മരിക്കും മുമ്പ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നത് സഹോദരൻ പിൻഗാമിയാകണമെന്ന്; 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥി ആയതു തോമസ്.കെ.തോമസ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടിയുടെ മക്കൾ വ്യക്തമാക്കിയതോടെ കുടുംബത്തിൽ നിന്ന് നറുക്ക് വീഴുക സഹോദരന് തന്നെ; സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേരിനും മുന്തിയ പരിഗണന; പാലായിലേറ്റ മുറിവിന് കുട്ടനാട്ടിൽ പകരം വീട്ടാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ എൽഡിഎഫിൽ അവസാന വാക്ക് പറയുക സിപിഎമ്മും
എം മനോജ് കുമാർ
തിരുവനന്തപുരം: പൗരത്വ പ്രശ്നമാണ് കേരളത്തിൽ കത്തുന്നതെങ്കിലും ഇതിന്റെ അടിത്തട്ടിൽ ഇപ്പോൾ തിളയ്ക്കുന്നത് കുട്ടനാടു സീറ്റിലെ രാഷ്ട്രീയവും. തോമസ് ചാണ്ടി അനാഥമാക്കി കടന്നുപോയ സീറ്റ് തിരികെ നിലനിർത്താനുള്ള നീക്കങ്ങൾക്ക് ഇടതുമുന്നണിയിൽ ചുക്കാൻ പിടിക്കുന്നത് സിപിഎം തന്നെയാണ്. സീറ്റ് എൻസിപിയുടേതെങ്കിലും വിജയം നിർബന്ധമാക്കുന്നത് സിപിഎം തന്നെയാണ്. എൻസിപിയെ മുന്നിൽ നിർത്തി സീറ്റ് തിരികെ പിടിക്കാനാണ് സിപിഎം ശ്രമം. പാലായിലേറ്റ തിരിച്ചടിക്ക് കുട്ടനാട് പിടിച്ച് മറുപടി നൽകാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത്. ഒരു ചർച്ചയും കുട്ടനാടുമായി ബന്ധപ്പെട്ടു നടക്കുന്നില്ല എന്ന് മുന്നണികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ചൂടുപിടിച്ച ചർച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്. നിലവിൽ ഘടകങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ടു പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ സിപിഎമ്മിന്റെ സമ്മിതി കൂട്ടിയിട്ടുണ്ട്.
കുട്ടനാടിൽ വലിയ അളവിൽ ഇത് പ്രകടമാകില്ലെങ്കിലും രാഷ്ട്രീയ വിജയം വിരൽ ചൂണ്ടുന്നത് ഇടതു മുന്നണിയിലേക്ക് തന്നെയാണ്. തോമസ് ചാണ്ടിയുടെ സ്വന്തം സീറ്റ്. സഹതാപതരംഗം അടിത്തട്ടിലുണ്ടാകും. ഈ സഹതാപതരംഗം മറയാക്കി സീറ്റ് തിരികെ പിടിക്കാം. പക്ഷെ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ വന്നില്ലെങ്കിൽ ഈ സഹതാപതരംഗത്തിനു അടിസ്ഥാനമുണ്ടോ എന്നും ചോദ്യമുണ്ട്. രണ്ടു സ്ഥാനാർത്ഥികളുടെ പേരാണ് എൻസിപിയിൽ മുന്നിൽ നിൽക്കുന്നത്. ഒന്ന് എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേര്. രണ്ടാമത് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസ്. ഈ രണ്ടുപേരുകളാണ് മുന്നിലുള്ളത്.
തോമസ് ചാണ്ടിയുടെ മകൻ മത്സരിക്കാൻ വിമുഖത പ്രദർശിപ്പിച്ചതായാണ് അറിയുന്നത്. കുടുംബത്തിൽ നിന്നാരും മത്സരിക്കാൻ മുന്നോട്ടു വന്നിട്ടില്ല. പക്ഷെ തോമസ്.കെ.തോമസിന്റെ പേര് മുന്നിലുണ്ട്. തോമസ് കെ.തോമസ് മത്സരിച്ചാൽ സഹതാപതരംഗം വരുമോ എന്ന് എൻസിപി വൃത്തങ്ങളും ഇടത് വൃത്തങ്ങളും സംശയിക്കുന്നുണ്ട്. തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ.തോമസ് ആയിരുന്നു.
പക്ഷെ സ്ഥാനാർത്ഥികളെ സിപിഎം തന്നെ തീരുമാനിച്ചേക്കും. എൻസിപി സ്ഥാനാർത്ഥി ആരെന്ന കാര്യം ഇപ്പോൾ ചർച്ചയിൽ വന്നിട്ടില്ല- എൻസിപി നേതാവും ഗതാഗതവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും മുൻപ് സിപിഎമ്മുമായി ആലോചിക്കണം എന്നാണ് ഞങ്ങൾക്ക് എൻസിപി ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ അവസാന തീരുമാനം സിപിഎമ്മുമായി ആലോചിച്ച് ഇടതുമുന്നണിയിൽ ആലോചിച്ച ശേഷമേ വരികയുള്ളൂ--ശശീന്ദ്രൻ പ്രതികരിക്കുന്നു. ഈ ഘട്ടത്തിൽ സലിം.പി.മാത്യുവിന്റെ പേരിനു തന്നെയാണ് എൻസിപിയിൽ മുൻതൂക്കം ലഭിക്കുന്നത്.
സിപിഎമ്മിന്റെ പിന്തുണ വന്നാൽ സലിം.പി.മാത്യു തന്നെ എൻസിപി സ്ഥാനാർത്ഥിയായേക്കും. തോമസ്.കെ.തോമസ് മത്സരിച്ചാൽ മണ്ഡലത്തിൽ സാന്നിധ്യമുണ്ടാകുമോ എന്നും ചോദ്യം വരുന്നുണ്ട്. തോമസ് ചാണ്ടിയുടെ കുവൈത്തിലെ ബിസിനസുകൾ നോക്കി നടത്തുന്നതിൽ വലിയ പങ്ക് തോമസിനുണ്ട്. അതിനാൽ വിജയിച്ചാലും ഇടക്കിടെ തോമസിന് കുവൈത്തിൽ പോകേണ്ടി വന്നേക്കും. ഈ പ്രശ്നവും സിപിഎമ്മിന്റെയും എൻസിപിയുടെയും മുന്നിലുണ്ട്.
മറുവശത്ത് കോൺഗ്രസിന്റെ , യുഡിഎഫിന്റെ നില പരിതാപകരമാണ്. പതിറ്റാണ്ടുകളോളം മാണി സാർ കയ്യടക്കി വെച്ച പാലാ സീറ്റ് ഇക്കുറി യുഡിഎഫിന് നഷ്ടമാകാൻ കാരണം കേരളാ കോൺഗ്രസിന്റെ തമ്മിലടികളാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും പാർട്ടിയിൽ അധീശത്വം നിലനിർത്താൻ ചേരി തിരിഞ്ഞു പോരാടിയപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയായി. മാണി സാർ തോൽപ്പിച്ച മാണി.സി.കാപ്പൻ മാണി സാറിന്റെ അഭാവത്തിൽ പാലാ സീറ്റ് സ്വന്തമാക്കി. പതിറ്റാണ്ടുകൾ കയ്യിലെ കൃഷ്ണമണിപോലെ കെ.എം.മാണി കാത്ത പാല സീറ്റ് എന്നെന്നേക്കുമായി കേരളാ കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയാണ് കേരളാ കോൺഗ്രസിലെ തമ്മിലടി സൃഷ്ടിച്ചത്.
ഇപ്പോൾ പാലായ്ക്ക് ശേഷം തോമസ് ചാണ്ടിയുടെ വേർപാടിന്റെ നിഴലിൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ ഇതേ പരാജയഭീതി തന്നെയാണ് യുഡിഎഫിനെ തുറിച്ച് നോക്കുന്നത്. പാലായിലെ അതേ രീതിയിൽ കേരളാ കോൺഗ്രസുകാർ ജോസഫും ജോസ് കെ മാണിയും തമ്മിലടിയാണ്. കേരളാ കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില പോലും ഇപ്പോൾ പാർട്ടിക്ക് ഒപ്പമില്ല. തർക്കം മൂത്തതിനെ തുടർന്ന് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരിക്കുകയാണ്. മാങ്ങയോ അണ്ടിയോ മൂത്തത് എന്ന രീതിയിൽ തർക്കം പുരോഗമിക്കുമ്പോൾ സീറ്റ് ഇടതുമുന്നണിയുടെ കൈവെള്ളയിലേക്ക് വെച്ച് നീട്ടുന്ന അനുഭവം തന്നെയാണ് പ്രത്യക്ഷമാകുന്നത്. പാലാ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചത് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമാണ്. അദ്ദേഹം നിസാര വോട്ടിനാണ് തോറ്റത് എന്ന് പറഞ്ഞു സീറ്റ് തങ്ങൾക്ക് തന്നെ വേണം എന്ന് പറഞ്ഞു ജോസഫ് ഗ്രൂപ്പ് രംഗത്ത് വന്നു കഴിഞ്ഞു. ഇവിടെ തുടർച്ചയായി വിജയിച്ചിരുന്ന ഡോ കെ സി ജോസഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഈ സീറ്റിലാണ് ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം മത്സരിച്ചത്.
പാലായിലും ഇതേ തർക്കം തന്നെയാണ് ആദ്യം വന്നത്. സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാനാർത്ഥി വന്നത് ജോസ് കെ മാണി പക്ഷത്തു നിന്ന്. സമർഥമായി കാലുവാരി ജോസഫ് ഗ്രൂപ്പ് തിരിച്ചടിക്കുകയും ചെയ്തു. മാണി സി കാപ്പന്റെ രാഷ്ട്രീയ വിജയം ഇടതു മുന്നണിക്കും പിണറായി വിജയൻ സർക്കാരിനും പുതിയ ആത്മവിശ്വാസമാണ് നൽകിയത്. ശബരിമല പ്രശ്നം കത്തിനിൽക്കെതന്നെയാണ് പാലായിലെ രാഷ്ട്രീയ വിജയം സിപിഎം സാധിതമാക്കിയത്. ജയിച്ചത് എൻസിപിയുടെ മാണി സി കാപ്പൻ ആണെങ്കിലും പാലായിൽ എല്ലാ നിയന്ത്രണവും കയ്യാളിയത് സിപിഎമ്മായിരുന്നു. തിരഞ്ഞെടുപ്പിന്റെ സകല നിയന്ത്രണങ്ങളും കയ്യിൽവച്ചാണ് സിപിഎം പാലായിൽ മാണി.സി.കാപ്പനെ വിജയിപ്പിച്ചത്. ഇത് അറിയാവുന്നതുകൊണ്ടാണു കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം സിപിഎമ്മുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കാവൂ എന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത്പവാർ തന്നെ നിർദ്ദേശം വെച്ചത്. ഇതെല്ലാം അറിയാവുന്നതുകൊണ്ട് കുട്ടനാട് സീറ്റിൽ വരുന്ന ചർച്ചകൾ എല്ലാം കോൺഗ്രസ് നേതൃത്വം സാകൂതം വീക്ഷിക്കുന്നുണ്ട്.
ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി നിന്നാൽ പാലായിലെ പരാജയത്തിനു ഒരു തിരിച്ചടി ജോസ് കെ മാണി പക്ഷം നൽകിയാൽ ലഭിക്കുന്നത് യുഡിഎഫ് പരാജയം തന്നെയാകും. അതിനാൽ ഇവരുടെ തർക്കം സാകൂതം വീക്ഷിച്ച് വേണ്ടി വന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലാണ് കോൺഗ്രസിനുള്ളിൽ കാര്യങ്ങൾ നീങ്ങുന്നത്. തങ്ങളുടെ സീറ്റ് ആയതിനാൽ ഇവിടെ ജോസ് കെ മാണി പക്ഷത്തിനു നൽകരുത് എന്ന് ജോസഫ് ഗ്രൂപ്പ് ഉള്ളിൽ കരുതുന്നുണ്ട്. അതിനാൽ തർക്കമുയർത്തി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ ജോസഫ് ഗ്രൂപ്പ് പക്ഷം നീക്കുന്നത്. കേരളാ കോൺഗസ് തർക്കം തർക്കംപരിഹരിക്കാനായില്ലെങ്കിൽ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കുട്ടനാട് നിർത്തണം എന്നാണ് കോൺഗ്രസിനുള്ളിലെ നിർദ്ദേശം. ജോസഫും ജോസ് കെ മാണിയും പി.ജെ.ജോസഫും കോൺഗ്രസ് നേതൃത്വവുമായി ഈ കാര്യത്തിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.ഇക്കാര്യത്തിൽ വിവാദ പ്രസ്താവനകൾ ഉണ്ടാകരുതെന്നാണ് യുഡിഎഫ് നൽകിയിരിക്കുന്ന നിർദ്ദേശം.
പാലാ കയ്യിൽ നിന്ന് പോയതുപോലെ, കുട്ടനാടും കയ്യിൽ നിന്ന് കളയാൻ യുഡിഎഫ് തയ്യാറല്ല. വിശദമായ ചർച്ചകൾക്ക് ഇപ്പോൾ കോൺഗ്രസ് നേതൃത്വം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ബിജെപി - ബിഡിജെഎസ് തർക്കവും ബിഡിജെഎസിനുള്ളിലെ തർക്കവും ഈ മണ്ഡലത്തിലെ എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിച്ചത് ബിഡിജെഎസിലെ സുഭാഷ് വാസുവാണ്. നല്ല രീതിയിൽ വോട്ടു വാങ്ങിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്തിയത്. ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം 45223 വോട്ടു നേടി രണ്ടാം സ്ഥാനത്ത് വന്നപ്പോൾ സുഭാഷ് വാസു 33044 വോട്ടു നേടിയിരുന്നു. സുഭാഷ് വാസു ബിഡിജെഎസിന് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഈ ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്