അമ്മയേയും കൂട്ടാളിയേയും കൊന്ന ശേഷം ഭാര്യയും കുട്ടികളുമായി എത്തിയത് ലവ് ഷോർ അഗതി മന്ദിരത്തിൽ; എല്ലാവർക്കും സഹായമെത്തിച്ച് നേടിയെടുത്തത് ജീവകാരുണ്യ പ്രവർത്തകൻ ലേബൽ; മാങ്ങവയലിലെ പള്ളിയിൽ സഹായിയായതും സത്യ ക്രിസ്ത്യാനി എന്ന് വരുത്തി നീലഗിരിയിൽ നല്ലപിള്ളയാകാൻ; കുടുക്കിയത് ആ വിരലടയാളങ്ങളും; സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായി ഫോട്ടോയിൽ നിന്ന് വിരലടയാളമെടുത്ത് ആളെ തിരിച്ചറിഞ്ഞപ്പോൾ കുടുങ്ങി 'ബിർജു'; മുക്കത്തെ ഇരട്ട ക്രൂരതയിൽ ചർച്ച തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഇരട്ടക്കൊലക്കേസ് പ്രതി ബിർജു നീലഗിരിയിൽ ഒളിച്ചു താമസിച്ചത് 'ജീവകാരുണ്യ പ്രവർത്തക'നെന്ന നിലയിൽ. ജോർജുകുട്ടി എന്ന പേരിൽ പള്ളിയിലെ പ്രാർത്ഥനകളിലും മറ്റും സജീവമായ 'സത്യക്രിസ്ത്യാനി'. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ഇയാൾ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന 'ജോർജുകുട്ടി'യെക്കുറിച്ച് നീലഗിരിക്കാർക്ക് മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ് ഇദ്ദേഹത്തെ ഇപ്പോഴും തിരിച്ചറിയുന്നത്.
കോഴിക്കോട്ടുനിന്ന് വസ്ത്ര വ്യാപാരശാലകളിലേക്ക് തുണികൾ എത്തിച്ചാണ് ബിർജു നീലഗിരിയിൽ ജീവിതം മുമ്പോട്ട് കൊണ്ടു പോയത്. ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത് ലവ് ഷോർ അഗതിമന്ദിരത്തിലാണ്. ഇതിന്റെ നടത്തിപ്പുകാരനെ ബിർജുവിന് പരിചയമുണ്ടായിരുന്നു. അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. അങ്ങനെ ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുത്തു. ഭാര്യ നേഴ്സിങ് പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക് പോയിരുന്നില്ല. ഇവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ് ഇവർ വിവാഹിതരായത്.
കല്യാണം കഴിഞ്ഞതോടെ ബിർജുവും ഭാര്യയുടെ വഴിയേ യാത്ര തുടങ്ങി. ക്രിസ്തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നാട്ടിൽ സജീവമായിരുന്നെങ്കിലും 'ജോർജുകുട്ടിയും കുടുംബവും' വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നീലഗിരിക്കാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അമ്മയുടെ പേരിൽ ബാക്കിയുണ്ടായിരുന്ന സ്വത്ത് തട്ടിയെടുക്കാനാണ് ഏക മകനായ ബിർജു ജയവല്ലിയെ കൊലപ്പെടുത്തിയത്. സ്വത്ത് ആവശ്യപ്പെട്ട് ബിർജു ജയവല്ലിയെ നിരന്തരം ശല്യംചെയ്തിരുന്നു. എന്നാൽ, സ്വത്ത് ഭാഗംവെയ്ക്കാൻ ജയവല്ലി കൂട്ടാക്കിയില്ല. തുടർന്ന് ജയവല്ലിയെ കൊലപ്പെടുത്താൻ സുഹൃത്തും വാടകക്കൊലയാളിയുമായ ഇസ്മായിലിനെ ഏർപ്പാടാക്കി. 2016 മാർച്ച് അഞ്ചിനാണ് കൊല നടന്നത്.
അഞ്ചിനു രാവിലെ ഇരുവരും കൊല നടത്താനായി എത്തിയെങ്കിലും ജയവല്ലി വീട്ടുജോലിയിലായതിനാൽ കൃത്യം എളുപ്പമല്ലെന്നു കരുതി തിരിച്ചുപോയി. ഉച്ചയ്ക്കു വീണ്ടും എത്തിയെങ്കിലും കൊല നടത്താനായില്ല. രാത്രി ജയവല്ലി ഉറങ്ങിയ ശേഷം ബിർജു ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. ജയവല്ലിയുടെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി. മരിച്ചശേഷം കഴുത്തിൽ സാരികെട്ടി ഫാനിൽ തൂക്കി. രാവിലെവരെ വീട്ടിൽത്തന്നെയിരുന്ന ബിർജു രാവിലെ അയൽവാസികളോട് കാര്യംപറയുകയായിരുന്നു. ഇസ്മായിലിനെ കൊലപ്പെടുത്തിയ ശേഷം ബിർജു തമിഴ്നാട് നീലഗിരി ജില്ലയിലെ പുളിയാടി വയലിൽ പാലിയിൽ വീട്ടിലേക്കു താമസംമാറ്റി. ഇവിടെനിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ബിർജുവിനെ പിടികൂടിയത്. 2017-ൽ കോഴിക്കോട് ചാലിയം, കൈതവളപ്പ് തുടങ്ങിയ കടൽത്തീരങ്ങളിൽ കൈകൾ ലഭിച്ചു. കുറച്ച് ദിവസങ്ങൾക്കു ശേഷം മുക്കം അഗസ്ത്യമുഴിയിൽനിന്ന് ഉടൽ ഭാഗവും ഓഗസ്റ്റ് 13-ന് ചാലിയം കടൽത്തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽത്തപ്പിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു തുണയായത് 29 വർഷം മുമ്പെടുത്ത വിരലടയാളമായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി പുതിയാത്ത് ഇസ്മയിലിന്റെ മൃതദേഹമാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. ഇസ്മായിലിനെ പത്തൊൻപതാമത്തെ വയസ്സിൽ മലപ്പുറം പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്നത്തെ പൊലീസ് ഓഫീസർ എടുത്തുസൂക്ഷിച്ച വിരലടയാളമാണ് കടൽത്തീരത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹഭാഗങ്ങൾ ആരുടേതാണെന്നു തിരിച്ചറിയാൻ സഹായകമായത്. വെള്ളത്തിൽക്കിടന്ന് അഴുകിദ്രവിച്ച് വെളുത്തനിറത്തിലായിരുന്നു ഇസ്മായിലിന്റെ മൃതദേഹഭാഗങ്ങൾ. അതിനാൽ തൊലിപ്പുറത്തുള്ള വരകളൊന്നും നഗ്നനേത്രങ്ങളാൽ തിരിച്ചറിയാൻ സാധിച്ചില്ല. മഷിയിൽ വിരൽമുക്കിയോ മെഷീൻ മുഖേനയോ വിരലടയാളം പതിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല.
കോഴിക്കോട് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ വിരലുകളെല്ലാം മുറിച്ചെടുത്ത് രാസലായനിയിൽ സൂക്ഷിച്ചു. പിന്നീട് വിരലടയാളങ്ങൾ കാണാനുള്ള രൂപത്തിലാക്കാൻ സോഡിയം ഹൈഡ്രോക്സൈഡ് ലായനി മുഖേന പലവട്ടം ഉണക്കിയെടുത്തു. രാസപദാർഥമായ അസറ്റോൺ വഴി വീണ്ടും വിരലുകൾ ഉണക്കിയെടുത്തു. വിരലടയാളങ്ങൾ തെളിഞ്ഞുവന്നതോടെ ഫോട്ടോയെടുത്തു. ഡൽഹി സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ ഉൾപ്പെടെയുള്ള പരിശോധനകേന്ദ്രങ്ങളിലേക്ക് ഇവ അയച്ചുകൊടുത്തു. അതിനിടയിൽ തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോ ടെസ്റ്റർ ഇൻസ്പെക്ടർ ടി.ആർ. ഹരിപ്രസാദ്, കോഴിക്കോട് ഫിംഗർ പ്രിന്റ് ഇൻസ്പെക്ടർ പി. ദിനേശ് കുമാർ, സഹപ്രവർത്തകരായ വി.പി. കരീം, എ.വി. ശ്രീജയ, എസ്.വി. വൽസരാജ് എന്നിവരുടെ പരിശോധനയിലാണ് വിരലടയാളം ഇസ്മയിലിന്റേതാണെന്നു കണ്ടെത്തിയത്. സംസ്ഥാനത്ത് പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഫോട്ടോയിൽനിന്ന് വിരലടയാളമെടുത്ത് ആളെ തിരിച്ചറിയുന്നത്.
ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ കേസുകളുണ്ടായിരുന്നു. കരുവാരക്കുണ്ട് സ്റ്റേഷനിൽ മൂന്നുമാസം റിമാൻഡിലായിട്ടുണ്ട്. 700 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ച 50 പേരെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയരാക്കി. ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐ.ജി. ഇ.ജെ. ജയരാജ്, ഡിവൈ.എസ്പി. എം. ബിനോയ്, എസ്ഐ.മാരായ പി. ജിതേഷ്, കെ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. രാജേഷ്, സി. സന്തോഷ്, കെ. വന്ദന, കെ. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ കെ. അരുൺ, ആർ.കെ. ബിജു, പൊലീസ് ഫോട്ടോഗ്രാഫർമാരായ പി. ഹാരിസ്, എസ്. ശ്യാംലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍