'ഒട്ടുമിക്ക ദിവസങ്ങളിലും ആർമി ക്യാമ്പുകളിൽ നിന്നും ഞങ്ങൾക്ക് ഫോൺകോൾ വരും... വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം; രാത്രി മുഴുവൻ കാർ അവരുടെ പക്കലാവും. രാവിലെ ക്യാമ്പിൽ പോയി കാർ ഞങ്ങൾ തിരിച്ചെടുക്കും'; എന്തിനാണ് കാർ രാത്രിയിൽ വാങ്ങുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല'; സൈനിക ക്യാമ്പുകളിൽ നിന്നും ഗ്രാമവാസികളുടെ കാർ ആർമി വാങ്ങുന്നു; ആശങ്ക പങ്കുവച്ച് ഗ്രാമവാസികൾ
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: ഞങ്ങളുടെ കാറുകൾ സൈനികർ രാത്രിയിൽ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകും. രാവിലെ മടക്കി കൊണ്ടുപോകാനും അവർ നിർദ്ദേശിക്കും. എന്തിനാണെന്ന് ഇതുവരെ അറിയില്ല. പ്രദേശവാസികളുടെ കാർ സേന ഉപയോഗിക്കുന്നതിനെ ചൊല്ലി ആശങ്കയിൽ രണ്ട് ഗ്രാമങ്ങൾ. ശ്രീനഗർ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നാണ് സൈനികർ കാറുകൾ ക്യാമ്പിലേക്ക് കൊണ്ടുപോകാറുള്ളത്. ിന്ത്യൻ എക്സ്പ്രസ് പത്രത്തിനോടാണ് പ്രദേശവാസികൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
'ഒട്ടുമിക്ക ദിവസങ്ങളിലും ആർമി ക്യാമ്പുകളിൽ നിന്നും ഞങ്ങൾക്ക് ഫോൺകോൾ വരും. വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം. രാത്രി മുഴുവൻ കാർ അവരുടെ പക്കലാവും. രാവിലെ ക്യാമ്പിൽ പോയി കാർ ഞങ്ങൾ തിരിച്ചെടുക്കും' ഷോപിയാനിലെ അഗ്ലാർ ഗ്രാമത്തിൽ നിന്നുള്ള പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാളാണ് പ്രദേശത്തെ ആർമി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ അസാധാരണ രീതിയെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
ഷോപിയാനിൽ സ്വന്തമായി കാർ ഉള്ളവരിൽ പലർക്കും ആർമി ക്യാമ്പുകളിൽ നിന്നുള്ള സന്ദേശങ്ങളെത്താറുണ്ട്. വാഹനങ്ങൾ ക്യാമ്പിലെത്തിക്കണമെന്നാണ് വിളിക്കുന്നവരുടെ ആവശ്യം. രാത്രി ഉപയോഗത്തിനുശേഷം രാവിലെ കാർ തിരിച്ചെടുക്കാനാവശ്യപ്പെടും. പ്രതിഫലമായി പണം നൽകാറില്ലെങ്കിലും ഇടയ്ക്കെങ്കിലും വാഹനങ്ങളിൽ ഇന്ധനം നിറച്ചുകൊടുക്കും. എന്നാൽ എന്തിനാണ് കാർ ഉപയോഗിക്കുന്നതെന്നോ രാത്രി മാത്രമുള്ള കാറിന്റെ ഉപയോഗമെന്താണോ എന്നതിനെക്കുറിച്ച് പ്രദേശവാസികൾക്കാർക്കും അറിവില്ല. ചോദിക്കാൻ ആരും ധൈര്യപ്പെടുന്നുമില്ല.
അതേസമയം കാർ ക്യാമ്പിലെത്തിക്കാൻ ആരേയും നിർബന്ധിക്കാറില്ല എന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആർമി വക്താക്കൾ നൽകിയ പ്രതികരണം. എന്നാൽ പ്രദേശവാസികൾ ഇക്കാര്യം നിഷേധിച്ചു. റോഡിലൂടെ പോകുമ്പോാൾ പോലും സൈനിക ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി കാർ വൈകുന്നേരം ക്യാമ്പിലെത്തിക്കണമെന്ന് പറഞ്ഞതായി ഷോപിയാനിലെ ഹീർപോറയിലെ പ്രദേശവാസികൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ക്യാമ്പിനു സമീപത്തുകൂടെ പോയപ്പോൾ വഴിയിൽ കാർ തടഞ്ഞുനിർത്തി ഇന്ന് എന്റെ ഊഴമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ഡ്രൈവർ വെളിപ്പെടുത്തി. ഈ പ്രദേശത്ത് സ്വന്തമായി വാഹനമുള്ളവരുടെ ലിസ്റ്റ് തന്നെ ചൗഗാം സൈനിക ക്യാമ്പിലെ ഉദ്യോസ്ഥരുടെ പക്കലുണ്ടെന്നാണ് ജനങ്ങളുടെ വാദം. പെഹ്നുവിലെ സൈനിക ക്യാമ്പിൽ നിന്നും സമാനമായ അനുഭവമാണ് ജനങ്ങൾക്ക് നേരിടേണ്ടിവന്നത്.
'ഒരു ദിവസം അവർ ആവശ്യപ്പെട്ടത് പ്രകാരം കാർ ഞാൻ ക്യാമ്പിൽ കൊണ്ടുവെച്ചു. പേടികാരണം കാറിൽ നിറയെ ഇന്ധനവും നിറച്ചിരുന്നു. കാറിന്റെ രേഖകളെല്ലാം എന്റെ പക്കലായിരുന്നു. പിറ്റേന്ന് രാവിലെ കാർ തിരിച്ചെടുക്കാൻ പോയപ്പോൾ ഇന്ധനം അതുപോലെ തന്നെ ബാക്കി ഉണ്ടായിരുന്നു.' കാർ രാത്രി ഉപയോഗിച്ചോ എന്നുപോലും മനസ്സിലായില്ല.-പ്രദേശവാസികളിലൊരാൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് കൂടുതൽ അന്വേഷിച്ചപ്പോൾ ഷോപിയാൻ ഡെപ്യൂട്ടി കമ്മീഷണർ യാസീൻ ചൗധരി പ്രതികരിക്കാൻ തയ്യാറായില്ല. ഷോപിയാൻ എസ്എസ്പിയും പ്രതികരിക്കാൻ തയ്യാറായില്ല. പ്രതികരിക്കാൻ തയ്യാറായ ശ്രീനഗറിലെ പ്രതിരോധവക്താവ് കേണൽ രാജേഷ് കാലിയയ്ക്ക് വിഷയത്തിൽ കൃത്യമായ വിശദീകരണം തരാനും സാധിച്ചില്ല. വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് പ്രതിഫലം നൽകാറുണ്ടെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇക്കാര്യത്തെക്കുറിച്ച് ഡ്രൈവർമാരുടെ ഭാഗത്തുനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ട്രാൻസ്പോർട്ട് ഓഫീസറുടെ മറുപടി. ഇക്കാര്യം എന്തുകൊണ്ട് ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് ഡ്രൈവർമാരോട് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇപ്പോൾ വാഹനം ആവശ്യപ്പെടാറില്ലെന്നായിരുന്നു ഡ്രൈവർമാർ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യമെന്തായാലും സൈനിക ഉദ്യോഗസ്ഥരുടെ അസാധാരണമായ ഇടപെടലുകൾ എന്തിനായിരുന്നുവെന്ന് അജ്ഞാതമായി തുടരുകയാണ് ഇപ്പോഴും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍