ഒരു നിവർത്തിയുമില്ലാതെ കിച്ചുവിനെ വീട്ടിൽ നിർത്തി പോയ ബൈജുവും രാധയും; സ്ഫോടന സൈറൻ മുഴങ്ങുന്നതിന് തൊട്ടു മുമ്പ് കുറുമ്പനെ രക്ഷിക്കാൻ ഓടിയെത്തിയത് മൃഗ സ്നേഹി കൂട്ടായ്മ; ഫ്ളാറ്റ് പൊളിഞ്ഞു വീഴുന്നതിന് മുമ്പ് ഈ നായയും രക്ഷപ്പെട്ടു; ഗൂഗിളിൽ 'കൊച്ചി' ഉച്ചയ്ക്ക് രണ്ടിൽ എങ്കിൽ രാത്രിയോടെ അഞ്ചിലേക്കും താഴ്ന്നു; 'പൊളിക്കൽ ടൂറിസം' കൊച്ചിക്ക് ലഹരിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഒരു നിവർത്തിയുമില്ലാതെ കിച്ചുവിനെ വീട്ടിൽ നിർത്തി പോയ ബൈജുവും രാധയും; സ്ഫോടന സൈറൻ മുഴങ്ങുന്നതിന് തൊട്ടു മുമ്പ് കുറുമ്പനെ രക്ഷിക്കാൻ ഓടിയെത്തിയത് മൃഗ സ്നേഹി കൂട്ടായ്മ; ഫ്ളാറ്റ് പൊളിഞ്ഞു വീഴുന്നതിന് മുമ്പ് ഈ നായയും രക്ഷപ്പെട്ടു; ഗൂഗിളിൽ 'കൊച്ചി' ഉച്ചയ്ക്ക് രണ്ടിൽ എങ്കിൽ രാത്രിയോടെ അഞ്ചിലേക്കും താഴ്ന്നു;
കൊച്ചി: ഗൂഗിളിൽ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് കൂടുതൽ തിരഞ്ഞത് മരട് ഫ്ളാറ്റാണ്. വൈകീട്ട് ഏഴുമണി ഗൂഗിൾ ട്രെൻഡിങ്ങിൽ മരട് ഫ്ളാറ്റ് അഞ്ചാമതെത്തി. അരലക്ഷത്തിലേറെപ്പേരാണ് ഇത് സെർച്ച് ചെയ്തത്. ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്. ആളുകളുടെ താത്പര്യം മാറുന്നതനുസരിച്ച് ഇതും മാറി മറിയും. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ളാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്പോർട്സ് ഒന്നാമതും. വൈകീട്ട് ഏഴിന്, ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി 'മരട് ഫ്ളാറ്റ്' ഗൂഗിളിൽ നിറഞ്ഞു.
എച്ച് 2 ഒ ഹോളി ഫെയ്ത് ഫ്ളാറ്റ് 11 നു പൊളിക്കുമെന്നു പറഞ്ഞെങ്കിലും 17 മിനിറ്റോളം താമസിച്ചു 11.17നാണു പൊളിച്ചത്. നേവിയുടെ ഹെലികോപ്റ്റർ നിരീക്ഷണത്തിനായി പറന്നപ്പോഴുണ്ടായ ആശങ്കയും 200 മീറ്റർ പരിധിക്കുള്ളിൽ ആകാശത്തു ചില സ്വകാര്യ ഡ്രോണുകൾ പറക്കുന്നതു കണ്ടെത്തിയതുമൊക്കെയായിരുന്നു സ്ഫോടനം വൈകാൻ കാരണം. ഇതിന് അപ്പുറത്തേക്ക് എല്ലാം പ്രതീക്ഷിച്ച പോലെ നടന്നു. ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. രാവിലെ 9.30 ന് മുൻപു ഫ്ളാറ്റുകൾക്ക് 200 മീറ്റർ ചുറ്റളവിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. 200 മീറ്റർ ചുറ്റളവിലെ പ്രാദേശിക റോഡുകളിൽ 10.30 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയ ശേഷമാണ് പൊളിക്കൽ നടപടികളിലേക്കു കടന്നത്. നാവികസേനാ ഹെലികോപ്റ്റർ നിരീക്ഷണവും നടത്തി. തേവര- കുണ്ടന്നൂർ റോഡിലും ദേശീയ പാതയിലും 10.55 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഇത് ഫ്ളാറ്റുകൾ പൊളിച്ചതിനു പിന്നാലെ ഒഴിവാക്കി.
പൊളിക്കൽ ടൂറിസം ചർച്ചയാകുമ്പോൾ
കൊച്ചിയിൽ നേരിട്ടെത്തി 'പൊളിക്കൽ ടൂറിസ'ത്തിന്റെ അത്യപൂർവ കാഴ്ച നേരിട്ടു കണ്ടത് ആയിരങ്ങളായിരുന്നു. ഫ്ളാറ്റ് പൊളിക്കലിന്റെ ആശങ്കയ്ക്കും കൗതുകത്തിനും അപ്പുറം ചില ചിന്തകളും അവരിലൊരാൾ പങ്കിട്ടു. ' സത്യം പറഞ്ഞാൻ വിഷമം തോന്നി. ഇത്രയും വലിയ ഫ്ളാറ്റുകൾ പൊളിക്കുന്നതിനു പകരം, സർക്കാർ ഏറ്റെടുത്ത് എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. നശിപ്പിക്കാൻ എളുപ്പമാണ്'-ഇതായിരുന്നു പലരും ഉയർത്തിയ പൊതു വികാരം. കാണാനെത്തിയവർ മരട് മേഖലയിലെ ചെറുകിട, ഇടത്തരം ഹോട്ടലുകളിൽ തലേന്നു തന്നെ മുറിയെടുത്തിരുന്നു. നഗരത്തിലെ ബന്ധുവീടുകളിൽ താമസിച്ചു 'പൊളിക്കൽ' കാണാൻ മരട്, കുണ്ടന്നൂർ ഭാഗത്തേക്കു വന്നവരുമുണ്ടായിരുന്നു. മൊബൈൽ ഫോൺ ക്യാമറാ ദൃശ്യം ലഭിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ജനം നിലയുറപ്പിച്ചിരുന്നു.
ആദ്യ സ്ഫോടനം കഴിഞ്ഞതോടെ ആൽഫ സെറീൻ തകർക്കുന്നതു കാണാൻ മുന്നിൽക്കണ്ട വഴികളിലൂടെയെല്ലാം ജനത്തിന്റെ ഓട്ടം. പലരുടെയും ശ്രമം അവസാനിച്ചതു പൊലീസുദ്യോഗസ്ഥരുടെ മുന്നിൽ. കെട്ടിടങ്ങൾക്കു പിന്നിലൂടെയും മറ്റും വഴി കണ്ടുപിടിച്ചു ചിലർ ഫ്ളാറ്റുകൾ കാണാനാവുന്ന സ്ഥലത്തെത്തുന്നതിൽ വിജയം വരിച്ചു. വീണ്ടും സൈറൺ...വീണ്ടും സ്ഫോടനം... ഇക്കുറി ശബ്ദം അൽപം കൂടുതൽ... 11.44ന് ആൽഫ സെറീന്റെ ആദ്യ ടവർ നിലംപൊത്തി. 2 മിനിറ്റിനു ശേഷം 11.46നു രണ്ടാം ടവറിലും സ്ഫോടനങ്ങൾ അരങ്ങേറി. ഇത്തവണ പൊടിപടലങ്ങൾ കായൽ മറികടന്നെത്തി മരട് നഗരസഭ ഓഫിസിനെ മൂടി. ഇവിടെ തമ്പടിച്ചിരുന്ന ഉദ്യോഗസ്ഥരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി.
പിന്നെ, വീണ്ടും കാത്തുനിൽപ്. ഫ്ളാറ്റുകൾക്കു സമീപത്തേക്കു പോയി തകർച്ചയുടെ ദൃശ്യങ്ങൾ പകർത്താനായി. ജനക്കൂട്ടത്തിന്റെ മോഹം ഒടുവിൽ പൂവണിഞ്ഞത്, 12.37നു പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ. കൂട്ടയോട്ടമായിരുന്നു പാലത്തിലേക്ക്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. കെട്ടിട അവശിഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിനു സെൽഫികൾ പിറന്നു. പലരും സമൂഹമാധ്യമങ്ങളിൽ ലൈവ് നൽകി ലൈക്കുകൾ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു. ആൾക്കൂട്ടം ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചതോടെ പലരെയും പൊലീസ് ഓടിച്ചുവിട്ടു.
കിച്ചുവും സുരക്ഷിതൻ
ആെൽഫാ സെറിൻ ഫ്ളാറ്റിനു തൊട്ടടുത്തു നികർത്തിൽ ബൈജുവിന്റെയും സഹോദരി രാധയുടെയും നായ 'കിച്ചു'വിനെ വൺനസ് മൃഗസ്നേഹി കൂട്ടായ്മയെത്തി രക്ഷിച്ചു. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു കിച്ചുവിനെ വീട്ടിൽ വിട്ടുപോകേണ്ടി വന്ന അവസ്ഥ വാർത്തയായിരുന്നു. തുടർന്നാണു വൺനസിലെ ക്യാംപെയ്ൻ കോ ഓർഡിനേറ്റർ ഷിജിൻ മാത്യു, കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിൽ കിച്ചുവിനെ തൃപ്പൂണിത്തുറയിലെ ബോർഡിങിലേക്കു മാറ്റിയത്. സ്ഫോടന സൈറൻ മുഴക്കുന്നതിനു തൊട്ടുമുൻപാണു സംഘം എത്തിയത്. ബൈജുവും രാധയും നാളെ തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇവർ എത്തിയാലുടൻ നായയെ തിരിച്ചേൽപ്പിക്കുമെന്നു ഷിബിൻ പറഞ്ഞു.
ചങ്ങലയിൽ തളച്ചിട്ട നിലയിലായിരുന്നു കിച്ചു. ഈ കെട്ടഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. രക്ഷിക്കാനെത്തിയവരോട് ഈ കുറുമ്പൻ കൂറുകാട്ടുകയും ചെയ്തു.
എല്ലാം ശുഭം
ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മരടിലെ നാല് ഫ്ളാറ്റുകളിൽ രണ്ട് ഫ്ളാറ്റുകൾ ഇന്ന് തകർക്കപ്പെട്ടിരിക്കുകയാണ്. ഹോളിഫെയ്ത്ത് എച്ച്2ഒയും, ആൽഫ സെറീൻ ഫ്ളാറ്റുമാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത്. രാവിലെ 11 മണിക്ക് എച്ച്2ഒയും 11.30 ഓടെ ആൽഫയും സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാൽ തന്നെ രാവിലെ പത്ത് മണിക്ക് മുമ്പേ ജനങ്ങളും മാധ്യമ പ്രവർത്തകരും ഫ്ളാറ്റിന് സമീപത്തായി എത്തിച്ചേർന്നിരുന്നു. എന്നാൽ മുൻകൂട്ടി അറിയിച്ചിരുന്ന സമയ ക്രമത്തിൽ അല്ല ഫ്ളാറ്റുകൾ തകർക്കപ്പെട്ടത്. എച്ച്2ഒ 11 ന് ശേഷവും, ആൽഫ 11.45 ഓടെയുമാണ് തകർക്കപ്പെട്ടത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വലിയ കെട്ടിട സമുച്ചയം നിയന്ത്രിത സ്ഫോടനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നുമായി നിരവധിയാളുകളാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാനായി എത്തിയത്. ഫ്ളാറ്റിന്റെ പരിസര പ്രദേശങ്ങളിലും ഫ്ളാറ്റിന്റെ സമീപത്തുള്ള കെട്ടിങ്ങളുടെ മുകളിലുമായാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് നേരിൽ കാണാനെത്തിയവർ തമ്പടിച്ചിരുന്നത്. ഏറെ നേരം കാത്തിരുന്നതിന് ശേഷം രണ്ട് ഫ്ളാറ്റും തകർക്കപ്പെട്ടപ്പോൾ ആർപ്പുവിളിച്ചാണ് കുറെ പേരെല്ലാം ഫ്ളാറ്റ് തകർക്കപ്പെടുന്നത് കണ്ട് നിന്നത്.
ആദ്യം തകർക്കപ്പെട്ട എച്ച്2ഒ ഫ്ളാറ്റ് വലിയ ശബ്ദമോ പ്രകമ്പനമോ സൃഷ്ടിച്ചില്ല. എന്നാൽ രണ്ടാമതെ തകർക്കപ്പെട്ട ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കപ്പെട്ടപ്പോൾ വലിയ ശബ്ദവും പ്രകമ്പനവുമാണ് അനുഭവപ്പെട്ടത്. ആൽഫാ ഫ്ളാന്റെ നിർമ്മാണത്തിൽ ഇഷ്ടിക ഉപയോഗിച്ചതും, ആൽഫയിൽ കൂടുതൽ വെടിമരുന്ന് നിറച്ചതുമാണ് എച്ച്2ഒ ഫാളാറ്റ് തകർക്കപ്പെട്ടപ്പോൾ ഉണ്ടായ പ്രകമ്പനത്തെക്കാൾ കൂടുതൽ പ്രകമ്പനവും ശബ്ദവും ആൽഫ തകർക്കപ്പെട്ടപ്പോൾ ഉണ്ടാവാൻ കാരണം. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ പൊടി നിറയുകയും ചെയ്തു. അതിന് ശേഷം ഫയർ ആൻഡ് റെസ്ക്യൂ എത്തി റോഡിൽ വെള്ളം ഒഴിച്ച് പൊടി ശമിപ്പിച്ചതിന് ശേഷമാണ് എച്ച്2ഒയ്ക്ക് മുന്നിലുള്ള പാലത്തിൽ കൂടി വാഹനങ്ങളെ കടത്തി വിട്ടത്.
അധികൃതർ നേരത്തെ അറിയിച്ചിരുന്നത് പോലെ തന്നെ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥല പരിധിക്കുള്ളിൽ തന്നെയാണ് ഫ്ളാറ്റ് തകർന്ന് വീണത്. നാട്ടുകാർ ആശങ്കപ്പെട്ടത് പോലെ സമീപത്തുള്ള വീടുകളിലേക്ക് ഫ്ളാറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തെറിച്ച് വീണുള്ള അപകടങ്ങൾ ഉണ്ടാവുകയോ വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തില്ല. കൃത്യമായ സുരക്ഷയോടെ തന്നെയായിരുന്നു ഫ്ളാറ്റ് തകർക്കപ്പെട്ടത്. എച്ച2ഒ ഫ്ളാറ്റിന് തൊട്ട് മുന്നിലുള്ള പഴയ വീടിന് പോലും ഒന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഫ്ളാറ്റ് തകർന്ന് വീണപ്പോൾ ചെറിയൊരു ഭാഗം വീണ് വീടിന്റെ ടറസിന്റെ ഒരു ചെറിയ ഭാഗം തകർന്നു എന്ന് അല്ലാതെ മറ്റ് കേടുപാടുകളൊന്നും പഴയ വീടിന് പോലും സംഭവിച്ചില്ല. അത്രയും കരുതലോടുകൂടിയാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ തകർക്കപ്പെട്ടത്.
കഷ്ടപ്പെട്ടത് പൊലീസ്
എച്ച്2ഒ ഫ്ളാറ്റും, ആൽഫയുടെ രണ്ട് ടവറുകളും തകർക്കപ്പെടുന്നത് കാണാനെത്തിയവരെ നിയന്ത്രിക്കാൻ 2000 പൊലീസുകാരാണ് ഫ്ളാറ്റിന്റെ പരിസരത്തായി ഉണ്ടായത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസുകാർ കുറച്ചധികം കഷ്ടപ്പെട്ടു. ഗതാഗതനിയന്ത്രണവും പൊലീസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ കൊണ്ടുപോവാൻ അധികാരികളെ കൊണ്ട് സാധിച്ചു. ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാൻ എത്തിയവർ ഫ്ളാറ്റുകൾ തകർക്കപ്പെട്ടതിന് ശേഷം ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ കാണാനും എത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.
ഇന്നലത്തെ ഫ്ളാറ്റ് സ്ഫോടനം കാണാൻ എത്തിയവർ അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ ഇന്ന് നടക്കുന്ന സ്ഫോടനം കാണാൻ എത്തുമെന്നത് ഉറപ്പാണ്. ഇന്ന് അവധി ദിവസമായതിനാൽ തന്നെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്. ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവുമാണ് ഇന്ന് തകർക്കപ്പെടാനൊരുങ്ങുന്ന രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്