Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദയാഹർജിക്കുള്ള രേഖകൾ സമർപ്പിക്കുന്നത് വൈകിപ്പിച്ചു; രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്നും ആരോപണം; നിർഭയ കേസ് പ്രതികളുടെ ഹർജി പട്യാല ഹൗസ് കോടതിയിൽ; മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്നും ആവശ്യം

ദയാഹർജിക്കുള്ള രേഖകൾ സമർപ്പിക്കുന്നത് വൈകിപ്പിച്ചു; രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്നും ആരോപണം; നിർഭയ കേസ് പ്രതികളുടെ ഹർജി പട്യാല ഹൗസ് കോടതിയിൽ; മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിഹാർ ജയിൽ അധികൃതർ ദയാഹർജി നൽകാനുള്ള രേഖകൾ സമർപ്പിക്കാൻ വൈകിപ്പിച്ചെന്ന് ആരോപിച്ച് നിർഭയ കേസ് പ്രതികളുടെം ഹർജി. രേഖകൾ വിട്ടുനൽകുന്നതിലാണ് ജയിൽ അധികൃതർ വീഴ്ച വരുത്തിയതെന്ന് പട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.അഭിഭാഷകൻ എ.പി. സിങ്ങാണ് പ്രതികൾക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്. പ്രതികളായ പവൻ ഗുപ്തയും അക്ഷയ് താക്കൂറുമാണ് ഹർജി നൽകിയത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. കോടതി ശനിയാഴ്ച ഹർജി പരിഗണിക്കും. കേസിലെ രണ്ട് പ്രതികളായ വിനയ് കുമാർ ശർമയും മുകേഷ് സിങ്ങും സമർപ്പിച്ച തിരുത്തൽ ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം, വിനയ് ശർമ ഇതുവരെ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ ജയിൽ അധികൃതർ ഇത് തള്ളി. നവംബർ 8ന് വിനയ് ശർമ നൽകിയ ഹർജി ഡൽഹി സർക്കാരിന് നൽകിയിട്ടുണ്ടെന്ന് ജയിൽ വക്താക്കൾ പ്രതികരിച്ചു.

നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികൾക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയിൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.തിഹാർ ജയിലിൽ കഴിയുന്ന മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുക. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകേഷ് സിങ് ദയാഹർജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP