ബാനിഹാൾ തുരങ്കം കടത്തി ജമ്മു വഴി ചണ്ഡീഗഡിൽ എത്തിക്കുന്നതിന് താൻ 12 ലക്ഷം രൂപ ഹിസ്ബുൾ ഭീകരരിൽ നിന്ന് വാങ്ങിയതായി തുറന്നുസമ്മതിച്ച് ഡിസിപി ദേവീന്ദർ സിങ്; ഭീകരർ എത്തിയത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ആക്രമണം ലക്ഷ്യമിട്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; രണ്ടുഭീകരരെയും ദേവീന്ദർ പാർപ്പിച്ചത് സൈന്യത്തിന്റെ 15 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഇന്ദിരാ നഗറിലെ വസതിയിൽ; ജമ്മുവിലേക്കുള്ള യാത്രാമധ്യേ മാരുതി കാറോടിച്ചത് ഹിസ്ബുൾ ഭീകരൻ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മറുനാടൻ ഡെസ്ക്
ശ്രീനഗർ: തീവ്രവാദികൾക്ക് ഒത്താശ നൽകിയ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ് താൻ 12 ലക്ഷം രൂപ അവരിൽ നിന്ന് കൈപ്പറ്റിയതായി സനമ്മതിച്ചു. കുൽഗാമിൽ നിന്ന് രണ്ട് ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പമാണ് ദേവീന്ദറിനെ ശനിയാഴ്ച പിടികൂടിയത്. ബാനിഹാൾ തുരങ്കം വഴി ഭീകരെ ജമ്മുവിൽ എത്തിക്കാമെന്നും അവിടെ നിന്നും ചണ്ഡിഗഡിൽ എത്തിക്കാമെന്നുമായിരുന്നു ദേവീന്ദറും ഭീകരരും തമ്മിലുള്ള കരാർ. ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇവരെ ഒരുസ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് കസ്റ്റഡിയിലെടുത്തത്. ദേവീന്ദർ ഇവരുടെ പക്കൽ നിന്ന് 12 ലക്ഷം വാങ്ങിയതായി കശ്മീർ ഐജി വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ഭീകരർ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് വന്നവരെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നത്. പൊലീസിനെ കൂടാതെ ഐബി, മിലിട്ടറി ഇന്റലിജൻസ്, റോ തുടങ്ങിയ ഏജൻസികളും ദേവീന്ദറെ ചോദ്യം ചെയ്തു. താൻ ഭീകരരെ ശ്രീനഗറിലെ ഇന്ദിരാ നഗറിലുള്ള വസതിയിൽ താമസിപ്പിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഭീകരരെ വെള്ളിയാഴ്ച ഷോപിയാനിൽ നിന്ന് വീട്ടിലെത്തിച്ചത് ദേവീന്ദർ സിങ്ങ് തന്നെയാണ്. അന്ന് രാത്രി അവരെ ഒപ്പം താമസിപ്പിച്ചു. ദേവീന്ദർ സിങ്ങിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തി. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണു കനത്ത സുരക്ഷയിലുള്ള ദേവീന്ദർ സിങ്ങിന്റെ വീട്. ഇവിടെയാണ് ഭീകരരെ പാർപ്പിച്ചത്. സൈന്യത്തിന്റെ 15 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ദേവീന്ദറിന്റെ വസതി എന്നതും ഞെട്ടിക്കുന്നതാണ്. അവിടെ നിന്ന് ജമ്മുവിലേക്ക് ഭീകരർക്കൊപ്പം മാരുതി കാറിൽ പുറപ്പെട്ടു. ഹിസ്ബുൾ മുജാഹിദീൻ അനുഭാവിയാണ് കാർ ഓടിച്ചത്.
കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയേക്കും. തീവ്രവാദികളുടെ യഥാർഥ ലക്ഷ്യം കണ്ടെത്തണമെങ്കിൽ എൻഐഎ അന്വഷണം തന്നെ വേണ്ടി വരും.
ആട്ടിൻ തോലിട്ട ചെന്നായ
പെട്ടെന്നൊരു സുപ്രഭാതത്തിലല്ല ജമ്മു-കശ്മീർ ഡപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിങ്ങിന്റെ തീവ്രവാദ ബന്ധം വെളിച്ചത്ത് വന്നത്. ഇയാൾ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മാസങ്ങൾക്ക് മുമ്പേ വിവരം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണത്തിലുമായിരുന്നു. ദേവീന്ദർ എന്തു ചെയ്യുന്നു, ആരെ കാണുന്നു, എവിടെയൊക്കെ പോകുന്നു..എല്ലാം 24 മണിക്കൂറും ചാരക്കണ്ണുകളുടെ വലയത്തിലായിരുന്നു. ഒടുവിൽ പിടിയിലായപ്പോൾ, ദേവീന്ദർ താൻ രണ്ട് ഹിസ്ബുൾ തീവ്രവാദികളുടെ കീഴടങ്ങൽ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെടാൻ ന്യായം പറഞ്ഞത്. എന്നാൽ, ഇങ്ങനെയൊരു കീഴടങ്ങൽ പദ്ധതി ഉന്നത ഉദ്യോഗസ്ഥരെ ആരെയും അറിയിച്ചിരുന്നുമില്ല.
പ്രാഥമികാന്വേഷണത്തിൽ ദേവീന്ദർ സിങ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയിദ് നവീദ് മുഷ്താഖ്, റാഫി റാത്തർ, എന്നിവരെ കീഴടങ്ങാൻ കൊണ്ടുവരികയായിരുന്നുവെന്ന് അവകാശപ്പെട്ടുവെങ്കിലും, ഭീകരരെ ചോദ്യം ചെയ്തപ്പോൾ കള്ളി പൊളിഞ്ഞു. തീവ്രവാദികൾക്ക് അങ്ങനെയൊരു കീഴടങ്ങൽ പദ്ധതിയെ കുറിച്ച് അറിവൊന്നുമില്ലായിരുന്നു. ബാനിഹാൾ തുരങ്കം കടക്കുന്നതിന് ഇയാൾ 12 ലക്ഷം രൂപ തീവ്രവാദികളോട് ചോദിച്ചുവെന്നാണ് ഇന്റലിജൻസ് വിവരം. ഇക്കാര്യത്തിൽ ഭീകരരുമായി ധാരണയിൽ എത്തുകയും ചെയ്തു. സിങ് തന്നെ ധൈര്യപൂർവം കാറിലിരുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്. ഡിവൈഎസ്പി ആയതുകൊണ്ട് തന്റെ കാർ തടഞ്ഞുനിർത്തി ആരുംപരിശോധിക്കില്ലെന്നാണ് സിങ് കരുതിയത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു-കശ്മീർ പൊലീസും ഐബിയും മറ്റ് ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് എന്നതുകൊണ്ട് തന്നെ സിങ്ങിന്റെ നുണകളൊന്നും വിലപ്പോയില്ല.
പൊലീസ് പണി വിട്ട് തീവ്രവാദത്തിലേക്ക് കടന്നയാളാണ് പിടിയിലായ നവീദ് മുഷ്താഖ്. ഇയാളെയും കൂട്ടാളികളെയും ജമ്മുവിലേക്ക് സുരക്ഷിതമായി കടത്താനാണ് സിങ് 12 ലക്ഷം ആവശ്യപ്പെട്ടത്. ദക്ഷിണ കശ്മീരിൽ അടുത്തിടെ ആപ്പിളുകളുമായി എത്തിയ ട്രക്ക് ഡ്രൈവർമാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്.
ഏതായാലും, ദേവീന്ദർ സിങ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കാശിന് വേണ്ടി എന്തു ചെയ്യും സിങ്. മുമ്പ് അഞ്ച് തവണ ഭീകരർക്ക് ബാനിഹാൾ തുരങ്കം കടക്കാനും ജമ്മുവിൽ സുരക്ഷിത താവളം ഒരുക്കാനും ദേവീന്ദർ സിങ് നേരിട്ട് സഹായിച്ചിട്ടുണ്ട്. സിങ്ങിന്റെ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഭീകരർ പിടിയിലായത്. ഇതിന് മുമ്പ് അവർ സിങ്ങിന്റെ വസതിയിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അഭിഭാഷക പണി ഉപേക്ഷിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഇർഫാൻ ഷാഫി മിറും ഇവർക്കൊപ്പം പിടിയിലായിരുന്നു. ഇയാൾ അഞ്ചുവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നും ഇവിടുത്തെ കണ്ണികളുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഭീകരർ എന്തെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവോയെന്നും ദേവീന്ദർ സിങ്ങിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി വിവരം ശേഖരിക്കാൻ പൊലീസുകാർ ശ്രമം നടത്താറുണ്ടെങ്കിലും സിങ്ങിനെ അക്കൂട്ടത്തിൽ കൂട്ടാനാവില്ല. സിങ് ചെയ്തത് പൂർണമായും അനധികൃത പ്രവർത്തനമാണ്. അതുകൊണ്ടാണ് ഒരുതീവ്രവാദിയെ പോലെ കണക്കാക്കി ഇപ്പോൾ അന്വേഷണം നടത്തുന്നത്.
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ സത്യവാങ്മൂലപ്രകാരം ദേവീന്ദർ സിങ്ങാണ് തീവ്രവാദികളെ കൊണ്ടുവരാൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയത്. ഡൽഹിയിൽ വീട് എടുക്കാനും, ഒരു സെക്കൻഡ് ഹാൻഡ് വെള്ള അംബാസഡർ കാർ വാങ്ങാനും എല്ലാം നിർദ്ദേശിച്ചത് സിങ്ങായിരുന്നു. ഈ അംബാസഡർ കാറാണ് 2001 ലെ പാർലമെന്റ് ആക്രമണത്തിന് ഉപയോഗിച്ചതും. 2015 ൽ ട്രക്ക് ഡ്രൈവർമാരുടെ കൈയിൽ നിന്നും തുടർച്ചയായി പണം വാങ്ങുന്നതായി സിങ്ങിനെതിരെ ആരോപണം ഉയർന്നിരുന്നു. പണം നൽകിയില്ലെങ്കിൽ കള്ളതീവ്രവാദക്കേസുകളിൽ കുടുക്കുമെന്നായിരുന്നും അന്ന് സിങ്ങിന്റെ ഭീഷണിയെന്ന് ട്രക്ക് ഡ്രൈവർമാർ പറഞ്ഞിരുന്നു.
ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികൾ നീക്കും
ദേവീന്ദർ സിങ്ങിന്റെ അദ്ധ്യായം ഇന്റലിജൻസ് ഏജൻസികളെ ദീർഘകാലം വേട്ടയാടുമെന്ന് ഉറപ്പാണ്. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ സബ് ഇൻസ്പക്ടറായി ചേർന്ന ദേവീന്ദർ സിങ് വളരെ വേഗം ഡിഎസ്പി റാങ്കിലേക്ക് ഉയർന്നു. ഇതിനൊപ്പം പ്രസിഡന്റിന്റെ പൊലീസ് മെഡലും സ്വന്തമാക്കി.
എന്നാൽ, തനിക്ക് കിട്ടിയ പുരസ്കാരങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ജമ്മുവിൽ ശീതകാലത്ത് തന്റെ വസതിയിൽ പണത്തിന് പകരം ഭീകരർക്ക് അഭയം കൊടുക്കുകയായിരുന്നു സിങ്ങിന്റെ പണി. ഷോപിയാനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീദിനെയും ആസിഫിനെയും കൊണ്ടുപോകാൻ എത്തുമ്പോൾ പൊലീസ് ദേവീന്ദർ സിങ്ങിനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. സിങ്ങിനെയും നവീദിനെയും തീവ്രവാദത്തിനായി ഒഴുക്കുന്ന പണത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎയും ചോദ്യം ചെയ്യും. എത്രനാളായി സിങ് ഇരയ്ക്ക് ഒപ്പം ഓടുകയും വേട്ടക്കാരന് സഹായം ചെയ്തുകൊടുക്കുകയും ആയിരുന്നുവെന്ന ചോദ്യം ജമ്മു-കശ്മീർ പൊലീസിനെ നാണംകെടുത്തുമെത്തുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികളും നീക്കാതെ വയ്യ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്