Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യക്ക രോഗത്തിനുള്ള പരിഹാരമായി ലാടവൈദ്യന്മാർ വ്യാജമരുന്ന് നൽകി പറ്റിച്ചത് നിരവധി പേരെ; നൂറിലധികം പേർക്ക് കരൾ-വൃക്കരോഗം ഇരട്ടിച്ചതോടെ അന്വേഷണത്തിൽ കണ്ടെത്തിയത് ഏരൂർ കേന്ദ്രീകരിച്ച് വ്യാജചികിത്സ നൽകുന്ന ഇതര സംസഥാന സംഘത്തെ; പൊലീസ് തിരച്ചിലിൽ വലയിലായത് തെലുങ്കാന സ്വദേശികളായ മൂന്ന് പേർ; എട്ടംഗ സംഘത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

അഞ്ചൽ : വ്യാജ മരുന്ന് നൽകി നൂറിലധികം പേരെ വൃക്ക-കരൾ രോഗബാധിതരാക്കിയ സംഭവത്തിൽ മൂന്ന് വ്യാജ വൈദ്യർ അറസ്റ്റിൽ. അഞ്ചൽ ഏരൂരിലാണ് സംഭവം. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജവൈദ്യന്മാരായ മറ്റുള്ളവരെ കണ്ടെത്താൻ ഏരൂർ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. തെലങ്കാന സ്വദേശികളായ ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്ന സംഘമാണ് അഞ്ചലിൽ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. തെലുങ്കാനയിൽ നിന്നുള്ള വ്യാജ സംഘമാണ് ഇവരെന്ന് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാടോടി വൈദ്യന്മാർ എന്ന വ്യാജേന തെലുങ്കാനയിൽ നിന്നെത്തി പല ചെറുസംഘങ്ങളായി തിരിഞ്ഞ് ചികിത്സ നടത്തുകയായിരുന്നു ഇവർ.

വ്യാജ വൈദ്യന്മാർ നൽകിയ മരുന്ന് കഴിച്ച് കൊല്ലം ഏരൂരിൽ നൂറോളംപേർക്ക് വൃക്ക-കരൾ രോഗങ്ങൾ ബാധിച്ചിരുന്നു. അതിനിടെയാണ് മൂന്നംഗ സംഘം പൊലീസ് പിടിയിലായത്. കോട്ടയത്ത് സമാനമായ തട്ടിപ്പിന് പദ്ധതിയിടുന്നതിനിടെയാണ് തെലങ്കാന സ്വദേശികളായ വ്യാജവൈദ്യന്മാർ കസ്റ്റഡിയിലായത്. ഒരിടത്ത് താമസിച്ച് ചികിത്സ തുടങ്ങി ഒരു മാസത്തിനുള്ളിൽ അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് ചികിത്സ തുടങ്ങുകയാണ് സംഘത്തിന്റെ രീതി.

അയ്യായിരം മുതൽ 20000 രൂപ വരെയാണ് ഇവർ ഒരു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. തെലങ്കാനയിൽ നിന്നുള്ള എട്ടംഗ സംഘമാണ് തട്ടിപ്പ് ചികിത്സയ്ക്ക് പിന്നിലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ആറുപേർ വ്യാജവൈദ്യന്മാരും രണ്ടുപേർ ഇവരുടെ ഭാര്യമാരുമാണ്. പൊലീസ് അന്വേഷണം വ്യാപകമാക്കിയതോടെ മറ്റുള്ള അഞ്ചുപേർ തെലങ്കാനയിലേക്ക് കടന്നെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP