ഇത് ബ്രിട്ടീഷ് കൊളോണിയൽ കാലമല്ല, നിയമവാഴ്ചയുള്ള കാലമാണെന്ന് ഓർക്കണം; മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ആരിഫ് മുഹമ്മദ് ഖാൻ; പിണറായി നടത്തിയത് ചട്ടലംഘനം തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞത് 'റൂൾസ് ഓഫ് ബിസിനസി'ന്റെ പകർപ്പുമായി കോപ്പിയും കൈയിലേന്തി; ഗവർണർക്ക് കൃത്യമായ അധികാരങ്ങളുണ്ട്; അത് ഭരണഘടനയിൽ വ്യക്തമാണ്; ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല; വെറുതേ ചൊറിഞ്ഞ സർക്കാറിനെ വട്ടംകറക്കാൻ ഉറപ്പിച്ച് ഗവർണർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേർക്കുനേർ പോരാട്ടത്തിൽ. പൗരത്വ നിയമ ഭേദഗതിയിൽ വോട്ടുബാങ്കു രാഷ്ട്രീയം കളിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയതോടെ ഇരുവരും വാക് യുദ്ധം തുടങ്ങിയത്.
ഇപ്പോൾ ഭരണഘടനാ തർക്കമെന്ന നിലയിലേക്ക ് പോലും വിഷയം നീണ്ടു പോകുകയാണ്. തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതേനാണയത്തിൽ വിമർശിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു.
ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല. ഗവർണർക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവർണറുടെ അധികാരം ഭരണഘടനയിൽ വ്യകതമാണ്. ഇതിനെ കുറിച്ച് കോടതി വിധികളുമുണ്ട്. ഭരണഘടനയിൽ ഉറച്ചുനിന്നു മാത്രമേ പ്രവർത്തിക്കൂവെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കോടതിയിൽ പോയതിന് സർക്കാരിനോട് റിപ്പോർട്ട് തേടും. പൗരത്വ നിയമത്തിനെതിരെ സർക്കാർ കോടതിയിൽ പോകേണ്ടതില്ല. കോടതിയെ സമീപിക്കുന്നതിനു മുൻപ് തന്നെ അറിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ കടമയാണ്. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. നിയമം മറ്റാരെക്കാളും ഉയരെയാണ്, സംസ്ഥാനം ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ബ്രിട്ടിഷ് കൊളോണിയൽ വ്യവസ്ഥയല്ല ഇപ്പോഴെന്നും ഭരണഘടന ഏറ്റവും ഉയരെയെന്നും ഗവർണർ വ്യക്തമാക്കി.
കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ ഗവർണറെ അറിയിക്കണമെന്ന റൂൾസ് ഓഫ് ബിസിനസ് സംസ്ഥാന സർക്കാർ ലംഘിച്ചെന്നും ഗവർണർ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണെന്നകാര്യം അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ നിയമത്തിന് അതീതനെന്നതുപോലെയെന്നും ഗവർണർ ആരോപിച്ചു.
ഗവർണറുടെ പദവി സർക്കാരിനു മീതെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രിക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷേ തന്നെ അറിയിക്കുന്നതാണു മര്യാദയെന്നും ഗവർണർ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിച്ചിരുന്നു. സർക്കാരിനെ വിമർശിച്ച ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയൻ അതേ നാണയത്തിൽ മറുപടിയും നൽകി. നാട്ടുരാജാക്കന്മാരുടെ മീതെ പണ്ട് റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റൂൾസ് ഓഫ് ബിസിനസിന്റെ പകർപ്പുമായാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ താനുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തേമതിയാവെന്ന് ഇതിലെ ചട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശനത്തിനും ഗവർണർ മറുപടി നൽകി. ഇതുകൊളോണിയൽ കാലമല്ല നിയമവാഴ്ചയുള്ള കാലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഈ ഹർജിയെ ചോദ്യം ചെയ്താണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹർജി നൽകുകയും ചെയ്തിരുന്നു. കേസിൽ തന്നെ കൂടി കക്ഷിചേർക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പൗരത്വനിയമത്തെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണെന്നും കുമ്മനം ഹർജിയിൽ പറയുന്നു. രണ്ടുപാർട്ടികളും പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവരാണെന്നും കുമ്മനം പറയുന്നു.
മന്ത്രിസഭയുടെ നിർബന്ധത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഏതെങ്കിലും തരത്തിൽ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ ഗവർണർ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ തന്നെ കൂടി കേസിൽ കക്ഷിചേർക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മറ്റ് മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും കുമ്മനം ഹർജിയിൽ പറയുന്നു.
അപേക്ഷയിൽ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയിൽ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്ഠേന പാസാക്കിയെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്. അതിനാൽ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹർജിക്കുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം അപേക്ഷയിൽ പറയുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും.
Stories you may Like
- ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
- ദിനേശൻ പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്; ഗവർണർ തുടരുമോ?
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- ഗവർണർക്കെതിരേ ആഞ്ഞടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
- കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍