മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക്
എഡിറ്റോറിയൽ
'നിയമം എന്നത് അനുസരിക്കാനുള്ളതാണെന്ന് ഇന്ത്യാക്കാരെ, പ്രത്യേകിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പഠിപ്പിച്ച മനുഷ്യൻ'- മൂൻ ഇലക്ഷൻ കമ്മീഷർ ടി എൻ ശേഷൻ അന്തരിച്ചപ്പോൾ രാമചന്ദ്രഗുഹ എഴുതിയ വാചകമാണ്, മരടിലെ അംബരചുംബികളായ ഫ്ളാറ്റുകൾ ഒന്നൊന്നായി പൊളിഞ്ഞ് വീഴുമ്പോൾ അതിനുകാരണക്കാരനായ അരുൺമിശ്രയെന്ന ജഡ്ജിയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽവരുന്നത്. നോക്കുക, ആർപ്പുവിളികളും കൈയടികളുമായി ജനം ഈ വീഴ്ച ആഘോഷിക്കയാണ്. കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ല എന്ന് തെളിയിക്കുന്ന നടപടിയാണിത്.
ആർക്കും എന്തും ഇവിടെ കൈയേറാം, ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ദമ്പടി നൽകി കാര്യം സാധിക്കാം, ചട്ടങ്ങും കീഴ്വഴക്കങ്ങളുമൊക്കെ ഉന്നതരെ കാണുമ്പോൾ മുട്ടുമുടക്കും, തുടങ്ങിയ പൊതുബോധമാണ് ഇവിടെ എട്ടുനിലയിലല്ല പത്തൊമ്പത് നിലയിൽ തകരുന്നത്. ഓർക്കുക, നിസ്സാരക്കാർ ആയിരുന്നില്ല ഈ ഫ്ളാറ്റ് നിർമ്മാതാക്കൾ. ഫ്ളാറ്റിലെ താമസക്കാരും അങ്ങനെതന്നെ. സാധാരണഗതിയിൽ ഇവരെയൊന്നും ആരും തൊടില്ല. ഒടുവിൽ ആർക്കും രക്ഷിക്കാൻ കഴിയാതെ ഈ അംബരചുംബികൾ പൊളിഞ്ഞ് വീഴുകയാണ്. ഇത് സത്യത്തിൽ നിയമവാഴ്ചയുടെ വിജയം തന്നെയാണ്. ഈ നാട്ടിൽ കൃത്യമായ നിയമങ്ങൾ ഉണ്ടെന്നും അത് ലംഘിച്ചാൽ ഏത് ഉന്നതനും പൂട്ട് വീഴുമെന്നുമെന്നുള്ളതിനുള്ള തെളിവ്. നിയമം പുസ്തത്തിൽ എഴുതിവെക്കാൻ മാത്രം ഉള്ളതല്ല എന്നതിന്റെ വർക്കിങ്ങ് മോഡൽ. നമ്മുടെ രാഷ്ട്രീയക്കാരെയടക്കം നിയമം അനുസരിക്കാനുള്ളതാണെന്ന് പഠിപ്പിച്ച ടി എൻ ശേഷന് തുല്യനാണ് സത്യത്തിൽ ഈ വിധി പുറപ്പെടുവിപ്പിച്ച സുപ്രീംകോടതി ജഡ്ജ് അരുൺ മിശ്രയും. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ സംഭവം പരിസ്ഥിതി സംരക്ഷണം അഴിമതി നിരോധനം തുടങ്ങിയ വിവിധ വശങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ്.
ഭൂമിയുടെ ഊഹക്കച്ചവടവും ഫളാറ്റ് ബിസിനസും കേരളത്തിന്റെ ശാപമായി വളരുന്ന കാലമാണിത്. തണ്ണീർത്തട നികത്തൽ നിയമവും, തീരദേശ പരിപാലനനിയമവും തൊട്ട് നിയമങ്ങളുടെ കൂമ്പാരമാണ് ഇവിടെയുള്ളത്. നിയമങ്ങൾ ഇല്ലാത്തതല്ല അത് അനുസരിക്കാനുള്ള മടിയും, അഴിമതിയിലൂടെ ഇളവുകൾ സ്വന്തമാക്കാനും, വളച്ചൊടിക്കാനും ക്രമവത്ക്കരിക്കാനും ഉള്ള ത്വരയുമാണ്, നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്നത്. ഒരു സാധാരണ നഗരസഭയിലോ കോർപ്പറേഷൻ ഓഫീസിലോ ഒന്ന് പോയിനോക്കു. മൂന്നുസെന്റിൽ കൂരകെട്ടിയവന്റെ വയലേഷൻ കണ്ടുപിടിക്കാനേ അവർക്ക് താൽപ്പര്യമുള്ളൂ.
പണവും സ്വാധീനവും ഉള്ളവന്റെ മുന്നിൽ വളഞ്ഞ് നിൽക്കുന്നതാണ് നമ്മുടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ചരിത്രം. നോക്കുക, ഈ ഫ്ളാറ്റുകളുടെയൊക്കെ നിയമലംഘനം എവിടെനിന്ന് തുടങ്ങി. നഗരസഭ തൊട്ട് സംസ്ഥാന നിയമസഭവരെ. വാർഡ് കൗൺസിലർ തൊട്ട് മന്ത്രിവരെ. എക്സിക്യൂട്ടീവ് എൻജിയീയർ തൊട്ട് ചീഫ് സെക്രട്ടറി വരെ. പണത്തിനുമുന്നിൽ പരുന്തും പറക്കില്ല എന്ന അനൗദ്യോഗിക നിയമം അനുസരിച്ച് ഇവരൊക്കെ കാലാകാലങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ കണ്ണടക്കുകയോ, അത് ക്രമവത്ക്കരിച്ച് കൊടുക്കയോ ആണ് ചെയ്തത്. 'അങ്ങ് കെട്ടിക്കോ ബാക്കി പിന്നീട് നമ്മൾക്ക് ശരിയാക്കാം' എന്ന ഇത്തരക്കാരുടെ ഉറപ്പിലാണ്, അനധികൃത കെട്ടിടങ്ങൾ ഈ കൊച്ചുകേരളത്തിന് താങ്ങാനാവാത്ത വിധം നിറയുന്നത്. ഇങ്ങനെ മറിയുന്ന പണമാണ് പാർട്ടികോൺഗ്രസായും, കേരളയാത്രകളായും, രാഷ്ട്രീയമഹാമഹങ്ങളായും രൂപാന്തരപ്പെടുന്നതെന്ന് ആർക്കാണ് അറിയാത്തത്്. ഈ കൂട്ടുകെട്ടിനൊക്കെ മുഖമടച്ചുള്ള അടിയാണ് മരടിൽ, കൂപ്പുകുത്തുന്ന അംബര ചുംബികൾ. കോടതി എന്നു പറയുന്ന ഒരു സാധനം ഈ രാജ്യത്ത് ഉണ്ടെന്ന് പണത്തിന്റെ ദുരയിൽ ഓർക്കാതെപോയവക്കുള്ള താക്കീതുമാണ് ഈ നിലംപൊത്തലുകൾ.
രേഖകൾ കൃത്യമായി പരിശോധിക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന ശരാശരി മലയാളിക്കും വ്യക്തമായ താക്കീതാണ്. ഇനി ഫ്ളാറ്റുവാങ്ങുന്നതിന് മുമ്പ് അവർ രണ്ടുവട്ടമല്ല പത്തുവട്ടങ്കെിലും രേഖകൾ പരിശോധിക്കം. കൈയേറ്റമാണെന്ന് ചെറിയൊരു സൂചന കിട്ടിയാൽപ്പോലും ആ സമുച്ചയങ്ങൾ വാങ്ങാൻ ആളുണ്ടാവില്ല. ഏത് ഉന്നതന്റെ ഉറപ്പും ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവർ അംഗീകരിക്കുകയുമില്ല. അതുകൊണ്ട് രണ്ടു ഗുണങ്ങളാണ് കേരളീയ പൊതുസമൂഹത്തിന് കിട്ടുന്നത്. ഒന്ന് പരിസ്ഥിതി നശീകരണം പരമാവധി കുറയും. കായലും തീരവും പുഴയും മലയുമൊക്കെ അൽപ്പം കൈയേറി എന്ന സൂചനയുണ്ടായാൽ പോലും സാധനം വിറ്റുപോവില്ല. അതുകൊണ്ടുതന്നെ അനധികൃതം എന്ന പേരുദോഷം ഒഴിവാക്കാൻ ആയിരിക്കും ഇനി ബിൽഡേഴ്സിന്റെയും ശ്രമം. അതായത് എല്ലാവരും പരിസ്ഥിതി സൗഹാർദവാദികളായി മാറുന്ന കാലം. നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം ഒറ്റ പൊളികൊണ്ട് ഉണ്ടായി! മലയാളിയുടെ മനസാക്ഷി ഉണർത്താനായി കോടതി നടത്തിയ സർജിക്കൽ സ്ട്രൈക്ക് എന്നു പറയാം.
മറ്റൊരു ഗുണം ഇത് അഴിമതിക്കെതിരായ ഒരു കാമ്പയിൻ കൂടിയാണെന്നതാണ്. എത്രകാശുകൊടുത്ത് എങ്ങനെയെല്ലാം വെളുപ്പിച്ചെടുത്താലും, ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകനെ ഇറക്കിയാലും കോടതിയിൽ ഇവയെല്ലാം പൊളിയുമെന്നത്, നല്ല സൂചനതന്നെയാണ് നൽകുന്നത്. നഗരസഭയിലും സർക്കാറിനും കാശിറക്കി എല്ലാം ക്രമവത്ക്കരിച്ചാലും രക്ഷയില്ല എന്നുവന്നാൽ ജനം കുറുക്കുവഴികൾ സ്വീകരിക്കില്ല. ഉദ്യോഗസ്ഥർക്കും കാണും ചങ്കിടിപ്പ്. എന്ത് ഉഡായിപ്പ് ചെയതാരും ഊരിപ്പോരാൻ കഴിയില്ല എന്ന് വ്യക്്തം. ആ അർഥത്തിൽ നോക്കുമ്പോൾ കേരളത്തിന്റെ അഴിമതി നിരോധന പരിശ്രമങ്ങളിലും ചരിത്രപ്രധാനമാണ് ഈ പൊളിക്കൽ. നുൂറു വിജലൻസ് ടീമിന്റെ പണി ഒറ്റയടിക്ക് ഈ പൊളി എടുത്തു കഴിഞ്ഞു.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് ഇടയാക്കിയ ഹരജി നൽകിയ എ വി ആന്റണി പറയുന്നത് നോക്കുക. 'നിയമങ്ങൾ അറിയുമായിരുന്നിട്ടും കൈക്കൂലിയിലൂടെ പൊക്കിക്കെട്ടിയതാണ് ഇതെല്ലാം. എല്ലാ നിയമവിരുദ്ധ നിർമ്മാണങ്ങൾക്കും പിന്നിലുള്ളത് ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. എന്റെ വീടിനു പിന്നിൽ ഒരു ഫളാറ്റ് നിർമ്മാതാവ് സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ചു. പാവപ്പെട്ട പരിസരവാസികളെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു പണികൾ. ചെമ്മീൻ കെട്ടായിരുന്ന പ്രദേശം മണ്ണിട്ട് നികത്തുന്നതു മുതലുള്ള ജോലി നടക്കുമ്പോൾ വീട്ടിൽ താമസിക്കാൻ വയ്യാതെയായി.
സഹികെട്ടാണ് നഗരസഭയിലും വില്ലേജിലും പഞ്ചായത്തിലും താലൂക്ക് ഓഫിസിലുമെല്ലാം പരാതിപ്പെടാൻ ചെല്ലുന്നത്.പരാതി നൽകിയാൽ അത് എന്താണെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ വിളിപ്പിക്കും. അവിടെ ചെല്ലുമ്പോൾ ചോദിക്കും എന്താണു പ്രശ്നമെന്ന്. പിന്നെ ചെല്ലുമ്പോൾ അവഗണിക്കും. എന്താണു കാര്യമെന്നു പോലും ചോദിക്കില്ല. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പരാതി വഴി ഈ ഉദ്യോഗസ്ഥർക്ക് ഇരകളെ കൊടുക്കുകയാണ്. പരാതിപ്പെടുമ്പോൾ നിയമവിരുദ്ധ നിർമ്മാണം നടത്തുന്നവർ ഓഫിസിലെത്തി പണം നൽകും. ഉദ്യോഗസ്ഥർ കണ്ണടയ്ക്കും. പരാതി അവിടെ കിടക്കും. വീണ്ടും പുതിയ പരാതി ചെല്ലുമ്പോൾ ഉദ്യോഗസ്ഥർക്ക് കിട്ടുന്നത് പുതിയ ഇര.
പന്നീട് കെട്ടിട നിർമ്മാണച്ചട്ടങ്ങളെക്കുറിച്ചുള്ള പുസ്തകം വാങ്ങി പഠിച്ചപ്പോഴാണഎ ഈ ഒരു ഫ്ലാറ്റിന് മാത്രം 37 നിയമലംഘനങ്ങൾ കണ്ടെത്തി. കായൽ തീരത്ത് കെട്ടിടം പണിയുന്നതിന് കെസിഇസഡ്എംഎയുടെ അനുമതി വേണം എന്ന്. ഇതു കണ്ടതോടെ ഇതിനെക്കുറിച്ച് വിവരാവകാശം തേടി. ഇത്തരത്തിൽ ഒരു ചട്ടമുണ്ടെന്നു പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. ചട്ടലംഘനം നടത്തിയത് വ്യക്തമാക്കുന്ന വിവരാവകാശ അറിയിപ്പ് ലഭിച്ചതോടെ വീണ്ടും എല്ലായിടത്തും പരാതി നൽകി. തുടർന്നാണ് കേസ് കോടതിയിലേക്ക് നീങ്ങിയത്'- എ വി ആന്റണി വ്യക്തമാക്കി. - നോക്കുക, 37 തരംനിയമ ലംഘനം നടന്നിട്ടും ഒരു നടപടിയും ഇല്ല. കോടതി സ്റ്റോപ്പ് മെമോ കൊടുത്തിട്ടും നിർബാധം നിർമ്മാണം തുടർന്നു. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഇവർ ഇത്തരം ഷോക്ക് ട്രീറ്റ്മെന്റ്കൊണ്ടേ പഠിക്കൂ.
പ്രശ്്നങ്ങൾ ഇങ്ങനെ ആയിരിക്കേ, നമ്മുടെ നാട്ടിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഒരു ഘട്ടത്തിൽ എന്താണ് ചെയ്തതെന്ന് ഓർക്കുക. ഫ്ളാറ്റിലെ താമസക്കാരെ മുൻനിർത്തി ഇരവാദം ഉയർത്തി കോടതി വിധി അട്ടിമറിക്കാനും അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് ഇടത്- വലത്- ബിജെപി ഭേദമില്ലാതെ പാർട്ടികൾ ശ്രമിച്ചത്. പക്ഷേ കോടതി നടപടികൾ ശക്തമാക്കിയയോടെയും അന്ത്യശാസനം നൽകിയതോടെയും പണി പാളി. മാത്രമല്ല, താമസക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി തയ്യാറായി. ഇവ പൊളിച്ചുകളാൻ പാടുണ്ടോ അത് സർക്കാറിന്റെ എന്തെങ്കിലും സ്ഥാപനങ്ങളാക്കി മാറ്റാൻ പാടില്ലേ തുടങ്ങിയ ചർച്ചകൾ ചിലർ ഉയർത്തിയിരുന്നു. വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെയാണ്.
സ്വാന്തനപരിചരണ വിഭാഗമാക്കിയും, വയോജന താമസകേന്ദ്രമാക്കിയും, വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുമൊക്കെയാണ് അവിടെ ഇങ്ങനെ അനധികൃതമെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങളെ ചെയ്യാറ്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത്, ഇങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് എഴുതിയ വിദഗധരും നിരവധിയാണ്. പക്ഷേ ഇപ്പോൾ തോനുന്നു പൊളിക്കൽ തന്നെയാണ് വേണ്ടിയിരുന്നത്. ഇത്തരം ഒരു സോഷ്യോ-കൾച്ചറൽ ഷോക്ക് മലയാളി ആഗ്രഹിച്ചിരുന്നു. അവനെ നിയമവാഴ്ചയിൽ വിശ്വസിപ്പിക്കുന്നവനാക്കാനുള്ള കോടതിയുടെ വൈദ്യുതാഘാത ചികിൽസയാണ് ഇതെന്ന് നമുക്ക് ആശ്വസിക്കാം.
Stories you may Like
- മോദിപ്പേടിയിൽനിന്ന് പ്രതിപക്ഷം ഇ.ഡിപ്പേടിയിലേക്ക്!
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്