അമ്പായത്തോട് എത്തിയത് ഒരു സ്ത്രീ അടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം; മലയാളം സംസാരിച്ചു കൊണ്ട് ബസ് ജീവനക്കാർക്ക് ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു; അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് കണക്കു പറയേണ്ടവർ മോദി -പിണറായി കൂട്ടുകെട്ടെന്ന് ഭീഷണി പോസ്റ്റർ പതിച്ചു; കൊട്ടിയൂർ വന്യജീവി സങ്കേതം വഴി എത്തിയവർ തിരിച്ച് ആ വഴി പോവുകയും ചെയ്തു; തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് എത്തിവരുടെ കൈകളിൽ തോക്കുകളും ഉണ്ടായിരുന്നെന്ന് വിവരം; പശ്ചിമ ഘട്ടത്തിൽ മാവോയിസ്റ്റ് താവളം ശക്തിപ്പെടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കുറച്ചു കാലമായി പശ്ചിമഘട്ട വനനിരകളോടു ചേർന്ന് പ്രദേശങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. വയനാട്ടിലും നിലമ്പൂരിലും ആയുധങ്ങളുമായി മാവോയിസ്റ്റുകൾ എത്തിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അട്ടപ്പാടിയിൽ വെച്ച് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷന് തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പലതവണ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആറ് മണിയോടെ കണ്ണൂർ അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന വാർത്തയും പുറത്തുവന്നത്.
ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇവർ മടങ്ങിയതെന്നത് മാവോയിസ്റ്റ് സാന്നിധ്യം വർദ്ധിച്ചതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാവിലെ ആറ് മണിയോടെയാണ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തത്. ഇവരുടെ കയ്യിൽ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാവോയിസ്റ്റുകൾ ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ചില മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
ബസ് ജീവനക്കാർക്കാണ് ഇവർ ലഘുലേഖ കൈമാറിയത്. മാവോയിസ്റ്റ് സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കാട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. തിരിച്ച് ആ വഴി പോവുകയും ചെയ്തു. മൂന്നു പേരുടെ കൈകളിൽ തോക്കുകളും ഉണ്ടായിരുന്നെന്നാണ് വിവരം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് മാവോയിസ്റ്റുകൾ പതിച്ചിരിക്കുന്ന പോസ്റ്ററുകളിൽ ഉള്ളത്.
കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. ഇവിടെ ഇന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചിൽ ഇവിടെ നടത്തിയിരുന്നു. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകൾക്ക് അധികാരം ഉറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
വയനാട്ടിലെ തോട്ടം, ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായിട്ടുണ്ട്. വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നു. വനത്തിൽ കഴിഞ്ഞുകൊണ്ട് പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകളെന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. വനാതിർത്തികളോട് ചേർന്ന മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം വീണ്ടും സജീവമായത്.സിപിഐ മാവോയിസ്റ്റ് നാടുകാണി,കബിനീദളം വിഭാഗങ്ങളാണ് വനമേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ മൂക്കിന് താഴെയാണ് ഇവരുടെ കഴിഞ്ഞ ഓപ്പറേഷനുകൾ നടന്നതെന്നത് അമ്പരിപ്പിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മേപ്പാടിക്കടുത്ത അട്ടമലയിൽ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല മാവോയിസ്റ്റുകൾ അടിച്ച് തകർക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.റിസോർട്ടിൽ എത്തുന്നവർക്കായി ആദിവാസികളെ കാഴ്ചവയ്ക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിൽ എഴുതിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട എടറാട്ടുകുണ്ട് ആദിവാസി കോളനിയിൽ മാവോവാദികൾ സ്ഥിരമായി വരാറുണ്ടെന്ന് ആദിവാസികൾ തന്നെ പൊലീസിനോട് പറഞ്ഞു. ഈ കോളനിയുടെ അവസ്ഥ ഏറെ ദയനീയമാണ്.ഇവിടെ എത്തുന്ന മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് തിരിച്ച് പോകാറ്.മാവോയിസ്റ്റുകളെക്കൊണ്ട് ഇതേവരെ തങ്ങൾക്ക് ശല്യമൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.
വയനാടൻ വനമേഖലയോട് ചേർന്ന് മാവോയിസ്റ്റുകൾ മുമ്പൊന്നും ഇല്ലാത്ത തരത്തിൽ ശക്തിപ്പെടുന്നതിന് പിന്നിൽ ഈയിടെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിൽ പകരം ചോദിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഫെബ്രുവരി പതിനെട്ടിന് നക്സലൈറ്റ് നേതാവ് എ.വർഗ്ഗീസിന്റെ ചരമ ദിനമാണ്.ഈ സമയത്ത് വയനാടൻ കാടുകളിൽ മാവോയിസ്റ്റുകൾ കേന്ദ്രീകരിക്കുന്നത് പതിവാണ്.വലിയൊരു ഓപ്പറേഷൻ ഇവരിൽ നിന്ന് എപ്പോഴും ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ വനാതിർത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകൾ ഇപ്പോഴും കനത്ത ജാഗ്രതയിൽ തന്നെയാണ്. തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സേന എന്തിനും തയ്യാറായി നിൽക്കുന്നു.
റവല്യൂഷണറി ടാക്സ് പിരിവ്പരിസ്ഥിതിയെ ദ്രോഹിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ജില്ലയിൽ വനമേഖലയോട് ചേർന്ന പ്രദേശത്ത് റിസോർട്ടുകാർ നടത്തുന്നത്. ഇതിനെതിരെയാണ് മാവോയിസ്റ്റുകൾ ശബ്ദിക്കുന്നതും. ഈ പേര് പറഞ്ഞ് വൻ തോതിൽ ഫണ്ട് പിരിവ് നടത്തുന്നുണ്ട്.പല റിസോർട്ട് ഉടമകളും ചോദിക്കുന്ന കാശ് കൊടുക്കുന്നു.ഇക്കാര്യം പൊലീസിനോട് പറയാനും ഇവർ മടിക്കുന്നു. ഇതിന് പുറമേ റിസോർട്ട് ജീവനക്കാരിൽ നിന്നും പിരിവ് നടത്തുന്നുണ്ട്. വിപ്ളവം നടത്താനുള്ള റവല്യൂഷണറി ടാക്സാണ് പിരിക്കുന്നതെന്നാണ് പറയുന്നത്. വൻകിടക്കാരിൽ നിന്ന് മാത്രമേ ഇത്തരം ടാക്സ് പിരിക്കാൻ പാടുള്ളൂവെന്നും മാവോവാദികൾക്ക് നിർദ്ദേശമുണ്ട്.
2014 നവംബർ 14ന് തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അടിച്ച് തകർത്ത സംഭവവും നടന്നിരുന്നു. 2015 ജനുവരി 25ന് തിരുനെല്ലിയിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിന് നേരെ ആക്രമണം നടത്തി. ഇത് കൂടാതെ 2018 ജൂലായ് 20ന് കള്ളാടി തൊള്ളായിരം കണ്ടി എമറാൾഡ് എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടൽ നടത്തി. മൂന്ന് ജീവക്കാരെ ഇവർ പിടിച്ചുവച്ച് ആശയ പ്രചാരണം നടത്തി. 2018മാർച്ച് 6ന് വൈത്തിരി ഉപവൻ റിസോർട്ടിൽ ഫണ്ട് പിരിവിനെത്തിയ മാവോയിസ്റ്റ് സി.പി.ജലീൽ വെടിവെയ്പിൽ കൊല്ലപ്പെട്ടു. പിന്നാലെ അട്ടപ്പാടിയിൽ വെച്ചും മാവോയിസ്റ്റുകൾ ഏറ്റുമുട്ടലൽ കൊല്ലപ്പെുടകാണ് ഉണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍