Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യ വംശത്തിനിടയിലെ ഭീകരനായ സാത്താൻ ആണ് അമേരിക്ക; അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ്; ലോകത്തെല്ലായിടത്തുമുള്ള അമേരിക്കൻ താൽപര്യങ്ങൾ ഇനി മുതൽ ഞങ്ങളുടെ ലക്ഷ്യമാണ്; ഇസ്ലാമിക രാജ്യങ്ങളെയും സംസ്‌ക്കാരത്തെയും തകർക്കാൻ അമേരിക്ക രൂപം കൊടുത്തതാണ് ഐസിഎസ്: അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ രംഗത്ത്

മനുഷ്യ വംശത്തിനിടയിലെ ഭീകരനായ സാത്താൻ ആണ് അമേരിക്ക; അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ്; ലോകത്തെല്ലായിടത്തുമുള്ള അമേരിക്കൻ താൽപര്യങ്ങൾ ഇനി മുതൽ ഞങ്ങളുടെ ലക്ഷ്യമാണ്; ഇസ്ലാമിക രാജ്യങ്ങളെയും സംസ്‌ക്കാരത്തെയും തകർക്കാൻ അമേരിക്ക രൂപം കൊടുത്തതാണ് ഐസിഎസ്: അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: മനുഷ്യ വംശത്തിനിടയിലെ ഏറ്റവും ഭീകരനായ സാത്താനാണ് അമേരിക്ക എന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനാണ് ട്രംപെന്നുമാണ് ഹസൻ നസ്റല്ല തന്റെ പ്രസംഗത്തിൽ അമേരിക്കയെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വിശേഷിപ്പിച്ചത്.

അമേരിക്കൻ ആസ്ഥാനങ്ങളും യുദ്ധമുഖങ്ങളും അടക്കം അമേരിക്കയുടെ ഓരോ പട്ടാളക്കാരനേയും തങ്ങൾ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് ഹസ്സൻ നസ്റല്ല വീണ്ടും അമേരിക്കയ്ക്കെതിരെ പൊട്ടി തെറിച്ചിരിക്കുന്നത്.

പലസ്നീൻ ജനതയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ എല്ലാ ക്രൂരതയകൾക്ക് പിന്നിലും അമേരിക്ക എന്ന സാത്താനാണെന്നും ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ നസ്റുള്ള പറഞ്ഞു. ബെയ്റൂട്ടിൽ വെച്ച് ഖാസിം സുലൈമാനി നസ്റുള്ളയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നസ്റുള്ള അമേരിക്കയ്ക്കെതിരെ പൊട്ടിത്തെറിച്ചത്.

ഐഎസിന് രൂപം കൊടുത്തത് അമേരിക്കയാണെന്നും നസ്റുള്ള പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളെയും സംസ്‌ക്കാരത്തെയും ചരിത്രത്തേയും ഭാവിയേയും തകർക്കാൻ അമേരിക്ക രൂപം കൊടുത്തതാണ് ഐഎസ്. ഓരോ പള്ളിക്കെതിരെയും ഐഎസ് നടത്തിയ ബോംബ് ആക്രമണങ്ങളും അമേരിക്കയുടെ താൽപര്യ പ്രകാരമായിരുന്നു. ഇതൊന്നും ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും നസ്റുള്ള പറഞ്ഞു.

അമേരിക്കയാണ് ഞങ്ങളുടെ യഥാർത്ഥ ശത്രുവെന്നും നസ്റുള്ള തന്റെ പ്രസംഗത്തിൽ പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിൽ ട്രംപിനെതിരെ വന്ന വിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു നസ്റുള്ളയുടെ പ്രസംഗം. സുലൈമാനിയുടെ മരണത്തിന് പിന്നാലെ ലോകം സുരക്ഷിതമായ സ്ഥലമായെന്ന് അമേരിക്ക പറഞ്ഞു എന്നാൽ അത് തെറ്റാണെന്ന് രക്തം കൊണ്ട് തെളിയിക്കും. അമേരിക്കക്കാർ അവരുടെ സൈന്യത്തെ നമ്മുടെ പ്രദേശത്ത് നിന്നും പുറത്താക്കണം. ഇല്ലെങ്കിൽ ശവപ്പെട്ടിയിൽ തിരികെ പോകാനുള്ള അവസരമാകും ഒരുങ്ങുക.

ലെബനനെയും മറ്റ് രാജ്യങ്ങളേയും അടക്കം ഈ പ്രദേശത്തെ മുഴുവൻ ഐഎസിൽ നിന്നും രക്ഷിച്ചതിന് എല്ലാവരും സുലൈമാനിയോടും അബു മഹ്ദി മുഹാന്ദിയോടുമാണ് നന്ദി പറയേണ്ടത്. അവർ നടത്തിയ യുദ്ധത്തിന്റെ ഫലമായാണ് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും രക്ഷയായത്. അമേരിക്കൻ എംബസി ആക്രമിക്കാൻ സുലൈമാനി പദ്ധതി ഇട്ടിരുന്നതായി അമേരിക്ക പറഞ്ഞത് കളവാണ്. അതൊരിക്കലും ശരിയല്ലെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നുിണയനാണ് ട്രംപെന്നും നസ്റുള്ള പറഞ്ഞു.

സുലൈമാനിയുടെ മരണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കയ്ക്കെതിരെ പൊട്ടിത്തെറിച്ച് നസ്റുള്ള എത്തുന്നത്. സുലൈമാനിയുടെ കൊലപാതകത്തെ 'അമേരിക്കയുടെ വൃത്തികേട്ട കുറ്റവാസന' എന്നാണ് നസ്റുള്ള വിളിച്ചത്. വരും ദിവസങ്ങൾ രക്ത ചൊരിച്ചിലിന്റെതാകുമെന്ന സൂചന നൽകിയായിരുന്നു നസ്റുള്ളയുടെ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP