പ്ലസ് ടു കോഴ്സ് അനുവദിച്ചതിന്റെ മറവിൽ വമ്പൻ വിദ്യാഭ്യാസ കച്ചവടം; 5540 സീറ്റ് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറത്ത് മാത്രം 74 സ്കൂളിൽ പുതിയ ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി; ആയിരത്തോളം അദ്ധ്യാപക നിയമനം വഴി 400 കോടിയുടെ കോഴ വാങ്ങാൻ തയ്യാറെടുത്ത് മാനേജ്മെന്റുകൾ
തിരുവനന്തപുരം: 2015-16 വർഷത്തിൽ സർക്കാർ അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളുടെയും അധികബാച്ചിന്റെയും പിന്നിൽ മാനേജ്മെന്റുകൾക്കു വൻതോതിൽ അഴിമതി നടത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ലക്ഷ്യമെന്ന് ഇതു സംബന്ധിച്ച രേഖകൾ തെളിയിക്കുന്നു.
'വിദ്യാഭ്യാസ ആവശ്യകത'യുടെ പേരു പറഞ്ഞു ഹയർ സെക്കൻഡറി ഡയറക്ടർ കഴിഞ്ഞ മാർച്ച് ഒമ്പതിനു പുറപ്പെടുവിച്ച ഉത്തരവ് ഒന്നോടിച്ചുനോക്കിയാൽ നാം ഞെട്ടിപ്പോകും. യഥാർത്ഥത്തിൽ ആവശ്യകതയൊന്നുമില്ലാതെയാണ് സ്കൂളുകളും ബാച്ചുകളും അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 5540 +2 സീറ്റുകൾ ഒഴിഞ്ഞുകിടന്ന മലപ്പുറം ജില്ലയിൽ 94 പുതിയ +2 ബാച്ച് അനുവദിച്ചിരിക്കുന്നതു തന്നെ ഉദാഹരണം. ആവശ്യമുണ്ടായിട്ടല്ല, വിവിധ മാനേജ്മെന്റുകൾക്കു കോഴവാങ്ങി അദ്ധ്യാപകരെ നിയമിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യം.
പദ്ധതിവിഹിതം പോലും നൽകാൻ കഴിയാതെ അസാധാരണമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മാനേജ്മെന്റുകളുടെ പകൽക്കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നത്. മൂന്നു വിഭാഗമായി തിരിച്ചാണ് സ്കൂളുകൾ അനുവദിച്ചിട്ടുള്ളത്. ഹയർ സെക്കൻഡറി സ്കൂളുകൾ നിലവിലില്ലാത്ത പഞ്ചായത്തുകളിൽ പുതുതായി അനുവദിച്ചുകൊണ്ടും എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലായി വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തിൽ ഹൈസ്കൂളുകളെ ഹയർ സെക്കൻഡറി സ്കൂളുകളായി ഉയർത്തിക്കൊണ്ടും അധികബാച്ച് അനുവദിച്ചുകൊണ്ടുമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.
ഹയർ സെക്കൻഡറി സ്കൂളുകൾ നിലവിലില്ലാത്ത 122 പഞ്ചായത്തുകളിൽ സ്കൂളുകൾ അനുവദിച്ചതിൽ 30 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. വിദ്യാഭ്യാസ ആവശ്യകത എന്നതിന്റെ അടിസ്ഥാനത്തിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 90 സ്കൂളുകൾ ഹയർ സെക്കൻഡറി ആയി ഉയർത്തിയതിൽ സർക്കാർ സ്കൂളുകൾ വെറും രണ്ടെണ്ണം മാത്രമാണ്. 162 സകൂളുകൾക്ക് അധികബാച്ച് അനുവദിച്ചതിൽ സർക്കാർ സ്കൂളുകൾ ഏഴെണ്ണത്തിൽ ഒതുക്കി. ഈ 162 സ്കൂളുകളിൽ 74 സ്കൂളുകളും മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്നവയാണ്.
എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലായി വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തിൽ സ്കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നുവെന്ന ഉത്തരവിലെ വാദം തട്ടിപ്പാണെന്ന് കഴിഞ്ഞ വർഷത്തെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ കണക്കെടുത്താൽ വ്യക്തമാകും. തിരുവനന്തപുരം-2488, കൊല്ലം-1805, പത്തനംതിട്ട-1435, ആലപ്പുഴ-1074, കോട്ടയം-1684, ഇടുക്കി-1128, എറണാകുളം-2227, തൃശൂർ-2482, പാലക്കാട്-2169, കോഴിക്കോട്-2749, മലപ്പുറം-5540, വയനാട്-361, കണ്ണൂർ-1601, കാസർഗോഡ്-1469. ഈ കണക്കുകളിൽനിന്നു തന്നെ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള സ്കൂളുകളിൽ കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി സർക്കാർ കണക്കുകൾ തന്നെ പറയുന്നുണ്ട്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം 5540 സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് പുതിയ 74 ഹയർ സെക്കൻഡറി സ്കൂളുകൾക്ക് +2 കോഴ്സ് ലഭിക്കുന്നത്. ഇനി മലപ്പുറം ജില്ലയിൽ +2 ഇല്ലാത്ത ഒരു സ്കൂളും ബാക്കിയുണ്ടാവാൻ വഴിയില്ല.
ആയിരത്തോളം പുതിയ തസ്തികകളാണ് ഉണ്ടാകാൻ പോകുന്നത്. ഒരു ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനെ നിയമിക്കുന്നതിന് മാനേജ്്മെന്റുകൾ 40 ലക്ഷം രൂപ വരെ വാങ്ങുന്നതായാണ് അറിവ്. ഏകദേശം 400 കോടി രൂപയുടെ കോഴപ്പണമാണ് അങ്ങനെ ഒഴുകുന്നത്. ഇതിന്റെ ഒരു ഭാഗം യുഡിഎഫിലെ പ്രബലന്മാർക്ക് ലഭിക്കും. ബാർകോഴ ഇടപാടിനേക്കാൾ വലിയ അഴിമതിയാണ് സർക്കാർ ഒത്താശയോടുകൂടി ഉണ്ടായിട്ടുള്ളത്. എന്നാൽ അതിനനുസരിച്ചുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലായെന്നുവേണം കരുതാൻ. കേരളത്തിൽ ഇത്രയും വലിയ തീവെട്ടിക്കൊള്ള നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും ബാർ കോഴയുടെ മാത്രം പുറകെ പോകുന്നത് ദുരൂഹമാണ്.
കഴിഞ്ഞ കൊല്ലം ധൃതിയിൽ +2 സ്കൂളുകൾ അനുവദിച്ചു കച്ചവടം ഉറപ്പാക്കാൻ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടർ ചെയർമാനായ ആറംഗ സമിതി ശുപാർശ ചെയ്ത് സർക്കാരിലേക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ അംഗീകരിക്കണമെന്നതാണ് വ്യവസ്ഥയെങ്കിലും അതിലും എത്രയോ ഇരട്ടി സ്കൂളുകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകുന്നതിനുവേണ്ടി ഹൈക്കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിലെന്നും ഉത്തരവിൽ കാണുന്നുണ്ട്.
പിഎസ്സി നിയമനങ്ങൾ കഴിഞ്ഞ കുറെക്കാലമായി മന്ദഗതിയിൽ ആയിരിക്കുകയാണ്. പുതിയ തസ്തികകൾ വ്യാപകമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. സർക്കാർ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ധ്യാപകരെ നിയമിക്കുന്നില്ല. ഒരാൾ വിരമിക്കുന്നതോടെ അയാളുടെ തസ്തിക ഇല്ലാതാകുകയാണ്. എന്നാൽ എയ്ഡഡ് സ്ക്കൂളുകളിൽ നിയമനങ്ങൾ കൊഴുക്കുകയാണ്. ജാതി സംവരണം ഇവിടെ ബാധകമല്ല.
മാനേജ്മെന്റ് തന്നിഷ്ടപ്രകാരം ലക്ഷങ്ങൾ കോഴ വാങ്ങി നിയമിക്കുന്നവർക്ക് പൊതു ഖജനാവിൽനിന്നാണ് വേതനം നൽകേണ്ടത്. പൊതുജനത്തിന്റെ നികുതിപ്പണം എടുത്ത് ഇവർക്ക് വേതനം നൽകാനുള്ള ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതിനനുസരിച്ചുള്ള ബഹുജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള കടമ രാഷ്ട്രീയ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും ഉണ്ട്. ബാർകോഴയോടൊപ്പം ഈ വലിയ അഴിമതിയും ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍