Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഇറങ്ങിയ അദ്ധ്യാപിക ആദ്യം എത്തിയത് ഒരു വിവാഹച്ചടങ്ങിൽ, പിന്നീട് പോയത് മകൾ പഠിക്കുന്ന സ്‌കൂളിലേക്കും; സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിച്ചത് ബെരിക്കെയിലും; മൃതദേഹം കടപ്പുറത്ത് അടിഞ്ഞപ്പോൾ വസ്ത്രങ്ങൾ കാണാത്തതും തലമുടി പൂർണമായും ഇല്ലാതായതും സംശയാസ്പദം; സ്‌കൂട്ടർ നിർത്തി അഞ്ചു കിലോമീറ്റർ നടന്നു ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമുയർത്തി ബന്ധുക്കളും; രൂപശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഉത്തരം തേടി മഞ്ചേശ്വരം പൊലീസ്

വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഇറങ്ങിയ അദ്ധ്യാപിക ആദ്യം എത്തിയത് ഒരു വിവാഹച്ചടങ്ങിൽ, പിന്നീട്  പോയത് മകൾ പഠിക്കുന്ന സ്‌കൂളിലേക്കും; സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിച്ചത് ബെരിക്കെയിലും; മൃതദേഹം കടപ്പുറത്ത് അടിഞ്ഞപ്പോൾ വസ്ത്രങ്ങൾ കാണാത്തതും തലമുടി പൂർണമായും ഇല്ലാതായതും സംശയാസ്പദം; സ്‌കൂട്ടർ നിർത്തി അഞ്ചു കിലോമീറ്റർ നടന്നു ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമുയർത്തി ബന്ധുക്കളും; രൂപശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഉത്തരം തേടി മഞ്ചേശ്വരം പൊലീസ്

എം മനോജ് കുമാർ

കാസർകോട്: കാസർകോട് അദ്ധ്യാപികയുടെ മരണത്തിലെ ദുരൂഹതകൾ ചുരുളഴിക്കാനാകാതെ പൊലീസ്. ആത്മഹത്യയാണെന്ന നിലയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴും രണ്ടു കാര്യത്തിൽ പൊലീസ് സംശയാലുക്കളാണ്. വ്യാഴാഴ്ചയാണ് രൂപശ്രീയെ കാണാതാകുന്നത്. ഉച്ചയോടെ ജോലി ചെയ്യുന്ന മിയാപദവ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ഇറങ്ങിയ അദ്ധ്യാപിക ഒരു വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന സ്‌കൂളിലും ചെന്നിരുന്നു. അതിനു ശേഷം പിന്നീട് രൂപശ്രീ അപ്രത്യക്ഷയായി. പിന്നീട് ശനിയാഴ്ചയാണ് വികൃതമായ നിലയിൽ മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്ത് കാണപ്പെടുന്നത്. സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് പുഴയുടെ ഒരു കൈവഴിയുള്ളത്. സ്‌കൂട്ടർ നിർത്തി ഒരാൾ അഞ്ചു കിലോമീറ്റർ നടന്നു പോയി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നു. കടലും പുഴയും ചേരുന്ന ഇടമാണ് അഞ്ചു കിലോമീറ്ററിന് അപ്പുറത്തുള്ളത്. പക്ഷെ അവിടുന്നും വളരെ അകലെ ബെരിക്കെയാണ് രൂപശ്രീയുടെ മൊബൈൽ റേഞ്ച് അവസാനം കാണിക്കുന്നത്.

ഒരു മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അടുത്ത അടുത്ത മൊബൈൽ റേഞ്ച് ആണ് ബെരിക്കെ കാണിക്കുന്നത്. സ്‌കൂട്ടി കണ്ട ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലാണ് മഞ്ചേശ്വരം പൊലീസ്. രൂപശ്രീയുടെ ആത്മഹത്യ എന്ന് കരുതുമ്പോൾ ഈ പൊരുത്തക്കേടുകളും സംശയാസ്പദമായ കാര്യങ്ങളും അന്വേഷണ പരിധിയിൽ നിർത്തിയാണ് പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നീക്കുന്നത്. സംശയാസ്പദമായ കാര്യങ്ങൾ ഈ മരണത്തിൽ കടന്നുവരുന്നുണ്ട്. അതെല്ലാം തന്നെ അന്വേഷിക്കും-മഞ്ചേശ്വരം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ആരോപണം ഉയർത്തുന്ന അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചത് ഈ അദ്ധ്യാപകനാണ്. ഇതുകൊണ്ട് തന്നെയാണ് വീണ്ടും അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഈ അദ്ധ്യാപകനാണ് എന്ന് രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

രൂപശ്രീ ആത്മഹത്യ ചെയ്യില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. വളരെ സജീവമായ സാന്നിധ്യമായിരുന്നു രൂപശ്രീ എന്നാണ് സുഹൃത്തുകൾ മൊഴി നൽകിയത്. സാമൂഹ്യ പ്രവർത്തനങ്ങളിൽ മേൽകീഴ് നോക്കാതെ ഇടപെടുന്ന രീതി രൂപശ്രീയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലനിൽക്കുന്നില്ല എന്ന് സുഹൃത്തുക്കൾ പറയുന്നത്. വളരെ ശക്തമായ ആരോപണങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയുടെ കുടുംബം ഉയർത്തുന്നത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മൃതദേഹത്തിൽ മുടി ഉണ്ടായിരുന്നുമില്ല. കടലിൽ രണ്ടു ദിവസം കിടന്നെങ്കിൽ തന്നെ വസ്ത്രത്തിന്റെ എന്തെങ്കിലും അംശങ്ങൾ ശരീരത്തിൽ കാണേണ്ടേ എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന വാദം.

കടലിൽ കിടന്നു മുടി അഴുകിപോയി എന്ന വാദത്തിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു. ഇവരെ അപായപ്പെടുത്തുന്നതിന്നിടയിൽ ആരെങ്കിലും വടിച്ച് കളഞ്ഞോ എന്ന കാര്യം പരിശോധിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അതുമല്ല അദ്ധ്യാപിക സഞ്ചരിച്ച സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിൽ ആദ്യം കാണപ്പെട്ടിരുന്നില്ല. പിന്നീടാണ് വണ്ടി അവിടെ പാർക്ക് ചെയ്ത നിലയിൽ കാണുന്നത് എന്നും ആരോപണം ഉയരുന്നു. സ്‌കൂട്ടർ പാർക്ക് ചെയ്ത ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണപ്പെട്ട ബെറിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് വണ്ടിയും മൊബൈൽ റേഞ്ചും ഈ സ്ഥലങ്ങളിൽ കാണപ്പെട്ടു എന്ന കാര്യം അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ ഘടകങ്ങളിൽ ഊന്നി തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ധ്യാപികയുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാൽ ശക്തമായ തിരയിൽപ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനു അനുസൃതമായാണ് ആത്മഹത്യ എന്ന രീതിയിൽ മരണത്തെ പൊലീസ് വീക്ഷിക്കുന്നത്. പക്ഷെ അന്വേഷണ പരിധിയിൽ എല്ലാം വരും. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ എല്ലാം തെളിയും-മഞ്ചേശ്വരം പൊലീസ് പറയുന്നു. രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടർന്ന് രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP