ഡിയർ ഗണേശ്കുമാർ, കല്യാണസമയത്തെ ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്; എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാം മാതൃകയാകേണ്ടതല്ലേ; വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കാലവും സാമ്പത്തിക സ്ഥിതിയും മാറിവരുമ്പോൾ മാറുന്നതാണ്; നായർ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന ഗണേശ് കുമാറിന്റെ പ്രസംഗം അസംബന്ധമാണ്; സത്യൻ ഐരുർ എഴുതുന്നു
സത്യൻ ഐരുർ
ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടോ; നായന്മാരുടെ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന് എംഎൽഎ.ഗണേശ്കുമാർ! മറ്റു മതസ്ഥരുടെ കല്യാണങ്ങൾക്കുള്ള പ്രാർത്ഥനയും പൂജയും ഒന്നും നായർ കല്യാണങ്ങൾക്കില്ലെന്നും എല്ലാം ഉടച്ചു വാർക്കണമെന്നും അദ്ദേഹം, എൻഎസ്എസ്സിന്റെ ഓഫീസിൽ കത്തിക്കയറി.
ഡിയർ ഗണേശ്കുമാർ,
കല്യാണസമയത്ത് നടത്തുന്ന ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്? എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാംമാതൃകയാകേണ്ടതല്ലേ? (കുത്തിനോവിക്കുന്നതല്ല. ചോദിച്ചുമേടിച്ചതാണ് സഹോ... ) ഒരുജനപ്രതിനിധി എന്നൊക്കെപറയുമ്പോൾ മിനിമം ഒരുപത്തിരുന്നൂറ് കൊല്ലത്തെയെങ്കിലും പഴയചരിത്രമൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നതു പാവം കേട്ടിരിക്കുന്ന, വോട്ടുകുത്തുന്നജനങ്ങൾക്ക് ഉപകരിക്കും. താങ്കൾ പറഞ്ഞകാര്യങ്ങളിൽ ഒരുകാര്യംമാത്രം സമ്മതി്ക്കാം. അവിവാഹിതനായ ഗണപതി, നായന്മാരുടെ ആചാരങ്ങളിൽ കടന്നുകൂടിയിട്ട് പത്തുനാല്പതുകൊല്ലങ്ങളെ ആയിട്ടുള്ളു.അത് ഉത്തരേന്ത്യക്കാരുടെ സംഭാവനയാണ്. മുംബൈയിൽനിന്നും ഉള്ള ഇറക്കുമതിയുമാണ്. കല്യാണക്കുറിവാങ്ങാൻകടയിൽചെല്ലുമ്പോൾ അവിടെയുള്ളതല്ലേ വാങ്ങാൻപറ്റൂ. പിന്നെ അത് ഒരുബ്രെയിൻവാഷ്ആയി, ഗണപതിയില്ലാത്ത കല്യാണമില്ലാതായി.
താങ്കൾപറഞ്ഞപോലെ പലസ്ഥലങ്ങളിലും നായർകല്യാണങ്ങൾ നടത്താൻ ഒരുപോറ്റിയെയും കൊണ്ടുവരാറില്ല. സ്ഥലത്തെ മുതിർന്ന ആളുകളുടെ നിർദ്ദേശപ്രകാരമാണ് കല്യാണങ്ങൾ നടത്താറുള്ളത്. തന്ത്രമന്ത്രങ്ങളില്ലാത്ത ഒരു സാധാരണ കല്യാണത്തിൽ കൂടെ ഒരോട്ട പ്രദക്ഷിണംനടത്താം.
1.മോതിരംമാറൽ
ഇത് കടൽകടന്നുവന്ന ഒരു ആചാരമാണ്.സ്ത്രീ വിവാഹിതയാണെന്നു കാണിക്കാൻ താക്കോൽ,മോതിരത്തിൽ തൂക്കി നടക്കുന്ന ഒരു സംഭവത്തിൽനിന്നുമാണ് ( റോം) ഈ ആചാരം ഉടലെടുത്തതെന്നു വിശ്വസിക്കുന്നു.ഇരുമ്പിൽനിന്നും തുടങ്ങി ഇപ്പോൾ ഡയമണ്ടിൽ എത്തിനിൽക്കുന്നു. സാമ്പത്തികം അനുസരിച്ച് എൻഗേജ്മെന്റ്റിങ്ങും വെഡിങ്റിങ്ങും വെവ്വേറെ ആയി ധരിക്കുന്നവരും ഉണ്ട്.തുല്യത വന്നപ്പോൾ ആണും പെണ്ണും പരസ്പരം മോതിരം കൈമാറാൻ തുടങ്ങി.
2.മുഹൂർത്തം
കല്യാണക്കുറികളിൽ സമയത്തിനു 'മുഹൂർത്തം' എന്നെഴുതിയില്ലെങ്കിൽ മലയാളിക്ക് കാർഡിന് പവിത്രത കിട്ടില്ല. മുഹൂർത്തത്തിന്റെ അർത്ഥം സമയം എന്ന് തന്നെയാണ്. ഒരുദിവസത്തിൽ 24മണിക്കൂറുകൾ ഉള്ളപ്പോൾ ഒരുദിവസത്തിൽ 30 മുഹൂർത്തങ്ങൾ ഉണ്ട്. ഒരുമുഹൂർത്തം സമം 48 മിനിറ്റ്സ്! എന്താല്ലേ?
3.കാലുകഴുകൽ
വരൻ മണ്ഡപത്തിലേക്ക് കടക്കുന്നതിന്മുൻപ് വധുവിന്റെ താഴെയുള്ള ആങ്ങളയുടെ ചുമതലയാണ് വരൻൈറ കാലു കഴുകിക്കുക എന്നുള്ളത്. ചെരുപ്പിട്ടുവരുന്ന ആളുടെ കാലെന്തിനുകഴുകണം? പണ്ട് വേളിയൊക്കെ തുടങ്ങുന്ന സമയത്ത് നാടുവാഴികളും മറ്റും വീട്ടിൽ കയറുമ്പോൾ (അന്ന്ചെരിപ്പുണ്ടായിരുന്നില്ല, ഉണ്ടായിരുന്നതാകട്ടെ മരത്തിന്റെ മെതിയടികൾ ആയിരുന്നു) അവരുടെ കാലുകൾ വൃത്തിയാക്കുന്നതിന്വേണ്ടിയായിരുന്നുന്നു കിണ്ടിയിൽ വെള്ളം ഉപയോഗിച്ചിരുന്നത്. ആ ആചാരം മറ്റൊരുരൂപത്തിൽ തുടരുന്നു.
4.താലം
നാടുവാഴികൾക്ക്''കർമ്മം''കഴിഞ്ഞതിനുശേഷം ചവയ്ക്കാനായി, ഒരു പിഞ്ഞാണപാത്രത്തിൽ വെറ്റിലയും അടയ്ക്കയും പിന്നെ രാത്രിയിൽ കത്തിനിൽക്കാൻ ഒരുമൺചിരാതിൽ മരോട്ടി എണ്ണയിൽ തിരിയിട്ട വിളക്കും! താലംകൊണ്ട് സ്വീകരിക്കുന്നതോ കിടപ്പറ പങ്കിടുന്ന പെൺകുട്ടിയും. അതാണ് താലത്തിന്റെ തുടക്കം. ഈ അടുത്തകാലംവരെ താലത്തിനു ഒരുപ്രതീകാന്മകത്വം ഉണ്ടായിരുന്നു. അവിവാഹിതരായ യുവതികളാണ് താലം എടുക്കാറുള്ളത്.താലം എടുക്കുന്നവർ തലമുടിമുകളിലേയ്ക്ക് കെട്ടിവയ്ക്കുകയും ബ്ലൗസിന്മുകളിൽ മുലക്കച്ച കെട്ടുകയും ചെയ്യുമായിരുന്നു. ഇന്ന് എല്ലാം ഫ്രീ ഫോർ ഓൾ ആണ്. അമ്മൂമ്മമാർ വരെ താലം എടുക്കാറുണ്ട്. താലത്തിന്റെ തുടക്കം എല്ലാവരും മറന്ന്
പോയിരിക്കുന്നു.
5. നിറപറയും നിലവിളക്കും
ഇന്ന് ഗവർമെന്റുകൾ ജിഎസ്ടി പിരിക്കുന്നപോലെ അന്ന് നാടുവാഴികൾ കരം, കപ്പം എല്ലാം പിരിച്ചിരുന്നത് നെല്ല്, തേങ്ങ, അടയ്ക്ക ഇത്യാദി വിളകളിലൂടെയായിരുന്നു. അതിന്റെ പ്രതീകമാണ് നെല്ലളക്കാനുള്ള പറ, തേങ്ങയ്ക്ക് പകരം പൂക്കുല, അടയ്ക്ക എന്നിവ. പണ്ടത്തെ കല്യാണങ്ങളെല്ലാം സൂര്യൻ അസ്തമിക്കുമ്പോഴാണ് നടന്നിരുന്നത്. അതിനാൽ വിദ്യുച്ഛക്തി ഇല്ലാത്തതിനാൽ വിളക്ക് ആവശ്യമായിരുന്നു. മരോട്ടി എണ്ണയിൽ തുടങ്ങിയെങ്കിലും തേങ്ങയുടെ വരവോടെ നിലവിളക്കും വെളിച്ചെണ്ണയും ഒരമ്മ പെറ്റ മക്കളെപ്പോലെയായി. ഇന്നാകട്ടെ നട്ടുച്ചയ്ക്ക് പോലും നിലവിളക്ക് കൊളുത്തുന്നു. ഇപ്പോൾ പല സ്ഥലത്തെയും തർക്കം എത്ര തിരി
വേണം എങ്ങോട്ടു തിരിച്ചു വയ്ക്കണം എന്നൊക്കെയാണ്.
6. മാലയിടൽ
വെറും ഒരു തുളസിമാല മാത്രം കൈ മാറിയിരുന്ന കേരളത്തിലെ കല്യാണങ്ങൾ ഇന്ന് തമിഴ് നാട്ടിൽനിന്നും ടൺ കണക്കിന് പൂ വാങ്ങി പൂ കൃഷിയെ വളർത്തിക്കൊണ്ടു പോകുന്നു. തമിഴ് നാട്ടിലെ മുല്ലപ്പൂവിന്റെ വില നിശ്ചയിക്കുന്നത് കേരളത്തിലെ
കല്യാണങ്ങളാണ്. ബാലൻസ് ഓഫ് ഡിമാൻഡ് ആൻഡ് സപ്ലൈ!
7. താലികെട്ട്
പണ്ട് സ്ത്രീകളുടെ സ്ഥാനം പശുക്കൾക്ക് മുകളിൽ ആയിരുന്നു. ഒരു പശുവിനെ വാങ്ങാൻ പോകുന്ന ആൾ സ്വന്തമായി ഒരു പുതിയ കയർ
കൊണ്ട് പോകുമായിരുന്നു. അതിൽ കെട്ടി പശുവിനെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരും. താലി എന്ന വാക്കിന് തമിഴിൽ
''മഞ്ഞക്കയർ'' എന്നാണ് പറയുക. സ്ത്രീയെ സംരക്ഷിക്കാൻ കൊടുത്തിരുന്ന ധനമാണ് സ്ത്രീ ധനം. നിയമവും അറിവും
വന്നപ്പോൾ സ്ത്രീധനത്തിന്റെ പ്രസക്തി കുറഞ്ഞെങ്കിലും പ്രതീകാത്മകമായി പെൺകുട്ടികൾ ധരിക്കുന്ന സ്വർണത്തിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കുന്നു. തുല്യത വന്നപ്പോൾ മോതിരം കൈമാറാനും സ്വർണമാല കൈമാറാനും തുടങ്ങിയെങ്കിലും താലി
''പരസ്പരം'' കൈമാറാൻ ഇനിയും നമുക്ക് കാത്തിരിയ്ക്കേണ്ടി വരും.
8 പുടവ കൊടുക്കൽ
കല്യാണം കഴിഞ്ഞാൽ മാറുമറയ്ക്കാനുള്ള അവകാശം കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഒരു നറുക്കു കോറത്തുണി (വെള്ളത്തുണി അഥവാ ബ്ലാങ്ക് ക്ലോത്ത്)യായിരുന്നു അന്ന് പുടവയായി കൊടുത്തിരുന്നതെങ്കിൽ ഇന്ന്, ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉടുക്കാറുള്ള വിലപിടിപ്പുള്ള സിൽക്ക് സാരികൾ ആണ് വെള്ളിത്തട്ടത്തിൽ പുടവയായി കൈമാറുന്നത്.
9. കന്യാദാനം
അച്ഛൻ മകളുടെ കൈപിടിച്ച് വരന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനെ ആണ് കന്യാദാനം എന്ന് പറയുന്നത്. പണ്ട് ദാനം കൊടുക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. ജീവിതം എരിഞ്ഞു തന്നെ തീരും. ഇന്ന് ആ സ്ഥിതി മാറി. പൊരുത്തക്കേട് കണ്ടാൽ പെൺകുട്ടികൾ ഡിവോഴ്സ് അടിച്ച് സ്വന്തം വീട്ടിൽ തിരിച്ചു വരാൻ തുടങ്ങി. ആ ചടങ്ങിന്റെ പ്രസക്തി മനസ്സിലാക്കിയാൽ അച്ഛൻ മകളുടെ കൈ പിടിച്ചു കൊടുക്കുക എന്നതിലപ്പുറം അവർ എവിടെ നിന്നും സ്റ്റേജിലേയ്ക്ക് വന്നാലെന്താ മിസ്റ്റർ ഗണേശ്കുമാർ?
10. സമൃദ്ധമായ ഇലയൂണ്
ഇലയിൽ ഊണുകഴിക്കുക എന്ന ആചാരം ഇന്ന് 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ സദ്യയായി മാറി.പണ്ട് സദ്യയിൽ
പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. മാത്രവുമല്ല
പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ വ്യത്യാസം കാണാം. ചില സമുദായങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പുന്നു.
ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയാണ്. പണം കൊടുത്താൽ എന്തും എത്ര അളവിലും സമയത്തും വിരൽത്തുമ്പിൽ
വിളമ്പാൻ പ്രാപ്തമായ കാറ്ററിങ് ബിസിനസ് പിന്നെ എങ്ങനെയാണ് പടർന്നു പന്തലിക്കുക.
11. കല്യാണ സമ്മാനങ്ങൾ
പണ്ട് കല്യാണം ഒരു സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഒരു സമൂഹം ഒത്തൊരുമിച്ചുള്ള ഉത്സാഹത്തോടെയാണ് ഭക്ഷണ
സാധനങ്ങൾ ഉണ്ടാക്കിയുന്നത്. കുറച്ചു സാമ്പത്തികം വന്നപ്പോൾ നാട്ടുകാരെ ആശ്രയിക്കാതെ വീട്ടുകാർ തന്നെ കല്യാണങ്ങൾ നടത്താൻ
തുടങ്ങി. അപ്പോഴും നാട്ടുകാർ കൊണ്ടുവരുന്ന സമ്മാനങ്ങൾ വാങ്ങാറുണ്ടായിരുന്നു. സാമ്പത്തികം അതിക്കും മേലെ വളർന്നപ്പോൾ
സമ്മാനങ്ങൾ ജഞഋടഋചഇഋ കച ആഘഋടടകചഏട ഛചഘഥ (അനുഗ്രഹങ്ങളിൽ മാത്രം സാന്നിധ്യം) ആയി ചുരുങ്ങി. അവിടെയും കാണിക്കുന്നത്
സമൂഹത്തിന്റെ വളർച്ചയെ ആണ്.
12. മെഹന്ദി അഥവാ മൈലാഞ്ചി കല്യാണം
തലേദിവസം പെണ്ണ് കൈകാലുകളിൽ മൈലാഞ്ചി ഇടുന്നു, ശരീരത്തിൽ മഞ്ഞൾ തേച്ചു പിടിയ്പ്പിക്കുന്നു, മഞ്ഞൾ വെള്ളത്തിൽ കുളിക്കുന്നു. അത് ആഘോഷമാക്കി ഒരു വീഡിയോ ഷൂട്ട്. അത് കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ ഉത്തരേന്ത്യൻ ടി വി സീരിയലുകളുടെയും സിനിമകളുടെയും സംഭാവനയാണ്.
13. ഡിജെ
പഴയ ബാച്ലർസ് പാർട്ടി എന്ന ഇനം ചുറ്റിത്തിരിഞ്ഞ് മറ്റൊരു രൂപത്തിൽ കലാപരിപാടികളുമായി ചെറുക്കന്റെ വീട്ടിൽ (ഹോട്ടലിൽ) അരങ്ങേറുന്നു. ഇതും ഈ അടുത്ത കാലത്തേ പരിണാമമാണ്. പുതിയ തലമുറ അത് ആഗ്രഹിക്കുന്നു എങ്കിൽ എന്തുകൊണ്ട് അതിനു തടസ്സം നിൽക്കുന്നു. ഇന്നത്തെ ഒരബദ്ധം ആയി അതിനെ കണ്ടാൽ മതി. നാളെ അത് ഒരാചാരം ആയി മാറുമ്പോൾ ഇതെല്ലാം ജനം അങ്ങ് മറന്നേക്കും.
11. ഇവന്റ് മാനേജ്മെന്റ്
അവസാനമായി ഇവന്റ് മാനേജ്മെന്റിന്റെ കടന്നു കയറ്റം. നായന്മാരിൽ പൊതുവെ സ്ത്രീധനം കൊടുക്കലും വാങ്ങലും കുറവാണ് എന്നാണ് എന്റെ ഒരു ഇത്. (തെറ്റെങ്കിൽ തിരുത്തുക). അപ്പൊ പിന്നെ കാശുള്ളവർ കല്യാണം ഒന്ന് പൊലിപ്പിക്കുവാൻ ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിക്കട്ടെ! അങ്ങിനെയെങ്കിലും ബാങ്കിൽ കെട്ടിക്കിടക്കുന്ന കാശ് സമൂഹത്തിൽ സർക്കുലേഷനിൽ ആവട്ടെ.
കാശില്ലാത്തവർ ഇവന്റ് മാനേജ്മന്റ് ഒരു ആചാരമായി കാണാതിരുന്നാൽ മതി. പിള്ളേർക്ക് ജോലിയും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരവും മുതലാളിമാരുടെ മടിശീലയുടെ കനം കുറയുകയും ചെയ്താൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ താങ്കൾ സന്തോഷിക്കുകയല്ലേ വേണ്ടത്!
ഈ ആചാരങ്ങളെയെല്ലാം വ്യാഖ്യാനത്തിന്റെ അരിപ്പയിലിട്ട് അരിച്ച്, കപ്പയും കഞ്ഞിയും കഴിക്കുന്ന ആളുകൾക്ക് മനസ്സിലാകാത്തവിധം ആത്മീയവാദികൾ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇപ്പോഴുള്ള ആചാരങ്ങളെ നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കും ബുദ്ധിമുട്ടില്ലാതെ കൂടുതൽ ലളിതമാക്കുക എന്ന കാര്യമാണ് താങ്കളെ പോലുള്ള താരതമ്യേന പ്രായം കുറഞ്ഞ ജനപ്രതിനിധികൾ ചെയ്യേണ്ടത്. അല്ലാതെ ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥയിലേയ്ക്ക് അധഃപതിക്കുകയല്ല വേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്