വ്യാഴാഴ്ച സ്കൂളിൽ നിന്ന് ഇറങ്ങിയ അദ്ധ്യാപിക ആദ്യം എത്തിയത് ഒരു വിവാഹച്ചടങ്ങിൽ, പിന്നീട് പോയത് മകൾ പഠിക്കുന്ന സ്കൂളിലേക്കും; സ്കൂട്ടർ ദുർഗിപ്പള്ളിയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിച്ചത് ബെരിക്കെയിലും; മൃതദേഹം കടപ്പുറത്ത് അടിഞ്ഞപ്പോൾ വസ്ത്രങ്ങൾ കാണാത്തതും തലമുടി പൂർണമായും ഇല്ലാതായതും സംശയാസ്പദം; സ്കൂട്ടർ നിർത്തി അഞ്ചു കിലോമീറ്റർ നടന്നു ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമുയർത്തി ബന്ധുക്കളും; രൂപശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഉത്തരം തേടി മഞ്ചേശ്വരം പൊലീസ്
എം മനോജ് കുമാർ
കാസർകോട്: കാസർകോട് അദ്ധ്യാപികയുടെ മരണത്തിലെ ദുരൂഹതകൾ ചുരുളഴിക്കാനാകാതെ പൊലീസ്. ആത്മഹത്യയാണെന്ന നിലയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴും രണ്ടു കാര്യത്തിൽ പൊലീസ് സംശയാലുക്കളാണ്. വ്യാഴാഴ്ചയാണ് രൂപശ്രീയെ കാണാതാകുന്നത്. ഉച്ചയോടെ ജോലി ചെയ്യുന്ന മിയാപദവ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഇറങ്ങിയ അദ്ധ്യാപിക ഒരു വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന സ്കൂളിലും ചെന്നിരുന്നു. അതിനു ശേഷം പിന്നീട് രൂപശ്രീ അപ്രത്യക്ഷയായി. പിന്നീട് ശനിയാഴ്ചയാണ് വികൃതമായ നിലയിൽ മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്ത് കാണപ്പെടുന്നത്. സ്കൂട്ടർ ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് പുഴയുടെ ഒരു കൈവഴിയുള്ളത്. സ്കൂട്ടർ നിർത്തി ഒരാൾ അഞ്ചു കിലോമീറ്റർ നടന്നു പോയി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നു. കടലും പുഴയും ചേരുന്ന ഇടമാണ് അഞ്ചു കിലോമീറ്ററിന് അപ്പുറത്തുള്ളത്. പക്ഷെ അവിടുന്നും വളരെ അകലെ ബെരിക്കെയാണ് രൂപശ്രീയുടെ മൊബൈൽ റേഞ്ച് അവസാനം കാണിക്കുന്നത്.
ഒരു മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അടുത്ത അടുത്ത മൊബൈൽ റേഞ്ച് ആണ് ബെരിക്കെ കാണിക്കുന്നത്. സ്കൂട്ടി കണ്ട ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലാണ് മഞ്ചേശ്വരം പൊലീസ്. രൂപശ്രീയുടെ ആത്മഹത്യ എന്ന് കരുതുമ്പോൾ ഈ പൊരുത്തക്കേടുകളും സംശയാസ്പദമായ കാര്യങ്ങളും അന്വേഷണ പരിധിയിൽ നിർത്തിയാണ് പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നീക്കുന്നത്. സംശയാസ്പദമായ കാര്യങ്ങൾ ഈ മരണത്തിൽ കടന്നുവരുന്നുണ്ട്. അതെല്ലാം തന്നെ അന്വേഷിക്കും-മഞ്ചേശ്വരം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ആരോപണം ഉയർത്തുന്ന അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചത് ഈ അദ്ധ്യാപകനാണ്. ഇതുകൊണ്ട് തന്നെയാണ് വീണ്ടും അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഈ അദ്ധ്യാപകനാണ് എന്ന് രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രൂപശ്രീ ആത്മഹത്യ ചെയ്യില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. വളരെ സജീവമായ സാന്നിധ്യമായിരുന്നു രൂപശ്രീ എന്നാണ് സുഹൃത്തുകൾ മൊഴി നൽകിയത്. സാമൂഹ്യ പ്രവർത്തനങ്ങളിൽ മേൽകീഴ് നോക്കാതെ ഇടപെടുന്ന രീതി രൂപശ്രീയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലനിൽക്കുന്നില്ല എന്ന് സുഹൃത്തുക്കൾ പറയുന്നത്. വളരെ ശക്തമായ ആരോപണങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയുടെ കുടുംബം ഉയർത്തുന്നത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. മൃതദേഹത്തിൽ മുടി ഉണ്ടായിരുന്നുമില്ല. കടലിൽ രണ്ടു ദിവസം കിടന്നെങ്കിൽ തന്നെ വസ്ത്രത്തിന്റെ എന്തെങ്കിലും അംശങ്ങൾ ശരീരത്തിൽ കാണേണ്ടേ എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന വാദം.
കടലിൽ കിടന്നു മുടി അഴുകിപോയി എന്ന വാദത്തിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു. ഇവരെ അപായപ്പെടുത്തുന്നതിന്നിടയിൽ ആരെങ്കിലും വടിച്ച് കളഞ്ഞോ എന്ന കാര്യം പരിശോധിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അതുമല്ല അദ്ധ്യാപിക സഞ്ചരിച്ച സ്കൂട്ടി ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിൽ ആദ്യം കാണപ്പെട്ടിരുന്നില്ല. പിന്നീടാണ് വണ്ടി അവിടെ പാർക്ക് ചെയ്ത നിലയിൽ കാണുന്നത് എന്നും ആരോപണം ഉയരുന്നു. സ്കൂട്ടർ പാർക്ക് ചെയ്ത ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണപ്പെട്ട ബെറിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് വണ്ടിയും മൊബൈൽ റേഞ്ചും ഈ സ്ഥലങ്ങളിൽ കാണപ്പെട്ടു എന്ന കാര്യം അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ ഘടകങ്ങളിൽ ഊന്നി തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ധ്യാപികയുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാൽ ശക്തമായ തിരയിൽപ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനു അനുസൃതമായാണ് ആത്മഹത്യ എന്ന രീതിയിൽ മരണത്തെ പൊലീസ് വീക്ഷിക്കുന്നത്. പക്ഷെ അന്വേഷണ പരിധിയിൽ എല്ലാം വരും. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ എല്ലാം തെളിയും-മഞ്ചേശ്വരം പൊലീസ് പറയുന്നു. രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടർന്ന് രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍