നിയമസഭയിലെ നയപ്രഖ്യാപനത്തിൽ ഭരണഘടനയ്ക്ക് അനുസൃതമായതേ പ്രസംഗത്തിൽ ഉൾപ്പെടുത്തൂ; മന്ത്രിസഭ എഴുതി നൽകുന്ന പ്രസംഗം അതേ പടി വായിക്കണമോ എന്ന് രാജ്ഭവൻ തീരുമാനിക്കുക പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം; സർക്കാരിന്റെ നിലപാടുകൾ പറഞ്ഞില്ലെങ്കിൽ സഭയിൽ പ്രതിഷേധിക്കാൻ ഭരണപക്ഷം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ എന്ത് സംഭവിക്കും? ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉറച്ച നിലപാടിലെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തെ ചൊല്ലി സംസ്ഥാന സർക്കാരുമായി പരസ്യ ഏറ്റുമുട്ടൽ തുടരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബജറ്റ് സമ്മേളനത്തിൽ എടുക്കുന്ന നിലപാടിനെ ചൊല്ലി സർക്കാരിൽ അവ്യക്തത. എല്ലാ വർഷവും ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുക സർക്കാരിന്റെ നയപ്രഖ്യാപനത്തോടെയാണ്. മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപനം ഗവർണ്ണർ വായിക്കുകയാണ് പതിവ്. പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കാൻ നയപ്രഖ്യാപനത്തിലൂടെ ഇടത് സർക്കാർ ശ്രമിച്ചേക്കും. എന്നാൽ ഇങ്ങനെ തയ്യാറക്കി കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗത്തോട് ഗവർണ്ണർ എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.
പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണ്ണർ, കേന്ദ്രത്തിനെതിരായി നയപ്രഖ്യാപനത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് വായിക്കുമോ എന്നാണ് ആംകാംക്ഷ. പൗരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിൽ ഒന്നും ഗവർണ്ണർ വായിക്കില്ല. പ്രസിഡന്റ് ഒപ്പിട്ടത് നിയമമാണ്. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കലാണ് ഗവർണ്ണറുടെ കടമയെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ സഭ പ്രമേയം പാസ്സാക്കിയതും സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ ഭേദമെന്യേയുള്ള പൊതുവികാരവും കണക്കിലെടുത്ത് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇതുസംബന്ധിച്ച പരാമർശം ഇടം പിടിക്കുമെന്നുറപ്പാണ്. മന്ത്രിസഭ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവർണ്ണർക്ക് അയച്ചുകൊടുക്കുകയാണ് രീതി. പൗരത്വവിഷയത്തിൽ വിയോജിപ്പുള്ള ഗവർണ്ണർ ഒന്നുകിൽ ഈ ഭാഗം ഒഴിവാക്കി തിരുത്തി നൽകാനാവശ്യപ്പെടുകയോ അല്ലെങ്കിൽ പ്രസംഗത്തിൽ ഈ ഭാഗം വിട്ടുകളയുകയോ ചെയ്യുമെന്നാണ് സൂചന. നയപ്രഖ്യാപനത്തിന് എത്തുന്ന ഗവർണ്ണർക്കെതിരെ സഭയ്ക്കുള്ളിൽ പ്രതിഷേധം ഉണ്ടാകാനും സാധ്യതയുണ്ട്.
നയപ്രഖ്യാപനത്തിനായി ഗവർണ്ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്ന് ആനയിക്കും. അങ്ങനെ സഭയിൽ ഗവർണ്ണർ എത്തിയ ശേഷം എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണ്ണർ ഒഴിവാക്കിയാൽ ഭരണപക്ഷം തന്നെ പ്രതിഷേധവുമായെത്തും. ഗവർണ്ണറുടെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമം ഉണ്ടായേക്കും. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പ്രസംഗം അതേപടി നയപ്രഖ്യാപനമായി രേഖയിലുണ്ടാകുമെന്നതിനാലാണ് ഇത്.
വായിക്കുന്നത് ഗവർണറാണെങ്കിലും ഉള്ളടക്കം തയാറാക്കുന്നതു സർക്കാരാണ്. ചീഫ് സെക്റട്ടറിയെയോ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെയോ പ്രസംഗം തയാറാക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ ഭേദഗതി വരുത്തി മന്ത്രിസഭ അംഗീകരിക്കും. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് ഗവർണറുടെ വസതിയിൽ എത്തിക്കും. തിരുത്തലുകൾ വരുത്താമെങ്കിലും ഗവർണർ കാര്യമായ മാറ്റം വരുത്താറില്ല. തലേന്നു രാത്രി സർക്കാർ പ്രസ്സിൽ അച്ചടിക്കുന്ന പ്രസംഗം രാവിലെ എട്ടിനു നിയമസഭയിലെത്തിക്കും. ഇതാണ് രേഖയായി മാറുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പും നയപ്രഖ്യാപനം ഗവർണ്ണർ വിട്ടുകളഞ്ഞ നിരവധി സംഭവങ്ങളുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ആദ്യമായി ഒഴിവാക്കിയതു ബംഗാൾ ഗവർണറായിരുന്ന ധർമവീരയാണ്. ബംഗ്ല കോൺഗ്റസ് നേതാവ് അജയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയുടെ കാലത്ത്, 1969 മാർച്ച് ആറിനായിരുന്നു സംഭവം. കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരായ രണ്ടു ഖണ്ഡിക അദ്ദേഹം ഒഴിവാക്കി. സിപിഎമ്മിലെ ജ്യോതി ബസുവായിരുന്നു ഉപമുഖ്യമന്ത്രി ഗവർണറുടെ നടപടിക്കെതിരെ ഇടതു പാർട്ടികൾ ആഞ്ഞടിച്ചു.
1982 ജനുവരി 30നു കെ.കരുണാകരൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ ജ്യോതി വെങ്കിടചെല്ലം നിയമസഭ വിട്ടു. പ്രതിപക്ഷത്തിന്റെ നിരന്തര ഇടപെടലിൽ അനിഷ്ടം പ്രകടിപ്പിച്ചായിരുന്നു നടപടി. ആറു മിനിറ്റ് മാത്രമാണു ഗവർണർ പ്രസംഗിച്ചത്. എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത്, 2001 ജൂൺ 29നു ഗവർണർ സുഖ്ദേവ് സിങ് കാങ് മുൻ എൽഡിഎഫ് സർക്കാരിനെതിരെ വിമർശനമുള്ള ഒരു ഖണ്ഡിക വിട്ടുകളഞ്ഞു. കർണാടക ആക്ടിങ് ഗവർണർ എച്ച്.ആർ.ഭരദ്വാജ് രണ്ടുതവണ (2012, 2013) കേരളത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. രണ്ടുതവണയും നാലു ഖണ്ഡിക വീതം പ്രസംഗത്തിൽ നിന്നൊഴിവാക്കി. ത്രിപുര ഗവർണർ തഥാഗത റോയ് നയപ്രഖ്യാപന കസംഗത്തിൽനിന്നു കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഒഴിവാക്കിയതും വിവാദമായിരുന്നു. എന്നാൽ ഇത്തവണ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ ഭരണ പക്ഷവും പ്രതിപക്ഷവും അദ്ദേഹത്തോടെ എതിർ സ്വരം ഉയർത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവർണർ വ്യക്തമാക്കി. പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ സർക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. കേരളത്തിന് ഒരു പ്രശ്നവും വരാത്ത ഒരു വിഷയത്തിൽ ഈയാളുകൾ ഇടപെടുന്നത് എന്തിനാണ്? വിഭജനത്തിൽ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല,' അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ചർച്ചാ വേളയിൽ എതിർപ്പു പറഞ്ഞെങ്കിലും സഭ പാസാക്കിയപ്പോൾ മൗനം പാലിച്ചു. ചുരുക്കത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാർലമെന്റിനെയും അവഹേളിക്കലാണ്- ഇതാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഇനി പരസ്യ ഏറ്റുമുട്ടലിന് ഇടതു പക്ഷം മുമ്പോട്ട് വന്നിരുന്നു. നിയമസഭ അതിന്റെ അധികാരാവകാശങ്ങൾ ഉപയോഗിച്ചു പാസാക്കിയ പ്രമേയം പരസ്യമായി തള്ളിയ ഗവർണറുടെ നടപടി അസാധാരണമെന്ന് സർക്കാരും വിലയിരുത്തുന്നു.
നിയമസഭാ സമ്മേളനം ഇനി തുടങ്ങുമ്പോൾ ഗവർണ്ണറുടെ നയപ്രഖ്യാപനം അനിവാര്യതയാണ്. കാബിനറ്റ് അംഗീകരിക്കുന്ന കുറിപ്പാണ് സാധാരണ നയപ്രഖ്യാപനമായി ഗവർണ്ണർ വായിക്കാറുള്ളൂ. ഇത്തവണ കൈയിൽ നിന്നുള്ളത് ഗവർണ്ണർ വായിക്കുമോ എന്ന സംശയം സർക്കാരിനുണ്ട്. പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ചാണു പ്രത്യേക നിയമസഭാ സമ്മേളനത്തിനു സർക്കാർ ഗവർണറുടെ ഒപ്പു വാങ്ങിയത്. ഇതും ഗവർണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറെ സർക്കാർ വഞ്ചിച്ചുവെന്ന പൊതു വിലയിരുത്തലും ചില കോണുകൾ ഉയർത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്