പിണറായിക്കൊപ്പം സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയുടെ തീരുമാനം 'മഹാ മണ്ടത്തര'മെന്ന് കോൺഗ്രസിനുള്ളിൽ പൊതുവികാരം; യുഎപിഎ വിവാദങ്ങളിൽ അടക്കം മുങ്ങിനിന്ന മുഖ്യമന്ത്രി അവസരം മുതലെടുത്ത് മുസ്ലിം സമൂഹത്തിന്റെ 'രക്ഷകനായി'; സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ മറ്റു സംസ്ഥാനങ്ങൾക്ക് കത്തയച്ചതും ഒടുവിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതും മുസ്ലിം വോട്ടുബാങ്കിൽ കണ്ണുവെച്ച്; മണ്ണും ചാരിനിന്ന പിണറായി സമരക്കാരുടെ ഹീറോ ആയപ്പോൾ ഇനി സംയുക്തസമരം വേണ്ടെന്ന് യുഡിഎഫും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം. പ്രതിപക്ഷവും ഭരണപക്ഷവും സംയുക്തമായി സമരത്തിന് ഇറങ്ങിയത് ഈ വിഷയത്തിലാണ്. നിയമസഭ ഐക്യകണ്ഠേന നിയമത്തിനെ എതിർത്ത് പ്രമേയം പാസാക്കുകയും ചെയ്തു. അതുവരെ ഒരുമിച്ചു നിന്ന കേരളത്തിലെ എൽഡിഎഫും യുഡിഎഫും ഇപ്പോൾ വീണ്ടും വെവ്വേറെ സമരം നയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഇടതുപക്ഷത്തും ഭരണപക്ഷത്തു എങ്ങനെ സമരം നടത്തണം എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു.
ഇതിനിടെ എസ്ഡിപിഐയും വെൽഫെയർപാർട്ടിയും വിഷയം കത്തിച്ചു കൊണ്ടു കളം പിടിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൈകോർത്തു കൊണ്ട് സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ചെന്നിത്തല തയ്യാറായത്. ഇതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും കെ മുരളീധരൻ എംപിയും രംഗത്തെത്തുകയും ചെയ്തു. എന്നാൽ. പൗരത്വ വിഷയത്തിൽ ചെന്നിത്തല പിണറായി വിജയന്റെ കൈപിടിച്ചതോടെ യുഡിഎഫ് ഫലത്തിൽ നിരവധി പ്രശ്നങ്ങൾ കൊണ്ട് വലഞ്ഞിരുന്ന പിണറായി വിജയന് അവസരം കൈനീട്ടി നൽകുകയായിരുന്നു. കിട്ടിയ അവസരം പരമാവധി മുതലെടുത്ത പിണറായി വിജയൻ 'മുസ്ലിം രക്ഷകൻ' ഇമേജിലാണ് പിന്നീട് അവതരിച്ചത്. അതിന് വേണ്ട കാര്യങ്ങളെല്ലാം പാർട്ടിയുമായി ഏകോപിപ്പിച്ചു കൊണ്ട് അദ്ദേഹം ചെയ്തു.
തുടർച്ചയായി ഭരണഘടനാ സംരക്ഷണത്തിനായി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ. എപി-ഇകെ വ്യത്യാസമില്ലാതെ മതപണ്ഡിതരെ സംഘടിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്താനും കേരളാ സർക്കാർ ഒരുങ്ങിയത് ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള വോട്ടുബാങ്ക് പ്രീണിപ്പിക്കലാണ്. പാർട്ടിയിൽ വേണ്ടത്ര ആലോചന ഇല്ലാതെ ചെന്നിത്തല ചെയ്തത് 'മഹാ മണ്ടത്തരം' ആയെന്നാണ് കോൺഗ്രസ് നേതാക്കൾക്കുള്ളിൽ ഇപ്പോൾ ഉയരുന്ന വികാരം. ഇടതു പക്ഷത്തിന് കാര്യമായി ഒരു റോളും ഇല്ലാതിരിക്കേണ്ട സമരം ചെന്നിത്തല കാരണം മുഖ്യമന്ത്രിയുടെ ഇമേജ് ഉയർത്തുന്ന വിധത്തിലേക്ക് മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
മലബാറിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുണ്ട്. ഇവിടെ പോരടിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുന്ന വിധത്തിലായിപ്പോയി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കൈകൊടുതത്. ഇപ്പോൾ പ്രതിഷേധ പരിപാടികളുമായി പൗരത്വ നിയമ ഭേദഗതി സമരത്തെ നയിക്കുന്ന നേതാവായി മുഖ്യമന്ത്രി പിണറായി മാറിക്കഴിഞ്ഞു. ദേശീയ തലത്തിൽ അടക്കം മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിക്കാൻ ഇടയാക്കി. യുഎപിഎ നിയമം ചുമത്തി അലനെയും താഹയെയും അറസ്റ്റു ചെയ്ത സംഭവത്തിൽ അടക്കം പിണറായിക്കെതിരെ ശക്തമായി ജനവികാരം ഉണ്ടായിരുന്നു. പൊലീസിനെ സംഘവൽക്കരിക്കുന്നു എന്ന ആക്ഷേപം മറുവശത്തും. ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിച്ചത് പ്രതിപക്ഷവുമാണ് എന്നിരിക്കേ കിട്ടിയ അവസരത്തിൽ മുഖ്യമന്ത്രി എല്ലാ പരിഹരിച്ചു ജനകീയനായി.
പിണറായി വിജയനുമായി കൈകോർത്ത് സംയുക്ത സമരത്തിന് ഇറങ്ങിയത് തെറ്റായപ്പോയി എന്നു പറഞ്ഞ കെപിസിസി അധ്യക്ഷനെ വിമർശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പല പ്രതിഷേധ വേദികളിലും സംസാരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനുള്ളിൽ ആരുമില്ലാത്ത അവസ്ഥയും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയൻ കേരളത്തിന്റെ നേതാവായി എന്ന് പ്രതിപക്ഷത്തെ നേതാക്കളും സമ്മതിക്കുന്ന അവസ്ഥയാണ്. പൗരത്വഭേദഗതിക്ക് എതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണറാലിയിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പങ്കെടുത്തത് ലീഗിനും തിരിച്ചടി ആയിരുന്നു.
പൗരത്വഭേദഗതിക്ക് എതിരായ സമരങ്ങൾ ചർച്ച ചെയ്യാനായി സമസ്ത ഇകെ വിഭാഗം മുസ്ലിംസംഘടനകളുടെ യോഗം വിളിച്ചതിനെതിരെയും മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത നേരിട്ട് ഇടപ്പെടേണ്ടതില്ലെന്ന നിലപാടാണ് ലീഗിന്. ഇതേതുടർന്ന് യോഗം വിളിച്ച തീരുമാനം സമസ്ത പിൻവലിക്കുകയുംചെയ്തു.പിന്നീട് മുസ്ലിംലീഗിന്റെ നേതൃത്വത്തിലാണ് സമുദായ സംഘടനകളുടെ യോഗം ചേർന്നത്. പൗരത്വഭേദഗതിയിൽ സിപിഐഎമ്മുമായി ചേർന്ന് സമരം നടത്തേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനത്തെ തുടർന്നായിരുന്നു മുസ്ലിംലീഗിനൊപ്പമുള്ള സമസ്ത പരിപാടിയിൽ വിട്ടുനിൽക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. എന്നാൽ പൗരത്വഭേദഗതിയിൽ യുഡിഎഫിലെ പ്രധാനകക്ഷിയായ കോൺഗ്രസിന്റെ നിലപാടുകളിലുള്ള സമസ്തയുടെ അതൃപ്തിയാണ് ഇപ്പോൾ തുറന്നുകാണിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത സമസ്ത ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇന്ന് ഡൽഹിയിൽ എത്തിയ നേതാക്കൾ ഇനി സംയുക്ത സമരം ഇല്ലെന്ന് പറഞ്ഞത് പിണറായിയുടെ രാഷ്ട്രീയ മുതലെടുപ്പു കണ്ടാണ്. ഇക്കാര്യത്തിലുള്ള ഭിന്നതകൾ സോണിയ ഗാന്ധിക്ക് മുന്നിലും എത്തിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായി ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞതും പാർട്ടിക്കുള്ളിലെ എതിർപ്പ് കണക്കിലെടുത്താണ്. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുന്നതിനായാണ് ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർത്ത് സിപിഎം അതിന്റെ നേട്ടം സ്വന്തമാക്കാൻ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.
യോജിച്ച സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതലെടുപ്പ് നടത്തിയാതായും സമരവുമായി സിപിഎം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ഫെബ്രുവരിയിൽ കേരളത്തിൽ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്രനാളും സംയുക്തപ്രക്ഷോഭത്തിനുകൂലമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. എന്നാൽ യോജിച്ച സമരം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ അഭിപ്രായം. കേരളത്തിലെ കോൺഗ്രസുകാർ മുഴുവൻ തനിക്കൊപ്പമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒപ്പം ചേർക്കാൻ പറ്റിയ ആളുകളല്ല സിപിഎം എന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സർക്കാരിനെ അനുകൂലിച്ചത് നല്ലതാണ്, എന്നാൽ എപ്പോഴും ഒരുമിച്ച് നിൽക്കാനാകില്ലെന്ന് ശശി തരൂർ എംപിയും അഭിപ്രായപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പുകൾ അടുത്തുവരികയാണ്, പലപ്പോഴും ഒറ്റക്ക് നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചെന്നിത്തല ഇനിയും മുഖ്യമന്ത്രിയുമായി സഹകരിച്ചാൽ അത് രാഷ്ട്രീയമായി തിരിച്ചടി ആകുമെന്ന ബോധ്യം വന്നുകഴിഞ്ഞു. വേണ്ടത്ര കൂടിയാലോചനയില്ലാതെ സർക്കാരും ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതിൽ യുഡിഎഫിലും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്പിയും യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.
Stories you may Like
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- പൗരത്വ ഭേദഗതി നിയമം: സംസ്ഥാന സർക്കാർ നിയമനടപടിക്ക്
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്