Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ തുടങ്ങിയത് 13-ാം വയസു മുതൽ; ഇരുപതിലെത്തിയപ്പോൾ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പം; മകളുടെ കാമുകനൊപ്പമുള്ള ചിത്രങ്ങൾ വിദേശത്തുള്ള മാതാവിന് അയച്ചു കൊടുത്തു; മാതാവ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറഞ്ഞു കൊടുത്തത് ബാല്യകാലം മുതൽ നേരിട്ട പീഡന കഥകൾ; പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം രണ്ടാനച്ഛൻ അറസ്റ്റിൽ

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ തുടങ്ങിയത് 13-ാം വയസു മുതൽ; ഇരുപതിലെത്തിയപ്പോൾ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പം; മകളുടെ കാമുകനൊപ്പമുള്ള ചിത്രങ്ങൾ വിദേശത്തുള്ള മാതാവിന് അയച്ചു കൊടുത്തു; മാതാവ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറഞ്ഞു കൊടുത്തത് ബാല്യകാലം മുതൽ നേരിട്ട പീഡന കഥകൾ; പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം രണ്ടാനച്ഛൻ അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ഇപ്പോൾ ഇരുപതു വയുസള്ള പെൺകുട്ടിയെ പതിമൂന്നാം വയസ് മുതൽ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പത്തനംതിട്ടയിലാണ് സംഭവം. അറസ്റ്റിലായ ആളുടെ രണ്ടാം ഭാര്യ വിദേശത്താണ് ജോലി നോക്കുന്നത്. ഇവരുടെ ആദ്യവിവാഹത്തിലെ മകൾക്ക് പതിമൂന്ന് വയസായപ്പോൾ മുതൽ പ്രതി ലൈംഗിക പീഡനം നടത്തി വരികയായിരുന്നു. പെൺകുട്ടി ഈ വിവരം മാതാവിനോടോ മറ്റുള്ളവരോടോ പറഞ്ഞിരുന്നില്ല.

പ്രായപൂർത്തിയായ ശേഷം പെൺകുട്ടി നഴ്സിങ് പഠനത്തിന് പോയി. ഇതിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം വൈകിയാണ് രണ്ടാനച്ഛൻ അറിഞ്ഞത്. കാമുകീ-കാമുകന്മാരുടെ പ്രണയ ചിത്രങ്ങളും ഇയാളുടെ കൈവശം ലഭിച്ചു. പിന്നെ ഒട്ടും വൈകിയില്ല. പ്രണയ ചിത്രങ്ങൾ സഹിതം വിദേശത്തുള്ള മാതാവിന് ഇയാൾ കൈമാറി. കോപിഷ്ഠയായ മാതാവ് മകളെ വിളിച്ച് ശകാരിക്കുകയും ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആരാണ് ഈ വിവരം മാതാവിനെ അറിയിച്ചത് എന്നാണ് പെൺകുട്ടിക്ക് അറിയേണ്ടിയിരുന്നത്. രണ്ടാനച്ചനാണ് തനിക്ക് വിവരം കൈമാറിയതെന്ന് മാതാവ് പെൺകുട്ടിയോട് പറഞ്ഞതോടെയാണ് അവർ തനിക്കുണ്ടായ പീഡനകഥ വെളിപ്പെടുത്തിയത്. പിന്നാലെ ഈ വിവരം ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസിൽ പരാതിയും നൽകി. പത്തനംതിട്ടയിലെ വാടകവീട്ടിൽ വച്ചായിരുന്നു പീഡനം ഇക്കാലമത്രയും നടന്നിരുന്നത്. പൊലീസ് യുവതിയെ വൈദ്യപരിശോധന നടത്തിയപ്പോൾ പരാതിയിൽ കഴമ്പുള്ളതായി മനസിലായി. പിന്നാലെ പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചു.

അതേസമയം മറ്റൊരു കേസിൽ ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിക്കുകയും അയൽവാസികളായ സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയും ചെയ്ത് 51 വയസുള്ള പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 67, 71 വയസ് വീതമുള്ള രണ്ട് അയൽവാസികളും അറസ്റ്റിലായി. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി വിവരം അദ്ധ്യാപികയോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വഴക്കു പറയുന്നതിനിടെ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആണി കുത്തിക്കയറ്റി എന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, വൈദ്യ പരിശോധനയിൽ നിരവധി തവണ പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞു. ഇതോടെ മൂവരെയും അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP