Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതയ്ക്കുന്നു: ഒരിക്കൽ കണക്കു പറയേണ്ടി വരും; ഹിറ്റ്‌ലറിന്റെ അവസാനം എങ്ങനെയായിരുന്നുവെന്ന് ഓർമയില്ലേ'; യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൻ

'പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതയ്ക്കുന്നു: ഒരിക്കൽ കണക്കു പറയേണ്ടി വരും; ഹിറ്റ്‌ലറിന്റെ അവസാനം എങ്ങനെയായിരുന്നുവെന്ന് ഓർമയില്ലേ'; യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആസാദി മുദ്രാവാക്യം രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും കർശന നടപടിയെടുക്കുമെന്നും പറയുന്ന യോഗി ആദിത്യനാഥ്, ഹിറ്റ്ലറിന് അവസാനം എന്തുസംഭവിച്ചു എന്നത് മറക്കേണ്ടെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.

ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള കേസുകൾ യോഗി ആദിത്യനാഥ് ഒന്നൊന്നായി സ്വയം പിൻവലിക്കുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതയ്ക്കുന്നു. ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതിനെല്ലാം ഒരിക്കൽ കണക്കു പറയേണ്ടി വരും, ഹിറ്റ്ലറിന്റെ അവസാനം എങ്ങനെയായിരുന്നുവെന്ന് ഓർമയില്ലേയെന്നും ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ ചോദിക്കുന്നു. മതത്തിന്റെ പേരിൽ പൗരന്മാരെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാസമ്പന്നരായ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും കുട്ടികളും രാജ്യത്തെ തെരുവുകളിൽ പ്രക്ഷോഭത്തിലാണ്. ഇത വലിയ പ്രതീക്ഷ നൽകുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഹോദര്യപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യയിലെ ജനങ്ങൾ പുതിയ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയിരിക്കുന്നു. ഹിന്ദുവും മുസ്ലിമും ക്രൈസ്തവനും തോളോടുതോൾ ചേർന്ന് സമരം ചെയ്യാനും സഹവസിക്കാനുമുള്ള പുതിയ പാഠങ്ങൾ പഠിച്ചുകഴിഞ്ഞു. മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനല്ല അവരുടെ പൗരത്വം തന്നെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം വിളിക്കുന്നവരെ ഭീഷണിപ്പെടുത്തി യോഗി ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താൻ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്.സിഎഎയുടെ അർഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോൺഗ്രസും എസ്‌പിയും ഇടത് പാർട്ടികളും ചേർന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് നേരത്തെ വിവാദ പ്രസംഗം നടത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP