കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
അഡ്വ. സുനിൽ സുരേഷ്
നിർഭയ കേസിലെ പ്രതികൾക്കായി കൊലമരം ഒരുങ്ങുന്നു. മകളെ നഷ്ടപ്പെട്ട അമ്മയും മകനെ നഷ്ടപ്പെടാൻ പോകുന്ന അമ്മയും കോടതിവരാന്തയിൽ നേർക്കുനേർ. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാർ കല്ലു ജല്ലാദിന്റെ കൊച്ചുമകൻ പവൻ ജല്ലാദ് ആരാച്ചാരുടെ കുപ്പായം അണിയുമ്പോൾ സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ച ഏറ്റവും പ്രമാദമായ പീഡനക്കേസിനും ഏറ്റവും വെറുക്കപ്പെട്ട പ്രതികളുടെ ജീവിതത്തിനും തിരശ്ശീല വീഴുകയാണ്. നിർഭയയുടെ മൊഴി പ്രകാരം ഏറ്റവും മാരകമായി പീഡനം ഏൽപ്പിച്ച കൂട്ടുപ്രതി ഇന്ന്, ജുവനൈൽ അനുകൂല്യം പറ്റി കൊലമരത്തിൽ നിന്നും ഏറെ ദൂരെ 'സ്വസ്ഥ ജീവിതം' നയിച്ചു വരുന്നു.
എന്തുകൊണ്ട് വധ ശിക്ഷ? മാപ്പർഹിക്കാത്ത തെറ്റ് ചെയ്യുന്ന ഒരുവനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നതുതന്നെ മുഖ്യം. ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആർട്ടിക്കിൾ പ്രകാരം കൃത്യമായ ഒരു നടപടിക്രമത്തിലൂടെയല്ലാതെ ഒരാളുടെ ജീവൻ എടുക്കുവാൻ പാടുള്ളതല്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതി പ്രകാരം ഒരാൾക്ക് ജീവിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതും, സ്വയം ജീവൻ ഒടുക്കാതിരിക്കുന്നതിനുള്ള കർത്തവ്യം ഉണ്ടായിരിക്കുന്നതും, മറ്റൊരാളുടെ ജീവൻ എടുക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതും ആകുന്നു.
ഒരു കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം ആകുന്ന സാഹചര്യത്തിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. എപ്രകാരം ഒരു കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം ആകുന്നു? സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ, അപ്രകാരം കൊല്ലപ്പെടുന്നത് നിസ്സഹായയായ ഒരു സ്ത്രീയോ കുട്ടിയോ ആകുന്നത് ഇങ്ങനെ സാഹചര്യങ്ങൾക്കനുസൃതമായി പരമോന്നത കോടതിക്ക് തീർപ്പ് കൽപ്പിക്കാവുന്നതായ ഒന്നാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന സാഹചര്യം. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വിവിധ കുറ്റങ്ങൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ കൂടി അവയുടെ പ്രത്യേക സ്വഭാവം തലനാരിഴകീറി വിശകലനം ചെയ്ത ശേഷം മാത്രമായിരിക്കും അന്തിമ നിഗമനത്തിൽ എത്തുക.
കുറ്റവാളി എത്ര കൊടും ക്രൂരനായിരുന്നാൽത്തന്നെ ന്യായമായ വിചാരണയ്ക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന് നിയമം അനുശാസിക്കുന്നു.
ക്രിമിനൽ പ്രൊസീജിയർ കോഡ് വകുപ്പ് 354 (3) പ്രകാരം ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നു എങ്കിൽ അതിനെ ന്യായീകരിക്കുന്ന പ്രത്യേകകാരണങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. അതുപോലെതന്നെ സെഷൻസ് ജഡ്ജ് വിധിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ ഉറപ്പോടുകൂടി മാത്രമേ നടപ്പിലാക്കുവാൻ പാടുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന പ്രതി ഗർഭിണിയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെയ്ക്കുന്നതിനോ ആയത് ജീവപര്യന്തം തടവ്ശിക്ഷയായി ലഘൂകരിക്കുന്നതിനോ ക്രിമിനൽ നിയമം വ്യവസ്ഥ ചെയ്യുന്നു.
പുരാണങ്ങൾ മുതൽക്കേ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകി വന്നിരുന്നു. കുരിശിലേറ്റുക, വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കുക തുടങ്ങി പ്രാകൃതമായ വധശിക്ഷാരീതികൾ ആയിരുന്നു പ്രാചീനകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്.
പുരാതന അസീറിയയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഭീകരമായ ഒരു ശിക്ഷാ രീതിയായിരുന്നു ജീവനോടെ തൊലിയുരിച്ചു കൊല്ലുക എന്നത്. കുറ്റവാളിയെ കല്ലെറിഞ്ഞു കൊല്ലുന്നത് പ്രാചീന ഹീബ്രു നിയമവ്യവസ്ഥയിൽ വ്യാപകമായിരുന്നു. സമാനമായ തീവ്ര വധശിക്ഷാരീതികൾ പ്രാചീന റോമിലും പരീക്ഷിക്കപ്പെട്ടിരുന്നു. 1890 കളിൽ കണ്ടുപിടിച്ച വൈദ്യുതകസേര ഇന്നും ചില രാജ്യങ്ങൾ പിന്തുടരുന്നു. ഏകദേശം 2000 വോൾട്ട് വൈദ്യുതിയാണ് കുറ്റവാളിയുടെ ശരീരത്തിലൂടെ പായിക്കുക. കുറ്റവാളികളെ വിഷം കുത്തിവെച്ച് കൊല്ലുന്ന രീതി 1977 ൽ അമേരിക്കയിൽ അവതരിപ്പിക്കപ്പെട്ടു.1890 കളിൽ വധശിക്ഷ നടപ്പിലാക്കാനായി ഫ്രാൻസിൽ അവതരിപ്പിക്കപ്പെട്ട ഒരു സംവിധാനമാണ് ഗില്ലറ്റിൻ. യഹൂദരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്‌ലറുടെ ഭരണകാലത്ത് വിഷവാതകം നിറച്ച ഗ്യാസ് ചേംബറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
കുറ്റവാളിയെ പൊതുജനമധ്യത്തിൽ തൂക്കിലേറ്റുന്ന രീതി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ പിന്തുടർന്നു വന്നിരുന്നു. എന്നാൽ ഈ രീതി ഭരണഘടനാവിരുദ്ധമാണെന്ന് 1986 ൽ ലച്മ ദേവി കേസിൽ സുപ്രീംകോടതി പ്രസ്താവിച്ചിട്ടുള്ളതാണ്.
ഇന്ത്യയിൽ മുഗൾ ഭരണകാലത്ത് ഏറ്റവും ക്രൂരമായ രീതിയിൽ വധശിക്ഷാരീതികൾ നടപ്പിലാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആവിർഭാ ത്തോടുകൂടി ഇത്തരം രീതികൾ നിരോധിക്കപ്പെടുകയായിരുന്നു.
ദിന വേ. സ്റ്റേറ്റ് ഓഫ് യു.പി, ശ്രീമതി ശശി നായർ വേ. യൂണിയൻ ഓഫ് ഇന്ത്യ കേസുകളിൽ മരണംവരെയും തൂക്കിക്കൊല്ലുന്ന രീതി മനുഷ്യത്വരഹിതവും ക്രൂരവും ആണെന്ന വാദത്തിന്മേൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീംകോടതി ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ പ്രകാരം ഏകദേശം 1300 ഓളം പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാലു പേരുടെ ശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. (അജ്മൽ കസബ്, അഫ്‌സൽ ഗുരു, ധനജ്ഞയ് ചാറ്റർജി, യാക്കൂബ് മേമൻ) കേരളത്തിൽ ഇരുപത്തെട്ട് വർഷങ്ങൾക്ക് മുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെയും നാൽപ്പത്തൊന്നു വർഷങ്ങൾക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ അഴകേശൻ എന്ന ദുർമന്ത്രവാദിയെയുമാണ് അവസാനമായി തൂക്കിലേറ്റിയത്.
വധശിക്ഷ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ലോകമൊട്ടാകെ ചർച്ചകൾ നടക്കുകയാണ്. പരിഷ്‌കൃതമായ (എന്ന് വിശേഷിപ്പിക്കുന്ന) പല രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ പോലുള്ള ന്യായാധിപന്മാർ വധശിക്ഷക്കെതിരെ ശബ്ദമുയർത്തിട്ടുള്ളതാണ്. നിയമ കമ്മീഷൻ 262 ആം റിപ്പോർട്ടിൽ തീവ്രവാദം ഒഴികെയുള്ള വിഷയങ്ങളിൽ വധശിക്ഷ ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം ഭരണഘടനയാൽ ഉറപ്പു നൽകുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അതേ വ്യക്തിയുടെ ജീവനെടുക്കുന്നതിനുള്ള അധികാരം സ്റ്റേറ്റിൽ നിക്ഷിപ്തമായിരിക്കുന്നത് വിരോധാഭാസമായി തോന്നാം. എങ്കിലും പീഡനത്തിൽ ജീവൻ നഷ്ടപ്പെട്ട ഇരയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും പ്രതിയുടെ മരണത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് നിർഭയകേസ് പ്രതികളുടെ വധശിക്ഷ ന്യായീകരിക്കുന്നതും ഒപ്പം എത്രയും പെട്ടെന്ന് ഗോവിന്ദചാമിയുടെ വധശിക്ഷ കൂടി നടപ്പിലാക്കി കാണുവാൻ ആഗ്രഹിക്കുന്നതും മറ്റൊരു നീതിശാസ്ത്രം. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അവസാനമായി ബന്ധുക്കൾക്ക് കാണുന്നതിനുള്ള അവസരം നൽകാതിരുന്നതിലെ മനുഷ്യാവകാശ ലംഘനവും നീതി ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് കൃത്യമായ ഒരു നിർവചനം ഇനിയും നൽകേണ്ടിയിരിക്കുന്നു.
തെറ്റായ തീരുമാനത്തിലൂടെ ഒരാൾ തൂക്കിലേറ്റപ്പെടുകയാണെങ്കിൽ ഒരിക്കലും തിരുത്താനാവാത്ത അനീതി ആയിരിക്കും നടപ്പിലാകുക. കൊലപാതകങ്ങളുടെ നിരക്ക് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള വിവിധ സർവ്വേകൾ വെളിപ്പെടുത്തുന്നത് വധശിക്ഷ ശക്തമാക്കിയതുകൊണ്ട് മാത്രം കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നില്ല എന്നതാണ്. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്നതിലൂടെ പീഡനങ്ങൾ കുറയുമോ എന്ന ചോദ്യം ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ഉന്നയിച്ചത് ശ്രദ്ധേയമായിരുന്നു. വധശിക്ഷയെ അനുകൂലിക്കുന്നവരുടെ അഭിപ്രായത്തിൽ, പ്രതിക്ക് ചെയ്യുന്ന കുറ്റത്തിന് അനുസൃതമായ ശിക്ഷ തന്നെ ലഭിക്കണം. ഒരു വ്യക്തിയുടെ ജീവനെടുക്കുന്നയാൾക്ക് തുടർന്ന് ജീവിക്കാനുള്ള അവകാശം ഇല്ല എന്നത് ഒരു വാദം. ജീവിതകാലം മുഴുവൻ ഒരു കൊടും കുറ്റവാളിയെ തീറ്റിപോറ്റേണ്ട ഭാരിച്ച ചെലവ് കണക്കിലെടുക്കുമ്പോൾ വധശിക്ഷ എത്രയോ മെച്ചം എന്നത് മറ്റാരു വാദം.
കീഴ്‌കോടതി വധശിക്ഷ വിധിക്കുന്നതു മുതൽ നടപ്പിലാക്കുന്നതു വരെയുള്ള കാലതാമസം ആണ് മറ്റൊരു പ്രശ്‌നം. ശിക്ഷയോ ശിക്ഷയിൽനിന്നുള്ള മുക്തിയോ ആകട്ടെ, വൈകി ലഭിക്കുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ് എന്നാണ് ഇന്ത്യൻ നിയമവ്യവസ്ഥിതി വിലയിരുത്തുന്നത്. ഭരണഘടനയിലെ ഇരുപത്തിഒന്നാം ആർട്ടിക്കിൾ ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ വേഗതയിലുള്ള വിചാരണയും കൂടി ഉൾപ്പെടുന്നു. രാഷ്ട്രപതിയുടെ ദയാഹർജി തീർപ്പാക്കുന്നതിനായിആറ് മുതൽ പന്ത്രണ്ട് വർഷം വരെ കാലതാമസം നേരിട്ട കേസുകൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതിലെയും ദീർഘമായ കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.
അപ്പീൽ, പുന പരിശോധന ഹർജി, തിരുത്തൽ ഹർജി, ദയാഹർജി എന്നിങ്ങനെ കുറ്റവാളിക്ക് മുൻപാകെയുള്ള എല്ലാ വാതിലുകളും അടഞ്ഞു കഴിഞ്ഞാൽ വധശിക്ഷ വിധിച്ച ജഡ്ജി അത് നടപ്പിലാക്കുന്ന കാര്യം ജയിൽ അധികാരിയെ ഔദ്യോഗികമായി അറിയിക്കുന്ന രേഖയായ ഫോറം 42 അഥവാ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കുന്നു. തൂക്കിലേറ്റുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതിയെ ഏകാന്തതടവിലേക്ക് മാറ്റുന്നു.ഈ കാലയളവിൽ പ്രതിയുടെ ന്യായമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പതിവുണ്ട്. വിൽപത്രം തയ്യാറാക്കണമെങ്കിൽ അതിനുള്ള സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നതാണ്.
തൂക്കുമരത്തിനു സമീപം ജയിൽ അധികൃതർ, കളക്ടർ, ജഡ്ജ്, മെഡിക്കൽ ഓഫീസർ, പൊലീസ് മേധാവി തുടങ്ങി ചുരുക്കം ചിലർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പുലർച്ചയോടെ പ്രതിയെ തൂക്കിലേറ്റുന്നു. സംസ്‌കരിക്കുന്നതിനും മരണാനന്തരകർമ്മങ്ങൾക്കായും മൃതദേഹം നേരത്തെതന്നെ വിട്ടുകൊടുക്കുന്നതിന് വേണ്ടിയാണിത്. പ്രതിയുടെ തൂക്കുകയർ തയ്യാറാക്കുന്നതും കുരുക്ക് ഇടുന്നതും മുഖാവരണം അണിയിക്കുന്നതും ഒടുവിൽ ട്രാപ്പ് ഡോർ ലിവർ വലിക്കുന്നതുമെല്ലാം ആരാച്ചാരുടെ ജോലിയാണ്. കഴുത്തിൽ മുറുകിയ കുരുക്കുമായി ഒൻപത് അടിയോളം താഴ്ചയിലേക്ക് പ്രതിയുടെ ശരീരം പൊടുന്നനെ വന്നു നിൽക്കുമ്പോൾ കഴുത്തെല്ല് തകരുകയും സുഷുമ്‌നാ നാഡിയും തലച്ചോറും തമ്മിലുള്ള ബന്ധം ക്ഷണനേരത്തിനുള്ളിൽ വിച്ചേദിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് രക്തസമ്മർദ്ദം പൂജ്യത്തിൽ എത്തുകയും ആയത് മസ്തിഷ്‌ക മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടുതലായി എന്തെങ്കിലും മനസ്സിലാക്കുന്നതിനു മുൻപുതന്നെ പ്രതിയുടെ ബോധം മറഞ്ഞിരിക്കും. മരണം ഔദ്യോഗികമായി മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയശേഷമാണ് മൃതദേഹം തൂക്കു കയറിൽ നിന്നും മാറ്റുന്നത്. പ്രതിയുടെ ഉയരം തൂക്കം എന്നിവയ്ക്ക് ആനുപാതികമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് തൂക്കുകയർ തയ്യാറാക്കുന്നത്.
കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും, താൻതൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു. ആരാച്ചാരും തൂക്കിലേറ്റപ്പെടുവാൻ പോകുന്നയാളും ശിക്ഷ നടപ്പാക്കുന്നതിൽ ബാധ്യസ്ഥരായ ഉദ്യാഗസ്ഥരും നേരിടേണ്ടിവരിക അതിതീവ്രമായ മാനസിക സമ്മർദ്ദമായിരിക്കും. വധശിക്ഷ ഉറപ്പായിക്കഴിഞ്ഞാൽ ഓരോ നിമിഷവും എണ്ണി കൊലമരത്തിലേക്ക് നടന്നടുക്കുന്ന പ്രതിയുടെ മാനസികാവസ്ഥ ചിന്ത്യം.
പ്രതികളെ ഒന്നൊന്നായി തൂക്കിലേറ്റുമ്പോൾ അഞ്ച് പെൺമക്കളുടെ പിതാവ് കൂടിയായ ആരാച്ചാർ പവൻ ജല്ലാദ് എന്താവും മനസ്സിൽ വിചാരിക്കുക? ധനഞ്ജയ് ചാറ്റർജിക്ക് തന്റെ ശിക്ഷ നടപ്പിലാക്കപ്പെടുന്നതിനു മുൻപ് അനൂപ് ജെലോട്ടയുടെ ഗസൽ കേൾക്കണമെന്നും മധുരം കഴിക്കണം എന്നുള്ള ആഗ്രഹം ജയിലധികൃതർ സാധിച്ചു കൊടുത്തിരുന്നു. തൂക്കിലേറ്റുന്നതിനുമുൻപായി എൺപത്തഞ്ചുകാരനായ ആരാച്ചാരെ ധനഞ്ജയ്ചാറ്റർജി അനുഗ്രഹിച്ചതും ആരാച്ചാർ കുഴഞ്ഞുവീണതുമൊക്കെ വധശിക്ഷയുടെ കാണാപ്പുറങ്ങളാണ്.
Adv. സുനിൽ സുരേഷ് (അസി: പ്രൊഫസർ, കേരള ലോ അക്കാഡമി ലോ കോളേജ് തിരുവനന്തപുരം)
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- കേരളത്തിൽ ആരും റാലി നടത്താത്ത മനുഷ്യക്കുരുതികളുടെ കഥ!
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍