത് കുമാറിന്റെ തുറന്ന് പറച്ചിൽ എല്ലാവരെയും അസ്വസ്ഥമാക്കിയിരുന്നു. ഭാര്യയെ സഹായിക്കാതെ വിവാഹം നടത്താൻ പോയ രജിത്തിന്റെ പെരുമാറ്റത്തെ കുറിച്ച് മത്സരാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. അതേ സമയം അയാൾ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്നും ചിലർ പറഞ്ഞു. ആദ്യ ദിവസം പരിചയപ്പെടുമ്പോൾ ഫുക്രുവിനോടെ താൻ ക്രോണിക് ബാച്ലർ ആണെന്നായിരുന്നു രജിത് പറഞ്ഞിരുന്നത്. ഇപ്പോൾ ഭാര്യ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോൾ ഇവർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. മാത്രമല്ല മറ്റൊരു പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചെന്നും അദ്ദേഹം പുതിയതായി വെളിപ്പെടുത്തിയിരിക്കുകയാണ്.

ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഷോ തുടങ്ങിയത്. 'ഇനി വലിയ കളികളുമല്ല കളികൾ വേറെ ലെവൽ' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. മത്സരാർത്ഥികളിൽ ആദ്യം മുതലേ മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഡോ.രജിത് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP