Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിർഭയ കേസിൽ തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നൽകി പ്രതി മുകേഷ് സിങ്; വിചാരണ കോടതി നൽകിയ മരണവാറണ്ട് റദ്ദാക്കണമെന്ന് ആവശ്യം

നിർഭയ കേസിൽ തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നൽകി പ്രതി മുകേഷ് സിങ്; വിചാരണ കോടതി നൽകിയ മരണവാറണ്ട് റദ്ദാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾ ന്ൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി വധശിക്ഷ കാത്തു കഴിയുന്ന പ്രതികളിൽ ഒരാളായ മുകേഷ് സിങ്. വിചാരണ കോടതി നൽകിയ മരണവാറണ്ട് റദ്ദാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചാണ് അദ്ദേഹം രംഗത്തുവന്നത്. ദയാഹരജി രാഷ്ട്രപതി തള്ളിയാൽ വധശിക്ഷ ഒഴിവാക്കാൻ പ്രതികൾക്ക് മറ്റ് മാർഗങ്ങളുണ്ടാകില്ല. പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവർ നൽകിയ തിരുത്തൽ ഹരജി ഇന്ന് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികൾക്കെതിരെ ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് പുലർച്ചെ ഏഴ് മണിക്ക് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ് . വിനയ് ശർമ്മയുടെയും മുകേഷ് സിങ്ങിന്റെയും പുനഃപരിശോധന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

2012ലാണ് രാജ്യത്തെ ഞെട്ടിച്ച നിർഭയ കൊലക്കേസ് നടന്നത്. ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി രാം സിങ് തിഹാർ ജയിലിൽ തടവിൽ കഴിയവേ തൂങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.

മറ്റു നാലുപേർക്കുള്ള മരണ വാറന്റ് ഡൽഹി അഡീഷണൽ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാർ ജയിലിൽ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP