Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് നേഴ്‌സിങ് വിദ്യാർത്ഥിനികളെ പ്രണയിച്ചു; ജാതകം പൊരുത്തമുള്ള എൽസിറ്റിനെ കെട്ടി; ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം മുങ്ങിയപ്പോൾ ഭാര്യയും കാമുകിയും ഒപ്പം ചേർന്നു; ബിനുമാത്യു നാടുവിട്ടത് ആലുവ യുസി കോളേജിലെ വിദ്യാർത്ഥിനിയും പി ആർ ഡിയിലെ താൽകാലിക ജീവനക്കാരിയും അടക്കം നാലു പേരുമായി; മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രി ഉടമയുടെ പരാതി അന്വേഷിച്ചിറങ്ങിയ തിരിച്ചറിഞ്ഞത് മനോരമയുടെ പേരുപയോഗിച്ച് നടത്തിയ തട്ടിപ്പ്; വ്യാജ മാധ്യമ പ്രവർത്തകനെ തേടി പൊലീസ്

രണ്ട് നേഴ്‌സിങ് വിദ്യാർത്ഥിനികളെ പ്രണയിച്ചു; ജാതകം പൊരുത്തമുള്ള എൽസിറ്റിനെ കെട്ടി; ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം മുങ്ങിയപ്പോൾ ഭാര്യയും കാമുകിയും ഒപ്പം ചേർന്നു; ബിനുമാത്യു നാടുവിട്ടത് ആലുവ യുസി കോളേജിലെ വിദ്യാർത്ഥിനിയും പി ആർ ഡിയിലെ താൽകാലിക ജീവനക്കാരിയും അടക്കം നാലു പേരുമായി; മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രി ഉടമയുടെ പരാതി അന്വേഷിച്ചിറങ്ങിയ തിരിച്ചറിഞ്ഞത് മനോരമയുടെ പേരുപയോഗിച്ച് നടത്തിയ തട്ടിപ്പ്; വ്യാജ മാധ്യമ പ്രവർത്തകനെ തേടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മാധ്യമ പ്രവർത്തകൻ ചമഞ്ഞ് സ്വകാര്യ ആശുപത്രി ഉടമയെ ഭീഷിണിപ്പെടുത്തി പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു മുങ്ങിയിതിനൊപ്പം ഇയാളുമായി ബന്ധമുള്ള 4 യുവതികളെയും കാണാതായതായി പൊലീസ് വെളിപ്പെടുത്തൽ.

ഭാര്യ പാല സ്വദേശിനി എൽസിറ്റ് ഇയാൾക്കൊപ്പം മുങ്ങിയതായി പൊലീസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം കോതമംഗലം. ആലുവ, പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കാണാതായ 4 -ാമത്തെ പെൺകുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചു വരികയായിരുന്നെന്നും പി ആർ ഡി യിലെ താൽക്കാലിക ജീവനക്കാരിയായിരുന്നെന്നുമാണ് മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കാണാതായ ഈ 4 പേരും ബിനുവിനൊപ്പമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. തമിഴ്‌നാട്,കർണ്ണാട എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിതാവ് നേരത്തെ മരണമടഞ്ഞതിനെത്തുടർന്ന് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇഞ്ചൂർ സ്വദേശിനിയെ വീട്ടിലെ സാഹചര്യം മുതലെടുത്ത് ബിനു വലയിലാക്കുകയായിരുന്നെന്നാണ് സൂചന. ആലുവ യൂ സി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മകളെ ബിനു തട്ടിക്കൊണ്ടുപോയതായിട്ടാണ് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

ബിനുവിന്റെ ഭാര്യയും കോതമംഗലത്തുനിന്നും അപ്രത്യക്ഷയായ നേഴ്സും ഒരുമിച്ച് പഠിച്ചവരായിരുന്നെന്നും പഠിക്കുന്ന കാലത്ത് കോതമംഗലം സ്വദേശിനിയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരേസമയം പ്രണയിച്ചിരുന്നെന്നും വിവാഹക്കാര്യമെത്തിയപ്പോൾ ജാതക പ്രശനം ഉയർത്തി കോതമംഗലം സ്വദേശിനിയെ തഴയുകയായിരുന്നെന്നുമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ പുറത്തുവന്നിട്ടുള്ള വിവരം. കോതമംഗലം സ്വദേശിനി വിവാഹിതയായെങ്കിലും ബിനുവുമായുള്ള ബന്ധം തുടർന്നിരുന്നെന്നും പണം തട്ടിയ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിലെ വിവരങ്ങൾ ചോർത്താൻ ഈ യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി അറിയിച്ചു.

ഓഫീസ് ജീവനക്കാരിയെയും തിരുവനന്തപുരം സ്വദേശിനിയെയും പ്രണയം നടിച്ച് പാട്ടിലാക്കുകയായിരുന്നെന്നാണ് പൊലീസിന്റെ അനുമാനം. ആഢംമ്പര ജീവിതം നയിച്ചിരുന്ന ബിനു താൻ മനോരമ ലേഖകൻ ആണെന്നാണ് ഇടക്കാലത്ത് കോതമംഗലം സ്വദേശിനിയെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. താൻ വീട്ടിലുണ്ടായിരുന്ന അവസരത്തിൽ ബിനുവിന്റെ മൊബൈലിൽ നിന്നും ഭാര്യയ്ക്ക് കോളെത്തിയിരുന്നെന്നും ബിനു മനോരമ എന്നാണ് പേര് കോൾസലിസ്റ്റിൽ പേര് കണ്ടതെന്നും കോതമംഗലം സ്വദേശിനിയുടെ ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിനുവുമായുള്ള ബന്ധത്തിന്റെ പേരിൽ താൻ ഭാര്യയുമായി തെറ്റിയിരുന്നെന്നും ഇപ്പോൾ നല്ല ബന്ധത്തിലല്ലന്നും ഇയാൾ പൊലീസിൽ സൂചിപ്പിച്ചിട്ടുണ്ട്.

ആശുപത്രിയെ ചില തട്ടിപ്പുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും ഇത് പുറത്തുവിടാതിരിക്കാൻ 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബിനു മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രി ഉടമ ഡോ.സബൈനെ സമീപിക്കുന്നത്. ഒരു ഓൺലൈൻ ന്യൂസ്സ് പോർട്ടൽ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. തട്ടിപ്പ് മനസ്സിലാക്കിയ ഡോക്ടർ ബിനുവിനെ തെളിവുകൾ സഹിതം കുടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അഡ്വാൻസായി 10000 -യിരം നൽകാമെന്നും ബാക്കി പിന്നീട് നൽകാമെന്നുമായിരുന്നു ഡോക്ടറുടെ വാഗ്ദാനം. താൻ പറയുന്ന പെൺകുട്ടിക്ക് ജോലി നൽകണമെന്നുള്ള ആവശ്യം നടപ്പിലാക്കിയും ഡോക്ടർ ബിനുവിൽ വിശ്വാസം വർദ്ധിപ്പിച്ചിരുന്നു. പിന്നീട് ബിനുവിനെ കുടുക്കാൻ ഡോക്ടർ വിശദമായ ഒരുക്കങ്ങൾ തന്നെ നടത്തി. നിയമ വിദഗ്ധരിൽ നിന്നും ഇയാളെ കുടുക്കുന്നതിന് എന്തൊക്കെ തെളിവുകൾ സംഘടിപ്പിക്കണമെന്ന് മനസ്സിലാക്കിയിരുന്നു. ഇതിന് ശേഷമാണ് പണം കൈമാറുന്നതിനും ഇത് രഹസ്യമായി ചിത്രീകരിക്കുന്നതിനും ഡോക്ടർ കർമ്മപദ്ധതി തയ്യാറാക്കിയത്. പണം നൽകുന്നതിന്റെ ദൃശ്യം രഹസ്യമായി ചിത്രീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഡോക്ടർ ബിനുവിനെ മുറിയിലേയ്ക്ക് ക്ഷണിച്ചത്.

ബിനു മുറിയിലെത്തുന്നതും ഡോക്ടറുമായി സംസാരിക്കുന്നതും പണം കൈപ്പറ്റുന്നതടക്കമുള്ള മുഴുവൻ ദൃശ്യങ്ങളും മുറിയിൽ ഒളിപ്പിച്ച ക്യാമറയിൽ ഡോക്ടർ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും സഹിതമാണ് കഴിഞ്ഞ ദിവസം ഡോ.സബൈൻ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. പുത്തൻകുരിൽ നടിയുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്സ്‌ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു. ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫെയിസ് ബുക്ക് അക്കൗണ്ടുകൾ ബിനു അൺഇൻസ്റാൾ ചെയ്തതിട്ടുണ്ടെന്നും ടെലഗ്രാഫ് ആപ്പാണ് ഇയാൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നും അതിനാൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്തുക പ്രയാസമാണെന്നുമാണ് പൊലീസ് നൽകുന്ന സൂചന.  ഇയാളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP