റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്സ്മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്സ് ഫ്ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒഎൻജിസി അഴിമതിക്കേസിൽ അറസ്റ്റിലായ പ്രവാസി മലയാളി വ്യവസായി സി.സി.തമ്പി റോബർട്ട് വധേരയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. വധേരയുടെ വിദേശത്തുള്ള ആസ്തികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വെള്ളിയാഴ്ച തമ്പിയെ അറസ്റ്റ് ചെയ്തത്.
വധേരയുമായി ബന്ധമുള്ള വ്യക്തികൾക്ക് വസ്തുക്കൾ വാങ്ങാൻ വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് ചില രഹസ്യ ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തി. ഏപ്രിലിൽ തമ്പിയെ ചോദ്യം ചെയ്തിരുന്നു, വിദേശ ആസ്തി കേസ് കൂടാതെ തമ്പിയുടെ മൂന്നു കമ്പനികൾ- ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ പ്രോപ്പർട്ടീസ്. ഹോളിഡേ ബേക്കൽ റിസോർട്സ് എന്നിവ അന്വേഷണപരിധിയിലാണ്.
2017 ൽ 1000 കോടിയുടെ തട്ടിപ്പിൽ തമ്പിക്ക് ഇഡി, ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഫെമ നിയമം ലംഘിച്ച് കേരളത്തിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആ നോട്ടീസ്. തമ്പിയെ അറസ്റ്റ് ചെയ്യാൻ മുഖ്യകാരണം വധേരയുടെയും എൻആർഐ വ്യവസായിയുടെയും മൊഴികളിലെ വൈരുദ്ധ്യം തന്നെ. 2019 ഫെബ്രുവരി ആറിന് ചോദ്യം ചെയ്തപ്പോൾ വധേര മൊഴി നൽകിയത് താൻ തമ്പിയെ കണ്ടുമുട്ടിയത് എമിറേറ്റ്സ് വിമാനത്തിൽ വച്ചാണ് എന്നാണ്. എനന്നാൽ, തമ്പിയാകട്ടെ, താൻ വധേരയെ കണ്ടുമുട്ടിയത് സോണിയ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് മാധവൻ വഴിയാണെന്ന് പറഞ്ഞു. അതുപോലെ തന്നെ, ലണ്ടനിൽ 12 ബ്രയാൻസ്റ്റൺ സ്ക്വയറിലെ വസ്തുവിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് വധേര പറഞ്ഞത്. താൻ അവിടെ ഒരിക്കലും താമസിച്ചിട്ടില്ലെന്നും വധേര പറഞ്ഞു. എന്നാൽ, തമ്പി മറിച്ചൊരു മറുപടി, അതായത് വധേര 12 ബ്രയാൻസ്റ്റൺ സ്ക്വയറിൽ താമസിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയത്.
ഇതുകൂടാതെ വധേരയുടെ ലണ്ടനിലെ മറ്റ് അഞ്ച് വസ്തുക്കൾ കൂടി ഇഡി കണ്ടെത്തി. സെന്റ് ജോൺസ് വുഡ്, 26 വെല്ലിങ്ടൺ റോഡ്, 25 സർതോഗ റോഡ് ക്ലാപ്ടൺ, 42 അപ്പർ ബ്രൂക്ക് സ്ട്രീറ്റ്, എഡ്ഗ്വേർ റോഡിലെ വസ്തു, ഫ്ളാറ്റ് നമ്പർ 6, ഗ്രോസ് വെനർ ഹിൽ റോഡ്, ബൗർഡൻ സ്ട്രീറ്റ് ഇ
ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം തമ്പിക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബർട്ട് വധേര ഉപയോഗിച്ചിരുന്നുവെന്നും എൻഫോഴ്സ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. തമ്പി കെട്ടിടം വാങ്ങാൻ കടലാസ് കമ്പനി രൂപീകരിച്ചെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.
ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടിൽ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
2009ൽ ഒരു പെട്രോളിയം ഇടപാടിലെ കോഴ തമ്പിയുടെ ഷാർജ കേന്ദ്രമായുള്ള കമ്പനി വഴിയാണ് കൈമാറിയതെന്ന് ഇഡി സംശയിക്കുന്നു. യുഎഇയിലെ തമ്പിയുടെ കമ്പനി സ്കൈ ലൈറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നും. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന സംശയാസ്പദമായ ഭൂമി ഇടപാടുമായി ബന്ധമുള്ള കമ്പനികളുടെ വധേര ബന്ധവും ഇഡി അന്വേഷിക്കുന്നു. സി.സി.തമ്പിയും റോബർട്ട് വധേരയും, സഞ്ജയ് ഭണ്ഡാരിയും അടുത്ത സുഹൃത്തുക്കളാണെന്ന് ഇഡി പറയുന്നു.
ഓപ് ഇന്ത്യ ഡോട് കോമിന്റെ വെളിപ്പെടുത്തൽ
അതിനിടെ 'ഓപ് ഇന്ത്യ ഡോട്കോം' രാഹുൽ ഗാന്ധിയും സഞ്ജയ് ഭണ്ഡാരിയും തമ്മിലും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഒരു 'എച്ചഎൽ പഹ്വ'യുടെ പക്കൽ നിന്ന് രാഹുൽ ഗാന്ധി ഭൂമി വാങ്ങിയിരുന്നു. ഈ പഹ്വയ്ക്ക് വധേരയുമായും പ്രിയങ്കയുമായും ബന്ധമുണ്ട്. വധേരയും പ്രിയങ്കയും പഹ്വയുടെ പക്കൽ നിന്ന് നിരവധി തവണ ഭൂമി വാങ്ങിയെന്നും അത് കൂടിയ വിലയ്ക്ക് പിന്നീട് പഹ്വയ്ക്ക് തന്നെ മറിച്ചുവിറ്റുവെന്നും ഓപ് ഇന്ത്യ ഡോട്കോം പറയുന്നു. ഈ സമയത്ത് ഇഡി നടത്തിയ അന്വേഷണത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ഈ ഭൂമി വാങ്ങാനുള്ള പണം പഹ്വയ്ക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സിസി തമ്പിയാണ് ഇതിന് വേണ്ടി പണം മുടക്കിയതെന്നാണ് ഇഡി ആരോപിക്കുന്നത്. വധേരയുടെ ബിനാമി വസ്തുക്കൾക്ക് ഇടനില നിന്നത് തമ്പിയും സഞ്ജയ് ഭണ്ഡാരിയുമാണെന്നും ഓപ് ഇന്ത്യ ഡോട്കോം പറയുന്നു.
സഞ്ജയ് ഭണ്ഡാരിക്ക് പ്രതിരോധ ഇടപാടുകളിലും പെട്രോളിയം ഇടപാടിലും കോഴകൾ കിട്ടിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് വധേരയ്ക്ക് വേണ്ടി ബിനാമി വസ്തുക്കൾ വാങ്ങിയത്. വസ്തു സിസി തമ്പിക്ക് വിറ്റ ശേഷം പണം കൈമാറി പോയി. ഈ ഇടപാടകളെല്ലാം നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്നും ഓപ് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 2012 മുതൽ 2015 വരെ സഞ്ജയ് ഭണ്ഡാരി റഫാൽ ഇടപാടിന്റെ ഓഫ്സെറ്റ് പങ്കാളിയാകാൻ ലോബി ചെയ്തുവരികയായിരുന്നു. എന്നാൽ, ദസോ കമ്പനി ഭണ്ഡാരിയെ ഉൾപ്പെടുത്താൻ വിസമ്മതിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും 126 റഫാൽ ജെറ്റുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതെ പോവുകയും പിന്നീട് അത് റോഡിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭണ്ഡാരി ഈ ഫയലുകൾ മോഷ്ടിച്ചുവെന്നാണ് ആരോപണം. സുപ്രധാന ഫയലുകൾ ഭണ്ഡാരി ഫോട്ടോ കോപ്പി എടുത്ത് തനിക്ക് ബന്ധമുള്ള പ്രതിരോധ കരാറുകാർക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ രാഹുലും പ്രിയങ്കയും വധേരയുമായുള്ള ബന്ധത്തെ കുറിച്ച് എച്ചഎൽ പഹ്വയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ സിസി തമ്പിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പഹ്വ സമൻസ് കിട്ടിയപ്പോൾ മുങ്ങി. താൻ അമേരിക്കയിൽ ചികിത്സയിലാണെന്നാണ് തമ്പി അന്ന് ഇഡിയെ അറിയിച്ചത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍