പൗരത്വ ഭേദഗതിയെ ന്യായീകരിക്കാൻ ഇറങ്ങിയവർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവുന്നില്ല; നാട്ടുകാരുടെ ബഹിഷ്കരണം കൂടി ആയതോടെ കലിപൂണ്ട പ്രവർത്തകർ ഉയരുന്നത് വർഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങൾ; പള്ളികൾ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയർന്നതോടെ വിശദീകരണം കെങ്കേമമായെന്ന് വിമർശകർ; അറിയാത്തവർ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നൽകി ആർഎസ്എസ് നേതൃത്വവും; പൗരത്വ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട് കേരളാ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിരോധം തീർക്കാനിറങ്ങിയ കേരളത്തിലെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദങ്ങൾ. മുസ്ലിം സമുദായത്തെ പരസ്യമായി വെല്ലുവിളിക്കും വിധത്തിൽ മുദ്രാവാക്യം ഉയരുന്നതാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യാക്കാരായ ആർക്കും പ്രശ്നമുണ്ടാകില്ലെന്ന് വിശദീകരിക്കാനായിരുന്നു പൗരത്വ പ്രതിഷേധത്തിനെതിരെ ബിജെപി യോഗങ്ങൾക്ക് ഇറങ്ങിയത്. എന്നാൽ യോഗങ്ങളിൽ ഉയരുന്നത് മുസ്ലിം വിരുദ്ധ പരാമർശങ്ങലാണ്. കുറ്റ്യാടിയിലും മറ്റും നടന്ന റാലിയും യോഗവും മുസ്ലിം വിരുദ്ധതയ്ക്ക് തെളിവായി. പള്ളികൾ പൊളിച്ച് മുസ്ലിം സമുദായത്തെ നാടു കടത്തുമെന്ന മുദ്രാവാക്യമാണ് ഈ റാലിയിൽ ഉയർന്നത്.
എന്താണോ ബിജെപി ജനങ്ങളോട് പറയാൻ ആഗ്രഹിച്ചത് അതിന് വിരുദ്ധമായവയാണ് ഉയരുന്നത്. പൗരത്വ ഭേദഗതിയെ ന്യായീകരിക്കാൻ ഇറങ്ങിയവർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവുന്നില്ലെന്നതാണ് ഇതിന് കാരണം. വിഷയത്തെ സമഗ്രമായി പഠിക്കാതെ ജനങ്ങളെ സമീപിക്കുന്നതാണ് ഇതിന് കാരണം. ഉത്തരം പറയാനാകാത്തതിനൊപ്പം നാട്ടുകാരുടെ ബഹിഷ്കരണം കൂടി ആയതോടെ കലിപൂണ്ട പ്രവർത്തകർ ഉയരുന്നത് വർഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. പള്ളികൾ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയർന്നതോടെ വിശദീകരണം കെങ്കേമമായെന്ന് കളിയാക്കി ബിജെപി വിമർശകരും രംഗത്ത് വന്നു. ഇതോടെ അറിയാത്തവർ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നൽകി ആർഎസ്എസ് നേതൃത്വവും വിഷയത്തിൽ ഇടപെടുകയാണ്.
പൗരത്വനിയമം പ്രചരിപ്പിക്കാനും എതിർ നീക്കങ്ങൾക്കു തടയിടാനും ലക്ഷ്യമിട്ടുള്ള പരിപാടികളിൽ പ്രവർത്തകർ ആളുകളുമായി തർക്കത്തിന് നിൽക്കരുതെന്ന് ആർഎസ്എസ് നിർദ്ദേശിക്കുന്നത് ഈ സാഹചര്യത്തിലാണ്. അനാവശ്യ തർക്കങ്ങൾ ചിലയിടങ്ങളിൽ പ്രശ്നങ്ങളിൽ കലാശിച്ചതിനെ തുടർന്നാണ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാതലങ്ങളിൽ മുഴുവൻ പരിവാർ സംഘടനാ നേതാക്കളുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി പ്രചാരപരിപാടികൾക്കു കർശന നിർദ്ദേശമാണ് ആർഎസ്എസ് നൽകിയത്. കുറ്റ്യാടിയിൽ നിന്നും ഉയർന്ന മുദ്രാവാക്യങ്ങൾ എല്ലാ സീമയും ലംഘിച്ചു. കേരളത്തിൽ പലയിടത്തും ഇത്തരം ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നു, ഇത് അംഗീകരിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
നിയമം നടപ്പാക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണു നിയമത്തിനെതിരെ കോൺഗ്രസ്, ഇടതു പാർട്ടികൾ അണിനിരക്കാൻ കാരണം. ഇന്ത്യയിലുള്ള മുഴുവൻ ഇസ്ലാം മതവിഭാഗത്തിലുള്ളവരെയും നിയമം അനുസരിച്ചു പുറത്താക്കുമെന്ന് അവർ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണെന്നും ബിജെപി വിലയിരുത്തുന്നു. വസ്തുതകൾ ഇസ്ലാം സഹോദരങ്ങളെ കൃത്യമായും വ്യക്തമായും ധരിപ്പിക്കാനാണ് പ്രതിരോധ യോഗങ്ങൾ. അതിൽ മുസ്ലിം വിരുദ്ധത ഉയരുന്നത് ശരിയല്ലെന്നാണ് ആർ എസ് എസിന്റെ നിലപാട്.
വിഷയത്തിൽ ആരുമായും ചർച്ചയ്ക്കും സംവാദത്തിനും തയാറാണ്. അതിൽ പങ്കെടുക്കുന്നവർ നിയമത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വ്യക്തമായി പഠിക്കണം. വൈകാരികമായല്ല, വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം വിഷയം അവതരിപ്പിക്കേണ്ടത്. മുതിർന്ന നേതാക്കൾ വരെ ചാനലുകളിൽ നിയമത്തെക്കുറിച്ചു പറയാതെ രാഷ്ട്രീയം മാത്രം പറഞ്ഞു സമയം കളയുന്നതു സംഘടനയ്ക്കുള്ളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കൾ തെറ്റായ സന്ദേശം നൽകുന്നതായും വിമർശനം ഉയർന്നു. ബിജെപി നേതൃത്വത്തിൽ ബൂത്തുതലത്തിൽ വീടുകൾതോറുമുള്ള സന്ദർശനവും നിയമത്തെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യലും പ്രാദേശിക തലത്തിൽ സമ്മേളനങ്ങളും നടത്തി. മഹാസമ്പർക്കവും നടന്നു. പിന്നാലെയാണ് ആർഎസ്എസിന്റെ രംഗപ്രവേശം.
പഞ്ചായത്ത് തലത്തിൽ ജനജാഗരണ സമിതികൾ രൂപീകരിച്ചു റാലികളും പൊതുയോഗങ്ങളും നടത്താനാണു സംഘടനയുടെ തീരുമാനം. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായും ആശയസംവാദം നടത്താനാണു പ്രവർത്തകർക്കുള്ള നിർദ്ദേശം. അതിനിടെ ആനാവശ്യ തർക്കം ഉണ്ടാക്കുന്നത് അച്ചടക്കലംഘനമാണ്. സമ്പർക്കത്തിന്റെ ഫോട്ടോ മറുപക്ഷത്തുള്ളവരുടെ അനുമതിയോടെ മാത്രമേ എടുക്കാവൂ. ഒരു കാരണവശാലും പ്രകോപനം ഉണ്ടാക്കരുതെന്നും ആർഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- പൗരത്വ ഭേദഗതി നിയമത്തിന് തൽക്കാലം സ്റ്റേയില്ല
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍