പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് നയപ്രഖ്യാപനമെങ്കിൽ തിരുത്തൽ ആവശ്യപ്പെട്ട് രാജ്ഭവൻ പ്രസംഗം തിരിച്ചയയ്ക്കും; വിവാദങ്ങൾ എന്തു വന്നാലും സഭയ്ക്കുള്ള വായിക്കില്ലെന്ന സൂചന; നിയസഭാ രേഖകളിൽ തന്റെ വാക്കുകളായി കേന്ദ്ര നിയമത്തിനെതിരായ വാക്കുകൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള നിയമ വഴികൾ തേടി ആരിഫ് മുഹമ്മദ് ഖാൻ; സുപ്രീംകോടതി ഹർജിയിൽ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനുറച്ച് നീക്കം; ഗവർണ്ണർ-മുഖ്യമന്ത്രി ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടാൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അത് അംഗീകരിക്കില്ല. മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന പ്രസംഗത്തിൽ തനിക്ക് യോജിക്കാനാവാത്ത പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഗവർണ്ണർ തിരിച്ചയയ്ക്കും. ഭരണഘടനാ വിരുദ്ധമായതൊന്നും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് രാജ്ഭവന്റെ പക്ഷം. ഇത്തരത്തിലൊരു നയപ്രഖ്യാപനമാണ് സർക്കാർ തയ്യാറാക്കുന്നതെങ്കിൽ നിയമസഭയുടെ രേഖകളിൽ അത് ഇടം പടിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്നതിനെ കുറിച്ചും ഗവർണ്ണർ ആലോചിക്കുന്നുണ്ട്. സർക്കാരും ഗവർണ്ണറും തമ്മിലെ ഏറ്റുമുട്ടൽ അതിശക്തമാക്കുന്നതാകും നയപ്രഖ്യാപനമെന്നാണ് സൂചന.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തന്റെ അനുമതിയില്ലാതെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ഗവർണർ, ഉത്തരവാദിയായ മുഖ്യമന്ത്രിയിൽനിന്ന് റിപ്പോർട്ട് തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമർശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡൽഹിയിൽ അദ്ദേഹം സർക്കാരിനെതിരേ ആഞ്ഞടിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഭരണഘടനയും ചട്ടങ്ങളും ഈ സംഭവത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടപ്രകാരം കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിഷയങ്ങളിൽ സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും മുൻപ് ഇക്കാര്യം ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, സുപ്രീം കോടതിയിൽ പൗരത്വ നിയമത്തിനെതിരേ ഹർജി നൽകുന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിമാർ, ഉദ്യോഗസ്ഥർ മുഖേനയോ ഇക്കാര്യം തന്നെ അറിയിക്കാമായിരുന്നു. അത്തരത്തിൽ അറിയിച്ചിരുന്നില്ലെങ്കിൽ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുമായിരുന്നുവെന്നും ഗവർണ്ണർ പറയുന്നു. ഏതൊക്കെ വിഷയങ്ങളാണ് സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടത് എന്ന് റൂൾസ് ഓഫ് ബിസിനസിന്റെ 34(2)ൽ അഞ്ചാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അത് ഗവർണറെ അറിയിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സർക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ അതും ഗവർണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കിൽ അവയും ഗവർണറെ മുൻകൂട്ടി അറിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. റൂൾസ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സർക്കാർ ലംഘിച്ചുവെന്നാണഅ ഗവർണ്ണർ പറയുന്നു.
സർക്കാർ നടത്തുന്ന ഏത് നീക്കവും ഗവർണർക്ക് വേണ്ടി എന്ന രീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നു വ്യക്തമാക്കേണ്ടതുണ്ട്. ഗവർണർ അനുമതി നിഷേധിച്ചാൽ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാൻ സർക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ഭരണഘടനപരമായി തെറ്റാണെന്നും ഗവർണർ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടുന്നത്. ഇതിന് മുഖ്യമന്ത്രി മന്ത്രി മറുപടി നൽകുമോ എന്നതും നിർണ്ണായകമാണ്. ഇതിനൊപ്പം പൗരത്വ ഭേദഗതിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരനും സുപ്രീംകോടതിയിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിനെതിരെയാണ് കുമ്മനത്തിന്റെ ഹർജി.
നയപ്രഖ്യാപനത്തിനായി ഗവർണ്ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്ന് ആനയിക്കും. അങ്ങനെ സഭയിൽ ഗവർണ്ണർ എത്തിയ ശേഷം എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണ്ണർ ഒഴിവാക്കിയാൽ ഭരണപക്ഷം തന്നെ പ്രതിഷേധവുമായെത്തും. ഗവർണ്ണറുടെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമം ഉണ്ടായേക്കും. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പ്രസംഗം അതേപടി നയപ്രഖ്യാപനമായി രേഖയിലുണ്ടാകുമെന്നതിനാലാണ് ഇത്. ഈ സാഹചര്യത്തിലാണ് നിയമസഭയുടെ രേഖകളിൽ ഇത് വരാതിരിക്കാൻ എന്തെങ്കിലും നിയമപരമായ വഴിയുണ്ടോ എന്ന ചിന്ത ഗവർണ്ണർ നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രമേയം തന്നെ സഭാ രേഖകളുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ മന്ത്രിസഭാ തീരുമാനവും അങ്ങനെയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
വായിക്കുന്നത് ഗവർണറാണെങ്കിലും ഉള്ളടക്കം തയാറാക്കുന്നതു സർക്കാരാണ്. ചീഫ് സെക്റട്ടറിയെയോ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെയോ പ്രസംഗം തയാറാക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ ഭേദഗതി വരുത്തി മന്ത്രിസഭ അംഗീകരിക്കും. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് ഗവർണറുടെ വസതിയിൽ എത്തിക്കും. തിരുത്തലുകൾ വരുത്താമെങ്കിലും ഗവർണർ കാര്യമായ മാറ്റം വരുത്താറില്ല. തലേന്നു രാത്രി സർക്കാർ പ്രസ്സിൽ അച്ചടിക്കുന്ന പ്രസംഗം രാവിലെ എട്ടിനു നിയമസഭയിലെത്തിക്കും. ഇതാണ് രേഖയായി മാറുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പും നയപ്രഖ്യാപനം ഗവർണ്ണർ വിട്ടുകളഞ്ഞ നിരവധി സംഭവങ്ങളുണ്ട്. അപ്പോഴെല്ലാം അത് സഭാ രേഖകളുടെ ഭാഗമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ ഭരണഘടനയും സർക്കാരിന്റെ പ്രവർത്തനച്ചട്ടവും (റൂൾ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവർണറുടെ ഇന്നലത്തെ റുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനിൽക്കുന്നതെന്നും പൊതുഭരണവും സർക്കാരിന്റെ പ്രവർത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാർട്ടിയുടെയോ ഭ്രമങ്ങൾക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓർഡിനൻസ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങൾക്ക് വിനിയോഗിക്കാൻ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജന ഓർഡിനൻസിൽ താൻ ഉന്നയിച്ച സംശയങ്ങൾക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നൽകില്ല.
തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓർഡിനൻസ് സംബന്ധിച്ച സംശയങ്ങൾ ചോദിച്ചു. എന്നാൽ, അവർ മറുപടി നൽകുന്നതിനുപകരം മാധ്യമങ്ങൾക്ക് വാർത്തനൽകുകയാണ് ചെയ്തത്. അവർക്ക് ഇഷ്ടമുള്ളതുപ്രവർത്തിക്കാം. എന്നാൽ, അതിൽ ചട്ടലംഘനമുണ്ടെങ്കിൽ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിമർശനങ്ങളാണ് ഗവർണ്ണറെ കടുത്ത നിലപാടിലേക്ക് കൊണ്ടു പോയത്. ബിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങൾക്കുമേൽ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു. കേരളസർക്കാരിനു മുകളിൽ അത്തരമൊരു അധികാരശക്തിയില്ല. ഇപ്പോൾ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആർ.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സർക്കാർ. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് അതിസമർത്ഥമായ മറുപടി ഗവർണ്ണറും നൽകി. ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണ്. രാജ്യത്ത് കോളനിഭരണമില്ലെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത്. പൗരത്വനിയമം കേന്ദ്രപട്ടികയിൽപെട്ടതാണ്. നിയമസഭയുടെ പരിധിയിൽ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്ന് ഗവർണ്ണർ വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്