ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ പെർമിറ്റ്; കയ്യേറ്റത്തിൽ ആധികാരികത ലഭിക്കാനായി റവന്യ സെക്ഷൻ കത്ത് അയച്ചെന്നും വിവരാവകാശ മറുപടി; കോടതി ഉത്തരവിൻ പ്രകാരം കെട്ടിടം അനധികൃത ഗണത്തിൽ പെടുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഉത്തരം; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: കഴിഞ്ഞ ദിവസം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ കായലോരം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഏതിർവശത്ത് കായലോരത്ത് നിർമ്മിച്ചിട്ടുള്ള സ്കൈ ജ്വലറി ഉടമ ബാബു ജോണിന്റെ ആഡംബര വീടും അനധികൃത നിർമ്മാണത്തിന്റെ പട്ടികയിലെന്ന് മരട് നഗരസഭയുടെ വിവരാവകാശ രേഖ.
മരട്് വി റ്റി ജെ എൻക്ലേവിൽ അടുത്തിടെയാണ് ബാബു ജോൺ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടം അനധികൃത നിർമ്മാണത്തിന്റെ ഗണത്തിൽപ്പെടുത്തിയതായും ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് കൈമാറിയതായിട്ടുമാണ് മരട് നഗരസഭ എഞ്ചിനിയറിങ് വിഭാഗം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്നും കൈയേറ്റത്തെ സംyന്ധിച്ച് ആധികാരികത ലഭിക്കാനായി റവന്യൂസെക്ഷനിലേയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും നഗരസഭ എഞ്ചിനിയറിങ് വിഭാഗം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒപ്പുവച്ചിട്ടുള്ള വിവരാവകാശ രേഖയിൽ പറയുന്നു.
മരട് പഞ്ചായത്ത് ആയിരുന്ന സമയത്താണ് കെട്ടിട നിർമ്മാണത്തിന് പെർമ്മിറ്റ് നൽകിയതെന്നാണ് വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുള്ളത്. പൊളിച്ച കായലോരം ഫ്്ലാറ്റ് സമുച്ചയത്തിൽ നിന്നും എത്ര ദൂരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് നഗരസഭ ഫയലിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലന്നാണ് മറുപിടി ലഭിച്ചിട്ടുള്ളത്. അനധികൃത നിർമ്മാണങ്ങളുടെ പട്ടികയിൽ മരടിലെ കൗൺപ്ലാസ്സ ഉൾപ്പെടെ നിരവധി വമ്പൻ കെട്ടിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. എന്നാൽ ബാബു ജോണിന്റെ ബഹുനില കെട്ടിടം ഈ പട്ടികയിൽ ഉൾപ്പെട്ടതായി ആധികാരിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എല്ലാവിധ ആഡംമ്പര സംവിധാനങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് എന്നാണ് സൂചന.
52 സെന്റ് സ്ഥമാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് മുൻ സ്ഥലമുടമ നൽകുന്ന സൂചന. ഇതിന്റെ കുറച്ചുഭാഗം വെള്ളം കയറി കിടന്നിരുന്നതായും മറ്റുമുള്ള വിവരവും പ്രചരിച്ചിരുന്നു. നിലവിൽ കായലിനോട് ചേർന്ന് ചുറ്റുമതിൽ തീർത്താണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന പ്രദേശമുൾപ്പെടെയുള്ള കായലോരം മണ്ണിട്ടു നികത്തിയിരിക്കാമെന്നും ഒപ്പം തന്നെ ഇവിടെ നിന്നിരുന്ന കണ്ടൽക്കാട് നശിപ്പിച്ചിരിക്കാമെന്നുമാണ് സംശയം.
തീരപരിപാലന മാപ്പ് പ്രകാരം സ്ഥലമുൾപ്പെടുന്ന പ്രദേശത്ത് കണ്ടൽക്കാട് ഉള്ളതായി കാണുന്നില്ല എന്ന് ഇത് സംമ്പന്ധിച്ച ചോദ്യത്തിന് മറുപിടിയായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി നിർദ്ദേശ പ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രദേശ വാസികൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ മരട് നഗരസഭയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട് മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികൾ നൽകിയ ഹരജി ഹൈക്കോടി തീർപ്പാക്കി. പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻസിപ്പാലിറ്റിയുൾപ്പെടെയുള്ളവർക്ക് താൽപര്യമില്ലെങ്കിൽ കോടതി ശക്തമായി ഇടപെടുമെന്നും വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്ളാറ്റ് പൊളിക്കലിൽ ഹീര കൺസ്ട്രക്ഷൻസിന്റെ ഫ്ളാറ്റ് സമുച്ചയത്തിനു നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നു സർക്കാർ ബോധിപ്പിച്ചതിനെ തുടർന്നു സമർപ്പിച്ചിരുന്ന ഹീരയുടെ മറ്റൊരു ഹരജിയും തീർപ്പാക്കി. ഇതിനൊപ്പമാണ് മറ്റ് കൈയേറ്റങ്ങളും ചർച്ചയാകുന്നത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ അംബര ചുംബികളായ നാല് ഫ്ളാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്. ഈ നാല് ഫ്ളാറ്റുകൾ പൊളിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. നിയമലംഘനം നടത്തി കെട്ടിയുയർത്തിയ കെട്ടിടങ്ങളെല്ലാം മരട് മാതൃകയിൽ പൊളിച്ചുനീക്കണമെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നാൽ സംസ്ഥാന സർക്കാർ കുഴയും. സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അനധികൃത നിർമ്മാണത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തോട് റിപ്പോർട്ടുതേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. അനധികൃത നിർമ്മാണങ്ങളുടെ പട്ടിക തയാറാക്കാൻ തദ്ദേശവകുപ്പ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകൾക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവുനൽകാനാകില്ലെന്ന് സെപ്റ്റംബറിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തീരദേശപരിപാലന നിയമത്തിൽ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിർമ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ ബാധകമായത്. മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് തലേദിവസം തന്നെ, സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവും വന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായലിലെ നെടിയതുരുത്തിൽ നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്. റിസോർട്ട് പൊളിച്ചുനീക്കണമെന്ന 2013ലെ കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
കാപികോ റിസോർട്ട് നിലനിൽക്കുന്നത് മത്സ്യ പ്രജനന സങ്കേതത്തിലാണെന്നും ഇത് സിആർഇസഡ് ഒന്ന് മേഖലയിൽ വരുമെന്നുമാണ് പ്രൊഫ. ബി. മധുസൂദന കുറുപ്പ്, ഡോ.കെവി തോമസ് എന്നിവർ അംഗങ്ങളായ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍