Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ബ്രിട്ടീഷ് കൊളോണിയൽ കാലമല്ല, നിയമവാഴ്ചയുള്ള കാലമാണെന്ന് ഓർക്കണം; മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ആരിഫ് മുഹമ്മദ് ഖാൻ; പിണറായി നടത്തിയത് ചട്ടലംഘനം തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞത് 'റൂൾസ് ഓഫ് ബിസിനസി'ന്റെ പകർപ്പുമായി കോപ്പിയും കൈയിലേന്തി; ഗവർണർക്ക് കൃത്യമായ അധികാരങ്ങളുണ്ട്; അത് ഭരണഘടനയിൽ വ്യക്തമാണ്; ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല; വെറുതേ ചൊറിഞ്ഞ സർക്കാറിനെ വട്ടംകറക്കാൻ ഉറപ്പിച്ച് ഗവർണർ

ഇത് ബ്രിട്ടീഷ് കൊളോണിയൽ കാലമല്ല, നിയമവാഴ്ചയുള്ള കാലമാണെന്ന് ഓർക്കണം; മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ആരിഫ് മുഹമ്മദ് ഖാൻ; പിണറായി നടത്തിയത് ചട്ടലംഘനം തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞത് 'റൂൾസ് ഓഫ് ബിസിനസി'ന്റെ പകർപ്പുമായി കോപ്പിയും കൈയിലേന്തി; ഗവർണർക്ക് കൃത്യമായ അധികാരങ്ങളുണ്ട്; അത് ഭരണഘടനയിൽ വ്യക്തമാണ്; ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല; വെറുതേ ചൊറിഞ്ഞ സർക്കാറിനെ വട്ടംകറക്കാൻ ഉറപ്പിച്ച് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേർക്കുനേർ പോരാട്ടത്തിൽ. പൗരത്വ നിയമ ഭേദഗതിയിൽ വോട്ടുബാങ്കു രാഷ്ട്രീയം കളിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയതോടെ ഇരുവരും വാക് യുദ്ധം തുടങ്ങിയത്. 

ഇപ്പോൾ ഭരണഘടനാ തർക്കമെന്ന നിലയിലേക്ക ് പോലും വിഷയം നീണ്ടു പോകുകയാണ്. തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതേനാണയത്തിൽ വിമർശിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു.

ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല. ഗവർണർക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവർണറുടെ അധികാരം ഭരണഘടനയിൽ വ്യകതമാണ്. ഇതിനെ കുറിച്ച് കോടതി വിധികളുമുണ്ട്. ഭരണഘടനയിൽ ഉറച്ചുനിന്നു മാത്രമേ പ്രവർത്തിക്കൂവെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കോടതിയിൽ പോയതിന് സർക്കാരിനോട് റിപ്പോർട്ട് തേടും. പൗരത്വ നിയമത്തിനെതിരെ സർക്കാർ കോടതിയിൽ പോകേണ്ടതില്ല. കോടതിയെ സമീപിക്കുന്നതിനു മുൻപ് തന്നെ അറിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ കടമയാണ്. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. നിയമം മറ്റാരെക്കാളും ഉയരെയാണ്, സംസ്ഥാനം ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ബ്രിട്ടിഷ് കൊളോണിയൽ വ്യവസ്ഥയല്ല ഇപ്പോഴെന്നും ഭരണഘടന ഏറ്റവും ഉയരെയെന്നും ഗവർണർ വ്യക്തമാക്കി.

കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ ഗവർണറെ അറിയിക്കണമെന്ന റൂൾസ് ഓഫ് ബിസിനസ് സംസ്ഥാന സർക്കാർ ലംഘിച്ചെന്നും ഗവർണർ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണെന്നകാര്യം അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ നിയമത്തിന് അതീതനെന്നതുപോലെയെന്നും ഗവർണർ ആരോപിച്ചു.

ഗവർണറുടെ പദവി സർക്കാരിനു മീതെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രിക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധിപൻ ഗവർണറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷേ തന്നെ അറിയിക്കുന്നതാണു മര്യാദയെന്നും ഗവർണർ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിച്ചിരുന്നു. സർക്കാരിനെ വിമർശിച്ച ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയൻ അതേ നാണയത്തിൽ മറുപടിയും നൽകി. നാട്ടുരാജാക്കന്മാരുടെ മീതെ പണ്ട് റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റൂൾസ് ഓഫ് ബിസിനസിന്റെ പകർപ്പുമായാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ താനുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തേമതിയാവെന്ന് ഇതിലെ ചട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശനത്തിനും ഗവർണർ മറുപടി നൽകി. ഇതുകൊളോണിയൽ കാലമല്ല നിയമവാഴ്ചയുള്ള കാലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഈ ഹർജിയെ ചോദ്യം ചെയ്താണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹർജി നൽകുകയും ചെയ്തിരുന്നു. കേസിൽ തന്നെ കൂടി കക്ഷിചേർക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പൗരത്വനിയമത്തെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണെന്നും കുമ്മനം ഹർജിയിൽ പറയുന്നു. രണ്ടുപാർട്ടികളും പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവരാണെന്നും കുമ്മനം പറയുന്നു.

മന്ത്രിസഭയുടെ നിർബന്ധത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഏതെങ്കിലും തരത്തിൽ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ ഗവർണർ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ തന്നെ കൂടി കേസിൽ കക്ഷിചേർക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മറ്റ് മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും കുമ്മനം ഹർജിയിൽ പറയുന്നു.

അപേക്ഷയിൽ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയിൽ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്‌ഠേന പാസാക്കിയെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്. അതിനാൽ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹർജിക്കുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം അപേക്ഷയിൽ പറയുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP