മകൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാക്കിയത് കാമുകൻ നൽകിയ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്; പരിശോധനയ്ക്ക് കൊണ്ടു വന്ന അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയെന്ന ഞെട്ടിക്കുന്ന സത്യം; നാണക്കേട് താങ്ങാനാവാതെ സ്വയം ജീവനൊടുക്കി അച്ഛനും അമ്മയും; തൂങ്ങി നിൽക്കുന്ന മാതാപിതാക്കളെ കണ്ട് ഹൃദയംപൊട്ടി ആത്മഹത്യ ചെയ്ത് പ്ലസ് ടുകാരി; സാംസ്കാരിക കേരളത്തെ ഞെട്ടിച്ച് വീണ്ടും അവിഹിതമൊരുക്കിയ കുടുംബ ആത്മഹത്യ; ജിഷ്ണുവിനെ അഴിക്കുള്ളിലാക്കി പോക്സോ കേസും
എം മനോജ് കുമാർ
കോട്ടയം: ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും സ്വന്തം നാട് എന്ന രീതിയിൽ കേരളം മാറുമ്പോൾ കോട്ടയം വൈക്കത്ത് നിന്ന് വീണ്ടും ഒരു കൂട്ടമരണത്തിന്റെ വാർത്ത. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായതിന്റെ മാനക്കേട് താങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് അച്ഛനും അമ്മയും ജീവനൊടുക്കിയത്. അച്ഛനും അമ്മയും തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ അറിഞ്ഞിരുന്നില്ല. അച്ഛനെയും അമ്മയെയും കാണാത്തതിനെ തുടർന്ന് മകൾ റൂമിൽ നോക്കിയപ്പോഴാണ് അച്ഛനും അമ്മയും തൂങ്ങി മരിച്ചത് കണ്ടത്. ഇതോടെ മകളും തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെയാണ് കോട്ടയത്തെ നടുക്കിയ വിവരങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഗർഭത്തിനു കാരണക്കാരനായ വേളൂർ സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് ജിഷ്ണു അറസ്റ്റിലായ്ത്. അറസ്റ്റിലായ ജിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത, കവിയൂർ കേസ് വിവാദമായി തുടരുമ്പോൾ തന്നെയാണ് കോട്ടയത്ത് നിന്ന് വീണ്ടും ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത വിവരം വൈക്കത്തെ പെൺകുട്ടി മൂത്ത സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.
അതിനു ശേഷമാണ് പെൺകുട്ടിയും ആത്മഹത്യ ചെയ്തത്. ഒന്നര മാസം ഗർഭിണിയിരിക്കെയാണ് പെൺകുട്ടിയും മരണത്തിൽ അഭയം തേടുന്നത്. മൂത്ത സഹോദരി വിവരം അറിയിച്ചതോടെ എത്തിയ പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൂട്ടമരണത്തിന്റെ ദൃശ്യങ്ങളായിരുന്നു. വിദ്യാർത്ഥിനിയും മാതാപിതാക്കലും വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു. വീടിന്റെ വാതിൽ അകത്തുനിന്നു ഇവർ കുറ്റിയും ഇട്ടിരുന്നു.
പതിനേഴുകാരിയായ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണു ഒന്നരമാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ജിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ വീട്ടിൽ വെച്ച് ജിഷ്ണു പല തവണ പീഡിപ്പിച്ചിരുന്നു. ഈ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയുമായി. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ജിഷ്ണു തന്നെ ഗർഭം അലസിപ്പിക്കാനുള്ള മരുന്നും നൽകി. ഇതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അവശതകൾ രൂക്ഷമായത്. പെൺകുട്ടിക്ക് വയ്യെന്ന് മനസിലായപ്പോൾ മാതാപിതാക്കൾ ഡോക്ടറെ കണ്ടു. അപ്പോഴാണ് പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഇതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
പാരമ്പര്യ വൈദ്യന്മാർ ആയ കുടുംബത്തിനു താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു സംഭവവികാസങ്ങൾ. മൂത്ത പെൺകുട്ടി സ്നേഹിച്ചയാളുടെ കൂടെ ഇറങ്ങിപ്പോയതിന്റെ മുറിവ് ഉണങ്ങിയിരുന്നുമില്ല. രണ്ടാമത്തെ പെൺകുട്ടിയുടെ അവസ്ഥയും സമാനമായതോടെയാണ് മാനക്കേട് സഹിക്കാൻ കഴിയാതെ ഇവർ ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. മാതാപിതാക്കൾ മരിച്ച വിവരം അറിയാതെയാണ് പെൺകുട്ടി അച്ഛനെയും അമ്മയെയും തിരക്കി റൂമിലേക്ക് പോയത്. മുറിക്കുള്ളിൽ അച്ഛനും അമ്മയും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതോടെ മൂത്ത സഹോദരിയെ വിളിച്ച് പെൺകുട്ടി വിവരം പറഞ്ഞു. അതിനു ശേഷം പെൺകുട്ടിയും തൂങ്ങി മരിക്കുകയായിരുന്നു.
പെൺകുട്ടി പഠിച്ച സ്കൂളിൽ സീനിയർ ആയി പഠിച്ച വിദ്യാർത്ഥിയായിരുന്നു ജിഷ്ണു. ഇവർ തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം കുടുംബം വൈകിമാത്രമാണ് മനസിലാക്കിയത്. ഈ പ്രണയത്തിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പെൺകുട്ടികൾ ഉള്ള ഈ കുടുംബത്തിലെ മൂത്ത പെൺകുട്ടി സ്നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. അതിനാൽ ഇളയകുട്ടിയും പ്രണയത്തിൽ വീണത് ഇവർക്ക് താങ്ങാൻ കഴിയുന്ന കാര്യമായിരുന്നില്ല. പെൺകുട്ടിയുടെ പ്രണയത്തിനു വീട്ടുകാർ എതിരായിരുന്നു.
എന്നാൽ പെൺകുട്ടിയും ജിഷ്ണുവും പ്രണയം മുന്നോട്ടു കൊണ്ടുപോവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോഴാണ് മാതാപിതാക്കൾ മരണത്തിൽ അഭയം തേടിയത്. പെൺകുട്ടിയും മരണത്തെ വരിച്ചു. മകളുടെ അവിഹിതത്തിന്റെ പേരിൽ ഇല്ലാതായത് ഒരുമിച്ച് താമസിച്ചിരുന്ന കുടുംബം മുഴുവനാണ്. ഈ മരണത്തിൽ നിന്നും രക്ഷപ്പെട്ടു പോയത് ഇവരുടെ മൂത്ത മകളായ പെൺകുട്ടിയും കുടുംബവും മാത്രമാണ്. ഇവർ കുടുംബമായി വേറെ താമസിക്കുന്നതിനാൽ ഈ ദുരന്തം മൂത്ത പെൺകുട്ടി അറിഞ്ഞില്ല. ഈ പെൺകുട്ടി അറിഞ്ഞു എത്തുമ്പോഴെയ്ക്കും സ്വന്തം കുടുംബം പൂർണമായി അവസാനിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കാരം നടത്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോക്സസോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈക്കത്തെ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിനു കാരണമായതും പോക്സോ കേസ് തന്നെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ശാരീരിക ചൂഷണത്തിനു വിധേയമായത്. പെൺകുട്ടി ഗർഭിണിയായതോടെ പുറത്ത് വന്നത് കൂട്ടമരണത്തിന്റെ വാർത്തയും. ഈ വർഷം 1800 ഓളം പരാതികളാണ് പോക്സോ കേസിൽ കേരളത്തിൽ നിന്നെത്തിയത്.
ഇതിൽ മുപ്പത്തിയഞ്ച് ശതമാനം കേസുകളിലും സംഭവങ്ങളിൽ പീഡനം നടത്തിയത് അയൽവാസികളാണ്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച ആദ്യ 5 ജില്ലകളും കേരളത്തിലാണ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നാണ് പരാതികൾ വന്നത്.
Stories you may Like
- കരുണാകരൻ കുടുംബത്തിൽ രാഷ്ട്രീയ കലഹം തുടരുമ്പോൾ
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍