പിന്നീട് കാണാം...കുളിച്ചിട്ടു വന്നതാ ഡ്രെസ് മാറട്ടെ എന്ന് മറുതലയ്ക്കൽ നിന്നും ചാറ്റ്; മാറിയിട്ട് സുന്ദരിയായി ഒരു ഫുൾ വ്യൂ തരണേ എന്ന് അച്ചൻ...അമ്മായിയെ കണ്ടോണ്ടിരുന്നാ മതി എന്ന് മറുപടി...ഞാൻ കണ്ടിട്ട് കളഞ്ഞോളാം.. ഡോണ്ട് വറി എന്ന് അച്ചൻ; കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിലെ അച്ചന്റേതെന്ന പേരിൽ 'ഹോട്ട് ചാറ്റ്' സോഷ്യൽ മീഡിയയിൽ; സ്ക്രീൻ ഷോട്ടുകൾ വ്യാജമെന്നും സഭാതർക്കത്തിൽ യാക്കോബായപക്ഷ മുന്നണി പോരാളിയായതിന്റെ പകവീട്ടലെന്നും ഫാ.ബേസിൽ ഇട്ടിയാനിക്കൽ
എം മനോജ് കുമാർ
കോതമംഗലം: കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിലെ അച്ചനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദം കനക്കുന്നു. ശൃംഗാരവും അശ്ലീലവും കൂടിക്കുഴയുന്ന അച്ചന്റെ സംഭാഷണങ്ങൾ എന്ന് പറഞ്ഞു ഫെയ്സ് ബുക്ക് ചാറ്റിന്റെ രൂപത്തിലുള്ള അച്ചന്റെ സംഭാഷണങ്ങളാണ് പരക്കുന്നത്. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗികാപവാദ കഥകൾ വാർത്തകളായും സോഷ്യൽ മീഡിയവഴിയും പുറത്ത് വന്നിരിക്കുന്നതിനാൽ വലിയ പ്രചാരമാണ് ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിലെ അച്ചന്റെ സംഭാഷണങ്ങൾക്കും ലഭിക്കുന്നത്. ആരോപണ വിധേയനായ ഫാദർ ബേസിൽ ഇട്ടിയാനിക്കൽ ആരോപണങ്ങൾ മറുനാടനോട് നിഷേധിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്സ് അടക്കം പരക്കുകയാണ്. നോക്കിയാൽ വായിച്ച് പോകുന്ന, ഇക്കിളിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് അച്ചന്റെ ഫോട്ടോ സഹിതമുള്ള സ്ക്രീൻ ഷോട്ടുകളിലുള്ളത്. ഒരു സ്ത്രീയുമായി നടത്തുന്ന ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് പരക്കുന്ന തന്റെ ഫോട്ടോ വ്യാജമായി സൃഷ്ടിച്ച സംഭാഷണ ശകലങ്ങൾ ആണെന്നാണ് അച്ചൻ പറയുന്നത്. പക്ഷെ ഹോട്ട് ചാറ്റുകളാണ് സ്ക്രീൻ ഷോട്ടുകളിൽ നിറയെയുള്ളത്.
ബേസിൽ ഇട്ടിയാനിക്കൽ എന്ന പേരിലുള്ള ചാറ്റുകളിലെ ഹോട്ട് സംഭാഷണങ്ങൾ:
ഫാദർ പറയുന്നു: യു ആർ വെരി സ്മാർട്ട് ആൻഡ് ബ്യൂട്ടിഫുൾ, ഇവിടുണ്ട്, കുളിക്കുന്നു..ഇപ്പോൾ വന്നതെയുള്ളൂ... മറുവശത്ത് നിന്നും ഇം ഇം എന്ന് മാത്രം...കൊച്ചു കള്ളിയാ അല്ലേ.. പെരുങ്കള്ളിയാണെന്ന് മറുപടി... അതിന്റെ ബാക്കി ഇടാമോ.... അത് അത്രെയേ ഉള്ളൂ എന്ന് മറുതലയ്ക്കൽ നിന്ന് മറുപടി...വീട്ടിൽ ഇരുന്നപ്പോൾ ഗ്ലാമർ കൂടി.. വീണ്ടും ആക്റ്റീവ് ആയി കണ്ടതിൽ വലിയ സന്തോഷം....എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്ത് 12 വർഷങ്ങളാണ് എനിക്ക് നഷ്ടമായത്. ആ സമയത്ത് എല്ലാം പോയി...സമൂഹത്തിലുള്ള സ്ഥാനം, പദവി, സൽപ്പേര് എല്ലാം പോയി. ശരിക്കും ഒരു ഫുൾ ജീവപര്യന്തം..ഞാൻ കുളിച്ചതേയുള്ളൂ. ഒരു സെൽഫി ഇട്ടേ എന്ന് മറുതലയ്ക്കൽ നിന്നും ആവശ്യം... ഓ മൈ ഗോഡ് വാട്ടെ ബ്യൂട്ടി യു ആർ.. ഡിയർ... ഞാൻ കുറച്ചു കഴിഞ്ഞു വരാം... അവളെയും പിള്ളാരെയും അവളുടെ വീട്ടിൽ വിടാൻ പോവുകയാണ്. ഐ വിൽ കം ബാക്ക്... ആ കർട്ടൻ ഒന്ന് മാറ്റുമോ.. അച്ചന്റെ ചോദ്യം...സംശയം.... പോയ്... എന്ന് ചാറ്റ്...
ഒരു സംഭാഷണം ഡിലീറ്റ് ചെയ്ത നിലയിൽ... ഉടൻ മറുതലയ്ക്കൽ നിന്നും ചോദ്യം... എന്തിനാണ് ഡിലീറ്റ് ചെയ്തത്...അമ്മായി വരുമ്പോൾ ഓടിക്കരുത് എന്ന് മറുതലയ്ക്കൽ നിന്നും ആവശ്യം...ഫുഡ് കഴിച്ചോ എന്ന് അച്ചൻ... പിന്നെ കാണാം...കുളിച്ചിട്ടു വന്നതാ ഡ്രെസ് മാറട്ടെ എന്ന് മറുതലയ്ക്കൽ നിന്നും ചാറ്റ്...മാറിയിട്ട് സുന്ദരിയായി ഒരു ഫുൾ വ്യൂ തരണേ എന്ന് അച്ചൻ...അമ്മായിയെ കണ്ടോണ്ടിരുന്നാ മതി എന്ന് മറുതലയ്ക്കൽ നിന്നും മറുപടി...ഞാൻ കണ്ടിട്ട് കളഞ്ഞോളം.. ഡോണ്ട് വറി എന്ന് അച്ചൻ... അയ്യടാ എന്ന് മറുപടി...ഒടുവിൽ അമ്മായിയുടെ ഉറക്കം കളയണോ എന്നും ചോദ്യം...ഇനി ലൈറ്റ് ഇട്ടാൽ ശരിയാവില്ല...വിത്ത് ഔട്ട് അല്ലല്ലോ എന്ന് അച്ചൻ..മോഹം... കൊള്ളാം... ഗുഡ് നൈറ്റ് എന്ന് മറുപടി...മോഹങ്ങൾ ഒന്നും ഇല്ല... മോഹഭംഗങ്ങൾ മാത്രം എന്ന് അച്ചന്റെ മറുപടി. ഏതാ പള്ളി എന്ന ചോദ്യത്തിനു കോതമംഗലം ചേലാട് ബേസ് അനിയ വലിയപള്ളി എന്നും ഒരു ചോദ്യത്തിനു അച്ചൻ മറുപടി പറയുന്നുണ്ട്.. എന്നാ എടുക്കുക എന്ന ചോദ്യത്തിന് കൊച്ചു കള്ളച്ചൻ എന്നാണ് മറുപടി..ഞാൻ പാവം അല്ലെ കുട്ടാ എന്ന് പറയുമ്പോൾ അതിന്റെ തന്നെ ഫുൾ ഫോട്ടോ എന്തിനാ എന്ന് ചോദ്യം... നല്ല ഭംഗി.. അതാ എന്ന് അച്ചൻ... പഴയ ഫോട്ടോയിൽ ഒരു ബ്യൂട്ടി സ്പോട്ട് ഉണ്ടായിരുന്നല്ലോ മുഖത്ത് എന്ന് ചോദ്യം അത് പോയി എന്ന് മറുപടി... അയ്യോ... കളഞ്ഞതാണോ എന്ന് അച്ചൻ..ഇവിടെ പുറത്ത് നല്ല തണുപ്പായി തുടങ്ങിയിട്ടുണ്ട് ഇപ്പോൾ... രാജകുമാരി എന്ന് അച്ചന്റെ വിളി.....
ഫാദർ ബേസിൽ ഇട്ടിയാനിക്കൽ നൽകുന്ന വിശദീകരണം:
ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിൽ അച്ചനാണ് ഞാൻ. അശ്ലീലം കലർന്ന ചാറ്റുമായി ബന്ധപ്പെട്ടുള്ള വിവാദത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. കഴിഞ്ഞ ദിവസം രാവിലെ ഒരു സോഷ്യൽ മീഡിയാ പേജിൽ വന്ന സംഗതിയാണിത്. അന്ന് രാത്രി തന്നെ രണ്ടു മണിയോടെ ഗൾഫിലുള്ള ഒരാൾ എന്നെ വിളിച്ച് പറഞ്ഞു ഇങ്ങിനെ ഒരു സാധനം ഇവിടെ റെഡിയായിട്ടു ഇരിക്കുന്നുണ്ട് രാവിലെ ഏഴു മണിയോടെ അത് പുറത്തേക്ക് വിടും എന്ന് പറഞ്ഞിരുന്നു. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഞാൻ എന്റെ ഫെയ്സ് ബുക്ക് പേജിൽ ഈ ചാറ്റ് അതേപടി തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞാൻ ആദ്യം തന്നെ എന്റെ ഭാര്യയെ വിളിച്ച് ഇങ്ങിനെ ഒരു സാധനം വന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഞാൻ എന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിക്കൊള്ളാൻ പറഞ്ഞിരുന്നു. എന്റെ കൂടെ പത്ത്-പതിമൂന്നു വർഷമായി ഉള്ളതാണ് എന്റെ ഭാര്യ. എന്റെ പേരും ഫോട്ടോയുമൊക്കെയുള്ള ചാറ്റ് ആണ്. എന്താണ് സംഭവം ആരാണ് ഇതിന്റെ പിന്നിൽ എന്നൊന്നും എനിക്ക് അറിയില്ല.
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക പ്രശ്നത്തിൽ യാക്കോബായ സഭയ്ക്ക് വേണ്ടിയുള്ള മുന്നണിപ്പോരാളിയാണ് ഞാൻ. സഭാ കേസിൽ മുന്നിൽ നിൽക്കുമ്പോൾ തന്നെ ഞാനിത് പ്രതീക്ഷിച്ചിരുന്നു. ഒരു പണി വരുമെന്ന് ഉറപ്പുണ്ടായിരുന്നു. ഏതു വഴിയിൽ എന്നാണ് അറിയാതിരുന്നത്. സഭാ തർക്കവുമായി ബന്ധപ്പെട്ടുള്ള ആരോ ആണ് എനിക്കെതിരെ വ്യാജ ചാറ്റ് ഇറക്കിയിരിക്കുന്നത്. പൊലീസ് സൈബർ സെല്ലിൽ പരാതി കൊടുക്കാൻ ഇരിക്കുകയാണ്. എന്നെ അറിയുന്ന ഒരാളും ഈ ആരോപണം വിശ്വസിക്കില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചെറിയ പള്ളിയിൽ യാക്കോബായ സഭയ്ക്ക് വേണ്ടി ഞാൻ പ്രസംഗിച്ചിരുന്നു. സഭയ്ക്ക് വേണ്ടി പിടഞ്ഞുവീണു മരിക്കാൻ തയ്യാറാകണം എന്ന രീതിയിലുള്ള പ്രസംഗമാണ് നടത്തിയത്. എന്റെ പേര് ബസേലിയോസ് എന്നാണ്. ബസേലിയോസ് എന്നുള്ളത് ബാവയുടെ പേര് തന്നെയാണ്. ഈ പേര് ഞാൻ വഹിക്കുന്നിടത്തോളം കാലം പരിശുദ്ധ ബാവായുടെ കബറിടം സംരക്ഷിക്കാൻ വേണ്ടി ഈ കബറിന് മുന്നിൽ മരിച്ചു വീഴാൻ ഞാൻ തയ്യാറാണ്. അങ്ങിനെ ഞാൻ മരിച്ചു വീഴുകയാണെങ്കിൽ അത് ദൈവത്തിനു മുന്നിലുള്ള എന്റെ നൈവേദ്യമാകും എന്ന് പറഞ്ഞാണ് ഞാൻ അവസാനിപ്പിച്ചത്. വികാരപരമായ ഇത്തരം പ്രസംഗമാണ് ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം മുൻ നിർത്തി ഞാൻ ചെയ്തത്. ഈ പ്രസംഗം നടത്തിയശേഷം പലരും എന്നെ അഭിനന്ദിച്ചിരുന്നു.
പക്ഷെ ആരൊക്കെയോ ചിലർ എന്നെ അന്വേഷിച്ച് നടക്കുന്നതായും ഞാൻ അറിഞ്ഞിരുന്നു. എന്നെക്കുറിച്ച് വന്ന അശ്ലീലം നിറഞ്ഞ ചാറ്റിലെ ക്യാപ്ഷൻ തന്നെ സംശയമുണർത്തുന്നതാണ്. ഈ ഫോട്ടോയിൽ എല്ലാം അവരുടെ വാട്ടർമാർക്കുമുണ്ട്. ഹോട്ട് എക്സ്ക്ലൂസീവ് എന്ന് പറഞ്ഞാണ് വന്നത്. എനിക്ക് അയച്ചു കിട്ടിയപ്പോൾ തന്നെ എന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഞാൻ ചാറ്റ് അങ്ങനെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞാണ് അത് സോഷ്യൽ മീഡിയയിൽ പരസ്യമാകുന്നത്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും ഒളിക്കാനില്ല. ഞാൻ സഭയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് എന്ന് എനിക്കറിയാം. നമ്മുടെ ലൈഫ് എല്ലാവർക്കും അറിയാം. നിഗൂഡമായ ബന്ധങ്ങളോ യാത്രകളോ ഒന്നുമെനിക്കില്ല. ചാറ്റിൽ ഇട്ടിരിക്കുന്ന ഫോൺ നമ്പറുകൾ എല്ലാം എന്റെ നമ്പർ തന്നെയാണ്. അതിനു മുൻപ് ലോങ്ങ് ടൈം തന്നെ ഞാൻ ബീക്കലായി സഭയെ സേവിച്ചിട്ടുണ്ട്. അച്ചനായി മാറിയിട്ട് രണ്ടു വർഷം മാത്രമേയുള്ളൂ. വിവാദത്തിൽ ഞാൻ ബോതേർഡ് അല്ല.
നമ്മൾ ചെയ്യാത്ത ഒരു കാര്യത്തിൽ നമ്മൾ ഉത്കണ്ഠപ്പെടുന്നതിൽ അർത്ഥമില്ല. എന്റെ ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടിലൂടെ കടന്നുവന്നയാളാണ് ഞാൻ. ഇതൊന്നും കേട്ടാൽ ഞാൻ കുലുങ്ങത്തുമില്ല. ഈ ഇടവകയിൽ ഉള്ള കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും എന്നെ അറിയാം. ആ രീതിയിൽ ഇടപഴകുന്ന ആളാണ് ഞാൻ. വിവാദം അർഹിക്കുന്ന ബഹുമാനത്തോടെ തള്ളിക്കളയുന്നു. സൈബർ സെൽ വഴി കാര്യങ്ങൾ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അച്ചാ, വിഷമിക്കെണ്ടേ.. ഇത് ഫൈക്കാണ് എന്ന് നൂറുശതമാനം ഉറപ്പാണ് എന്നാണ് എനിക്കറിയാവുന്ന സൈബർ സെൽ ടീം പറഞ്ഞത്. ഇവിടെ വരുന്ന ആയിരക്കണക്കിന് പരാതികളിൽ ഒന്ന് മാത്രം. അങ്ങിനെയാണ് സൈബർ സെൽ ടീം പ്രതികരിച്ചത്. ഒരാളുടെ ക്യാരക്ടർ അസാസിനേഷൻ ചെയ്യാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ഒരു ലേഡിയുമായുള്ള എക്സാ മാരിറ്റൽ ലൈഫ്.., അല്ലെങ്കിൽ ഒരു ഫോട്ടോ ഇടുക.. ഒരു കമ്പ്യൂട്ടർ അറിയുന്ന ഒരാൾക്ക് നിസാരമായ കാര്യമാണിത്. ഒരാളുടെ ഫുൾ ചാറ്റ് ഹിസ്റ്ററി, ഡീറ്റെയിൽസ് അറിയുകയാണെങ്കിൽ എളുപ്പം. ഇതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളുക. ഇതാണ് ഞാൻ ചെയ്യുന്നത്-ഫാദർ ബേസിൽ ഇട്ടിയാനിക്കൽ പറയുന്നു.
Stories you may Like
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹം: ബേസിൽ ജോസഫ്
- പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
- ഒറ്റ വിക്കറ്റിന്റെ പ്രതിരോധക്കോട്ട കെട്ടി ആന്ധ്ര; കേരളത്തിന് സമനില കുരുക്ക്
- മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്