'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല; ജസ്ലാ മാടശ്ശേരി പിന്മാറിയതോടെ ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി പുതിയ പാനൽ സംഘടിപ്പച്ചത് അപലനീയം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരിയും പിന്മാറി; ഇസ്ലാമിക മൗലികവാദസംഘടനകൾക്ക് മുന്നിൽ ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനടക്കമുള്ളവർ മുട്ടുമടക്കിയെന്ന് ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉൽസവം എന്നപേരിലൊക്കെയാണ് കോഴിക്കോട് ഡി സി ബുക്്സിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെ അതിന്റെ സംഘാടകർ വിശേഷിപ്പിക്കാറ്. എന്നാൽ ഇസ്ലാമിക മതമൗലിക വാദികളുടെ സമ്മർദത്തിന് മുന്നിൽ, ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ അടക്കമുള്ളവർ മുട്ടുമടക്കിയെന്നാണ് ആക്ഷേപം. കെ എൽ എഫിൽ 'മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക്' എന്നപേരിൽ നേരത്തെ, നടത്താനിരുന്ന സംവാദത്തിനെതിരെയാണ് മതമൗലികവാദികൾ വ്യാപകമായ ക്യാമ്പയിൽ നടത്തിയത്. ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന ജാമിദ ടീച്ചർ, ജസ്ലമാടശ്ശേരി, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി എന്നിവരാതിരുന്നു ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ആണ് പരിപാടിയുടെ മോഡറേറ്റർ.
എന്നാൽ ഇതിന്റെ പരസ്യം വന്ന അന്നുമുതൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ വിലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തിയത്. മതം വിട്ട ആളുകളുടെ സംവാദത്തിൽ മൂന്ന് ഇസ്ലാം വിട്ടവരെ മാത്രം ഉൾപ്പെടുത്തിയത് ഇസ്ലാമോഫോബിയയുടെ ലക്ഷണമാണെന്ന് പറഞ്ഞ് ഇവർ ഡിസിയുടെ ഫേസ്ബുക്ക് പേജിലും മറ്റുമായി പൊങ്കലയിടുകയായി. ഇതിനെ പിന്തുണച്ചുകൊണ്ട് ഇരവാദ സ്വത്വവാദ ബുദ്ധിജീവികളായ ചില മാർക്സിസ്റ്റുകാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാൽ മതം വിട്ടാൽ പിന്നെ അവർക്ക് എന്തുമതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രചിന്തകർ ഇതിനെ പ്രതിരോധിച്ചത്.
ഇതിനിടെയാണ് ജസ്ല മാടശ്ശേരി പരിപാടിയിൽനിന്ന് പിന്മാറിയത്. തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്ല മാടശ്ശേരി പിന്മാറിയത്. ഇതുപോലുള്ള ചർച്ചകൾ സംഘപരിവാറിനാണ് ഗുണം ചെയ്യുകയയെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ജസ്ലയുടെ വിമർശനം ഉൾക്കൊണ്ട മറ്റു മതം വിട്ടമറ്റുള്ളവരെ ഉൾപ്പെടുത്താനല്ല, രണ്ട് കടുത്ത വിശ്വാസികളെ ഉൾപ്പെടുത്തി പാനൽ അടിമുടി അട്ടിമറിക്കാനാണ് സച്ചിദാനന്ദൻ അടക്കമുള്ള ഫെസ്റ്റിവൽ ഡയറക്ടർമാർ ശ്രമിച്ചത്. ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി, മതജീവിതവും മതരഹിത ജീവിതവും എന്ന നിലയിലേക്ക് പാനൽ മാറ്റുകയാണ് അവർ ചെയ്തത്. ഇതോടെ, 'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല, പാനലിസ്റ്റും കിത്താബ് നാടകത്തിന്റെ സംവിധായകനുമായ റഫീഖ് മംഗലശ്ശേരി അറിയിച്ചു.
'എന്റെ 'കിതാബ് ' നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും ,ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുൻപ് പിൻവലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദൻ .അദ്ദേഹത്തിൽനിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. 'അവസാനമായി ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടേ .....,കെഎൽഎഫിലെ ഈ സെഷൻ ഹിന്ദുക്കൾക്കെതിരായുള്ള ഒരു പരിപാടിയായിരുന്നുവെങ്കിൽ, ഇവരുടെയൊക്കെ നിലപാടുകളെന്താവുമായിരുന്നു.ഇവിടുത്തെ കപട പുരോഗമന വാദികളും ,ലിബറൽ ഇടതുപക്ഷവും ഉഇ യുടെ നിലപാട് മാറ്റത്തിനെതിരെ കൊടി പിടിച്ചിറങ്ങുമായിരുന്നില്ലേ. തരുവുകളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ പാസ്റ്ററുകളുമായി പ്രതിഷേധങ്ങളിരമ്പുമായിരുന്നില്ലേ'- എന്ന ചോദിച്ചാണ് റഫീഖ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
റഫീഖ് മംഗലശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല....
'മത ജീവിതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ' എന്ന വിഷയത്തിൽ സംസാരിക്കാനെന്ന് പറഞ്ഞ് കൊണ്ടാണ് കെഎൽഎഫ്് സംഘാടക സമിതി എന്നെ സമീപിക്കുന്നത്.
മൂന്ന് എക്സ് മുസ്ലീങ്ങളെ മാത്രം പങ്കെടുപ്പിച്ചുള്ള ഈ സെഷന്റെ പോസ്റ്റർ പുറത്ത് വന്നതോടെ ,ഇതിനെതിരെ മുസ്ലിം സമുദായത്തിൽ നിന്നും ചില എതിർപ്പുകളും ,പ്രതിഷേധങ്ങളും ഉയരുകയുണ്ടായി ..! ഒരുപക്ഷേ അതിനെത്തുടർന്നാവാം.ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്ന ജസ്ല മാടശ്ശേരി വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ ചർച്ച ആർ എസ്സ് എസ്സിനേ ഗുണം ചെയ്യൂ എന്ന് പറഞ്ഞു കൊണ്ട്
ഈ സെഷനിൽനിന്ന് പിൻ വാങ്ങിയത് ...!
ജസ്ലയുടെ ആ പിൻവാങ്ങലിൽ ഒരു പരിധിവരെ കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ പക്ഷവും.
കാരണം,'മതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ' എന്ന ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരും എക്സ് മുസ്ലിം ആയതിനാൽത്തന്നെ ഈ ചർച്ച ഇസ്ലാമോഫോബിയ പോലെയുള്ള ചില സംശയങ്ങൾക്ക് ഇടം നൽകുന്നത് സ്വാഭാവികമാണ് ...! (പൗരത്വ ബില്ല് പോലെയുള്ള പ്രശ്നങ്ങൾ വരുന്നതിന് മുന്നെ തീരുമാനിച്ചതാണ് ഈ സെഷൻ എന്ന് ഇവിടെ സൂചിപ്പിക്കട്ടെ )
എന്തേ ഈ ചർച്ചയിൽ ഒരു എക്സ് ക്രിസ്ത്യാനിയേയും ഒരു എക്സ് ഹിന്ദുവിനേയും പങ്കെടുപ്പിക്കാത്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ , അതിൽ കുറ്റം പറയാനാവില്ല ...!അതുകൊണ്ടു തന്നെ ജസ്ല പിന്മാറിയ സാഹചര്യത്തിലെങ്കിലും ഡി സി ആ തെറ്റ് തിരുത്തുമെന്ന് തന്നെയാണ് ഞാനും കരുതിയത് ....!അതായത് കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച് ,
ഹിന്ദു മതത്തിൽ നിന്നൊന്ന് ,ക്രിസ്തുമതത്തിൽ നിന്നൊന്ന് ,ഇസ്ലാം മതത്തിൽനിന്നൊന്ന്, എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു ... !
എന്നാൽ ആ തെറ്റ് തിരുത്തുനതിനു പകരം , മുസ്ലിം ആർഎസ്എസ്സായ ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട് ,ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തിക്കൊണ്ട്'മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക് 'എന്ന സെഷൻ'മത ജീവിതം മതരഹിത ജീവിതം' എന്ന് പേര് മാറ്റിക്കൊണ്ട് പുതിയ പോസ്റ്റർ ഇറക്കുകയാണ് ഡി സി യും ഫെസ്റ്റിവൽ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോൾ ചെയ്തിരിക്കുന്നത് ...!
സച്ചിദാനന്ദനിൽ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ...,മുസ്ലിം തീവ്രവാദികളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിച്ചഎന്റെ 'കിതാബ് ' നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും ,ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുൻപ് പിൻവലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദൻ .സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി ,അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കാൻ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാർ ചിലപ്പോൾ ഞാൻ ഈ പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാം...!
എന്നാലും പറയാണ്, ഗൗരീലങ്കേഷിനേയും ധബോൽക്കറേയും ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും പറ്റി ഇസ്ലാമിക വേദികൾ പങ്കിട്ടുകൊണ്ട് ഘോരഘോരം സംസാരിക്കുന്നതിനിടയിൽ ,കോയമ്പത്തൂരിൽ ഇസ്ലാമിക തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഫാറൂഖിനെ പറ്റി നിങ്ങൾ ഒരിക്കലെങ്കിലും പറയാറുണ്ടോ ...?!ഇല്ല ഒരിക്കലും പറയാറില്ല , പറഞ്ഞാൽ നിങ്ങൾക്ക് വേദികൾ നഷ്ടമാകുമല്ലോ .എന്നാൽ നിങ്ങളൊന്നോർക്കുക , നിങ്ങളിപ്പൊ നടത്തിക്കൊണ്ടിരിക്കുന്ന ഈ വൺസൈഡ് മതേതരത്വമുണ്ടല്ലോ ,അത് ഈ നാട്ടിലെ അവസാന ഹിന്ദുവിനേയും സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കാനേ ഉപകരിക്കൂ ...
അവസാനമായി ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടേ .....,കെഎൽഎഫിലെ ലെ ഈ സെഷൻ ഹിന്ദുക്കൾക്കെതിരായുള്ള ഒരു പരിപാടിയായിരുന്നുവെങ്കിൽ, ഇവരുടെയൊക്കെ നിലപാടുകളെന്താവുമായിരുന്നു. ഇവിടുത്തെ കപട പുരോഗമന വാദികളും ,
ലിബറൽ ഇടതുപക്ഷവും ഉഇ യുടെ നിലപാട് മാറ്റത്തിനെതിരെ കൊടി പിടിച്ചിറങ്ങുമായിരുന്നില്ലേ ......?!തെരുവുകളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ പോസ്റ്ററുകളുമായി പ്രതിഷേധങ്ങളിരമ്പുമായിരുന്നില്ലേ?സച്ചിദാനന്ദൻ നിലപാട് മാറ്റാൻ അനുവദിക്കുമായിരുന്നോ....??!
നമ്മുടെ മതേതരത്വമെന്നത് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്പ്പെടലാവുന്നത് എന്തുകൊണ്ടാണ് ?ഈ അവസരം ഇവിടുത്തെ ഹിന്ദുത്വ ഫാസിസ്റ്റുകൾ മുതലെടുക്കുമെന്ന് തിരിച്ചറിയാത്തവരാണോ ഡി.സിയും ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനും.ആർ.എസ്സ്.എസ്സിനോടുള്ള അതേ നിലപാട് തന്നെയാണ് എനിക്ക് ഇസ്ലാമിക ആർ എസ്സ് എസ്സ് ആയ ജമാഅത്തെ ഇസ്ലാമിയോടും ഉള്ളത് .
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറയുന്നവരാണവർ ...!രണ്ട് കൂട്ടരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .
രണ്ടും ഈ നാടിനാപത്തുമാണ് ...!
അതിനാൽ ഇത്തരക്കാരുടെ കൂടെ ഒരു കാലത്തും വേദി പങ്കിടില്ലായെന്നത് എന്റെ ഉറച്ച നിലപാടാണ് ....!ഡി സി യല്ല , ഇനി ഏതുകൊമ്പത്തെ പ്രസാധകരായാലും ആ നിലപാടിൽ മാറ്റമില്ല ...മാത്രവുമല്ല ,ഞാൻ പങ്കെടുക്കാമെന്നേറ്റ കെൽഎഫ് സഷനിലെ
വിഷയം മാറ്റുന്നതും ,പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതും എന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും ഡി സി കാണിച്ചിട്ടു പോലുമില്ല...!
അതു കൊണ്ട് ഡിസി യുടെയും സച്ചിദാനന്ദന്റെയും ഈ നിലപാട് മാറ്റത്തിൽ,മൗദൂദി ,സലഫികളുടെ ഭീഷണികൾക്ക് കീഴ്പ്പെട്ടതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ പരിപാടി ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു. റഫീഖിനെ പിന്തുണച്ച് ജസ്ല മാടശ്ശേരിയും രംഗത്ത് എത്തിയിരിക്കയാണ്.
ജസ്ല ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്:
അഭിവാദ്യങ്ങൾ.. നിലപാടുകൾ തന്നെയാണ് യുക്തിവാദത്തെ.. യുക്തിപൂർവ്വമാക്കുന്നത്.. സമകാലിക രാഷ്ട്രീയ സാഹചര്യം കൂടി മനസ്സിലാക്കി ഗഘഎ ചർച്ചയിൽ നിന്നും പിന്മാറിയ റഫീക് മാഷിന് അഭിവാദ്യങ്ങൾ...ഇസ്ലാമിക ഭീകരത എത്രത്തോളം കടുപ്പമുള്ളതാണ് എന്ന് നേരിട്ടനുഭവിച്ചവർ തന്നെയാണ് ഞാനും മാഷും..
പക്ഷേ..സംഘപരിവാർ ഒരു അജണ്ട ഒറ്റപ്പെടുത്തലിന്റെ അജണ്ട ഇവിടെ അർത്ഥമാക്കാൻ ശ്രമിക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുക എന്ന നിലപാട് നമ്മൾ കൂടി എടുത്താൽ നമ്മളും മതവാദികൾക്ക് സമമാവും..യുക്തിവാദി എന്നാൽ യുക്തിപൂർവ്വം രാഷ്ട്രീയ സാമൂഹിക സാഹചര്യം മനസ്സിലാക്കി പെരുമാറുക എന്ന് തന്നെയാണ് അർത്ഥം.
Respect for your strong decision? കലാപമല്ല...സമാധാനമാണ് നമ്മുടെ ലക്ഷ്യം.?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്