Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്താവളത്തിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി പോയത് മുഖം മറച്ച്; മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; സിസിടിവി ക്യാമറകളിൽ പതിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണ സംഘവും

വിമാനത്താവളത്തിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി പോയത് മുഖം മറച്ച്; മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; സിസിടിവി ക്യാമറകളിൽ പതിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: ഉഗ്രശേഷിയുള്ള ബോംബ് മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. മുഖംമറച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് കണ്ടെത്തി മണിക്കൂറുകൾക്കുള്ളിയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.

വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കിയതായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് കണ്ടെത്തിയ സംഭവം വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.

വിമാനത്താവളത്തിൽ കണ്ടെത്തിയ സ്ഫോടകവസ്തു നിർവീര്യമാക്കിയെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ഡോ പിഎസ് ഹർഷ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ഉപേക്ഷിച്ച നിലയിൽ ലാപ്ടോപ് ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് സ്ഥലത്തിനും അടുത്തായിരുന്നു ഇത്. ഉടൻ ബോംബ് സ്‌ക്വാഡിനെയടക്കം വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് മുഴുവനാളുകളെയും മാറ്റി. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. വിശദപരിശോധന നടന്നു. ബാഗിൽ ഒന്നും കണ്ടെത്താനായില്ല എന്നായിരുന്നു എയർപോർട്ട് ഡയറക്ടറുടെ ആദ്യ വിശദീകരണം.

എന്നാൽ ബോംബിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് രണ്ട് മണിയോടെ സിഐഎസ്എഫ് ഡിഐജി അനിൽ പാണ്ഡേ സ്ഥിരീകരിച്ചു. നിർവീര്യമാക്കാനായി ഇത് പ്രത്യേക വാഹനത്തിൽ വിമാനത്താവള പ്രദേശത്തുനിന്ന് മാറ്റി. ആശങ്കപ്പെടാനില്ലെന്ന് മംഗളൂരു പൊലീസ് കമ്മീഷണറും വ്യക്തമാക്കി.

ഉപേക്ഷിക്കപ്പെട്ട ബാഗ് സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി. ബാഗിനുള്ളിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് തന്നെയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ച് ഇതുവരെയും വിവരങ്ങൾ ഒന്നും ലഭ്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP