Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെയ്തലവി ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് വർഷം മുമ്പ്; സഹോദരീ പുത്രീയെ പീഡിപ്പിച്ചവനോട് പകയുമായി നടന്നത് 35കാരൻ; പലതവണ ഇവർ തമ്മിൽ ഉരസലുകൾ നടന്നു; ഇന്നു രാവിലെ 11.30 ഓടെയാണ് വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ വെച്ചു സെയ്താലിയുടെ നെഞ്ചിൽ കത്തികയറ്റി കൊലപ്പെടുത്തി; മഞ്ചേരിയിൽ പോക്‌സോ കേസിലെ പ്രതി കൊല്ലപ്പെടുമ്പോൾ മലപ്പുറത്തുകാർ ഓർക്കുന്നത് മകളുടെ ഘാതകനെ വെടിവെച്ചു കൊന്ന അച്ഛനെയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെയ്തലവി ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് വർഷം മുമ്പ്; സഹോദരീ പുത്രീയെ പീഡിപ്പിച്ചവനോട് പകയുമായി നടന്നത് 35കാരൻ; പലതവണ ഇവർ തമ്മിൽ ഉരസലുകൾ നടന്നു; ഇന്നു രാവിലെ 11.30 ഓടെയാണ് വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ വെച്ചു സെയ്താലിയുടെ നെഞ്ചിൽ കത്തികയറ്റി കൊലപ്പെടുത്തി; മഞ്ചേരിയിൽ പോക്‌സോ കേസിലെ പ്രതി കൊല്ലപ്പെടുമ്പോൾ മലപ്പുറത്തുകാർ ഓർക്കുന്നത് മകളുടെ ഘാതകനെ വെടിവെച്ചു കൊന്ന അച്ഛനെയും

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: മഞ്ചേരിയിൽ ഇന്നു രാവിലെ നടന്ന കൊലപാതകത്തിനു പിന്നിലുള്ളത് പ്രതികാരബുദ്ധി. മൂന്നു വർഷം മുൻപ് നടന്ന പോക്‌സോ കേസിലെ പ്രതി സെയ്തലവിയാണ് വധിക്കപ്പെട്ടത്. മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ പേരിലുള്ള പ്രതികാരമാണ് കത്തിമുനയായി ഇന്നു രാവിലെ കൊല്ലപ്പെട്ട സെയ്തലവിക്ക് നേരെ നീണ്ടത്. സെയ്തലവി മുൻപ് പീഡിപ്പിച്ച പെൺകുട്ടിയുടെ മാതൃസഹോദരനെയാണ് ഈ കേസിൽ പൊലീസ് തിരയുന്നത്. പെൺകുട്ടിയുടെ മാതൃസഹോദരന്റെ പ്രതികാരം മഞ്ചേരിയെ ഞെട്ടിക്കുമ്പോൾ തന്നെയാണ് മഞ്ചേരിക്കാർ മറ്റൊരു പ്രതികാര കഥ കൂടി ഓർമ്മിക്കുന്നത്.

തന്റെ സഹോദരിയെ പീഡിപ്പിച്ച പ്രതിയെ വധിക്കാൻ മാതൃസഹോദരൻ മൂന്നു വര്ഷം കാത്തപ്പോൾ മഞ്ചേരിയെ, കേരളത്തെ നടുക്കിയ പ്രതികാരകഥയിലെ അച്ഛൻ കാത്തത് ഒരു വർഷമായിരുന്നു. തന്റെ ഏകമകളെ പീഡിപ്പിച്ചു കൊന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. ഇതേ മഞ്ചേരിയിൽ നിന്നാണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മറ്റൊരു പ്രതികാര കഥ കൂടി വന്നത്. രണ്ട് ആൺമക്കൾക്ക് ശേഷം കുട്ടിയുടെ അച്ഛന് ലഭിച്ച ഏക പെൺതരിയായിരുന്നു മകൾ. പശുവിനെ വളർത്തിയായിരുന്നു ഇവർ കുടുംബം പുലർത്തിയിരുന്നത്. അച്ഛനൊപ്പമായിരുന്നു അച്ഛന്റെ പ്രിയ മകളുടെ ഉറക്കം. ആ അച്ഛന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൾ ഉറങ്ങിയിരുന്നത്. മകൾ മരിച്ച ശേഷം അച്ഛൻ പിന്നീട് ഒരിക്കലും ആ കിടക്കയിൽ ഉറങ്ങിയില്ല.

പതിമൂന്നാം വയസിലാണ് ഈ അച്ഛന്റെ മകൾ അതിക്രൂരമായി കൊല്ലപ്പെടുന്നത്. പെൺകുട്ടിയുടെ അയൽവാസിയായ അന്ന് ഇരുപത്തിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന കുന്നുമ്മൽ മുഹമ്മദ് കോയ (24)യാണ് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. 2001 ഫെബ്രുവരി ഒൻപതിനാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. സ്‌കൂൾ വിട്ടുവരുന്ന വഴിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ച് കൊല്ലുന്നത്. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ 2002 ജൂലായ് 27ന് പ്രതി കൊല്ലപ്പെടുക തന്നെ ചെയ്തു. ഒരു വർഷത്തോളം പ്രതികാരാഗ്‌നി മനസ്സിൽ മനസ്സിൽ സൂക്ഷിച്ച അച്ഛന്റെ കൈകളാലാണ് മുഹമ്മദ് കോയ കൊല്ലപ്പെടുന്നത്. 

പ്രതിയായ അച്ഛൻ നേരെ മഞ്ചേരി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മകൾ മരിച്ച വിഷമത്തിൽ താടിയും മുടിയും നീട്ടിവളർത്തിയ അച്ഛൻ പ്രതി ജയിലിൽ പോയപ്പോൾ മുതൽ കയ്യിൽ ഒരു തോക്ക് കയ്യിൽ കരുതി. ഈ തോക്കുകൊണ്ടാണ് മകളെ പിച്ചി ചീന്തി കൊന്ന കാപാലികനെ അച്ഛനും സുഹൃത്തുക്കളും കൂടി കൊന്നത്.

നിസ്സഹായനായ അച്ഛന് ഹീറോ പരിവേഷമാണ് കേരളം ചാർത്തി നൽകിയത്. ജീവപര്യന്തം കഠിന തടവിനാണ് അച്ഛനും മറ്റു രണ്ടു കൂട്ട് പ്രതികളും ശിക്ഷിക്കപ്പെട്ടത്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞ് മഞ്ചേരി സെഷൻസ് കോടതിയാണ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്. മകൾ മരിച്ചതിന് ശേഷം ഒരു ചിരി അച്ഛന്റെ മുഖത്ത് വന്നത് അപ്പോഴായിരുന്നു. പക്ഷെ നീതി ദേവത കൺതുറക്കുക തന്നെ ചെയ്തു. തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. ഈ പ്രതികാരകഥ മഞ്ചേരിയുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് വീണ്ടും ഒരു പ്രതികാരകഥയിലേക്ക് ഇവർ ഇന്നു രാവിലെ കൺ തുറക്കുന്നത്.

മുന്നിലുള്ളത് ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സെയ്തലവിയുടെ വധവും. 2016 ലാണ് സെയ്തലവി പ്രതിയായ പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്നു വർഷം മുൻപ് നടന്ന സംഭവത്തിനു ശേഷം സെയ്തലവിയും പെൺകുട്ടിയുടെ മാതൃസഹോദരനും തമ്മിൽ ഉരസലുകൾ നടന്നിരുന്നു. ഇതുകൊണ്ട് തന്നെയാണ് സെയ്തലവി വധത്തിനു പിന്നിൽ പൊലീസ് പെൺകുട്ടിയുടെ ബന്ധുവിനെ തിരയുന്നത്.

 

ഇന്നു രാവിലെ 11.30 ഓടെയാണ് വീടിനടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ സെയ്തലവിയുടെ ജഡം കാണുന്നത്. ഇതോടെയാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്. അതേസമയം പ്രതി മഞ്ചേരി പൊലീസ് വലയിലായതായി സൂചനയുണ്ട്. കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP