പാവക്കുളം ക്ഷേത്രത്തിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്; രണ്ടു പ്രതീകങ്ങളും സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശം മാത്രം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന് കാട്ടിത്തരുന്ന സംഭവവികാസങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്.അന്നത്തെ സാഹചര്യത്തിൽ നിന്നും എന്ത് പ്രബുദ്ധതയും നവോത്ഥാനവുമാണ് നമ്മൾ ഇത്രയും കാലത്തിനിടയ്ക്ക് നേടിയത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഉദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ സ്വന്തം കേരളത്തിലാണ് ഇന്ന് മതത്തിന്റെ പേരിൽ ഏറ്റവും വലിയ ചേരിതിരിവ് അടയാളപ്പെടുത്തുന്നത്.
ഞാനൊക്കെ വളർന്ന സാഹചര്യത്തിൽ നിന്നും എത്രമാത്രം നമ്മുടെ കേരളീയസമൂഹം മാറിയിരിക്കുന്നു.ഇന്നത്തെ കേരളത്തെ ചൂണ്ടിക്കാട്ടി എന്ത് നന്മയാണ് ഞാനെന്ന അമ്മ എന്റെ രണ്ടുവയസ്സുകാരി മകളിലേയ്ക്ക് പകരേണ്ടത്? ഇവിടെ നടക്കുന്ന സംഭവങ്ങളിൽ നിന്നും എന്ത് മൂല്യങ്ങളെയാണ് ഞാനെന്ന അദ്ധ്യാപിക വിദ്യാർത്ഥികളിലേയ്ക്ക് ചൂണ്ടികാണിക്കേണ്ടത്?
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കേരളത്തിൽ മതഭ്രാന്ത് ആളിപ്പടരുന്നത്. അതിൽ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വർഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധർ. മാന്യതയുള്ള രാഷ്ട്രീയത്തിനു മൗനമെന്നു പേരു കൂടിയുണ്ടെന്നുള്ള ബോധ്യത്തോടെ തല്ക്കാലം പൗരത്വഭേദഗതിയെ അനുകൂലിക്കാനും പ്രതികൂലിക്കാനും മെനക്കെടാത്ത കുറേയേറെപ്പേരിവിടെയുണ്ട്. ഒരു ശരാശരി മനുഷ്യന്റെ വികാര വിചാരധാരയെ സ്വാധീനിക്കുന്ന പലതും ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റായും പോസ്റ്ററായും വരുന്നുണ്ട്. അതിൽ പലതിലും വാസ്തവികതയുടെ കണിക പോലുമില്ല താനും. ജനാധിപത്യത്തിനും നീതിക്കും പ്രാധാന്യം കൊടുക്കുന്നതിനാൽ ഈ വിഷയത്തിൽ മൗനം തന്നെയാണ് യഥാർത്ഥ രാഷ്ട്രീയം. പൗരത്വഭേദഗതിയിൽ ഇസ്ലാം മതത്തിനെതിരെ വിവേചനമുണ്ടെങ്കിൽ ജനാധിപത്യപരമായി മറുപടി കൊടുക്കാൻ നമ്മുടെ വിരൽതുമ്പിൽ തന്നെ സംവിധാനമുള്ളപ്പോൾ എന്തിന് ഒരു കലാപം? എന്തിന് ഒരു വിപ്ലവം?
വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള രാഷ്ടീയപൊറാട്ടുനാടകത്തിന്റെ ഇരകളായി ഇവിടുത്തെ മതങ്ങളെ മാറ്റിയപ്പോൾ തച്ചുടയ്ക്കപ്പെട്ടത് മനുഷ്യർക്കിടയിലുള്ള കലർപ്പില്ലാത്ത സാഹോദര്യവും സൗഹൃദവുമായിരുന്നു.ഇരട്ടത്താപ്പും മത പ്രീണനവും നടത്തി രാജ്യത്തെ വിഘടനവാദത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ സംഘടനകൾ മുൻകൈയെടുത്താണ് ഇവിടെ അനാവശ്യവിവാദം അഴിച്ചുവിടുന്നത്.ആരും ആരേക്കാൾ മോശമല്ലെന്ന് ഓരോ സംഭവവികാസങ്ങളും കാട്ടിത്തരുന്നു.
ആറു വയസ്സുള്ള കുഞ്ഞിനെ കൊണ്ട് ഒരു ഉമ്മ നരേന്ദ്ര മോദിയെ കൊല്ലണം എന്ന് ടിക് ടോക് വീഡിയോ ചെയ്യിച്ചത് നമ്മൾ കണ്ടതാണ്. അതഭിമാനപൂർവ്വം ഷെയർ ചെയ്തവർ നമുക്കിടയിലില്ലേ? പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ഒരു കൊച്ചുകുഞ്ഞിനെ കൊണ്ട് പറയിച്ച ആ ഉമ്മയുടെ മനോനില എത്രമാത്രം തരംതാണതാണ്. അതിനേക്കാൾ മനോവൈകൃതമുള്ളവരല്ലേ ആ വീഡിയോ ഷെയർ ചെയ്ത് കൈയടിച്ചവർ? ഇന്ത്യ മോദിയുടെ തന്തയുടെ വകയല്ലെന്ന ബാനറുകളും പോസ്റ്ററുകളുമായി കുഞ്ഞുങ്ങളെ തെരുവിലേയ്ക്ക് ഇറക്കി വിട്ട അദ്ധ്യാപകരാണ് ഈ പ്രബുദ്ധകേരളത്തിലുള്ളത്. അവരിൽ നിന്ന് ഇളംതലമുറയ്ക്ക് പകർന്നുകിട്ടുന്നത് വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും ബാലപാഠങ്ങളല്ലേ?
പൗരത്വഭേദഗതിയെ അനുകൂലിച്ച് പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ യോഗത്തിൽ ഒരു സ്ത്രീ ഇടയ്ക്ക് ഇടപെടുന്നതും മറ്റുള്ള സ്ത്രീകൾ അവരെ പിടിച്ച് പുറത്താക്കുന്നതുമായ ഒരു വീഡിയോ ഇന്നലെ കണ്ടിരുന്നു. ഏതൊരു പ്രസംഗത്തിന്റെയും ഇടയിൽക്കയറി ഷോ കാണിക്കുന്നത് അത്ര നല്ല പ്രവണതയൊന്നുമല്ല. പാവക്കുളം ക്ഷേത്രവും ഓഡിറ്റോറിയവും വിശ്വഹിന്ദുപരിഷത്തിന്റെ അധീനതയിൽ ഉള്ളതാണെന്നാണ് അറിയാൻ കഴിഞ്ഞത്. സ്വാഭാവികമായും അത്തരമൊരു സ്ഥലത്ത് വച്ച് നടത്തുന്ന യോഗങ്ങൾ ഹൈന്ദവതയുമായും CAAയെ അനുകൂലിക്കുന്ന തരത്തിലുള്ളതുമാകും. അത്തരമൊരു യോഗസ്ഥലത്ത് ചെന്ന് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത് ബാഹ്യപ്രേരണയിലാവാനേ തരമുള്ളൂ. ഇനി CAAയെ പ്രതികൂലിക്കുന്ന സ്ഥലത്ത് ചെന്ന് ഇതുപ്പോലെ ചോദ്യം ചെയ്താലും ഇതൊക്കെ തന്നെയല്ലേ,(ഒരു പക്ഷേ ഇതിനേക്കാൾ കൂടുതൽ ) സംഭവിക്കുക? കേരളവർമ്മയിൽ ഒരു പയ്യനെ സംഘംചേർന്ന് എസ്.എഫ്.ഐക്കാർ ആക്രമിച്ചത് അവൻ പൗരത്വഭേദഗതിയെ അനുകൂലിച്ച് പറയാൻ ശ്രമിച്ചതിനല്ലേ?
ഒരിക്കൽ പ്രശസ്തനായ എഴുത്തുകാരൻ സഖറിയ ഒരു യോഗത്തിൽ വച്ച് നടത്തിയ സിപിഎം പരാമർശത്തിന്റെ പേരിൽ കൈയേറ്റം നേരിട്ടത് നമ്മൾ കണ്ടതല്ലേ. ? ആയിഷ റെന്നെയെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പുപറയിപ്പിച്ചതും നമ്മൾ കണ്ടതല്ലേ. ? അന്നൊക്കെ അതിനെ ന്യായീകരിച്ചവരാണ് ഇന്നിപ്പോൾ ഈ വീഡിയോയോടൊപ്പം ഒരു നിരാലംബയായ സ്ത്രീയെ സംഘിണികൾ ആക്രമിക്കുന്നുവെന്ന തലക്കെട്ടോടെ പ്രചരിപ്പിക്കാൻ മുന്നിൽ നില്‍ക്കുന്നത്. ഇത്തരം പ്രചരണങ്ങൾ കൊണ്ട് എന്ത് നല്കപ്പെടുന്നത് തെറ്റായ സന്ദേശങ്ങൾ മാത്രമല്ലേ?
അതുപോലെ തന്നെ ആ വീഡിയോയിൽ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്ന ഒരു സ്ത്രീയുണ്ട്.സിന്ദൂരം തൊട്ടത് കാട്ടി '''ഞാനൊക്കെ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയുമോ'യെന്ന ഡയലോഗ് കാച്ചിയ ഒരു സ്ത്രീ. അവരോടൊക്കെ തോന്നുന്നത് തീർത്തും സഹതാപം മാത്രം. ഈ പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്.ഒരുവൾ ആരുടെയൊക്കെയോ ഓശാരം പറ്റി മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ഇറങ്ങിയിരിക്കുന്ന സാമൂഹ്യവിരുദ്ധ.മറ്റൊരാൾ കടുത്ത ഇസ്ലാമോഫോബിയ ബാധിച്ച മനോരോഗി. രണ്ടു പ്രതീകങ്ങളും ഈ സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശം മാത്രമാണ്.അതിന്റെ മറപ്പിടിച്ച് നിസഹായയായ ഒരു ഹൈന്ദവസ്ത്രീയുടെ കേരളത്തിലെ ഇന്നത്തെ അവസ്ഥയെന്നും ഹിന്ദുവായ ഒരമ്മയുടെ ആകുലതയെന്നുമൊക്കെയുള്ള പലതരം ന്യായീകരണങ്ങളും കാണുന്നുണ്ട്.
സിന്ദുരം എന്നത് എങ്ങനെയാണ് ഒരു രക്ഷാകവചമാകുന്നത്? സിറിയയിലേയ്ക്ക് ആട് മെയ്ക്കാൻപ്പോയ നിമിഷയുടെ അമ്മ സിന്ദൂരപ്പൊട്ടണിഞ്ഞ ഒരു സ്ത്രീയായിരുന്നു.സിന്ദൂരം ഇടാൻ മറക്കാതിരുന്ന ആ അമ്മ പക്ഷേ മറന്നുപ്പോയത് സ്വന്തം മകളെ നേരേചൊവ്വേ വളർത്താനായിരുന്നു.സ്വന്തം ഇഷ്ടത്തിനു ഒരുത്തന്റെ കൂടെ ഇറങ്ങിപുറപ്പെട്ട ഹാദിയയും തുങ്ങിയാടിയ അഖിലയും ഒക്കെ അവനവനൊരുക്കിയ പടുക്കുഴിയിൽ സ്വയമെടുത്തുചാടുകയായിരുന്നു. ഓരോ പെണ്ണും സ്വയരക്ഷയ്ക്കുള്ള ലക്ഷ്മണരേഖ വരയ്ക്കേണ്ടത് ചുറ്റും കണ്ണോടിച്ചുക്കൊണ്ടാണ്. അതിനു അവരെ പ്രാപ്തരാക്കേണ്ടത് കുടുംബവും മാതാപിതാക്കളുമാണ്.ആട്ടിൻത്തോലിട്ട ചെന്നായകളെ തിരിച്ചറിയേണ്ടത് അവനവൻ ആർജ്ജിച്ചെടുത്ത പ്രതിരോധത്തിലൂടെയാണ്.മാലദ്വീപിലെ ഒറ്റപ്പെട്ട ഒരു ദ്വീപിൽ സിന്ദൂരത്തിന്റെയോ താലിയുടെയോ സംരക്ഷണകവചമില്ലാത്ത നാലഞ്ച് കൊല്ലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച എനിക്ക് ഇതല്ലാതെ മറ്റെന്ത് കാര്യമാണ് മകൾക്ക് പകർന്നുനല്കാൻ കഴിയുക?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍