കളിയിക്കാവിളയിലെ ഭീകരാക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് സിസിടിവി ഇല്ലാത്ത മലയോര വഴികളിലൂടെ; തൃപ്പരപ്പിലൂടെ വെള്ളറട വഴി എത്തിയത് നെയ്യാർ ഡാമിൽ; പ്രതികൾ ഇൻഡികാ കാറിലെത്തിയത് കണ്ടെന്ന് തദ്ദേശവാസിയുടെ മൊഴി; തീവ്രാവദ ബന്ധമുള്ള പ്രതികൾ മാവോയിസ്റ്റുകളുടെ സഹായത്താൽ കാടു കയറി നാടുവിട്ടെന്ന് സംശയം; ഷമീം തൗഫീഖും എത്തിയ കാറിനെ കണ്ടെത്താൻ കേരളാ പൊലീസ്; എസ് ഐയെ കൊന്ന് കടന്നവർക്ക് വിതുരയിലും വേരുകൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ യെ വെടി വെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട പ്രതികൾ നെയ്യാർ വനത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയാതായി സംശയം. വെള്ളിയാഴ്ച രാത്രി എഴു മണിക്ക് നെയ്യാർഡാമിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത്ഒരു ഇൻഡിക്ക കാറിൽ പ്രതികളെ കണ്ടതായി തദ്ദേശവാസി കൺട്രോൾ റൂമിൽ വിവരം നൽകിയിരുന്നു. ഇതനുസരിച്ചാണ് നെയ്യാർഡാം പൊലീസ് അന്വേഷണം ആരംഭിച്ചത്. തമിഴ് നാട്ടിൽ നിന്നും നെയ്യാർഡാമിലേക്കുള്ള പ്രധാന റോഡുകളിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
കളിയിക്കാവിളയിൽ തമിഴ്നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വിൽസനെ വധിക്കാൻ ഭീകരർ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്് തമിഴ്നാട്ടിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരർ കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു. തിരുവിതാംകോട് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫിക്ക് ( 27) എന്നിവരാണ് വെടിവച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഭീകരാക്രമണം നടന്ന ഉടൻ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്നാട് പൊലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിൽ. ഇവർക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വർഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതിന് പിന്നാലെയാണ് നെയ്യാറിൽ പ്രതികളുടെ സാന്നിധ്യത്തിന് മൊഴി കിട്ടുന്നത്.
ഭീകരർക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി കൊലക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് റാഫി. എസ്ഐ വിൽസണു നേരെ വെടിയുതിർത്തു രക്ഷപ്പെട്ട തിരുവിതാംകോട് സ്വദേശി അബ്ദുൾ സമീമും റാഫിയും തമ്മിൽ അടുത്ത ബന്ധമാണ്. 2013 ൽ തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് ആയുധപരിശീലനം നടത്തിയതിന് അബ്ദുൾ സമീമിനെ കരമന പൊലീസ് അറസറ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടു പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരിൽ രണ്ടു പേർ നിരന്തരം തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു എന്ന് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന് ആദ്യം മുതൽ തന്നെ തമിഴ്നാട് പൊലീസ് പറഞ്ഞു വെങ്കിലും കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരള അതിർത്തിയിൽ എത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് മടങ്ങിയെന്നാണ് വ്യക്തമായത്. എന്നാൽ പ്രതികളെ നെയ്യാർഡാമിൽ കണ്ടുവെന്ന് വിവരം കിട്ടിയതോടെ കേരള പൊലീസ് നിലപാട് മാറ്റിയിരിക്കയാണ്. തീവ്രവാദ ബന്ധമുള്ള പ്രതികൾക്ക് ചില മാവോയിസ്റ്റു സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അങ്ങനയെങ്കിൽ ഇവരുടെ സഹായത്താൽ വനത്തിലെ ഒളിത്താവളത്തിൽ കഴിഞ്ഞ ശേഷം ഇവിടെ നിന്നും വനത്തിലൂടെ തന്നെ കർണാടകയിലേക്കോ തമിഴാനാട്ടിലെ വനമേഖലയിലേക്കോ മടങ്ങി പോകാനാണ് സാധ്യത.
പ്രതികൾ നെയ്യാർഡാമിൽ എത്തിയെന്നു കരുതുന്ന ഇൻഡിക്ക കാർ ടാക്സി ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവരം നല്കിയ ആൾ പറയുന്ന സമയത്ത്്് ഇൻഡിക്ക കാർ കള്ളിക്കാട് കഴിഞ്ഞ്് പോയിട്ടില്ല. എന്നാൽ നെയ്യാർ റിസർവോയറിന് മുകളിലൂടെയുള്ള വഴി വഴിയും നെയ്യാർഡാമിൽ എത്താം ഇവിടെ സി സി ട വി കൾ ഒന്നും ഇല്ല. അതു കൊണ്ട് തന്നെ പൊലീസ് തെരെച്ചിൽ ശക്തമാക്കിയിരിക്കയാണ്. കൺട്രോൾ റൂമിൽ ലഭിച്ച വിവരം കേരള പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ബുധനാഴ്ച രാത്രിയാണ് എ എസ് ഐ യെ വെടിവച്ചു കൊലപ്പെടുത്തിയത്.
തമിഴ്നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എഎസ്ഐ വിൻസെന്റിനെയാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരള പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. എഎസ്ഐ വിൽസണെ വെടിവയ്ക്കും മുൻപ് വെട്ടിപ്പരുക്കേൽപ്പിച്ചെന്നുംപോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലുൾപ്പെടെ രണ്ട് വെട്ടേറ്റ പാടുകളുണ്ടായിരുന്നു. വെടിവച്ചത് തൊട്ടടുത്ത് നിന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. വെടിയുണ്ടകൾ ശരീരം തുളച്ച് പുറത്ത് വന്നെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. അതേസമയം കേസിൽ മൂന്നുപേർ കസ്റ്റഡിയിലായി.
തമിഴ്നാട്ടുകാരായ സെയ്ദ് ഇബ്രാഹിം , അബ്ബാസ് എന്നിവരെ പാലക്കാട് സൗത്ത് പൊലീസ ആണ്് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശി റാഫിയെ തിരുവനന്തപുരത്ത് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് വിൽസണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ പറയുന്നു. കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീൻ എന്നിവരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ലക്ഷ്യം വ്യക്തമായിട്ടില്ലെന്ന് കന്യാകുമാരി എസ്പി കെ.കെ.ശ്രീനാഥ് പറഞ്ഞു. അക്രമശേഷം ഇവർ കേരള അതിർത്തിയിലേക്കാണ് ഓടിയത്. പ്രതികൾ കേരളത്തിലുണ്ടാകുമെന്ന് സംശയിക്കുന്നതായും കെ.കെ.ശ്രീനാഥ് പറഞ്ഞു. അബ്ദുൾ ഷമീമും തൗഫീഖുമാണ് പ്രതികളെന്ന് തമിഴ്നാട് പൊലീസ് ഉറപ്പിച്ച് കഴിഞ്ഞു. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണമെന്നും കണ്ടെത്തി. വിൽസണെ വെടിവച്ച് കൊല്ലുന്നതിനായി ഓട്ടോറിക്ഷയിലാണ് ഇവർ ചെക്പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും കണ്ട് മനസിലാക്കാനായി നടന്ന് നിരീക്ഷിച്ചു. അതിന് ശേഷം തിരിച്ചെത്തിയാണ് വെടിയുതിർത്തത്. രക്ഷപെടാനുള്ള കാർ ഒന്നരക്കിലോമീറ്റർ അകലെ തയാറാക്കി നിർത്തിയിരുന്നു.
ഈ കാറിൽ അക്രമികളേക്കൂടാതെ ഇതേസംഘത്തിൽപെട്ട രണ്ട് പേരെങ്കിലുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കാറിൽ കയറി അവർ കേരളത്തിലേക്ക് വന്നോ തമിഴ്നാട്ടിലേക്ക് തിരികെപോയോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. അതിനായി റോഡിലെയും ചെക്പോസ്റ്റുകളിലെയും മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ് കേരള പൊലീസും തമിഴ്നാട് പൊലീസും. അന്വേഷണത്തിൽ സഹായിക്കാനായി തമിഴ്നാട് പൊലീസിന്റെ ആവശ്യപ്രകാരം കേരള പൊലീസ് രണ്ട് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പ്രതികൾ കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചാൽ കൂടുതൽ സംഘമുണ്ടാക്കും. തീവ്രവാദ ആക്രമണങ്ങളേ തുടർന്ന് നിരോധിച്ച മുസ്ലിം സംഘടനയിലുണ്ടായിരുന്നവർ പൂനർരൂപീകരിച്ച സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.
ഈ സംഘടനയിൽപെട്ട ചിലരെ ഏതാനും ആഴ്ച മുൻപ് തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. കൊലപാതകകേസിലടക്കം പ്രതികളായതോടെ അബ്ദുൾ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഹമാസ് ലക്ഷണമൊത്ത ഭീകരസംഘടന
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- പി എസ് സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ! ഇത് കളിയിക്കാവിള വിവാദം
- ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്