Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് വർഷം മുമ്പ് 41 ാം വയസിൽ അച്ഛനെ ദൈവം വിളിച്ചപ്പോൾ കുടുംബം പോറ്റിയത് പശുവിനെ വളർത്തി അമ്മയുടെ തളരാത്ത പോരാട്ട വീര്യം; ചെവിയുടെ ബാലൻസ് തെറ്റി തുടങ്ങി അമ്മയും ഒടുവിൽ രോഗക്കിടക്കയിലായതോടെ ആഷ്‌ലിയും സഹോദരനും മുമ്പോട്ട് പോകാനാവാതെ പകച്ച് നില്ക്കുന്നു; ബാംഗ്ലൂർ നിംഹാസിലെ നഴ്‌സിങ് പഠനം പൂർത്തിയായാൽ വിദേശത്ത് പോയി കുടുംബത്തെ നോക്കണമെന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം സാധിക്കാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരുമോ?

പത്ത് വർഷം മുമ്പ് 41 ാം വയസിൽ അച്ഛനെ ദൈവം വിളിച്ചപ്പോൾ കുടുംബം പോറ്റിയത് പശുവിനെ വളർത്തി അമ്മയുടെ തളരാത്ത പോരാട്ട വീര്യം; ചെവിയുടെ ബാലൻസ് തെറ്റി തുടങ്ങി അമ്മയും ഒടുവിൽ രോഗക്കിടക്കയിലായതോടെ ആഷ്‌ലിയും സഹോദരനും മുമ്പോട്ട് പോകാനാവാതെ പകച്ച് നില്ക്കുന്നു; ബാംഗ്ലൂർ നിംഹാസിലെ നഴ്‌സിങ് പഠനം പൂർത്തിയായാൽ വിദേശത്ത് പോയി കുടുംബത്തെ നോക്കണമെന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം സാധിക്കാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരുമോ?

സ്വന്തം ലേഖകൻ

ത് വയനാട് സ്വദേശിയായ ആഷ്ലി എന്ന പെൺകുട്ടിയുടെ സങ്കടകരമായ ജീവിത കഥയാണ്. അച്ഛൻ മരിച്ച് പോവുകയും അമ്മ കിടപ്പിലാവുകയും ചെയ്തതോടെ പകച്ച് പോയ ഒരു നിർദ്ധന കുടുംബത്തിന്റെ അടയാളങ്ങളാണ് ആഷ്ലിയും സഹോദരനും. ഇത്തരം രണ്ടായിരത്തോളം പേരാണ് മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ സഹായ അഭ്യർത്ഥനയുമായി എത്തിയത്. അവരിൽ ചിലരുടെ എങ്കിലും കഥ പറഞ്ഞില്ലെങ്കിൽ വായനക്കാർക്ക് മനസിലാവില്ലെന്ന് കരുതിയാണ് ഞങ്ങൾ രണ്ട് മൂന്ന് ജീവിതങ്ങൾ തെരഞ്ഞ് പിടിച്ച് പറഞ്ഞത്. 200 പേർക്കാണ് ഞങ്ങൾ സഹായം ചെയ്യുന്നത്. നിങ്ങൾ കൂടി വിചാരിച്ചാൽ 20,000 രൂപ എങ്കിലും നല്കാൻ പറ്റും.

ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ ബാല്യവും പിന്നാലെ ആകെ ആശ്രയമായിരുന്ന അമ്മയും കിടപ്പിലായതോടെ നഴ്‌സിങ് പഠനം പൂർത്തിയാക്കാനാകുമോ എന്ന ആശങ്ക മാത്രം ബാക്കിയാക്കി കഴിയുകയാണ് വയനാട് സ്വദേശി കൂടിയായ നഴ്സിങ് വിദ്യാർത്ഥിനി ആഷ്‌ലി.ബാംഗ്ലൂർ നിംഹാസ് മെഡിക്കൽ കോളേജിലെ നാലാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് വയനാട് മീനങ്ങാടി സ്വദേശി ആഷ്‌ലി.

പത്ത് വർഷം മുമ്പ് രോഗത്താൽ 41കാരനായിരുന്ന അച്ഛനെ നഷ്ടപ്പെട്ട ആഷ്‌ലിക്കും ഇളയ സഹോദരനും ഇത്രയും കാലും തുണയായിരുന്നത് അമ്മയായിരുന്നു. എന്നാൽ അമ്മയും കിടപ്പിലായതോടെ കഠിനമായ ജീവിത സാഹചര്യങ്ങളോട് മല്ലിടുകയാണ് ആഷ്‌ലിയും സഹോദരനും.

അമ്മ ബീനയുടെ പശുവിനെ വളർത്തിയുള്ള വരുമാനമായിരുന്നു ആഷ്‌ലിയുടെ കുടുംബത്തിന്റെ വരുമാനം.. പക്ഷേ, ഈയിടെയായി ചെവിയുടെ ബാലൻസ് തെറ്റുന്ന അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ ബിന കിടപ്പിലാവുകയും പശുക്കളെ വിറ്റു ആകെയുള്ള വരുമാന മാർഗ്ഗം അടയുകയും ചെയ്‌തോടെ ആഷ്‌ലിയുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

യാതൊരുവിധ ജോലിയിലും ഏർപ്പെടാതെ പരിപൂർണ്ണ വിശ്രമം ബിനക്ക് ഡോക്ടർമാർ നിഷ്‌കർച്ചതോടെ ബാങ്ക് ലോണിന്റെയും മറ്റ് കടബാധ്യതകളുടെയും മാസയടവും അടഞ്ഞിരിക്കുകയാണ്. കൂനിന്മേൽ കുരുവെന്നത് പോലെ ഇപ്പോൾ ഗർഭാശയത്തിൽ രൂപപ്പെട്ടിരിക്കുന്ന മുഴയും കൂടെയായപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആഷ്‌ലിയുടെ അമ്മ ബീന.

തലകറക്കവും ഛർദ്ദിയുമോക്കെയായി ജോലി ചെയ്ത് കുടുംബവും കുട്ടികളെയും നോക്കുവാൻ പറ്റാതെ ചെറിയൊരു സഹായമെങ്കിലും അപേക്ഷിച്ചാണ് ബീനാ ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചത്. വയലിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഇതുവരെ പണി പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ലാത്ത ചെറിയ വീട് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലുമാണ്. വലിയ മഴ സമയത്ത് വീട്ടിനുള്ളിൽ വെള്ളം കയറാറുണ്ട്. ആഷ്‌ലിയെക്കൂടാതെ മറ്റൊരു ഇളയ മകൻ കൂടിയുള്ള ബീന ദൈനംദിന കാര്യങ്ങളുടെയും മക്കളുടെ വിദ്യാഭ്യാസ ചിലവുകളുടെയും കടബാധ്യത കളുടെയുമൊക്കെ നീർച്ചുചുഴിയിൽപെട്ട് ഉഴലുകയാണ്.

ആവാസിലൂടെ സഹായിക്കാം
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 200 നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാനുള്ള ദൗത്യം നടന്നു വരവേയാണ് ഏറെ ദുരിതം അനുഭവിക്കുന്ന അനേകം കുട്ടികളുടെ അവസ്ഥ മനസിലാക്കുന്നത്. തീർത്തും നിർദ്ധനരായ ഈ 200 നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.

പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്‌സിങ് സഹായത്തിനായി രണ്ടായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നൽകുന്നതിനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്.

ഇത്തരത്തിൽ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നൽകുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങൾക്ക് ഇവരെ സഹായിക്കാൻ അവസരമുണ്ട്. നിങ്ങളുടെ മനസ്സിൽ അൽപ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേർത്ത് ഇവർക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേർക്ക് 20, 000 വീതം കൊടുക്കണമെങ്കിൽ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP