നാട്ടിൽ നിന്ന് കുടുംബത്തെ നീലഗിരിയിൽ കൊണ്ടു വന്നത് കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; തെളിവെടുപ്പിൽ നിസംഗമായി അമ്മയേയും സുഹൃത്തിനേയും കിടത്തി കൊന്ന കട്ടിൽ കാണിച്ചു കൊടുത്ത് പ്രതി; മക്കളുടെ ഭാവിയെ ഓർത്ത് ഭർത്താവിനെ ഇനി കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്ന ഭാര്യ; വേട്ടക്കാരനായ യജമാനനോട് സ്നേഹം പ്രകടിപ്പിച്ച് ജെർമൻ ഷെപ്പേഡും; മണാശേരി ഇരട്ടക്കൊലക്കേസിൽ നേഴ്സായ ബിർജുവിന്റെ ഭാര്യയ്ക്ക് പങ്കില്ല
മറുനാടൻ മലയാളി ബ്യൂറോ
ഗൂഡല്ലൂർ: മണാശേരി ഇരട്ടക്കൊലക്കേസിൽ പ്രതിയാവുക ബിർജു മാത്രം. ബിർജുവിന്റെ ഭാര്യയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. നേഴ്സായിരുന്ന ഭാര്യയുടെ സഹായം കൊലപാതകത്തിൽ ബിർജുവിന് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള തെളിവുകളൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ ഭാര്യയെ പ്രതിയാക്കില്ല.
അതിനിടെ ബിർജുവിനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ നീലഗിരിയിലെ വീട്ടിൽ വൈകാരിക രംഗങ്ങളാണുണ്ടായത്. കൊലപാതകം മറച്ചുവച്ച് ഇത്രയും കാലം എന്തിനാണ് എനിക്കൊപ്പം ജീവിച്ചത്? എന്ന് ബിർജുവിനോട് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഭാര്യ കണ്ണീരോടെ ചോദിച്ചു. പുറത്ത് കൂട്ടിൽ കിടന്ന ജെർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായ്ക്കൾ ബിർജുവിനെ കണ്ടതോടെ ബഹളംവച്ചു. ബിർജു കൂടിനടുത്ത് എത്തിയപ്പോൾ നായ്ക്കൾ ശാന്തരായി സ്നേഹ പ്രകടനം നടത്തി. ഇന്നലെ പന്ത്രണ്ടരയോടെയാണ് ബിർജുവിനെ നീലഗിരിയിലെ കുന്നലാടി പുളിയാടിവയലിലെ വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.
ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ബിർജുവിന്റെ താമസം. വീട്ടിലെത്തിച്ച ബിർജുവിനെ കാണാൻ രാവിലെ മുതൽ നാട്ടുകാർ കൂടി. ബിർജുവിനെ വാഹനത്തിൽ നിന്നിറക്കി വീടിനു മുന്നിലേക്ക് പൊലീസ് കൊണ്ടുവന്നു. ഇസ്മായിലിനെ കൊന്നു കിടത്തിയ കട്ടിൽ കാണിച്ചുതരാൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ വീടിനു പുറകിലേക്കു നടന്നു. പൈപ്പുകളും പഴയ വസ്തുക്കളും കയറ്റിവച്ച നിലയിലായിരുന്നു കട്ടിൽ. കട്ടിലിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വീടിനു പുറത്തു കിടന്ന കാറിലും പരിശോധന നടത്തി. മൃതദേഹം മുറിച്ച് ചാക്കിൽ കെട്ടി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബിർജുവിനു ധരിക്കാനുള്ള വസ്ത്രങ്ങൾ ഭാര്യ കൊടുത്തുവിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് മുക്കം പൊലീസിനു കൈമാറി.
ഇരട്ടക്കൊലയിൽ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ ബിർജുവിന്റെ ഭാര്യ മൊഴി കൊടുത്തിട്ടുണ്ട്. നീലഗിരിയിലെ വീട്ടിലെത്തിച്ച് ബിർജുവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് അന്വേഷണസംഘം ഭാര്യയുടെയും മൊഴിയെടുത്തത്. മാതാവ് ജയവല്ലിയെയും സുഹൃത്ത് ഇസ്മയിലിനെയും കൊലപ്പെടുത്തിയ കട്ടിൽ ബിർജു കാണിച്ചു. ഫൊറൻസിക് സംഘം കട്ടിലിൽ രക്തസാംപിളുകളുണ്ടോയെന്ന് പരിശോധിച്ചു. മണാശേരിയിലെ കുടുംബ വീട് വിറ്റതിന് പിന്നാലെയാണ് കട്ടിലുകൾ നീലഗിരിയിലേക്ക് മാറ്റിയത്. കൊലയിൽ ബിർജുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. ഉദ്യോഗസ്ഥർ പറഞ്ഞാണ് ഭർത്താവ് കൊല ചെയ്തിട്ടുള്ളതായി അറിഞ്ഞത്. ഒരിക്കൽപ്പോലും സംശയം തോന്നുന്ന തരത്തിൽ പ്രവർത്തിച്ചിരുന്നില്ല. കൂടുതൽ സംസാരിക്കാത്തത് ഭർത്താവിന്റെ പ്രകൃതമായതിനാൽ മറ്റൊന്നും ചോദിച്ചിരുന്നില്ല.
കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് നീലഗിരിയിലേക്ക് മാറിയത്. കൊല്ലപ്പെട്ട ഇസ്മയിലിനെ താൻ കണ്ടിട്ടില്ലെന്നും ബിർജുവിന്റെ ഭാര്യ പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതി ബിർജുവിനെ നീലഗിരിയിലേക്ക് ഇനി കൊണ്ടുവരാതിരുന്നാൽ ഉപകാരമായിരുന്നുവെന്നും ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. രണ്ടുകൊലപാതകം നടത്തിയ ആളാണു ബിർജുവെന്ന് അറിഞ്ഞില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നടക്കുന്ന ആളായിരുന്നു ഇയാൾ ഇവിടെയെന്നും തെളിവെടുപ്പിനെത്തിച്ചപ്പോൾ അയൽവാസികളും നാട്ടുകാരും ഉദ്യോഗസ്ഥരോട് പറഞ്ഞു. ബിർജുവിന്റെ ഭാര്യ ഇപ്പോഴും ഈ വീട്ടിൽ തന്നെയാണു താമസം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. എം. ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണു ബിർജുവിനെ തെളിവെടുപ്പിന് എത്തിച്ചത്. ആവശ്യമെങ്കിൽ വീണ്ടും ജുഡീഷ്യൽകസ്റ്റഡിയിൽ വാങ്ങാനാണു തീരുമാനം.
ബിർജു അമ്മ ജയവല്ലിയുടെ ആധാരം ബാങ്കിൽ പണയം വച്ച് അമ്മയറിയാതെ 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പയെടുത്ത വിവരം അമ്മ അറിയുമെന്ന സ്ഥിതിയിലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ജയവല്ലി മരിച്ചാൽ സ്വത്തുക്കൾ സ്വന്തമാക്കാമെന്നതും കൊലപാതകത്തിനു കാരണമായി. ജയവല്ലിയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം കൈവശപ്പെടുത്തിയ ശേഷം ജയവല്ലിയുടെ പേരിൽ അപേക്ഷ തയാറാക്കിയായിരുന്നു കോഴിക്കോട്ടെ വാണിജ്യബാങ്കിൽ നിന്നു വായ്പയെടുത്തത്.
ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ ബിർജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാർഥ ആധാരം ബാങ്കിലായിരുന്നു. വീടും സ്ഥലവും വാങ്ങാൻ തയാറായ അയൽവാസിയോട് വസ്തുവിന്റെ ഒറിജിനൽ ആധാരം നഷ്ടമായെന്നായിരുന്നു ബിർജു പറഞ്ഞത്. തുടർന്നു ആധാരത്തിന്റെ പകർപ്പ് ലഭിക്കാനായി ഒറിജിനൽ ആധാരം നഷ്ടമായതായി പത്രങ്ങളിൽ പരസ്യം ചെയ്തു. ഇതു ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ ഈ നീക്കം പൊളിഞ്ഞു. തുടർന്നു വസ്തു വാങ്ങിയ അയൽവാസിയാണ് വായ്പ തിരിച്ചടച്ച് ആധാരം ബാങ്കിൽ നിന്നു തിരിച്ചെടുത്തത്.
ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ അന്വേഷണസംഘം അൽപം വൈകിയിരുന്നെങ്കിൽ കേസിൽ നിർണായ തെളിവായ ആ വീട് ബാക്കിയുണ്ടാകുമായിരുന്നില്ല. കേസിലെ പ്രതി പി.വി.ബിർജുവിൽ നിന്ന് വീടും സ്ഥലവും വാങ്ങിയ അയൽവാസി രണ്ടു കൊലപാതകങ്ങളും നടന്ന വീട് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 2017 ൽ ഇസ്മായിലിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് അയൽവാസിയായ വിശ്വനാഥന് ബിർജു വീടും സ്ഥലവും 30 ലക്ഷം രൂപയ്ക്കു വിറ്റത്. 2018 ഫെബ്രുവരിയിൽ ആയിരുന്നു റജിസ്ട്രേഷൻ. ആത്മഹത്യ നടന്ന വീടായതിനാൽ വീട്ടിൽ ആരും താമസിക്കാനെത്തിയില്ല. വീടു പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനുള്ള ഒരുക്കത്തിലായിരുന്നു സ്ഥലമുടമ. സ്ഥലം നിരപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ മണ്ണടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ജയവല്ലിയുടെ മരണം കൊലപാതകമായിരുന്നെന്നും മറ്റൊരു കൊലപാതകം കൂടി വീട്ടിൽ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്. വെസ്റ്റ് മണാശേരിയിൽ മുക്കംകോഴിക്കോട് റോഡരികിലാണു കൊലപാതകങ്ങൾ നടന്ന വീട്. ബിർജു വേട്ടയ്ക്കു പോകാറുള്ളതിനാൽ ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. വേട്ടക്കാർ മൃഗങ്ങളുടെ ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്.
വേട്ടയ്ക്കു സഹായത്തിന് ബിർജു പോകാറുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനു ബിർജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍