Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളമടിച്ച് വാഹനമോടിക്കുന്നവരെ കണ്ടാൽ തിരിച്ചറിയുന്നതിന് അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; വേഗത അറിയാൻ ലേസർ ബേസ്ഡ് സ്പീഡ് റഡാർ; എയർഹോണുകാരെയും സൈലൻസർ ആൾട്ടർ ചെയ്തവരെയും വെറുതെ വിടില്ല; കോഴിക്കോട് നഗരത്തിൽ ഇറങ്ങിയ പുതിയ രണ്ട് ഇന്റർസെപ്റ്റർ കാത്തിരിക്കുന്നത് നിയമലംഘകർക്ക് എട്ടിന്റെ പണിയുമായി

വെള്ളമടിച്ച് വാഹനമോടിക്കുന്നവരെ കണ്ടാൽ തിരിച്ചറിയുന്നതിന് അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; വേഗത അറിയാൻ ലേസർ ബേസ്ഡ് സ്പീഡ് റഡാർ; എയർഹോണുകാരെയും സൈലൻസർ ആൾട്ടർ ചെയ്തവരെയും വെറുതെ വിടില്ല; കോഴിക്കോട് നഗരത്തിൽ ഇറങ്ങിയ പുതിയ രണ്ട് ഇന്റർസെപ്റ്റർ കാത്തിരിക്കുന്നത് നിയമലംഘകർക്ക് എട്ടിന്റെ പണിയുമായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വളവിൽ മരങ്ങളുടെ തണലിൽ വണ്ടി ഒതുക്കിയിട്ട് പെറ്റിയടിക്കാൻ കാത്തുനിന്ന പൊലീസിന്റെ കാലം കഴിഞ്ഞു. ഇനിയിപ്പോൾ വാഹനപരിശോധനയും സ്മാർട്ടാകുകയാണ്. പരിശോധനകളെല്ലാം സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ കൈകാണിക്കുന്ന പൊലീസുകാരന്റെ പരിചയവും ഹെൽമറ്റും സീറ്റുബൈൽറ്റും ഒന്നും തുണയാകില്ല. കള്ളുകുടിയന്മാരുടെ കാര്യമാണ് കൂടുതൽ കഷ്ടത്തിലാകുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഉള്ളിലെ കള്ളും ഈ വിരുതൻ കണ്ടുപിടിക്കും. വാഹനത്തിൽ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിക്കാതെ തന്നെ മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റർസെപ്റ്റർ നഗരത്തിലിറങ്ങിക്കഴിഞ്ഞു. ഇന്റർസെപ്റ്ററിലെ ആൽക്കോ മീറ്ററിന് വാഹനം ഓടിക്കുന്ന ആൾ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്ററാണ് പുതിയ ഇന്റർസെപ്റ്ററിലെ പ്രധാന പ്രത്യേകത. വേഗത അളക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് റഡാർ, ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാൻ പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റർ, എയർഹോണുകാരെയും ആൾട്ടർ ചെയ്ത സൈലൻസർ വച്ച് ശബ്ദ മലിനീകരണമുണ്ടാക്കുന്നവരെയും പിടിക്കാൻ ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.

മുമ്പ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പൊലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ മുന്നിലെത്തിയാലും പെട്ടതുതന്നെ. വാഹനത്തിന്റെ നമ്പർ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇന്റർസെപ്റ്റർ ആർ.ടി. ഓഫിസിലെ സെർവറുമായി ബന്ധപ്പെടുത്തിയതിനാൽ വാഹനം നിർത്തി പരിശോധിക്കാതെ തന്നെ ഇൻഷുറൻസ്, ഫിറ്റ്നസ്, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി, തുടങ്ങിയവ കണ്ടെത്താനാവും. വേഗപരിശോധന മാത്രമാണ് നേരത്തെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിച്ചിരുന്നത്. ഉപകരണങ്ങൾ അടക്കം ഒരു വാഹനത്തിന് ചെലവ് 25 ലക്ഷം രൂപയാണ്. ജില്ലയിൽ വടകര റൂറലിനും കോഴിക്കോട് സിറ്റിക്കുമായി ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

റോഡുകളിലെ വേഗ പരിധി(കിലോമീറ്ററിൽ)

എൻഎച്ച്. 4 വരി 90,
എൻഎച്ച്. 2 വരി 85
സംസ്ഥാന ഹൈവേ 50
മോട്ടോർ സൈക്കിൾ: എൻഎച്ച്. 4 വരി 70
സ്റ്റേറ്റ് ഹൈവേ, രണ്ട് വരി 60
തദ്ദേശസ്ഥാപനം 50

ലൈറ്റ് മോട്ടോർ വെഹിക്കിൾട്രാൻസ്‌പോർട്ട് (ടാക്സി കാറുകൾ, മിനി ലോറികൾ ഉൾപ്പെടെ)

എൻഎച്ച് 4 വരി 70,
സ്റ്റേറ്റ് ഹൈവേ, എൻഎച്ച് 2 വരി 65,
തദ്ദേശസ്ഥാപനം 50

ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)

എൻഎച്ച് 4 വരി 65,
എൻഎച്ച് 2 വരി,സ്റ്റേറ്റ് ഹൈവേ 60
തദ്ദേശസ്ഥാപനം 40
വേഗപരിധി ലംഘിച്ചാൽ പിഴലൈറ്റ് മോട്ടോർ വെഹിക്കിൾ 1500 രൂപ, മറ്റു വാഹനങ്ങൾ 3000 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP